Malayalam
ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്; ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്ന് മഹേഷ്
ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്; ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്ന് മഹേഷ്
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് നിർമാതാവ് സജി നന്ത്യാട്ട്. ഇപ്പോൾ അന്തിമ വിധി പറയാനായി കേസ് മാറ്റിയിരിക്കുകയാണ്. ജൂലൈയിൽ തന്നെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ കേസ് അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന വേളയിൽ ദിലീപിനെ വീണ്ടും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മഹേഷ്. കേസിന്റെ തുടക്കം മുതൽ ചാനൽ ചർച്ചകളിൽ ദിലീപിന് വേണ്ടി നിരന്തരം വാദിക്കുന്നയാളാണ് മഹേഷ്. ദിലീപിനെ പിന്തുണയ്ക്കാനുള്ള കാരണത്തെക്കുറിച്ചും മഹേഷ് സംസാരിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
ദിലീപിനെ എനിക്കധികം അറിയില്ല. ദിലീപിന്റെ സിനിമകളിൽ പോലും എന്നെ വിളിക്കാറില്ലല്ലോ. വേറൊന്നും കൊണ്ടല്ല, അദ്ദേഹത്തെ എനിക്കത്രയേ പരിചയമുള്ളൂ. ചക്കരമുത്തിൽ ഞാനും അദ്ദേഹവും തമ്മിൽ കോംബിനേഷൻ ഒന്നുമില്ല. താൻ ഈ കേസിൽ ദിലീപിന് അനുകൂലമായി നിലപാടെടുക്കാൻ കാരണമുണ്ടെന്നും മഹേഷ് പറയുന്നുണ്ട്. ജനങ്ങൾക്ക് ഇഷ്ടമുള്ള നടൻ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. ഇല്ലെങ്കിൽ ആ മനുഷ്യൻ ജയിലിൽ കിടക്കേണ്ടത് 20 വർഷമാണ്.
സ്വയം കരിയറിൽ കേറി വന്ന വ്യക്തിയാണ്. അങ്ങനെയൊരാൾക്ക് ഇനി കാരാഗൃഹ ജീവിതമാണോ എന്ന് ആലോചിച്ചു. ഞാൻ നോക്കിയപ്പോൾ അദ്ദേഹം ബുദ്ധിയില്ലാത്ത മനുഷ്യനൊന്നുമല്ല. സിനിമ നിർമിക്കാൻ സാമ്പത്തികമുള്ളവരുണ്ടായിട്ടും എന്തുകൊണ്ട് ദിലീപ് ട്വന്റി ട്വന്റിയെടുത്തു. അവിടെ അവന്റെ ബിസിനസ് ബുദ്ധിയുണ്ട്. ദിലീപ് പല സിനിമകളും ത്യജിച്ചാണ് ആ സിനിമ ചെയ്തത്. പക്ഷെ അതിൽ പ്രധാന വേഷമുണ്ട്. ദിലീപ് തന്റെ സിനിമകളുടെ മാർക്കറ്റിംഗ് ബുദ്ധിപരമായി നടത്തി.
അങ്ങനെയൊക്കെ ചെയ്യുന്ന ആൾ അത്ര വിഡ്ഢിയൊന്നും അല്ലല്ലോ. അദ്ദേഹത്തിന്റെ അന്നത്തെ സാമ്പത്തികാവസ്ഥ വെച്ച് ഈയൊരു ക്രെെം ചെയ്യണമെങ്കിൽ ഇവിടെ നിന്നാരെയും വിളിക്കേണ്ട കാര്യമില്ല. എന്തിന് പൾസർ സുനി. അവൻ പ്രൊഡക്ഷൻ ഡ്രെെവറായി വണ്ടി ഓടിക്കുകയും അത്യാവശ്യം തരികിട പരിപാടികൾ കാണിക്കുകയും ചെയ്യുന്ന ആളാണ്. 2011-12 കാലഘട്ടത്തിൽ ഇതേ പോലൊരു നടിയെ ഇത് പോലെ കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത ക്രെെം റെക്കോഡുള്ള ആളാണ്.
