Connect with us

‘ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക’ എന്നതിലൂടെ നവ്യാ നായര്‍ ഉദ്ദേശിച്ചത് യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കും… യോഗയിലെ ഈ ‘വസ്ത്ര ധൗതി’-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്; കുറിപ്പ്

Malayalam

‘ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക’ എന്നതിലൂടെ നവ്യാ നായര്‍ ഉദ്ദേശിച്ചത് യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കും… യോഗയിലെ ഈ ‘വസ്ത്ര ധൗതി’-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്; കുറിപ്പ്

‘ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക’ എന്നതിലൂടെ നവ്യാ നായര്‍ ഉദ്ദേശിച്ചത് യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കും… യോഗയിലെ ഈ ‘വസ്ത്ര ധൗതി’-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്; കുറിപ്പ്

നവ്യ നായര്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിലടക്കം വലിയ
ശ്രദ്ധ നേടിയിരുന്നു. സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ ഒക്കെ പുറത്ത് എടുത്ത് വൃത്തിയാക്കി വയ്ക്കും എന്നാണ് നവ്യ പറയുന്നത്. നടിയുടെ പരാമര്‍ശം ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് നവ്യ ഈ പരാമര്‍ശം നടത്തിയത്. എന്നാല്‍ നവ്യ പറഞ്ഞത് ശരിയാണെന്നും അതിന്റെ ആധികാരികതയെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് വെള്ളാശേരി ജോസഫ് എന്ന വ്യക്തി. യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന ക്ഷാളനക്രിയയെ കുറിച്ചാണ് നവ്യ സംസാരിച്ചത് എന്ന് പറഞ്ഞു കൊണ്ടാണ് ഇയാളുടെ കുറിപ്പ്.

കുറിപ്പ്:

‘ഭാരതത്തിലെ സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു” എന്ന് നടി നവ്യാ നായര്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ ചിലരൊക്കെ പോസ്റ്റ് ചെയ്യുന്നൂ; എന്നിട്ട് ആ പ്രസ്താവനയെ അവര്‍ ട്രോളുന്നൂ. ‘ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക’ എന്നതിലൂടെ നവ്യാ നായര്‍ ഉദ്ദേശിച്ചത് മിക്കവാറും യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച് ആയിരിക്കും. യോഗയിലെ ഈ ‘വസ്ത്ര ധൗതി’-യെ കുറിച്ച് കണ്ടമാനം തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ആറു മീറ്ററോളം വരുന്ന ഒരുതരം വെള്ള റിബണ്‍ ആണ് ‘വസ്ത്ര ധൗതി’ -ക്ക് വേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്.

ചെറു ചൂടുള്ള ഉപ്പു വെള്ളത്തിന്റ്റെ കൂടെ ഒരറ്റം കയ്യില്‍ പിടിച്ചുകൊണ്ട് ആ റിബണ്‍ വിഴുങ്ങാറാണ് പതിവ്. പിന്നീട് ‘വസ്ത്ര ധൗതി’-യില്‍ അത് പതുക്കെ പതുക്കെ പുറത്തേക്ക് വലിച്ചെടുക്കും. ഗ്യാസ് ട്രബിളിനും അസിഡിറ്റിയില്‍ നിന്നും രക്ഷ നേടാനായാണ് ഈ ശുദ്ധീകരണ ക്രിയ ചെയ്യുന്നത്. ‘വമന ധൗതി’ എന്നുള്ള ശര്‍ദ്ദിപ്പിക്കല്‍ പരിപാടിയെക്കാള്‍ കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയുള്ള ഒരു ക്രിയ മാത്രമാണിത്. ശരീരത്തിന് അകത്തുള്ള ഒരു അവയവും വലിച്ച് പുറത്തേക്കെടുക്കുന്നില്ല. ആയുര്‍വേദത്തിലും പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായി ‘വമനം’ ഉണ്ട്. യോഗയില്‍ അത് കുറച്ചുകൂടി വ്യക്തി ‘എഫര്‍ട്ട്’ എടുത്ത് ചെയ്യണമെന്നേയുള്ളൂ.

