Connect with us

ജീവിതത്തിന്റെ വിളക്കായിരുന്ന, വഴികാട്ടിയായിരുന്ന പ്രിയപ്പെട്ട ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം;അന്ന് മുതൽ ഉള്ള് തുറന്ന് ചിരിക്കാൻ കഴിഞ്ഞിട്ടില്ല ഹൃദയസ്പർശിയായ കുറിപ്പുമായി കണ്ണൂർ ഷെരീഫ് !

Movies

ജീവിതത്തിന്റെ വിളക്കായിരുന്ന, വഴികാട്ടിയായിരുന്ന പ്രിയപ്പെട്ട ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം;അന്ന് മുതൽ ഉള്ള് തുറന്ന് ചിരിക്കാൻ കഴിഞ്ഞിട്ടില്ല ഹൃദയസ്പർശിയായ കുറിപ്പുമായി കണ്ണൂർ ഷെരീഫ് !

ജീവിതത്തിന്റെ വിളക്കായിരുന്ന, വഴികാട്ടിയായിരുന്ന പ്രിയപ്പെട്ട ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം;അന്ന് മുതൽ ഉള്ള് തുറന്ന് ചിരിക്കാൻ കഴിഞ്ഞിട്ടില്ല ഹൃദയസ്പർശിയായ കുറിപ്പുമായി കണ്ണൂർ ഷെരീഫ് !

മലയാളി സംഗീത പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള ഗായകനാണ് കണ്ണൂർ ഷെരീഫ്. ആത്മാവുള്ള മാപ്പിളപ്പാട്ടുകൾ സമ്മാനിച്ചിട്ടുള്ള കണ്ണൂർ ഷെരീഫ് ഏറെ ഹിറ്റായി മാറിയ റിയാലിറ്റി ഷോ ആയിരുന്ന സരിഗമപ കേരളയിൽ മത്സരാർത്ഥികളുടെ ട്രെയിനർ വിധികർത്താക്കളിൽ ഒരാളായി എത്തിയിരുന്നു. ഒരുപാട് ആരാധകരെയും ഈ ഷോയിലൂടെ കണ്ണൂർ ഷെരീഫ് നേടിയിരുന്നു.

ഗായകനായ കണ്ണൂര്‍ ഷെരീഫ് സോഷ്യല്‍മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ഉമ്മയെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഉമ്മയുടെ ഫോട്ടോയ്‌ക്കൊപ്പമായാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ ജീവിതത്തിന്റെ വിളക്കായിരുന്ന, വഴികാട്ടിയായിരുന്ന പ്രിയപ്പെട്ട ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. എന്റെ നാലാം വയസ്സിൽ പ്രിയപ്പെട്ട വാപ്പ മരണപ്പെട്ടപ്പോൾ ബാല്യത്തിന്റെ അലസതയിൽ ഞാൻ ആ വേർപാടിന്റെ വ്യാപ്തി അറിഞ്ഞിരുന്നില്ല.

അഥവാ ഉമ്മ അത് ഞങ്ങളെ അറിയിച്ചില്ല. പക്ഷേ, ഉമ്മയുടെ വേർപാട്. അത് ഇല്ലാതാക്കിയത് ജീവിതത്തിലെ നല്ല മുഹൂർത്തങ്ങളിലെ സന്തോഷത്തെയാണ്. ഏതൊരു സന്തോഷവേളയിലും അന്ന് മുതൽ ഉള്ള് തുറന്ന് ചിരിക്കാൻ കഴിഞ്ഞിട്ടില്ല. നെഞ്ചിലെവിടെയോ ഒരു മുള്ള് കുരുങ്ങിക്കിടക്കുന്ന പ്രതീതിയാണ്. എനിക്കെന്നെല്ല. മാതാപിതാക്കളെ സ്നേഹിക്കുന്ന എല്ലാവരുടെയും അവസ്ഥ അതുതന്നെയായിരിക്കും

ഒന്നേ പറയാനുള്ളൂ. ജീവിച്ചിരിക്കും കാലമത്രയും അവരെ പൊന്നുപോലെ നോക്കുക. അവരുടെ സന്തോഷമാണ് നമ്മുടെയും സന്തോഷമെന്ന് തിരിച്ചറിയുക. മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് മക്കളെന്ന രീതിയിൽ നമ്മുടെ സുവർണ്ണകാലം. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഈ ഉമ്മയുടെ മകനായിത്തന്നെ പിറക്കണം. ഇനിയും കൊടുക്കാൻ ബാക്കിവെച്ച സ്നേഹം മുഴുവനും കൊടുത്തു തീർക്കണം. പ്രിയ സൗഹൃദങ്ങളേ. നിങ്ങളാണെന്റെ താങ്ങും തണലും. എന്റെ സന്തോഷ-സന്താപങ്ങൾ നിങ്ങളോടാണെനിക്ക് പങ്കുവെക്കാനുള്ളത്. നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ ഉമ്മയെയും ഉൾപ്പെടുത്തുവൻ അപേക്ഷ എന്നുമായിരുന്നു കണ്ണൂർ ഷെരീഫ് കുറിച്ചത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top