Connect with us

യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത്; വൈറലായി വീഡിയോ

Social Media

യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത്; വൈറലായി വീഡിയോ

യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത്; വൈറലായി വീഡിയോ

ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ. എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല.

ഇപ്പോൾ അടുത്തിടെയായി ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് എലിസബത്ത് രംഗത്തെത്തിയിരുന്നതോടെയാണ് എലിസബത്തിനെ പ്രേക്ഷകർ കൂടുതൽ അടുത്തറിയാൻ തുടങ്ങയത്. തുടർന്ന് പലരും എലിസബത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ചോദിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ഗുജറാത്തിൽ ജീവിക്കുമ്പോഴാണ് മലയാളികളുടെ വില മനസ്സിലായതെന്ന് പറയുകയാണ് എലിസബത്ത്. അഹമ്മദാബാദ് വിമാനദുരന്ത ബാധിതർക്ക് ഡോ. ഷംസീർ വയലിൽ സാമ്പത്തിക സഹായം കൈമാറിയതിനെ പ്രശംസിച്ചാണ് എലിസബത്ത് രംഗത്ത് വന്നിരിക്കുന്നത്.

എയർ ഇന്ത്യയുടെ വിമാനം തകർന്ന് വീണ ബിജെ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനിയാണ് എലിസബത്ത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമായി 6 കോടി രൂപയാണ് ഷംസീർ വയലിൽ സഹായം കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ മരുമകൻ കൂടിയാണ് ഡോ. ഷംസീർ വയലിൽ. യൂസഫലിയെ പോലെ തന്നെ ഡോ. ഷംസീർ ദൈവം തിരഞ്ഞെടുത്ത ആളാണെന്ന് എലിസബത്ത് പറയുന്നു.

അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം ടാറ്റ ഗ്രൂപ്പ് മെഡിക്കൽ കോളേജിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് കൂടാതെ മലയാളിയായ ഡോ. ഷംസീർ വയലിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും പണം നൽകുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ആ പണം അദ്ദേഹം കൈമാറി. ഇവിടെ ഉളളവർക്ക് നേരിട്ട് കൈമാറി. ബാക്കിയുളളവർക്കുളള പണം സ്റ്റുഡന്റ്‌സ് കൗൺസിലിന് കൈമാറി.

ഷംസീർ സർ വന്നിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതിനിധിയാണ് വന്നത്. വലിയ മീഡിയ കവറേജ് ഒന്നും ഇല്ലായിരുന്നു. വളരെ സൈലന്റ് ആയിട്ട് നടന്ന പരിപാടി ആയിരുന്നു. ആരെയും അറിയിക്കാതെയുളള ചടങ്ങായിരുന്നു. ഡോ. ഷംസീർ വയലിനെ കുറിച്ച് പറയുന്നതിന് മുൻപ് തനിക്ക് പറയാൻ ആഗ്രഹമുളള ഒരാളുടെ പേര് യൂസഫലി സാറിനെ കുറിച്ചാണ്.

ചെറുപ്പത്തിൽ, ഒരു 16 വയസ്സൊക്കെ ഉളള പ്രായത്തിൽ വാർത്തകളൊക്കെ കാണുമ്പോൾ ചില ആളുകളുടെ പ്രശ്‌നത്തിൽ യൂസഫലി സർ ഇടപെട്ടു എന്ന് കാണുമ്പോൾ, അവർക്ക് നീതി കിട്ടും, അവർക്ക് സഹായം കിട്ടും എന്ന് അറിയാം. ചിലത് കാണുമ്പോൾ തോന്നും എങ്ങനെയെങ്കിലും യൂസഫലി സാറിന്റെ കണ്ണിൽപ്പെട്ടിരുന്നെങ്കിൽ എന്ന്. ദൈവം തിരഞ്ഞെടുത്ത ഒരാൾ എന്നാണ് അദ്ദേഹത്തെക്കുറിച്ച് തോന്നുന്നത്.

