Malayalam
ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ്
ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ്
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള തിരക്കിലാണ് അദ്ദേഹത്തിന്റെ മക്കളായ ഗോകുലും മാധവും. മാധവ് സിനിമയിലേക്ക് കാലെടുത്ത് വെച്ചിട്ടേയുള്ളു. സുരേഷ് ഗോപിയുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനാണ് മാധവ് സുരേഷ്.
ഇപ്പോഴിതാ പലപ്പോഴായി നേരിടേണ്ടി വന്നിട്ടുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മാധവ് സുരേഷ്. ഇത് എഴുതിയവർ വീട്ടിൽ കേറി തല്ലണം, എന്ന് തോന്നുന്ന തരത്തിലുള്ള കമെന്റുകൾ തനിക്ക് കിട്ടാറുണ്ടെന്ന് താര പുത്രൻ തുറന്നു പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവ്.
പലപ്പോഴും കിട്ടുന്ന കമന്റുകൾ സഹിക്കാവുന്നതിനും അപ്പുറത്താണെന്ന് മാധവ് സുരേഷ് തുറന്നു സമ്മതിച്ചു. അതിൽ ചിലതൊക്കെ ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്നും, ചില കമെന്റുകൾ താൻ ഓരോ ദിവസവും ഓർത്തു രോഷം കൊള്ളാറുണ്ടെന്നും സുരേഷ് ഗോപിയുടെയും രാധിക സുരേഷിന്റെയും ഇളയ മകൻ വെളിപ്പെടുത്തി. തന്റെ അച്ഛന് വന്ന ഒരു മോശം കമന്റ് ഇന്നും തന്റെ മനസ്സിൽ മുഴങ്ങി കേൾക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവ നടൻ.
ഇന്നും മറക്കാത്തൊരു കാര്യമാണ്. എല്ലാ ദിവസവും അത് റിങ് ചെയ്യും എനിക്ക്. “അങ്ങനെ ആണെങ്കിൽ നീ നിന്റെ ഭാര്യയേയും പെൺ മക്കളെയും നമുക്ക് കൊണ്ട് തന്നിട്ട് പോ” എന്ന് പറഞ്ഞൊരു കമന്റ് ആണത്. ശെരിക്കും പറഞ്ഞാൽ വീട്ടിൽ കേറി തല്ലേണ്ടത് ഇവനെയൊക്കെ. ബട്ട്, നമ്മുക്ക് അത് ചെയ്യാൻ പറ്റുമോ? ഇല്ല. കാരണം നമ്മൾ കുറ്റക്കാരാവും,” മാധവ് സുരേഷ് വെളിപ്പെടുത്തി.
“ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല,” വേദനയോടെ താര പുത്രൻ പറഞ്ഞു. അടുത്തിടെയായി ഒരുപാട് വിഷയങ്ങളിൽ സോഷ്യൽ മീഡിയ ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും, ഈ കാര്യത്തിൽ മാധവ് സുരേഷിന് സപ്പോർട്ട് ആണ് ഭൂരിപക്ഷം സോഷ്യൽ മീഡിയ പ്രേക്ഷകരും. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തതിന്റെ പ്രശ്നമാണ് ഇതെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ, ജാനകി v/s സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്ന ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചിലെ പെരുമാറ്റത്തിന് സോഷ്യൽ മീഡിയയിൽ കനത്ത ട്രോളുകൾ നേരിട്ടിരുന്നു മാധവ് സുരേഷ്. സുരേഷ് ഗോപിക്ക് പിറകിൽ ഇരുന്നിരുന്ന യുവ നടൻ, ട്രൈലെർ പ്രദർശനം തുടങ്ങിയതോടെ മുന്നോട്ട് വന്ന് തന്റെ അച്ഛന്റെ കാൽ ചുവട്ടിൽ ഇരിക്കുകയായിരുന്നു. മാധവ് സുരേഷ് കാണിക്കുന്നത് അമിത വിനയം ആണെന്നും, ക്യാമറകൾ കാണുമ്പോൾ മാത്രമാണ് ഈ പ്രകടനം എന്നും കാണിച്ച്, സോഷ്യൽ മീഡിയ പ്രേക്ഷകർ താര പുത്രനെ ട്രോളുകൾ കൊണ്ട് മൂടി. ഒപ്പം തന്നെ, പൃഥ്വിരാജ് സുകുമാരനെ അനുകരിക്കുന്ന തരത്തിലുള്ള സംസാരവും, ശരീര ഭാഷയും, ഇൻസ്റ്റാഗ്രാം യൂസർ നെയിമും പോലും മാധവിന് വിനയായി തീർന്നിരുന്നു.
