Malayalam
സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ അതിശയിപ്പിക്കുന്ന ജീവിതാനുഭവം !
സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ അതിശയിപ്പിക്കുന്ന ജീവിതാനുഭവം !
നടൻ എന്ന നിലയിൽ പ്രശസ്തനായ കൃഷ്ണകുമാർ ഇപ്പോൾ തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൂടിയാണ്. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും ശ്രദ്ധേയമായ താരം ഇപ്പോൾ രാഷ്ട്രീയത്തിലും വ്യക്തമായ നിലപാടുകളിലൂടെ മുന്നേറുകയാണ്.
ഇത്രയധികം ജനപ്രീതി നേടിയ കൃഷ്ണകുമാറിന്റെ അധികമാർക്കും അറിയാത്ത കഥയാണ് ഇപ്പോൾ താരം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് . കൃഷ്ണകുമാർ തന്റെ കൗമാര കാലത്ത് ഏയ് ഓട്ടോ സിനിമയിലെ മോഹൻലാലിന്റെ ജീവിതം പോലെ തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിച്ച് നടന്നിട്ടുണ്ടെന്നാണ് പറഞ്ഞത്.
കൃഷ്ണകുമാർ പറഞ്ഞ കഥ ഇങ്ങനെ….;
കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയിൽ നിന്ന് അച്ഛൻ ഗോപാലകൃഷ്ണൻനായർ വിരമിച്ചപ്പോൾ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചു. പലിശ കൂടുതൽ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകൾ ഒന്ന് തമിഴ്നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയും മുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാൻ മാർഗമില്ലാതായപ്പോൾ അച്ഛൻ മറ്റൊരു ബാങ്കിൽ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം.
ഞാനന്ന് കോളേജിൽ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാൻ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ് ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോൾ അഭിമാനമായിരുന്നു ഉള്ളിലെന്ന് കൃഷ്ണകുമാർ പറയുന്നു. ദൂരദർശനിൽ അനൗൺസറായിട്ട് പിന്നീട് ജോലി ലഭിച്ചു.പിന്നെ ന്യൂസ് റീഡറായി.സിനിമയിൽ അവസരങ്ങൾ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.
about krishnakumar