അദ്ദേഹത്തിന്റെ മരുമകൻ ആണ് ഷംസീർ വയലിൽ. അദ്ദേഹം ഒരു റേഡിയോളജിസ്റ്റാണ്. കുറേ രാജ്യങ്ങളിൽ അദ്ദേഹത്തിന് ആശുപത്രികൾ ഉളളത്. അദ്ദേഹം പണം കൈമാറിയതിൽ ഭയങ്കര സന്തോഷം തോന്നുന്നു. ഇവിടെ കൂടുതൽ പേരെയും മനുഷ്യരായിട്ടേ തോന്നില്ല. ഉപകാരം പോയിട്ട് ഉപദ്രവം ചെയ്യാനാണ് കൂടുതൽ പേരും നോക്കുക. ഉപകാരം ചെയ്യുമ്പോൾ ചിലർ പലതും തിരിച്ച് പ്രതീക്ഷിക്കും. പക്ഷേ യൂസഫലി സാറിന്റെയോ ഷംസീർ വയലിന്റെയോ കാര്യത്തിൽ അങ്ങനെ തോന്നിയിട്ടില്ല.

പെട്ടെന്ന് ഒരു വിമാന അപകടം നടക്കുന്നു. ഇവിടെ നിന്ന് ഒരാൾ സഹായം ചെയ്യാമെന്ന് പറയുന്നു. പെട്ടെന്ന് തന്നെ അത് ചെയ്യുന്നു.. ഇവരൊക്കെ ദൈവം തിരഞ്ഞെടുത്ത ആളുകളാണ്. ലൈഫിൽ നമ്മൾ വിചാരിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. അതിലൊന്നാണ് വിമാനാപടകം. പക്ഷേ ഇങ്ങനെ ചില നല്ല ആളുകൾ സഹായിക്കാനുളളത് കൊണ്ട് ആ ഒരു ബുദ്ധിമുട്ട് നേരിടുക എന്നത് കുറച്ച് ഈസിയാക്കി മാറ്റുന്നു. സന്തോഷവും സങ്കടവും തോന്നുന്നുണ്ട് ഗുജറാത്തിൽ വന്നപ്പോഴാണ് മലയാളികളുടെ വില ശരിക്കും മനസ്സിലായത്.

ഈ പരിപാടിക്ക് വേണ്ടി ആഭ്യന്തര മന്ത്രിയൊക്കെ വന്നിട്ടുണ്ടായിരുന്നു. അപ്പോഴൊന്നും ഈ പൈസ കൈമാറുന്ന കാര്യം പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഡീനും സ്റ്റുഡന്റ്‌സ് കൗൺസിലിലെ കുറച്ച് പേരും മാത്രമായിരുന്നു പണം കൈമാറുമ്പോൾ ഉണ്ടായിരുന്നത്. ഭയങ്കര ബഹുമാനം തോന്നി. യൂസഫലി സാറിനെ ദൈവം തിരഞ്ഞെടുത്ത ആളായി നേരത്തെ തോന്നിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാൾ കൂടിയായി. യൂസഫലി സാറിനെ ഒരു തവണ കണ്ടിട്ടുണ്ട്. അന്ന് പേരൊക്കെ പറയാൻ പറ്റി. അതിൽ സന്തോഷമുണ്ട് എന്നും എലിസബത്ത് പറയുന്നു.

നേരത്തെ, വിമാനാപകടം നടന്ന സമയം, അവിടുത്തെ സ്ഥിതി വിവരങ്ങളെ കുറിച്ചുമെല്ലാം എലിസബത്ത് സംസാരിച്ചിരുന്നു. തനിക്ക് പരിചയമുളള ആളുകളും മരിച്ചവരിൽ ഉണ്ടെന്നും ചില വിദ്യാർത്ഥികൾ മിസ്സിംഗ് ആണെന്നും എലിസബത്ത് പറഞ്ഞിരുന്നു. നമ്മൾ കണ്ട് കൊണ്ടിരുന്ന ആളുകൾക്കും പരിചയമുളള ആളുകൾക്കും അപകടം പറ്റിയെന്ന് അറിഞ്ഞത് വലിയ വേദനയാണ്. ഒന്നേമുക്കാലൊക്കെ കഴിഞ്ഞ സമയത്താണ് മാസ്സ് കാഷ്വാലിറ്റി ഉണ്ട് എന്നുളള അറിയിപ്പ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നത്. വിമാന അപകടം ആണെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല. അപകടം നടക്കുമ്പോൾ ഞാൻ ആശുപത്രിയിൽ ആയിരുന്നു.