അതേസമയം, അടുത്തിടെ നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. വളരെ ആലോചിച്ചാണ് സിനിമയിലേക്ക് വരാമെന്ന തീരുമാനത്തിൽ എത്തിയതെന്നാണ് മാധവ് പറയുന്നത്.
എന്റെ വീട്ടിലേക്ക് എത്തിയ അന്നം സിനിമയിലൂടെ വന്നതാണ്. ഞാൻ ജനിച്ചപ്പോൾ മുതൽ കഴിച്ച് വളർന്നതെല്ലാം സിനിമയിലൂടെ വന്ന പൈസയാണ്. അങ്ങനെയുള്ളതുകൊണ്ട് അഭിനയമെന്ന പ്രൊഫഷനോട് തനിക്കെന്നും റെസ്പെക്ടുണ്ടാകുമെന്നും മാധവ് പറഞ്ഞു. സിനിമ എനിക്ക് ഒരിക്കലും ഒരു ആഗ്രഹവും സ്വപ്നവും അല്ലായിരുന്നു. 19ാം വയസ് തൊട്ട് എനിക്ക് സിനിമ അവസരങ്ങൾ വന്നിരുന്നു.
22 ആയപ്പോൾ ആണ് ഞാൻ ജെഎസ്കെ എന്ന എന്റെ ആദ്യ ചിത്രം ചെയ്തത്. ഒരുപരിധിയിൽ കൂടുതൽ നമ്മളെ തേടി എന്തെങ്കിലും അവസരങ്ങൾ വന്നാൽ അതിനെ റിജക്ട് ചെയ്താൽ പിന്നെ അങ്ങനെയൊരു അവസരം പിന്നെ ഉണ്ടാകില്ല. സ്വന്തം അച്ഛൻ പേരെടുത്ത ഒരു മേഖലയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചാൽ ഏത് മക്കൾക്കും അഭിമാനം തോന്നുന്ന നിമിഷമാണ് എന്നും താരം പറഞ്ഞിരുന്നു.
തന്റെ പ്രണയത്തെ കുറിച്ചും മാധവ് പറഞ്ഞിരുന്നു. എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ട്. എന്റെ മാതാപിതാക്കൾക്ക് റിലേഷൻഷിപ്പിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാട് ഉണ്ട്. വിവാഹത്തെ കുറിച്ച് കാഴ്ചപ്പാടുണ്ട്. പക്ഷെ അവരുടെ കാഴ്ചപ്പാടുകൾ നമ്മുക്ക് മേൽ അടിച്ചേൽപ്പിക്കാറില്ല. എന്ന് വെച്ച് ഞങ്ങളെ തുറന്നുവിട്ടിരിക്കുകയല്ല. അവർക്ക് ഞങ്ങളുടെ കുറിച്ച് പ്രതീക്ഷകളൊക്കെ ഉണ്ട്. ഞങ്ങൾ മനുഷ്യരാണെന്നും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണെന്നും അവർ അറിയാം.
ഇതുവരെ അങ്ങനെ ഞങ്ങൾക്ക് മേൽ നിയന്ത്രണമൊന്നും വെച്ചിട്ടില്ല. ഉപദേശം തരും. പൊട്ടത്തരം കാണിക്കരുതെന്ന് പറയുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഒരു ശരാശരി ഇന്ത്യൻ ഫാമിലിയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം എനിക്കും സഹോദരങ്ങൾക്കും കിട്ടിയിട്ടുണ്ട്. ഭാഗിയുടെ വിവാഹം ഞങ്ങളുടെ വീട്ടിലെ ആദ്യ വിവാഹമായിരുന്നു. ഒരു മിക്സഡ് ഫീലിങ്ങായിരുന്നു ആ സമയത്ത്. ശ്രേയസിനെ 9 വർഷമായി അറിയാം. നമ്മുടെ കൂടെയുള്ള ഒരാളായി തന്നെയാണ് തോന്നിയത്.