സത്യം പറഞ്ഞാല്‍, പൊലിപ്പിച്ച് പൊലിപ്പിച്ച് യോഗയെ കുറിച്ചും, ക്ഷാളന ക്രിയകളെ കുറിച്ചും കണ്ടമാനം തെറ്റിദ്ധാരണകള്‍ ആണ് സാധാരണ ജനത്തിനുള്ളത്. സാധാരണ ജനത്തിന് മാത്രമല്ലാ; വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും കണ്ടമാനം തെറ്റിധാരണകളുണ്ട്. യമ, നിയമ, ആസന, പ്രാണായാമം, പ്രത്യഹര, ധ്യാന, ധാരണ, സമാധി – ഇവയാണ് അഷ്ടാംഗ യോഗത്തിലെ എട്ടു രീതികള്‍. ഇതിലൊന്നും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റ്റെ കീഴില്‍ പോയി ഇതൊക്കെ അഭ്യസിച്ചാല്‍ മാത്രം മതി. മുന്‍ഗറിലെ ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’ പോലെ ഇതൊക്കെ നന്നായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഇനി ക്ഷാളന ക്രിയകളെ കുറിച്ച് പറഞ്ഞാല്‍, ജലനേതി, സൂത്രനേതി, വമന ധൗതി, വസ്ത്ര ധൗതി, പ്രക്ഷാളന്‍ – എന്നിങ്ങനെയുള്ള ആറു ക്ഷാളന ക്രിയകളുണ്ട് യോഗയില്‍.

ഇവിടേയും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റ്റെ കീഴില്‍ പോയി ഇതൊക്കെ അഭ്യസിച്ചാല്‍ മാത്രം മതി. ‘വസ്ത്ര ധൗതി’ പോലുള്ള അഡ്വാന്‍സ്ഡ് ആയുള്ള ക്രിയകള്‍ ഒരു ഗുരുവിന്റ്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചെയ്യാവൂ. അതല്ലെങ്കില്‍ ശരീരത്തില്‍ പല അസ്വസ്ഥകളും വരും.
സൈനസൈറ്റിസിനും മൂക്കടപ്പിനും തുമ്മലിനും ജലദോഷത്തിനും എതിരെ പ്രയോഗിക്കുന്ന ഒരു സിമ്പിള്‍ ടെക്‌നിക്കാണ് ജലനേതി. മുക്കിന്റ്റെ ഉള്‍ഭാഗം വൃത്തിയാക്കാന്‍, ഹഠയോഗത്തിലെ ക്ഷാളന ക്രിയകളിലുള്ളതാണ് ജലനേതിയും സൂത്രനേതിയും. ‘ലോട്ടാ നേതി’ എന്ന ഒരു പാത്രം ജലനേതി ചെയ്യാനായി ഉണ്ട്. ജലനേതി ചെയ്യുമ്പോള്‍ ചെറുചൂടുള്ള ഉപ്പുവെള്ളം നാസികാ ദ്വാരത്തിലൂടെ കയറ്റുകയാണ് ചെയ്യുന്നത്. ഉപ്പുവെള്ളം പിന്നീട് വായിലൂടെ പുറത്തു വരും. കടുകെണ്ണ ചിലപ്പോള്‍ ജലനേതി ചെയ്യുമ്പോള്‍ ഉപ്പുവെള്ളത്തിന്റ്റെ കൂടെ ചേര്‍ക്കാറുണ്ട്. സൈനസ് പ്രശ്‌നത്തിനും, വിട്ടുമാറാത്ത ജലദോഷത്തിനും ആഴ്ചയില്‍ ഒരിക്കല്‍ ജലനേതി ചെയ്താല്‍ മതി.

