‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാളം’; എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ ഉറച്ച തീരുമാനമെടുക്കാന്‍ വൈകുന്നത്?; വിമർശനങ്ങളുമായി നടി രഞ്ജിനി സെല്‍വരാജ്!
‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാളം’; എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ ഉറച്ച തീരുമാനമെടുക്കാന്‍ വൈകുന്നത്?; വിമർശനങ്ങളുമായി നടി രഞ്ജിനി സെല്‍വരാജ്!
‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാളം’; എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ ഉറച്ച തീരുമാനമെടുക്കാന്‍ വൈകുന്നത്?; വിമർശനങ്ങളുമായി നടി രഞ്ജിനി സെല്‍വരാജ്!
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാളമെന്ന അഭിപ്രായവുമായി നടി രഞ്ജിനി സെല്‍വരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി പ്രതികരിച്ചത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മെയ് നാലിന് യോഗം വിളിച്ചിരിക്കുകയാണ്.
എന്നാല്‍ എന്തിനാണ് സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ ഒരു കൂടിക്കാഴ്ച നടത്തുന്നത് എന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമസഭാംഗങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ലേ എന്നും രഞ്ജിനി സെല്‍വരാജ് ചോദിക്കുന്നു.
പൂർണ്ണമായ കുറിപ്പ് വായിക്കാം… “അടൂര്‍, ഹേമ കമ്മീഷന് റിപ്പോര്‍ട്ടുകളുടെ നിര്‍ണായകമായ ശുപാര്‍ശകള്‍ വര്‍ഷങ്ങളായി തുടരുകയാണ്, എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉറച്ച തീരുമാനമെടുക്കാന്‍ വൈകുന്നത്?
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അപകടകരമായ ഇന്‍ഡസ്ട്രി മലയാള സിനിമയാണ് എന്ന് തെളിയിക്കും വിധം മറ്റൊരു നടിക്ക് നേരെ ഒരു ആക്രമണവും കൂടി ഉണ്ടായിട്ടും സിനിമ സംഘടനയുമായി യോഗം കൂടിയിരിക്കാന്‍ ഇത് റോക്കറ്റ് സയന്‍സ് അല്ല.”
‘റിപ്പോര്‍ട്ടുകളുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുവാനായി സിനിമാസംഘടനകള്‍ എന്ന് മുതലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആയത്? ഭാവിയില്‍ നിയമം നടപ്പാക്കുന്നതിന് അംഗീകാരം ലഭിക്കാന്‍ ഇത് നിയമസഭയില്‍ അവതരിപ്പിക്കേണ്ടതല്ലേ?
ഞാന്‍ എന്റെ സിനിമാ വ്യവസായത്തെ സ്നേഹിക്കുന്നു, അതിനോട് നന്ദിയുള്ളവനാണ്. പക്ഷേ ചില മോശം ആപ്പിളുകള്‍ക്ക് ഇരയാകുന്ന ഭാവി തലമുറയെക്കുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ട്’, എന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...