വീട്ടിൽ ഏറ്റവും കൂടുതൽ സ്പോയിൽ ആയിട്ടുള്ളയാൾ ഭാവ്നിയാണ്. അതിന് ശേഷം ഞാനും. ഒരു മൂന്നാല് വർഷം മുൻപ് വളരെ അധികം സംസാരിച്ചിരുന്നൊരാളാണ് ഞാൻ. എന്നാൽ ഇപ്പോൾ വേണ്ട കാര്യം മാത്രം പറയും. ആളുകൾക്ക് മനസിലാകുന്നുണ്ടെങ്കിൽ അത് മതിയല്ലോ. അച്ഛന്റേയും അമ്മയേയും റിലേഷൻഷിപ്പ് എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ കൊണ്ടുവരും അമ്മ അത് നിലനിർത്തും എന്നും മാധവ് പറഞ്ഞു.
മുമ്പ് മാധവ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ‘സിനിമ എനിക്ക് ഒരിക്കലും ഒരു ആഗ്രഹവും സ്വപ്നവും അല്ലായിരുന്നു. 19ാം വയസ് തൊട്ട് എനിക്ക് സിനിമ അവസരങ്ങൾ വന്നിരുന്നു. 22 ആയപ്പോൾ ആണ് ഞാൻ ജെഎസ്കെ എന്ന എന്റെ ആദ്യ ചിത്രം ചെയ്തത്. ഒരുപരിധിയിൽ കൂടുതൽ നമ്മളെ തേടി എന്തെങ്കിലും അവസരങ്ങൾ വന്നാൽ അതിനെ റിജക്ട് ചെയ്താൽ പിന്നെ അങ്ങനെയൊരു അവസരം പിന്നെ ഉണ്ടാകില്ല. സ്വന്തം അച്ഛൻ പേരെടുത്ത ഒരു മേഖലയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചാൽ ഏത് മക്കൾക്കും അഭിമാനം തോന്നുന്ന നിമിഷമാണ്.
റിലേഷൻഷിപ്പ് സ്റ്റാറ്റസിനെ കുറിച്ചുള്ള ചോദ്യത്തിനും മാധവ് മറുപടി പറഞ്ഞിരുന്നു. എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ട്. എന്റെ മാതാപിതാക്കൾക്ക് റിലേഷൻഷിപ്പിനെ കുറിച്ച് അവരുടേതായ കാഴ്ചപ്പാട് ഉണ്ട്. വിവാഹത്തെ കുറിച്ച് കാഴ്ചപ്പാടുണ്ട്. പക്ഷെ അവരുടെ കാഴ്ചപ്പാടുകൾ നമ്മുക്ക് മേൽ അടിച്ചേൽപ്പിക്കാറില്ല. എന്ന് വെച്ച് ഞങ്ങളെ തുറന്നുവിട്ടിരിക്കുകയല്ല. അവർക്ക് ഞങ്ങളുടെ കുറിച്ച് പ്രതീക്ഷകളൊക്കെ ഉണ്ട്. ഞങ്ങൾ മനുഷ്യരാണെന്നും സ്വന്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണെന്നും അവർ അറിയാം. ഇതുവരെ അങ്ങനെ ഞങ്ങൾക്ക് മേൽ നിയന്ത്രണമൊന്നും വെച്ചിട്ടില്ല. ഉപദേശം തരും. പൊട്ടത്തരം കാണിക്കരുതെന്ന് പറയുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഒരു ശരാശരി ഇന്ത്യൻ ഫാമിലിയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ സ്വാതന്ത്ര്യം എനിക്കും സഹോദരങ്ങൾക്കും കിട്ടിയിട്ടുണ്ട്.
ഭാഗിയുടെ വിവാഹം ഞങ്ങളുടെ വീട്ടിലെ ആദ്യ വിവാഹമായിരുന്നു. ഒരു മിക്സഡ് ഫീലിങ്ങായിരുന്നു ആ സമയത്ത്. ശ്രേയസിനെ 9 വർഷമായി അറിയാം. നമ്മുടെ കൂടെയുള്ള ഒരാളായി തന്നെയാണ് തോന്നിയത്. വീട്ടിൽ ഏറ്റവും കൂടുതൽ സ്പോയിൽ ആയിട്ടുള്ളയാൾ ഭാവ്നിയാണ്. അതിന് ശേഷം ഞാനും. ഒരു മൂന്നാല് വർഷം മുൻപ് വളരെ അധികം സംസാരിച്ചിരുന്നൊരാളാണ് ഞാൻ. എന്നാൽ ഇപ്പോൾ വേണ്ട കാര്യം മാത്രം പറയും. ആളുകൾക്ക് മനസിലാകുന്നുണ്ടെങ്കിൽ അത് മതിയല്ലോ.
