Connect with us

ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു; കൃഷ്ണകുമാർ

Social Media

ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു; കൃഷ്ണകുമാർ

ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു; കൃഷ്ണകുമാർ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോട് പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കുകയാണ് താരപുത്രി.

ഹോസ്പിറ്റൽ ബാ​ഗ് പാക്കിങ് അടക്കമുള്ളവ പൂർത്തിയാക്കി ആശുപത്രിയിൽ അഡ്മിറ്റാകാൻ തയ്യാറെടുത്തിരിക്കുകയാണ് താരപുത്രി. ദിയയെ പ്രസവിച്ച ദിവസം നടന്ന സംഭവങ്ങളും അതിനുശേഷമുണ്ടായ കാര്യങ്ങളും എല്ലാം വ്യക്തമായി ഓർമയുണ്ട്. അതുകൊണ്ട് തന്നെ ദിയ അമ്മയാകാൻ പോകുന്നുവെന്നത് ഇപ്പോഴും കൃഷ്ണകുമാറിനും സിന്ധുവിനും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇരുവരും പുതിയൊരു വീഡിയോയിലൂടെ പറയുന്നത്.

ഒരു ചെക്കപ്പ് കൂടിയുണ്ടെന്നും അതുകൂടി കഴിഞ്ഞാൽ ഡെലിവറി ഡേറ്റിൽ വ്യക്തത വരുമെന്നും സിന്ധുവും കൃഷ്ണകുമാറും പറഞ്ഞു. ദിയയുടെ ഡെലിവറിയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ആരാധകർ കമന്റ് ബോക്സിലൂടെ ചോ​ദിക്കുന്നതിനാലാണ് എല്ലാ വ്ലോ​ഗുകളും ഇത്തരം കാര്യങ്ങൾ സിന്ധുവും കൃഷ്ണകുമാറുമെല്ലാം ഉൾപ്പെടുത്തുന്നത്. രണ്ട് ദിവസം കൂടി കഴിഞ്ഞ് വീണ്ടും ചെക്കപ്പിന് പോണം അന്ന് എന്ന് അഡ്മിറ്റാകണമെന്ന് പറയും. നമ്മുടെ പിള്ളേർ കുറച്ച് നാളുകൾക്ക് മുമ്പാണ് ജനിച്ചതെന്ന് ഒരു തോന്നൽ.

ഇപ്പോൾ അത് കഴിഞ്ഞ് അവർ ​ഗർഭിണി, അവരുടെ പ്രസവത്തിന്റെ ഡേറ്റായി. ഓസിയുടെ ഡെലിവറിയായപ്പോഴേക്കും വീട്ടിൽ ഇഷ്ടംപോലെ എല്ലാ കാര്യത്തിനും ആളായി. പക്ഷെ സിന്ധു ​ഗർഭിണിയായ സമയത്ത് ആരും സഹായത്തിന് അധികം ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടുപേരും തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. സിന്ധു ആശുപത്രിയിൽ പോകും പ്രസവിക്കും തിരിച്ച് വരും. ഇഷാനിയെ ​ഗർഭിണിയായിരുന്ന സമയത്ത് പെയിൻ വന്നശേഷമാണ് സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹെൽത്ത് കാർഡ് പോലും എടുത്തില്ല. തിരികെ വന്ന് ഞാൻ എടുത്ത് കൊണ്ടുപോയതാകട്ടെ അമ്മുവിന്റെ എൽകെജിയിലെ പ്രോ​ഗ്രസ് കാർഡാണ്. വെപ്രാളം കാരണം കണ്ണൊന്നും ശരിക്കും വർക്ക് ചെയ്തില്ല. 2.3 കിലോ തൂക്കം മാത്രമുള്ള സ്മോൾ ബേബിയായിരുന്നു ഇഷാനി. ഓസിയുടെ കുഞ്ഞിനും ഭാരം കുറവാണെന്നാണ് ‍ഡോക്ടർ പറഞ്ഞത്. 2.8 കിലോ ഭാരമേയുള്ളു. അതുകേട്ട് ഓസി ചിരിയായിരുന്നു. നമ്മൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നവെന്ന രീതിയിൽ. കാരണം ‍​ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു.