അങ്ങനെയൊരാളെ വീണ്ടും അതേ ക്രെെം ചെയ്യാൻ പ്രേരിപ്പിക്കാൻ മാത്രം വിഡ്ഢിയല്ല ദിലീപ്. കാരണം പൊലീസ് എങ്ങനെയാണ് ക്രെെം കണ്ട് പിടിക്കുന്നത്. ഹിസ്റ്ററി നോക്കിയാണ്. ഇതേ പോലൊരു ക്രെെം മുമ്പ് ആര് ചെയ്തെന്ന് നോക്കും. അത് വെച്ചാണ് അവർ പെട്ടെന്ന് പ്രതിയിലേക്ക് എത്തും. അങ്ങനെയുള്ള പൾസർ സുനിയെ ദിലീപ് ഈ കുറ്റകൃത്യം ചെയ്യാൻ ഏൽപ്പിക്കില്ലെന്നും മഹേഷ് വാദിക്കുന്നു.
പൾസർ സുനി നേരിട്ട് കണ്ടാൽ ബോധം കെട്ട് വീഴുന്ന രണ്ട് കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് പറയുന്നു. പൾസർ സുനി 20 രൂപയ്ക്ക് ചെയ്തേക്കാം. കാരണം സുനിയുടെ സാമ്പത്തിക സ്ഥിതി അതാണ്. പൾസർ സുനിയെ റിമാൻഡ് ചെയ്ത് രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷമാണ് പെട്ടെന്ന് ദിലീപിന്റെ പേര് പറയാൻ ഓർമ വരുന്നു. ഒരു പൊലീസുകാരൻ തന്നെ ഫോൺ കൊടുക്കുന്നു, ആ ഫോണിൽ നാദിർഷയെ വിളിക്കുന്നു, ദിലീപിന്റെ പേര് പറയുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതിന് പിന്നിലെല്ലാം കോക്കസ് ഉണ്ടെന്നും മഹേഷ് വാദിക്കുന്നു.
നേര്തതെ, ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ലെന്ന് മഹേഷ് പറഞ്ഞിരുന്നു. കേസിന്റെ തുടക്കം മുതലുളള പല കാര്യങ്ങളിലും അന്വേഷണം വേണമെന്നും അന്ന് പലരേയും ചോദ്യം ചെയ്യാതെ വിട്ടത് തെറ്റായിപ്പോയെന്നും നടൻ പറയുന്നു. ആക്രമിക്കപ്പെട്ട നടി അന്നത്തെ ദിവസം തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്നുണ്ട് എന്ന് പൾസർ സുനി എങ്ങനെ അറിഞ്ഞു എന്നതൊരു ചോദ്യമാണ്. ആരുടെ വർക്കിന് വേണ്ടി വന്നു എന്നുളളതൊരു ചോദ്യം.
അവരെ ചോദ്യം ചെയ്യേണ്ടേ എന്നുളളതൊരു ചോദ്യം. ഇതിനുത്തരം പോലീസ് തരേണ്ടതല്ലേ. സംഭവം നടന്നതിന് ശേഷം അന്ന് രാത്രി നടിയെ ഒരു നടനും സംവിധായകനുമായ ആളുടെ വീട്ടിൽ കൊണ്ടുവിട്ടു. അവിടെ ചോദ്യം ചെയ്യാൻ പോയ പോലീസിന് എന്ത് കൊണ്ട് കാത്ത് നിൽക്കേണ്ടി വന്നു. എന്തുകൊണ്ട് ചോദ്യം ചെയ്യൽ പിറ്റേ ദിവസം രാവിലേക്ക് മാറ്റി വെയ്ക്കേണ്ടി വന്നു. മെഡിക്കലിന് കൊണ്ട് പോയത് പിറ്റേ ദിവസമാണ്. എന്തുകൊണ്ടാണ് ഡിലേ വന്നത് എന്നത് അന്വേഷിക്കണം.
തനിക്ക് കാര്യങ്ങൾ തുറന്ന് പറയുന്നതിന് പരിമിതിയുണ്ട്. താൻ നടിക്ക് എതിരെ ആണെന്ന് എല്ലാവരും പറയുന്നു. താൻ ഇതുവരെ നടിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. ദിലീപ് തെറ്റ് ചെയ്തില്ല എന്ന് പറയുന്നത് കൊണ്ട് താൻ എങ്ങനെയാണ് നടിക്ക് എതിരെ ആവുന്നത്. റൂട്ട് മുതലുളള കാര്യങ്ങൾ അന്വേഷിച്ചാൽ അന്ന് പലരേയും ചോദ്യം ചെയ്യാതെ വിട്ടത് തെറ്റായി പോയെന്ന് പോലീസിന് മനസ്സിലാകും. ദിലീപിനെ കുടുക്കാൻ വേണ്ടി പോലീസ് ശ്രമിക്കുകയാണ്. ഇത് പോലീസിന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. കോടതിയെയും സമ്മർദ്ദതിലാക്കുകയാണ്.
കേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് തന്നെ അത് മാധ്യമങ്ങളിൽ വന്നു. അതിൽ ആരാണ് തെറ്റുകാരൻ. സാമ്പത്തികമായി മൂക്ക് കുത്തിയ ഒരു പ്രധാനപ്പെട്ട ചാനൽ വഴിയാണ് കഴിഞ്ഞ അഞ്ചാറ് മാസമായി തുടർച്ചയായി ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. ആ ചാനലിന് എങ്ങനെയാണ് ഓരോരോ കാര്യങ്ങൾ ലഭിക്കുന്നത്. നാഥനില്ലാ കളരി പോലെ കുറച്ച് പേരുടെ താൽപര്യങ്ങൾക്ക് വേണ്ടി അവർ കളിക്കുന്ന കളികളാണ്.
ഈ സർക്കാരിന്റെ ഭാഗമായിട്ടിരുന്നപ്പോഴാണ് ദിലീപ് നിരപരാധിയാണ് എന്ന് സെൻകുമാർ പറയുന്നത്. റിട്ടയർ ആകുന്നതിന്റെ തൊട്ട് മുൻപാണ് പറഞ്ഞത്. ബൈജു പൗലോസ് കൊടുത്തതല്ലാതെ എന്താണ് അധികമായി എഡിജിപിക്ക് കോടതിയിൽ കൊടുക്കാൻ സാധിച്ചിട്ടുളളത്. ഒന്നും ഇല്ല. ഇത്രയും നാളെടുത്തിട്ടും എന്തുകൊണ്ടാണ് കേസ് തെളിയിക്കാൻ പറ്റാത്തത്. ഇതിനൊരു പരിധിയില്ലേ. കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാൽ ഇതുവരെ കിട്ടിയ തെളിവുകളൊന്നും ദിലീപോ ഒപ്പമുളളവരോ കുറ്റക്കാരാണെന്ന് പറയാവുന്നതല്ല.
എന്തുകൊണ്ടാണ് ബൈജു പൗലോസ് വിചാരണയ്ക്ക് പോകാതിരുന്നത്. അദ്ദേഹത്തിന്റെ വിചാരണയോടെ തീരേണ്ടതല്ലേ. പോകേണ്ട സമയത്ത് തന്നെ ഈ ഒരു കേസ് പൊക്കിയെടുത്ത് കൊണ്ടുവന്നത് എന്തുകൊണ്ടാണ്. എന്തുകൊണ്ട് നീട്ടിക്കൊണ്ട് പോകുന്നു. ചില ആളുകൾ ചാനലുകളിൽ ദിലീപിനെതിരെ പ്രതികരിക്കുന്നത് മാനസിക നില തെറ്റിയത് പോലെയാണ്. ഇവരുടെയൊക്കെ മനോനിലയെ ബാധിച്ച് തുടങ്ങി.
ഈ കേസിൽ പ്രോസിക്യൂഷൻ പെരുമാറുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ വക്കീലിനെ പോലെയാണ്. എന്തുകൊണ്ടാണ് ആദ്യത്തെ 2 പ്രോസിക്യൂട്ടർമാർ രാജി വെച്ച് പോയത്. തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് കാര്യങ്ങൾ നടക്കുന്നില്ലെന്ന് പറഞ്ഞല്ലേ പോയത്. കേസ് തോറ്റാൽ നാണക്കേട് സർക്കാരിനാണ് എന്നും മഹേഷ് പറഞ്ഞു.
അതേസമയം, നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ആണ് സുനിയുടെ വെളിപ്പെടുത്തൽ. ഒളികാമറ ഓപ്പറേഷമാണെന്നാണ് ചാനൽ വ്യക്തമാക്കിയത്. എന്നാൽ ഈ വാദം പൂർണമായി തള്ളുന്നുണ്ട്. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്.
അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.
പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് കൊച്ചിിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. എന്നാൽ ഈ 2017 ന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല. എന്നാൽ ഈ കാര്യങ്ങളൊക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പലർക്കും അറിയാമായിരുന്നുവെന്നും പൾസർ സുനി സമ്മതിക്കുന്നുണ്ട്.