അച്ഛന്റേയും അമ്മയേയും റിലേഷൻഷിപ്പ് എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ കൊണ്ടുവരും അമ്മ അത് നിലനിർത്തും. അവർ തമ്മിലുള്ള റിലേഷൻഷിപ്പ് ഡയനാമിക്ക് അങ്ങനെയാണ്. ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത് എന്റെ അമ്മയുടെ കൂടെയാണ്. എവിടെ എന്ത് പറയണം എന്നത് അമ്മയിൽ നിന്ന് പഠിച്ചതാണ്. നമ്മുടെ എനർജിയോ നമ്മുടെ വാക്കുകളോ വെറുതെ പാഴാക്കരുത്. നമ്മുക്ക് മൂല്യം തരുന്നിടത്ത് സംസാരിക്കരുത്. പറയുന്ന കാര്യങ്ങൾ സെൻസിബിൾ ആണെന്ന് ഉറപ്പ് വരുത്തുക, പൊട്ടത്തരം വിളമ്പരുത്.
ഞങ്ങൾ എല്ലാവരും വളരെ ഇമോഷ്ണലായ ആളുകളാണ്. കുഞ്ഞിലെ തൊട്ട് അച്ഛനെ കുറിച്ച് ആളുകളൊക്കെ പറയുന്നത് കേട്ട് വേദനിച്ച് വളർന്നവരാണ് ഞങ്ങൾ. കുറെ പ്രിവിലേജുകൾ ഉണ്ട്. എന്നിരുന്നാലും വേദനകളും ഉണ്ട്. ഞങ്ങൾക്ക് അവസരത്തിന് വേണ്ടി അദ്ദേഹം ഇടപെട്ടിട്ടില്ല. ഇടപെടുകയും ഇല്ല. നമ്മൾ കഷ്ടപ്പെട്ട് നേടിയാലേ അതിന്റെ വില അറിയൂ എന്നാണ് അദ്ദേഹം പറയുക. ചേട്ടൻ ഈ കരിയറിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നെപ്പോട്ടിസം എന്ന് പറഞ്ഞാൽ പോസിറ്റീവ് ആകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിന് നെഗറ്റീവുകളും ഉണ്ടെന്നും മാധവ് പറഞ്ഞിരുന്നു.
അച്ഛൻ സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രൻ ഐപിഎസ് കഥാപാത്രം തന്നിൽ ചെലുത്തിയ സ്വാധീത്തെ കുറിച്ചും മാധവ് വെളിപ്പെടുത്തിയിരുന്നു. അച്ഛൻ അഭിനയിച്ചതിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഭരത് ചന്ദ്രനാണെന്നും അതിനു പിന്നിൽ തന്റെ കുടുംബത്തിനു മാത്രം അറിയുന്ന ചില വ്യക്തിപരമായ കാരണങ്ങളുമാണെന്ന് മാധവ് പറഞ്ഞു. വളരെ ഇമോഷണലും വ്യക്തിപരവുമായ കാരണങ്ങളാലാണ് എനിക്ക് ആ കഥാപാത്രത്തെ ഇഷ്ടം. കമ്മിഷണർ എന്ന സിനിമയേക്കാളേറെ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭരത്ചന്ദ്രനെ ആണ് ഇഷ്ടം.
സിനിമയുടെ പ്രേക്ഷകരാണ് എന്റെ അച്ഛനെ ഒരു സൂപ്പർസ്റ്റാർ ആക്കിയത്. അവർ തീരുമാനിച്ചാൽ എന്നെങ്കിലും ഒരിക്കൽ ഞാൻ ഒരു സൂപ്പർ താരം ആയേക്കും. ഒരു നടൻ ആകണം എന്ന് ഞാൻ സ്വപ്നം കണ്ടിട്ടൊന്നുമില്ല, പക്ഷേ സിനിമ എന്റെ അടുത്തേക്ക് വരികയായിരുന്നു, കാരണം സുരേഷ് ഗോപി എന്ന പിതാവിന്റെ മകൻ ആയതുകൊണ്ടാണ്. എന്നെ തേടി വരുന്ന ഒരു അവസരത്തെ ബഹുമാനിക്കണം എന്നുള്ളതുകൊണ്ടാണ് അഭിനയിച്ചത് എന്നും മാധവ് സുരേഷ് പറഞ്ഞു. സുരേഷ് ഗോപി നായകനായെത്തുന്ന ജെഎസ്കെ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്. തന്റെ പുതിയ സിനിമാ തിരക്കുകളിലാണ് മാധവ് ഇപ്പോൾ.
