Connect with us

ടി.പി മാധവനെ കണ്ടൂടേ ? മോഹൻലാലിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ!!!

Malayalam

ടി.പി മാധവനെ കണ്ടൂടേ ? മോഹൻലാലിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ!!!

ടി.പി മാധവനെ കണ്ടൂടേ ? മോഹൻലാലിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ!!!

ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടനായിരുന്നു ടിപി മാധവന്‍. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടനായിരുന്നു ടി.പി. മാധവൻ. താര സംഘടന അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായ ടിപി മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേയവാസിയാണ്. 600 ലേറെ സിനിമകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ പാതി ഓര്‍മയിലാണ് ജീവിക്കുന്നത്.

മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരം ഇന്ന് ഇപ്പോള്‍ പല കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുകയാണ്. നടന്റെ അവസ്ഥയെ കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഒരു തരത്തിലുള്ള സഹായവും മാധവനെ തേടിയെത്തിയില്ല. സിനിമാ രംഗത്ത് നിന്നോ സാംസ്‌കാരിക വകുപ്പില്‍ നിന്നോ ആരും അദ്ദേഹത്തെ കാണാന്‍ പോലും എത്തിയിരുന്നില്ല. സിനിമ പ്രവര്‍ത്തകര്‍ മാത്രമാണ് ഇതുവരെ വന്നതെന്ന് ഗാന്ധി ഭവന്‍ അധികൃതര്‍ പറയുന്നു.

വീട്ടുകാർ പോലും തിരിഞ്ഞ് നോക്കാതായതോടെയാണ് തല ചായ്ക്കാൻ ഇടംതേടി അ​ദ്ദേഹം ​ഗാന്ധി ഭവനിൽ എത്തിയത്. എല്ലാവിധ സൗകര്യങ്ങളും നൽകി സിനിമാക്കാരനെന്ന പ്രൗഢിയോടെ ഷൂട്ടിങ് സെറ്റിലെ പഴയ ഓർമകൾ അയവിറക്കിയാണ് ടി.പി മാധവന്റെ ​ഗാന്ധിഭവനിലെ താമസം. എട്ട് വർഷമായി ടി.പി മാധവൻ ഗാന്ധിഭവനിൽ എത്തിയിട്ട്. ചിലതെല്ലാം മാധവൻ ഓർത്ത് പറയുന്നുണ്ടെങ്കിലും പലകാര്യങ്ങളിലും വ്യക്തതയില്ല.

നടന്‍ സുരേഷ് ഗോപിയും പത്തനാപുരത്തിന്റെ എംഎല്‍എ കൂടിയായ കെ.ബി. ഗണേഷ്‌കുമാറും മാത്രമാണ് ഇടയ്ക്കിടെ വന്ന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുക. നടി ചിപ്പിയും ഭര്‍ത്താവ് രഞ്ജിത്തും, ജയരാജ് വാര്യര്‍, മധുപാല്‍ ഇങ്ങനെ ചുരുക്കം പേര്‍ അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞപ്പോള്‍ കാണാന്‍ വന്നിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്ന് അടുത്തിടെ ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞിരുന്നു.

അദ്ദേഹത്തെ കാണാൻ കുടുംബാംഗങ്ങളാരും ഗാന്ധിഭവനിൽ എത്താറില്ല. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് ടി.പി മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിച്ചതോടെ അഭിനയം പൂർണമായും ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം മന്ത്രി ​ഗണേഷ് കുമാർ ടി.പി മാധവനെ സന്ദർശിക്കാൻ ​ഗാന്ധിഭവനിൽ എത്തുകയും അൽപ്പനേരം അദ്ദേഹത്തോടൊപ്പം ചിലവഴിക്കുകയും ചെയ്തിരുന്നു.

ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു തന്റെ മണ്ഡലമായ പത്താനപുരത്തെ ഗാന്ധി ഭവനിൽ ഗണേഷ് കുമാർ സന്ദർശനം നടത്തിയത്. നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞു. മോഹൻലാൽ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും വന്നുകാണാമെന്ന ഉറപ്പും ടി.പി മാധവന് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. മോഹൻലാലിനെ കാണാനുള്ള ആഗ്രഹം അ​ദ്ദേഹം തന്നെ കാണാനെത്തുന്നവരോട് എപ്പോഴും പങ്കുവെക്കാറുള്ളതാണ്.

ഗാന്ധി ഭവന്റെ സോഷ്യൽമീഡിയ പേജിൽ ​ഗണേഷിനൊപ്പമുള്ള ടി.പി മാധവന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ലാലേട്ടന് അദ്ദേഹത്തെ ഒന്നുപോയി കണ്ടൂടെ, മരിച്ച് കഴിഞ്ഞിട്ട് പോസ്റ്റ് ഇട്ട് വിഷമം അറിയിച്ചിട്ട് ഒരു കാര്യവുമില്ല ജീവിച്ചിരിക്കുമ്പോഴാണ് സ്നേഹവും പരിഗണനയും നൽകേണ്ടത്, അദ്ദേഹത്തെ പോലെയുള്ള കലാകാരന്മാരോട് സിനിമ സംഘടനകൾ കാണിക്കുന്നത് കടുത്ത അവഗണയാണ്‌, സ്വന്തം വീട്ടുകാർക്കോ വേണ്ട, ആയുഷ്കാലം മുഴുവൻ സിനിമയെ സ്നേഹിച്ച മനുഷ്യനാണ്, സിനിമയിൽ ഉള്ളവർ ഇങ്ങിനെ അവഗണിക്കരുത് എന്നിങ്ങനെയാണ് കമന്റുകൾ.

‘ടി.പി മാധവനെ ഇപ്പോഴും സഹായിക്കുന്നത് അമ്മ സംഘടനയാണ്. അദ്ദേഹത്തിന്റെ ആശുപത്രി ബില്ലുകള്‍ അടക്കം അടിച്ചത് സംഘടനയാണ്.’ എല്ലാ മാസവും അദ്ദേഹത്തിനുള്ള കൈനീട്ടം നല്‍കാറുണ്ട്. രണ്ടര മാസത്തോളം ആശുപത്രയില്‍ കൂട്ടിരുന്നു. ഇതിനിടെയിലാണ് ഹരിദ്വാര്‍ യാത്ര പോയത്.

അവിടുന്നാണ് പക്ഷാഘാതം ഉണ്ടാകുന്നത്. അവിടെ മാധവന്‍ ചേട്ടനെ തിരിച്ചറിഞ്ഞ പൂജാരിയാണ് സുരേഷ് ഗോപിയെ വിളിച്ച് പറഞ്ഞത്. പിന്നീടാണ് അദ്ദേഹത്തിന് ആയുര്‍വേദ ചികില്‍സ നല്‍കിയത്’, എന്നാണ് അടുത്തിടെ ടി.പി മാധവനെ കുറിച്ച് സംസാരിച്ച് ഇടവേള ബാബു പറഞ്ഞത്.

പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി.പിള്ളയുടെ മകനാണ് ടി.പി. മാധവൻ. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മുംബൈയിലും കൊൽക്കത്തയിലും മറ്റും പരസ്യ ഏജൻസികൾ നടത്തിയിരുന്നു. നാൽപതാമത്തെ വയസ്സിൽ നടൻ മധുവിനെ പരിചയപ്പെടുകയും മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി പത്തുവർഷം പ്രവർത്തിച്ചു.

More in Malayalam

Trending

Recent

To Top