Malayalam
തന്റെ ഫോണുകള്‍ പരിശോധിക്കുന്നതിന് വേണ്ടി ബോംബൈക്ക് അയച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നു. തന്റെ കൈവശമുണ്ടെന്ന് പൊലീസോ കോടതിയോ സംശയിക്കുന്ന ഒരു തൊണ്ടിമുതല്‍ താന്‍ തന്നെ പരിശോധനക്ക് അയച്ച്, താന്‍ തന്നെ അതിന്റെ റിസല്‍ട്ട് വാങ്ങിച്ച് തന്റെ അഭിഭാഷകന് മുഖേന കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് ഇവിടെ പറയുന്നത്; ഒരു സാധാരണക്കാരന് ഈ ആനുകൂല്യം കിട്ടുമോ?
തന്റെ ഫോണുകള്‍ പരിശോധിക്കുന്നതിന് വേണ്ടി ബോംബൈക്ക് അയച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നു. തന്റെ കൈവശമുണ്ടെന്ന് പൊലീസോ കോടതിയോ സംശയിക്കുന്ന ഒരു തൊണ്ടിമുതല്‍ താന്‍ തന്നെ പരിശോധനക്ക് അയച്ച്, താന്‍ തന്നെ അതിന്റെ റിസല്‍ട്ട് വാങ്ങിച്ച് തന്റെ അഭിഭാഷകന് മുഖേന കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് ഇവിടെ പറയുന്നത്; ഒരു സാധാരണക്കാരന് ഈ ആനുകൂല്യം കിട്ടുമോ?
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു വ്യക്തിയാണ് ഇവിടെ എല്ലാം ഞാന്‍ തീരുമാനിക്കുമെന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത് മാധ്യമ പ്രവര്ത്തകന് വിനയ ചന്ദ്രന്. ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ. തന്റെ ഫോണുകള്‍ പരിശോധിക്കുന്നതിന് വേണ്ടി ബോംബൈക്ക് അയച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നു. തന്റെ കൈവശമുണ്ടെന്ന് പൊലീസോ കോടതിയോ സംശയിക്കുന്ന ഒരു തൊണ്ടിമുതല്‍ താന്‍ തന്നെ പരിശോധനക്ക് അയച്ച്, താന്‍ തന്നെ അതിന്റെ റിസല്‍ട്ട് വാങ്ങിച്ച് തന്റെ അഭിഭാഷകന് മുഖേന കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് ഇവിടെ പറയുന്നത്.
ഒരു സാധാരണക്കാരന് ഈ ആനുകൂല്യം കിട്ടുമോയെന്നും അദ്ദേഹം ചോദിക്കുന്നു. പൊലീസിനെയോ, രാഷ്ട്രീയക്കാരെയോ അഭിഭാഷകരെയൊക്കെ വിശ്വസിക്കുന്നതിലേറ നമ്മള് വിശ്വസിക്കുന്നത് കോടതിയേയാണ്. ഇവിടെയാണ് അതിജീവിതയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് അവര്‍ക്ക് ഒപ്പം നില്‍ക്കുന്നവര്‍ക്ക് പറയേണ്ടി വന്നത്. സ്ത്രീ സമൂഹമാണ് വിലപിക്കുന്നത്. അത് നമ്മള് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം നാം കണ്ടു. ആ മണ്ഡലത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു. അതിജീവിതയുടെ പ്രശ്നവും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്തെങ്കിലും ആരെങ്കിലും പറഞ്ഞപ്പോള്‍ അതിനെല്ലാം മറുപടി പറയേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്നായിരുന്നു നടി തന്നെ വ്യക്തമാക്കിയത്. ഇത്തരം വിവാദങ്ങളിലൊന്നും തനിക്ക് താല്പര്യമില്ല. സര്‍ക്കാറും മുഖ്യമന്ത്രിയും തന്നെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ തനിക്ക് യാതൊരു വിധ പരാതിയുമില്ലെന്നും നടി വ്യക്തമാക്കി. അതി ജീവിത കോടതിയില്‍ പോയപ്പോഴാണല്ലോ ഇത്തരം ചര്‍ച്ചകളെല്ലാം പുറത്തേക്ക് ഉയര്‍ന്ന് വന്നെതന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിചാരണക്കോടതി ജഡ്ജിയുടെ പെരുമാറ്റങ്ങളില്‍ തനിക്ക് ചില ആശങ്കകളുണ്ട് എന്ന് കോടതിയെ അറിയിക്കാന്‍ പോയപ്പോഴാണ് കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടോയെന്ന ആശങ്കയുള്ളതായും വ്യക്തമാക്കുന്നത്. ആരാണ് ഇവിടെ കേസ് അട്ടിമറിക്കുന്നത്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നതിന് മുമ്പാണ് ഇത്തരമൊരു ആരോപണം. കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്ന് ദിലീപ് വ്യക്തമാക്കിയെങ്കിലും 15 ദിവസം കൂടി തുടരന്വേഷണത്തിന് അനുവദിച്ചു.
ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കണം. ബാലചന്ദ്രകുമാര്‍ നല്കിയ തെളിവുകളുടെ സത്യാവസ്ഥ കൂടുതല്‍ വ്യക്തമാക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറ്റിയതിലെ ആശങ്ക നടി ഉന്നയിച്ചതില്‍ എത്താണ് തെറ്റെന്നും വിനയ ചന്ദ്രന് കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ഒന്നരമാസത്തെ സമയം കൂടി അനുവദിച്ച് കിട്ടിയതോടെ തുടരന്വേഷണം കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോവാനാണ് പൊലീസ് ശ്രമം.
കാവ്യാ മാധവനെ ഉള്‍പ്പടെ വീണ്ടും ചോദ്യം ചെയ്തേക്കും. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരങ്ങള്‍ തേടുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നേരത്തെ കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും ഉത്തരങ്ങള്‍ പൂര്‍ണ്ണമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്
സിനിമാ മേഖലയിലുള്ളവരടക്കം ദിലീപിപിന്റെ സുഹൃത്തുക്കളേയും വരും ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്തേക്കും നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് എത്തിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണിത്. കൂടാതെ സിനിമാ രംഗത്തുള്ളവരല്ലാത്ത ദിലീപിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യേണ്ടവരുടെ നീണ്ട പട്ടികയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളതെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം നടക്കും. വിചാരണകോടതിയിലാണ് വാദം നടക്കുക. നേരത്തെ ഈ ഹര്‍ജി പരിഗണിച്ചിരുന്നു. പ്രോസിക്യൂഷനെ കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. നേരത്തെ ജാമ്യം റദ്ദാക്കണമെന്നാവശ്യം പ്രോസിക്യൂഷന് മുന്നോട്ട് വെച്ചിരുന്നു.
അതില്‍ നിന്നും വ്യത്യസ്തമായ എന്ത് കാരണം കൊണ്ടാണെന്നും എന്ത് തെളിവുകളുണ്ടെന്നുമാണ് കോടതി ചോദിച്ചത്. മാത്രമല്ല, കോടതിയെ ഇരുട്ടില്‍ നില്‍ത്താന്‍ നോക്കേണ്ടെന്നും ഉത്തമ ബോധ്യത്തോട് കൂടിയാണ് ഇവിടെ ഇരിക്കുന്നതെന്നും തുടങ്ങി രൂക്ഷ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചിരുന്നത്.
ദിലീപിന്റെ അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആരാഞ്ഞപ്പോള്‍ എന്ത് കൊണ്ട് അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. അതിനും കൃത്യമായ ഒരു മറുപടി നല്കാന് പ്രോസിക്യൂഷന് ആയില്ല. വെറുതേ ആരോപണം മാത്രം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും മതിയായ തെളിവുകള്‍ ഹാജാരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഈ ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നതടക്കമുള്ള ഉപഹര്‍ജികളും പ്രോസിക്യൂഷന് നല്‍കിയിട്ടുണ്ട്.