ജലനേതി സിമ്പിള്‍ ടെക്‌നിക്ക് ആണ്. ചെറു ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് മൂക്കിന്റ്റെ ഉള്‍ഭാഗം കഴുകുന്ന രീതിയാണിത്. കുറച്ചു കൂടി അഡ്വാന്‍സ്ഡ് ആയ സൂത്ര നേതിയും ഉണ്ട് യോഗയിലെ ക്ഷാളന ക്രിയകളുടെ ഭാഗമായി മൂക്കിന്റ്റെ ഉള്‍ഭാഗം ക്‌ളീന്‍ ചെയ്യാന്‍. സൂത്രനേതിയില്‍ ഇപ്പോള്‍ മൂക്കിലൂടെ കടത്താന്‍ യോഗാ കേന്ദ്രങ്ങള്‍ നീളം കുറഞ്ഞ ചെറിയ റബര്‍ ട്യൂബ് ആണ് ഉപയോഗിക്കുന്നത്. പണ്ടൊക്കെ ചകിരിനാര് ഉപയോഗിച്ചിരുന്നു. മുക്കിന്റ്റെ ഉള്‍ഭാഗവും തലച്ചോറും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് ജലനേതിയും സൂത്ര നേതിയും ചെയ്യുമ്പോള്‍ തല ഉണരുന്നതുപോലെ തോന്നും. കടുകെണ്ണ ഉപ്പുവെള്ളത്തിന്റ്റെ കൂടെ ജലനേതി ചെയ്യുമ്പോള്‍ ചേര്‍ത്താല്‍ തീര്‍ച്ചയായും തലയ്ക്ക് ഒരു നല്ല ഉണര്‍വ് വരും. ആയുര്‍വേദത്തിലെ നസ്യത്തിന് സമാനമാണ് ജലനേതിയും സൂത്രനേതിയും. രണ്ടും വളരെ ‘എക്‌സ്‌പേര്‍ട്ട്’ ആയിട്ടുള്ള യോഗാ ശിക്ഷകരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ചെയ്യാവൂ.

