Actress
സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്, സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ?’ എന്ന് ചോദിച്ചപ്പോള്‍ ‘തിരിച്ചു വിളിക്കാം’ എന്നു പറഞ്ഞ് കോള്‍ കട്ട് ചെയ്തു; സത്യൻ അന്തിക്കാട് പറയുന്നു
സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്, സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ?’ എന്ന് ചോദിച്ചപ്പോള്‍ ‘തിരിച്ചു വിളിക്കാം’ എന്നു പറഞ്ഞ് കോള്‍ കട്ട് ചെയ്തു; സത്യൻ അന്തിക്കാട് പറയുന്നു
സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് ഡയാന കുര്യന്‍ എന്ന നയന്‍താര സിനിമയിലേക്ക് വന്നത്. ഇപ്പോഴിതാ നയന്‍താരയുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.
‘മനസിനക്കരെയിലേക്ക് ഒരു നായിക വേണം. ആരെയെങ്കിലും കിട്ടുെമന്നു കരുതി. പക്ഷേ, പല കുട്ടികളെ നോക്കിയെങ്കിലും ആരെയും ഉറപ്പിക്കാനാകുന്നില്ല. ആയിടയ്ക്ക് വനിതയില്‍ ഒരു ജ്വല്ലറിയുടെ പരസ്യം കണ്ടു. നല്ല ഭംഗിയുള്ള പെണ്‍കുട്ടി. വനിതയുടെ കവര്‍ ഗേള്‍ ആയി വന്ന ഡയാന കുര്യനാണ് അതെന്നറിഞ്ഞു. നമ്പര്‍ എടുത്ത് വിളിച്ചു. ‘സത്യന്‍ അന്തിക്കാടാണെ’ന്നു പറഞ്ഞപ്പോള്‍, ‘ആര്?’ എന്ന ചോദ്യമായിരുന്നു മറുപടി. ‘സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ?’ എന്നു വീണ്ടു ചോദിച്ചപ്പോള്‍ ‘തിരിച്ചു വിളിക്കാം’ എന്നു പറഞ്ഞ് കോള്‍ കട്ട് ചെയ്തു. അഞ്ചു മിനിറ്റ് കഴിഞ്ഞ് തിരിച്ചു വിളിച്ചു.
പിറ്റേന്ന് അച്ഛനും അമ്മയുമായി ഡയാന കുര്യനെത്തുന്നു. ബോള്‍ഡായ പെണ്‍കുട്ടി, ധൈര്യമുള്ള മുഖം. അഭിനയിച്ച് പരിചയമൊന്നുമില്ല. അഴകപ്പന്‍ വിഡിയോ ഷൂട്ട് ചെയ്തു. എല്ലാവര്‍ക്കും ഇഷ്ടമായി. നായികയായി ഉറപ്പിച്ചു. പിറ്റേന്ന് വിവരം പറയാന്‍ വിളിച്ചു. കിട്ടിയില്ല. പുലര്‍ച്ചെ മൂന്നു മണിയായപ്പോള്‍ എനിക്ക് കോള്‍ വരുന്നു. ‘സര്‍ ഡയാനയാണ്. ഇപ്പോഴാണ് കോള്‍ കണ്ടത്.’ ഉറക്കം വിട്ട് ഞാന്‍ പറഞ്ഞു, ‘നായികയാണ്. നാളെത്തന്നെ പോരൂ’. പക്ഷേ, ഉത്തരം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. ‘സോറി സര്‍ അഭിനയിക്കുന്നില്ല, ചില ബന്ധുക്കള്‍ക്ക് താല്‍പര്യമില്ല.’ഇതു കേട്ടതും ഞാന്‍ പറഞ്ഞു, ‘രണ്ടു തെറ്റാണ് ഡയാന ചെയ്തത്. ഒന്ന് വെളുപ്പിനെ മൂന്നു മണിക്ക് വിളിച്ച് എഴുന്നേല്‍പിച്ചു, പിന്നെ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. രണ്ടും തെറ്റാണ്. ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും ഇഷ്ടമാണെങ്കില്‍ നാളെ വരൂ.’ഡയാന എത്തി. കുറച്ചു ദിവസം ഷൂട്ടിങ് കണ്ടു, പിന്നെ അഭിനയിക്കാന്‍ തുടങ്ങി.
ഒരു ദിവസം കാറില്‍ ലൊക്കേഷനിലേക്കു പോകുമ്പോള്‍ ഒരു സിനിമയുടെ പോസ്റ്റര്‍ കണ്ടു, ഡയാന. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമ. ഡയാനയെന്ന പേര് മാറ്റിയാലോ എന്നു ഞാന്‍ ചോദിച്ചു. മൂന്ന് പേര് എഴുതി കൊടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്തത് നയന്‍താര. അര്‍ഥം എന്താണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുത്തു, നക്ഷത്രം പോലെ കണ്ണുള്ളവള്‍’ എന്നാണ് അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്