ഇതൊക്കെ ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ കൂട്ടത്തിലാണ് പരി​ഗണിക്കുക. ജനിച്ചപ്പോൾ ഏറ്റവും ക്യൂട്ട് ബേബി ഇഷാനിയായിരുന്നു. ജോൺസൺസ് ബേബിയുടെ പരസ്യത്തിലൊക്കെ വരുന്ന കുഞ്ഞിനെപ്പോലെയായിരുന്നു. അമ്മുവിന്റെ തല കുറച്ച് വലുതായിരുന്നുവെന്നും ഇരുവരും പറഞ്ഞു. അതിനിടയിൽ കഴിഞ്ഞ ദിവസം ദിയ പ്രസവിച്ചുവെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകൾ വ്യാജ വാർത്ത നൽകിയിരുന്നു. അത് കണ്ട് പലരും തങ്ങളെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും പുതിയ വീഡിയോയിൽ കൃഷ്ണകുമാർ പറഞ്ഞു.

ദിയയുടെ അ‍ഡ്വാൻസ് പ്രസവം കഴിഞ്ഞവെന്നാണ് തമാശയായി കൃഷ്ണകുമാർ പറഞ്ഞത്. ഇനി ഓസി താൻ അറിയാതെ പ്രസവിച്ചുവോയെന്ന് പോലും സംശയിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു. അശ്വിന്റെ അമ്മപോലും പ്രസവിച്ചോയെന്ന് അറിയാൻ വിളിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു. എല്ലാവരും വിളിയോട് വിളിയാണ്. ഓസി പ്രസവിച്ചുവെന്ന് ഓൺലൈൻ വാർത്ത കണ്ടുവത്രെ. അശ്വിന്റെ അമ്മ വരെ വിളിച്ചുവെന്നതാണ് ഏറ്റവും രസം.

എന്റെ അടുത്ത് എന്താണ് പറയാത്തത് എന്നൊക്കെ ചോദിച്ചു. അവൾ എന്റെ അരികിലിരുന്ന് വണ്ടി ഓടിക്കുകയാണ്. അവൾ ഇതുവരെ പ്രസവിച്ചിട്ടില്ല. പ്രസവിക്കുമ്പോൾ ഞാൻ പറയാം എന്നാണ് അശ്വിൻ അമ്മയ്ക്ക് നൽകിയ മറുപടി. കുവൈറ്റിൽ നിന്ന് സുഹൃത്തുക്കൾ അടക്കം വിളിച്ച് കൺ​ഗ്രാജുലേറ്റ് ചെയ്തു. ഓസി ഇനി പ്രസവിച്ചോ ഞാൻ അറിയാതെയെന്ന് പോലും സംശയിച്ചു എന്നും കൃഷ്ണകുമാർ പുതിയ വീഡിയോയിൽ കൂട്ടിച്ചേർത്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ ഓൺലൈൻ സ്ഥാപനമായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. എഴുപത് ലക്ഷത്തിന് അടുത്ത് രൂപയും സ്റ്റോക്കും ദിയയെ പറ്റിച്ച് മൂന്ന് ജീവനക്കാരികൾ കൈക്കലാക്കിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ദിയ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ദിയയും ഭർത്താവ് അശ്വിനും ബിസിനസിലേക്ക് ശ്രദ്ധ കൊടുത്തിരുന്നു. എന്നാൽ ഗർഭിണിയായ ശേഷം പൂർണമായും ബിസിനസിലേയ്ക്ക് ശ്രദ്ധ കൊടുക്കാൻ ദിയയ്ക്ക് ആയിരുന്നില്ല.

അന്ന് പ്രതികളായവർ ദിയയേയും കുടുംബത്തേയും കുറിച്ച് പലതരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. അതിൽ ഒന്ന് ജാതിയുടെ പേരിൽ ദിയ അധിക്ഷേപിച്ചു എന്നായിരുന്നു. പിന്നാലെ ദിയയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഞാൻ എവിടെയും ഞാതി പറയാറില്ല. എന്റെ അച്ഛൻ കൃഷ്ണകുമാർ നായർ സമുദായാംഗവും അമ്മ സിന്ധു ഈഴവ സമുദായാംഗവുമാണ്. എന്റെ ഭർത്താവ് ബ്രാഹ്മിണാണ്. അങ്ങനൊരു കുടുംബത്തിൽ നിന്നും വരുന്ന ഞാൻ എങ്ങനെ മറ്റൊരാളെ സമുദായത്തിന്റെ പേരിൽ അധിക്ഷേപിക്കും എന്നാണ് ദിയ ചോദിച്ചത്.

