Connect with us

മലയാള സിനിമയില്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാന്‍ തിരികെ കൊണ്ടുവരുന്നത്… അജു വര്‍ഗീസ് ഈ സിനിമയില്‍ കരാറില്‍ പറഞ്ഞതിനേക്കാള്‍ ഏഴ് ദിവസം കൂടുതല്‍ അഭിനയിച്ചു; കുറിപ്പ് പങ്കിട്ട് നിർമ്മാതാവ്

Malayalam

മലയാള സിനിമയില്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാന്‍ തിരികെ കൊണ്ടുവരുന്നത്… അജു വര്‍ഗീസ് ഈ സിനിമയില്‍ കരാറില്‍ പറഞ്ഞതിനേക്കാള്‍ ഏഴ് ദിവസം കൂടുതല്‍ അഭിനയിച്ചു; കുറിപ്പ് പങ്കിട്ട് നിർമ്മാതാവ്

മലയാള സിനിമയില്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാന്‍ തിരികെ കൊണ്ടുവരുന്നത്… അജു വര്‍ഗീസ് ഈ സിനിമയില്‍ കരാറില്‍ പറഞ്ഞതിനേക്കാള്‍ ഏഴ് ദിവസം കൂടുതല്‍ അഭിനയിച്ചു; കുറിപ്പ് പങ്കിട്ട് നിർമ്മാതാവ്

പുതുതലമുറ നടന്മാരില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ് മുരളി കുന്നുംപുറത്ത് ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തില്‍ അഭിനയിച്ച ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കുറിച്ചുള്ള നിര്‍മ്മാതാവിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മുരളി കുന്നുംപുറത്തിന്റെ കുറിപ്പ്:

സിനിമാ പ്രൊമോഷന് നായകന്‍ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ എനിക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്. അത് മലയാള സിനിമയിലെ രണ്ട് യുവ നടന്‍മാരുടെ കരുതലിന്റെ, സ്‌നേഹത്തിന്റെ, ആത്മാര്‍ത്ഥതയുടെ ഊഷ്മളമായ അനുഭവമാണ്. ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിര്‍മ്മിച്ച് റീലീസിംഗിന് തയ്യാറായ നദികളില്‍ സുന്ദരി യമുന എന്ന സിനിമയില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ്.

ഇതിന്റെ സംവിധായകര്‍ രണ്ട് പുതിയ യുവാക്കളാണ്. ഫീല്‍ഡില്‍ പുതുമുഖങ്ങളായതു കൊണ്ട് അതിന്റേതായ പ്രയോഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിച്ചത് സംവിധായകനും കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയില്‍ സിനിമയില്‍ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതല്‍ സുന്ദരിയാക്കി, മനോഹരിയാക്കി. സംവിധായകര്‍, ക്യാമറമാന്‍, തുടങ്ങി യൂണിറ്റിലെ ബദ്ധപ്പെട്ടവരോട് മുഴുവന്‍ ഇടപ്പെട്ട് ചര്‍ച്ച നടത്തി കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.

ഷൂട്ടിംഗ് അവസാനിക്കുവാന്‍ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങള്‍ സംവിധായകരോട് ചര്‍ച്ച ചെയ്യുമായിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളില്‍ പ്ലാനിംഗ് നടത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വേളയിലും സജീവമായി ഇടപ്പെട്ട് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സിനിമയുടെ ബിസിനസ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്, റീലിസ് സംബന്ധമായ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ മലയാള സിനിമയില്‍ അന്യം നിന്ന് പോയതായിരുന്നു.

മലയാള സിനിമയില്‍ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാന്‍ തിരികെ കൊണ്ടുവരുന്നത്. അജു വര്‍ഗീസ് ഈ സിനിമയില്‍ കരാറില്‍ പറഞ്ഞതിനേക്കാള്‍ ഏഴ് ദിവസം കൂടുതല്‍ അഭിനയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോള്‍ ‘ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ’ എന്ന് പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. സിനിമയില്‍ പല ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും അജു നല്‍കിയിരുന്നു. ഈ രണ്ട് യുവ നടര്‍മാരുടെ കരിയറില്‍ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളില്‍ സുന്ദരി യമുന. കണ്ണൂര്‍ ജില്ലയിലെ ഗ്രാമ ഭംഗിയും കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയറ്ററില്‍ നിലയ്ക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീര്‍ച്ച.

വലിയ പ്രതിഫലം വാങ്ങിയിട്ടും സിനിമയുടെ പ്രമോഷന് എത്താതിരുന്ന കുഞ്ചാക്കോ ബോബനെതിരെ കഴിഞ്ഞ ദിവസം ‘പദ്മിനി’ സിനിമയുടെ നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. രണ്ടര കോടി രൂപ കൈപ്പറ്റയിട്ടും സിനിമയുടെ പ്രമോഷന്റെ ഭാഗമാകാൻ കുഞ്ചാക്കോ ബോബൻ തയാറായില്ലെന്നാണ് നിർമാതാവ് പറഞ്ഞത് . സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘പത്മിനി’ വെള്ളിയാഴ്ച്ചയാണ് തിയേറ്ററുകളിലെത്തിയത്. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പ്രശോഭ് കൃഷ്ണ, സുവിൻ കെ വർക്കി, അഭിലാഷ് ജോർജ് എന്നിർ ചേർന്നാണ് നിർമിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top