ഉപ്പുവെള്ളം ഒരു കാരണവശാലും മുക്കിന്റ്റെ ഉള്‍ഭാഗത്ത് തങ്ങി നില്‍ക്കരുത്. വെറും വയറ്റില്‍ അതിരാവിലെ ജലനേതിയും സൂത്രനേതിയും ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ യോഗയിലെ ഓരോരോ ക്രിയകളെ കുറിച്ചും, പോസ്റ്ററുകളെ കുറിച്ചും സമര്‍ത്ഥനായ ഒരു യോഗാ ഗുരുവിന്റ്റെ കീഴില്‍ പഠിച്ചവര്‍ക്ക് സംസാരിക്കാം. പഠിക്കുകയും അഭ്യസിക്കുകയും ചെയ്യാത്തവര്‍ സംസാരിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. എല്ലാ ഫീല്‍ഡിലും അങ്ങനെയാണല്ലോ. നവ്യാ നായര്‍ അറിവില്ലായ്മ കൊണ്ടായിരിക്കാം വിവരക്കേട് പറഞ്ഞത്. പോട്ടെ, സാരമില്ല. മനുഷ്യ ശരീരത്തെ കുറിച്ചും, ആന്തരിക അവയവങ്ങളെ കുറിച്ചും, ചിട്ടയായ യോഗാഭ്യസത്തിലൂടെ മനുഷ്യാവയവങ്ങള്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിനെ കുറിച്ചും ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗയും’, BKS അയ്യങ്കാറുമൊക്കെ ഇഷ്ടം പോലെ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’-യുടെ ചില പുസ്തകങ്ങള്‍ ഒക്കെ എഴുതിയിരിക്കുന്നത് ഗ്ലാസ്‌ഗോയില്‍ നിന്ന് മെഡിസിനില്‍ MD വരെ നേടിയ സന്യാസികളാണ്. അത്തരക്കാര്‍ അഭിപ്രായം പറയട്ടെ. നവ്യാ നായരെ പോലുള്ളവര്‍ അറിവില്ലാത്ത മേഖലകളെ കുറിച്ച് ഒന്നും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. നടി നവ്യാ നായര്‍ ഒരു വിവരക്കേട് പറഞ്ഞു. അതിനെതിരായി ആളുകള്‍ അതിനേക്കാള്‍ വലിയ വിവരക്കേടാണ് വിളമ്പുന്നത്. ”ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി – ഇവയൊന്നും ഒരു പ്രയോജനവുമുള്ള ചികിത്സാ രീതികളല്ലാ” എന്നൊക്കെയാണ് ആളുകള്‍ അടിച്ചു വിടുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ യോഗാ സ്‌കൂളായ ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’-യുടെ ചില പുസ്തകങ്ങളെങ്കിലും വായിച്ചിരുന്നുവെങ്കില്‍ ആളുകള്‍ ഇത്തരം മണ്ടത്തരങ്ങള്‍ ഒക്കെ പറയില്ലായിരുന്നു. ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗയുടെ പ്രസിദ്ധീകരണങ്ങളായ അനവധി പുസ്തകങ്ങള്‍ വെറുതെ ഒന്ന് മറിച്ചുനോക്കിയാല്‍ പോലും കണ്ണ് തള്ളിപ്പോകും. കാരണം അത്ര ‘കോബ്രിഹെന്‍സീവ്’ ആയാണ് അവര്‍ വിഷയങ്ങളെ സമീപിക്കുന്നത്.
‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’-യുടെ പല പുസ്തകങ്ങളും എഴുതിയിട്ടുള്ളത് സായ്പന്മാരാണ്; വിദേശികളാണ്. പ്രസിദ്ധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളായ എഡിന്‍ബറോ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും, ഗ്‌ളാസ്‌ഗോ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഡോക്ടര്‍മാരാണ് ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’-യില്‍ താമസിച്ചു പഠിക്കുന്നതും പുസ്തകങ്ങളെഴുതുന്നതും.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഋഷികേശില്‍ ഡിവൈന്‍ ലൈഫ് സോസേറ്റി സ്ഥാപിച്ച സ്വാമി ശിവാനന്ദ പൂര്‍വാശ്രമത്തില്‍ പ്രസിദ്ധനായ MBBS ഡോക്ടറായിരുന്നു. ഡോക്ടര്‍ കുപ്പു സ്വാമിയാണ് പിന്നീട് സ്വാമി ശിവാനന്ദ സരസ്വതി ആയി മാറിയത്. കേവല യുക്തി വാദവും, യാന്ത്രിക ഭൗതിക വാദവും പറഞ്ഞു യോഗയെ എതിരിടുന്ന ആളുകള്‍ സത്യത്തില്‍ സ്വാമി ശിവാനന്ദയുടെ മുമ്പില്‍ ഒന്നും അല്ല. അക്കാഡമിക് രീതിയില്‍ തന്നെ ചിന്തിച്ചാല്‍ പോലും, മുന്നൂറോളം പുസ്തകങ്ങള്‍ എഴുതിയ സ്വാമി ശിവാനന്ദയെ പോലുള്ളവര്‍ അഗാധ പണ്ടിതന്മാരായിരുന്നു. ഇത്തരം ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഡോക്ടര്‍മാര്‍ യോഗയുടെ ‘തെറാപ്പിക് ഇഫക്റ്റ്’ അര്‍ത്ഥ ശങ്കക്ക് ഇടയില്ലാത്ത രീതിയില്‍ അവരുടെ പുസ്തകങ്ങകളിലൂടെ വ്യക്തമാക്കി തരുന്നുണ്ട്.