പിന്നാലെ കൃഷ്ണ കുമാറും രംഗത്തെത്തിയിരുന്നു. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണ് എന്നും കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് കൃഷ്ണകുമാറിനെയും സിന്ധുവിനെയും കുടുംബത്തെയും പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നത്.

ശേഷം സാമ്പത്തിക തട്ടിപ്പു കേസിൽ തന്റെ കുടുംബത്തെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും വന്നിരുന്നു. മക്കളെ സംരക്ഷിക്കാൻ ഏതറ്റം വരെയും താൻ പോകുമെന്നും വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവർക്ക് ചെറിയ കാറ്റൊന്നും ഏൽക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. സിന്ധു കൃഷ്ണയുടെ പുതിയ വ്ളോഗിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

വലിയ വീട്ടിലൊന്നും ജനിച്ചുവളർന്നയാളല്ല ഞാൻ. അച്ഛന്റെ കുടുംബമൊക്കെ വലിയ കുടുംബമായിരുന്നെങ്കിലും അച്ഛന് വലിയൊരു തകർച്ചയുണ്ടായി. അതിനു ശേഷം ഞങ്ങൾ വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി. എന്റെ പത്താം ക്ലാസ് ഒക്കെ കഴിഞ്ഞ് കുറച്ചുനാൾ ഞങ്ങൾ വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. പ്രതിസന്ധികൾ നമുക്കു കരുത്താകും എന്നു പറയാറില്ലേ. വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവർക്ക് ചെറിയ കാറ്റൊന്നും ഏൽക്കില്ല എന്ന് കൃഷ്ണകുമാർ പറ‍ഞ്ഞു.

മക്കളെ ഞാൻ വഴക്കു പറയുകയും അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതൊക്കെ ഒരു വശത്ത് നടക്കും. പക്ഷേ, അവർക്കൊരു പ്രശ്നം വന്നാൽ കൂടെ നിൽക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അവർക്കൊരു പ്രശ്നം വന്നാൽ ഞങ്ങൾ ഏതറ്റം വരെയും പോകും. ആരൊക്കെയാണ് നമ്മുടെ സുഹൃത്തുക്കൾ, ആരൊക്കെയാണ് നമ്മുടെ ശത്രുക്കൾ എന്നൊക്കെ അറിയാനുള്ള അവസരം കൂടിയായിരുന്നു ഇത്. എന്റെ ഓഫീസിലുള്ള എല്ലാവരും എനിക്കൊപ്പം ഉണ്ട് എന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. എല്ലാവരുടേയും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും തങ്ങൾ നന്ദി അറിയിക്കുന്നതായും കൃഷ്ണകുമാറും സിന്ധു കൃഷ്ണയും വീ‍ഡിയോയിൽ പറ‍ഞ്ഞു.

അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കടയിലെ മുൻ ജീവനക്കാരായ പ്രതികൾ തട്ടിപ്പ് നടത്തിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാ‍ഞ്ച് കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെ ദിയ കൃഷ്ണ പങ്കുവെച്ച വാക്കുകളും വൈറലായിരുന്നു. എത്ര പേർ ഹർട്ട് ചെയ്ത് എന്നെ ദ്രോഹിച്ച് പോയിട്ടുണ്ടെങ്കിലും എനിക്ക് വീണ്ടും മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റി. അതിൽ എനിക്ക് അഭിമാനമുണ്ട്. ചിലർക്ക് ഒരാൾ ചീറ്റ് ചെയ്ത് പോയിക്കഴിഞ്ഞാൽ അവർക്ക് വേറൊരാളെ സ്നേഹിക്കാനും വിശ്വസിക്കാനും പുതിയൊരു ജീവിതം തുടങ്ങാനും ബുദ്ധിമുട്ടായിരിക്കും. പെട്ടെന്ന് റീ സ്റ്റാർട്ട് ചെയ്ത ആളാണ് ഞാൻ. കാരണം എന്റെ ലെെഫിൽ വന്ന് പോയിട്ടുള്ള എല്ലാവൻമാരും, പ്രത്യേകിച്ച് ഒരാളെ ഉദ്ദേശിച്ചല്ല പറയുന്നത്.

