Connect with us

പ്രചരണത്തിനിടെ കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്!

News

പ്രചരണത്തിനിടെ കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്!

പ്രചരണത്തിനിടെ കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്!

മലയാളികള്‍ക്ക് കൃഷ്ണകുമാര്‍ എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. പലതും സൈബര്‍ ആക്രമണങ്ങളിലേയ്ക്ക് കടക്കുന്നതും പതിവാണ്. നിലവില്‍ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം.

ഇപ്പോഴിതാ പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച്, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷ്ണകുമാറിന് പരിക്കേറ്റിരിക്കുകയാണ്. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത് എന്നാണ് വിവരം. പ്രചരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ടു സമീപത്ത് നിന്നയാളുടെ കൈ കണ്ണില്‍ തട്ടി പരിക്ക് പറ്റുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണകുമാറിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച് അദ്ദേഹം രാത്രിയിലും പര്യടനം തുടര്‍ന്നു. ശക്തമായ ത്രികോണമത്സരം നടക്കുന്ന കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിന് പിന്തുണയുമായി കുടുംബവും രംഗത്തെത്തിയിരുന്നു.

ഭാര്യ സിന്ധു, മക്കള്‍ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, അഹാന കൃഷ്ണ, അന്‍സിക കൃഷ്ണ എന്നിവരാണ് കൊല്ലത്ത് എത്തിയത്. സിന്ധു സംരംഭകയും അഹാനയും ഇഷാനിയും സിനിമാതാരങ്ങളും ദിയയയ്ക്കും അന്‍സികയ്ക്കും സാമൂഹ്യമാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്. കുറ്ച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ട കുടുംബം വൈകിട്ട് കുണ്ടറ കേരളപുരത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ റാലിയിലും പങ്കെടുത്തു.

ഭാര്യയും മക്കളും എത്തിയതില്‍ വളരെ സന്തോഷവാനാണെന്ന് ജി. കൃഷ്ണകുമാര്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അവസാന പത്തുദിവസം എല്ലാ തിരക്കുകളും മാറ്റിവച്ച് പ്രചാരണത്തിന് എത്താമെന്ന് മക്കള്‍ പറഞ്ഞിരുന്നു. മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളേക്കാള്‍ വൈകിയാണ് പ്രചരണ രംഗത്ത് എത്തിയത്. അതിനാല്‍ പരമാവധി പേരിലേക്ക് എത്താനായിരുന്നു ശ്രമം. ഡിജിറ്റല്‍ മീഡിയയിലൂടെ അതിന് സാധിച്ചിട്ടുണ്ട്. ഞാന്‍ ആരാണെന്നും സമൂഹത്തിനായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നുമെല്ലാം ഇതിനകം ജനം മനസിലാക്കിയിരിക്കുന്നു.

വളരെ ഉത്സാഹത്തോടെ, ബൂത്തുതലത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് പ്രവര്‍ത്തകര്‍ നടത്തുന്നത്. സാമൂഹ്യമാധ്യമങ്ങളിലും വലിയ പിന്തുണ ലഭിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ അടിയൊഴുക്ക് നടക്കുന്ന ഒരു മണ്ഡലമായിരിക്കും കൊല്ലമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന് വളരെ സാധ്യതയുള്ള മണ്ഡലമാണിത്. എന്നാല്‍, ഇതുവരെ വിജയിച്ചവര്‍ ഇതിനായി ഒന്നും ചെയ്തിട്ടില്ല.

കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് റെയില്‍, ദേശീയപാത വികസനങ്ങള്‍ നടന്നത്. ഈ വികസന പ്രവര്‍ത്തനങ്ങളുടെ അവകാശം ഏറ്റെടുത്ത് ഫല്‍ക്‌സ് വയ്ക്കുക മാത്രമാണ് എംപി എന്‍.കെ. പ്രേമചന്ദ്രന്‍ ചെയ്യുന്നത്. കശുവണ്ടി മേഖലയില്‍ തൊഴിലാളികളുടെയും മുതലാളിമാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ കേന്ദ്രത്തില്‍ ശക്തമായ ഇടപെടല്‍ നടത്തും.കേന്ദ്ര കശുവണ്ടി വികസന കോര്‍പ്പറേഷന്‍ രൂപീകരണം ഉള്‍പ്പെടെയുള്ള ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്കിയിട്ടുണ്ട്.

കടലോര മേഖലയിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായും സുസ്ഥിരമായും പരിഹരിക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. തെരഞ്ഞെടുപ്പിനുശേഷം ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ വലിയ അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥിത്വം ഒരാള്‍ കുത്തകയാക്കിയിരിക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു. അതിനാല്‍ ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് എന്‍ഡിഎയ്ക്ക് അനുകൂലമായി വലിയ അടിയൊഴുക്ക് ഉണ്ടാകും. എല്‍ഡിഎഫിലെ അതൃപ്തരും എന്‍ഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കുന്നതായും കൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാര്‍ കൊല്ലത്ത് ജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നാണ് ഭാര്യ സിന്ധു പറഞ്ഞത്.

More in News

Trending

Recent

To Top