യോഗയുടെ ഗുണങ്ങള്‍ 99 ശതമാനം ‘പ്രാക്റ്റിസിലൂടെ’ അല്ലെങ്കില്‍ പരിശീലനത്തിലൂടെ മാത്രമാണ് ലഭിക്കുന്നത്. അപ്പോള്‍, യാതൊരു രീതിയിലും ഉള്ള യോഗാ പരിശീലനവും ഇല്ലാത്തവര്‍ എങ്ങനെയാണ് ആധികാരികമായി യോഗയെ കുറിച്ച് അഭിപ്രായം പറയുന്നത്? ചിലര്‍ യോഗയെ തീര്‍ത്തും പരിഹസിച്ചു കൊണ്ട് തുടരെ തുടരെ പോസ്റ്റുകള്‍ ഇടുന്നു. ഇങ്ങനെ പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് യോഗയോട് ‘പോസിറ്റിവ് മനസ്ഥിതി’ ഇല്ല. എല്ലാത്തിനേയും കളിയാക്കുക, പുച്ഛിക്കുക – എന്ന മലയാളികളുടെ സ്ഥിരം സ്വഭാവം മാത്രമാണ് ചിലര്‍ ഇത്തരം പ്രവൃത്തികളിലൂടെ പുറത്തെടുക്കുന്നത്.
സായിപ്പിന് യോഗയും, ധ്യാനവും പോലെയുള്ള കാര്യങ്ങളില്‍ തുറന്ന സമീപനമുണ്ട്. ഭൗതിക വാദം പ്രചരിപ്പിക്കുന്ന ഇന്ത്യയിലെ അക്കാഡമിക് പണ്ഡിതര്‍ ഇപ്പോഴും യാന്ത്രിക ഭൗതിക വാദവും, വരട്ടു വാദവും ആയി മുന്നോട്ടു പോകുന്നു. അതുകൊണ്ട് തന്നെ, ഇന്ത്യയിലെ അക്കാഡമിക് പണ്ഡിതരില്‍ പലരും യോഗയിലൂടെ സിദ്ധിക്കുന്ന ആത്മബോധത്തെയോ, ആത്മജ്ഞാനത്തെയോ അംഗീകരിക്കുന്നില്ല. യുക്തി വാദത്തിന്റ്റേയും, ഭൗതിക വാദത്തിന്റ്റേയും വിള നിലങ്ങളായിരുന്ന അമേരിക്കയും, പാശ്ചാത്യ രാജ്യങ്ങളും വരെ ഇപ്പോള്‍ യോഗയും, ധ്യാനവും ഒക്കെ അംഗീകരിച്ചു തുടങ്ങി. അപ്പോള്‍ കേരളത്തിലിരുന്ന് വെറും പൊട്ടന്‍ കുളത്തിലെ തവളകളെ പോലെ അഭിപ്രായം പറയുന്നവര്‍ പല കാര്യങ്ങളും മനസിലാക്കുന്നില്ല എന്ന് മാത്രമേയുള്ളൂ.

ആധുനിക ലോകത്തിലെ പ്രകൃതി ചികിത്സ എന്ന് പറയുന്നത് പഴയപോലെ കറിവേപ്പില ചമ്മന്തിയും, പുതിന വെള്ളവും, പച്ചക്കറിയും പഴങ്ങളും മാത്രം കഴിച്ചുള്ള ഒന്നല്ല. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ ‘കൊളോണ്‍ ഹൈഡ്രോ തെറാപ്പി’ പോലുള്ള വളരെ സങ്കീര്‍ണമായ ചികിത്സാ രീതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണ് ഇന്നത്തെ പ്രകൃതി ചികിത്സ. ബാംഗ്ലൂരിലെ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സസില്‍’ പോയാല്‍ ഇതൊക്കെ മനസിലാകും. ആറു വര്‍ഷം പഠനം കഴിഞ്ഞ ഡോക്ടര്‍മാരാണ് അവിടെ ‘നാച്ചുറോപ്പതി’ പ്രാക്റ്റീസ് ചെയ്യുന്നത്. അവര്‍ ആധുനിക മെഡിസിനും എതിരല്ലാ. ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്ന ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ആന്‍ഡ് യോഗിക് സയന്‍സസിന് അടുത്തുതന്നെ ‘സൂപ്പര്‍ സ്‌പെഷ്യാലിറ്റി’ ആശുപത്രിയും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ അലുമിനിയം കമ്പനികളില്‍ ഒന്നായ ‘ജിന്‍ഡാല്‍ അലുമിനിയം’ നടത്തുന്ന സ്ഥാപനമാണ് അത്.