മൂന്ന് നാല് പേരെ ഉദ്ദേശിച്ചാണ് പറയുന്നത്. മുമ്പ് എന്റെ വ്ലോ​ഗുകൾ കണ്ടവർക്ക് അറിയാമായിരിക്കാം. അവർ എന്റെ ജീവിതം നശിപ്പിച്ചു. ചിരിച്ച് കളിച്ച് നടന്ന എന്നെ എങ്ങനെ കരഞ്ഞ് കൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ഒരു കൂട്ടം ആൾക്കാരാണ്. അതിൽ ഒരാൾ പുറത്തിറങ്ങി എന്നെ തെറ്റായ ആളായി ടാർ​ഗറ്റ് ചെയ്തു. എന്റെ കെെയിൽ എതിർത്ത് പറയാനുള്ള കാര്യങ്ങളുണ്ടായിരുന്നു. പക്ഷെ നിശ്ബദ്മായിരിക്കാൻ ഞാൻ തീരുമാനിച്ചു.

അത് പോലൊരു താഴ്ന്ന ജീവിതത്തിലേക്ക് പോകാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഞാൻ കർമയിൽ വിശ്വസിക്കുന്നു. അത് കൊണ്ടാണ് ഞാൻ ഹാപ്പിയായും സ്ട്രസ് ഫ്രീയായും ഇരിക്കുന്നത്. എന്റെ ലെെഫിലുള്ള എല്ലാ പ്രഷറുകളു തന്നെ ഒഴിവായെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

എന്റെ എക്സുകളെല്ലാം വേറെ പെണ്ണുങ്ങളുടെ മണമടിക്കുമ്പോൾ അങ്ങോട്ട് പോയതാണെന്നും ദിയ കൃഷ്ണ അന്ന് പറയുകയുണ്ടായി. ഡേറ്റ് ചെയ്തവരെ പത്ത് പതിനൊന്ന് വർഷം പ്രേമിച്ച് വിവാഹം ചെയ്ത് വാട്ട് എ ലൗ സ്റ്റോറി എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഈ പറഞ്ഞ പയ്യൻമാർക്കൊന്നും അതിന് താൽപര്യമില്ലായിരുന്നെന്നും ദിയ കൃഷ്ണ പറഞ്ഞു.

അന്ന് അശ്വിൻ ​ഗണേശ് തന്റെ സുഹൃത്താണെന്നാണ് ദിയ കൃഷ്ണ പറഞ്ഞിരുന്നത്. പിന്നീടിവർ അടുക്കുകയും വിവാ​ഹം ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. ഇന്ന് ദിയ ​ഗർഭിണിയാണ്. ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ദിയ കൃഷ്ണയും അശ്വിൻ ​ഗണേശും. അശ്വിനുമായി അടുത്തതിനെക്കുറിച്ചും ദിയ നേരത്തെ സംസാരിച്ചിട്ടുണ്ട്. അശ്വിൻ സുഹൃദ് വലയത്തിലുള്ള ആളായിരുന്നു.

അടുത്ത സുഹൃത്തുമായി അകന്ന സമയത്താണ് അശ്വിനുമായി കൂടുതൽ സൗഹൃദത്തിലാകുന്നത്. അതിന് ശേഷം എന്റെ കഥകളെല്ലാം പറഞ്ഞു. അത്രയും എന്റെ വെെബുമായി സെറ്റായ ആളില്ല. അഞ്ജലിയെ പോലെ വെെബ് പിടിക്കുന്ന ആൾ. അഞ്ജലി പെൺകുട്ടിയാണ്. ആൺകുട്ടിയായ അശ്വിന് എങ്ങനെ വെെബ് പിടിക്കാൻ പറ്റിയെന്ന് എനിക്ക് മനസിലായില്ല. വളരെ പെട്ടെന്ന് സിങ്കായി. എന്റെ ഏറ്റവും അടുത്ത സു​ഹൃത്തായെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു ഇവരുടെ വിവാഹം.

Continue Reading
You may also like...

More in Social Media

Trending

Recent

To Top