ഇനി കുറെ പേര്‍ ഇതെല്ലം ‘ഹൈന്ദവ വല്‍ക്കരണമാണ്’ എന്ന് പറഞ്ഞു വരും. ബാന്ഗ്ലൂരിലെ പ്രസിദ്ധമായ ‘Institute of Naturopathy & Yogic Sciences’-ല്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഒരു മുസ്ലീമായിരുന്നു ചീഫ് യോഗാ ഇന്‍സ്ട്രക്ട്ടര്‍. കേരളത്തില്‍ എത്രയോ പ്രസിദ്ധരായ മുസ്ലിം വൈദ്യന്മാരും, ക്രിസ്ത്യന്‍ വൈദ്യന്മാരും ഉണ്ടായിരുന്നു. കേരള ചരിത്രത്തില്‍, മാമാങ്കത്തിന് പരിക്കേറ്റ ഭടന്മാരെ ചികിത്സിച്ചിരുന്നത് മര്‍മ ഗുരുക്കന്മാരായ ചങ്ങമ്പള്ളി വൈദ്യന്മാര്‍ ആയിരുന്നില്ലേ? മലയാളത്തിലെ പ്രസിദ്ധനായ വിമര്‍ശകനും, മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ പല സ്ഥലത്തും ചികിത്സിച്ചിട്ടും മാറാതിരുന്ന നടുവ് വേദന മാറ്റിയത് ചങ്ങമ്പള്ളിയിലെ അന്ധനായ ഒരു മുസ്ലിം വൈദ്യന്റ്റെ ചികിത്സയിലൂടെ ആയിരുന്നു. മര്‍മ വിദഗ്ധനായ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിയാണ് പല സ്ഥലത്തും ചികിത്സിച്ചിട്ടും മാറാതിരുന്ന നടന്‍ മോഹന്‍ലാലിന്റ്റെ നടുവ് വേദന മാറ്റിയതും. ഈ പറഞ്ഞ പ്രശസ്തരായ രണ്ടു പേരും അതിനെ കുറിച്ച് ദീര്‍ഘമായി എഴുതിയിട്ടുള്ളതിനാല്‍, ഞാന്‍ അതിനെ കുറിച്ച് എഴുതുന്നില്ലാ.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളുള്ള കേരളത്തിലിരുന്ന് ”ആയുര്‍വേദ ചികിത്സകൊണ്ട് ഒരു പ്രായോജനവുമില്ലാ” എന്നൊക്കെ എഴുതി മറിക്കാന്‍ നിസാര ഉളുപ്പൊന്നും പോരാ. ഒന്നുമില്ലെങ്കിലും കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ ഓരോ വര്‍ഷവും ചികിത്സക്ക് വരുന്ന ധനാഢ്യരായ അറബികളേയും, സായപ്പന്‍മാരേയും, മാദാമ്മമാരേയും നോക്ക്. മാസങ്ങള്‍ക്ക് മുമ്പേ ബുക്ക് ചെയ്തു അവിടെ ചികിത്സക്ക് വരുന്നവരുടെ തലക്ക് യാതൊരു ഓളവുമില്ലാ. സ്വന്തം നാടിന്റ്റെ എല്ലാ മഹനീയമായ പാരമ്പര്യങ്ങളേയും നിഷേധിക്കുന്നവരുടെ തലയ്ക്കാണ് സത്യത്തില്‍ ‘നെല്ലിക്കാ തളം’ വെക്കേണ്ടത്.

More in Malayalam

Trending

Recent

To Top