ക്യാമ്പസ്സിനുളളിൽ പല ആശുപത്രി കെട്ടിടങ്ങളുണ്ട്. അപകടത്തിന്റെ ശബ്ദമൊന്നും കേട്ടിരുന്നില്ല. അപകടം നടന്ന സ്ഥലത്തേയ്ക്ക് താൻ പോയിട്ടില്ല. ഞങ്ങളുടെ ക്യാമ്പസ്സും മെസ്സും തമ്മിൽ ഒരു കിലോമീറ്റർ ദൂരമുണ്ട്. അൻപതോളം വിദ്യാർത്ഥികൾ മരിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. കുറേ പേരെ കാണാതായിട്ടുണ്ട്. ബോഡികൾ കത്തിക്കരിഞ്ഞ നിലയിലാണ് ഉളളത്. ആരാണ് എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

വിദ്യാർത്ഥികളിൽ ആരും മലയാളികൾ ഇല്ല. മരണപ്പെട്ടവരുടെ കൂട്ടത്തിലോ പരിക്കേറ്റവരുടെ കൂട്ടത്തിലോ മലയാളി വിദ്യാർത്ഥികളില്ല. എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും സൂപ്പർസ്‌പെഷ്യാലിറ്റി പിജി വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലും ആണ് അപകടം നടന്നത്. ലഞ്ച് ബ്രേക്ക് സമയത്ത് ആയിരുന്നു അപകടം. മിസ്സിംഗ് ആയ 25ഓളം കുട്ടികളുണ്ട്. ഇവരുടെ വീട്ടുകാരെ വിളിപ്പിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തി വേണം ഇനി തിരിച്ചറിയാൻ, ഫോറൻസിക് മെഡിസിൻ വകുപ്പിലെ വിദ്യാർത്ഥികൾ രാത്രി വരെ ഭക്ഷണം പോലും കഴിച്ചിട്ടില്ല.

പരിക്കേറ്റവരെക്കാളും കൂടുതലാണ് മരിച്ചവർ. അപ്പപ്പോൾ പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടി വന്നു. എന്റെ ഒരു സുഹൃത്ത് അപകടം നടക്കുന്നതിന് ഒരു 5 മിനിറ്റ് മുൻപ് മെസ്സിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. തലനാരിഴയ്ക്കാണ് അവൻ രക്ഷപ്പെട്ടത്. പരിക്കേറ്റ വിദ്യാർത്ഥികളിൽ ചിലരുടെ അവസ്ഥ ഗുരുതരമാണ്. പരിക്കേറ്റ പല വിദ്യാർത്ഥികളേയും രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ചിലർ പേടിച്ചിട്ട് ഹോസ്റ്റലിൽ നിന്ന് എടുത്ത് ചാടിയവരുണ്ട്. അവർക്കും പരിക്കേറ്റിട്ടുണ്ട്.

വലിയ പൊളളൽ ഇല്ലെങ്കിൽ കൂടുതൽ പേരെയും രക്ഷിക്കാൻ സാധിക്കും. നിരവധി പേർ രക്തം ദാനം ചെയ്യാനും സൗജന്യമായി ഭക്ഷണവും വെള്ളവും എത്തിക്കാനുമൊക്കെ മുന്നോട്ട് വന്നിരുന്നു. സമീപത്തുളള ആശുപത്രികളിൽ നിന്ന് ഒരു മണിക്കൂറിനുളളിൽ തന്നെ ആവശ്യമുളള ബ്ലഡ് ബാഗുകൾ എത്തിക്കാനും സാധിച്ചുവെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഏകദേശം രണ്ടു വർഷത്തോളമായി അഹമ്മദാബാദിലെ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത് ഉദയൻ.

ഒരുപാട് ആളുകൾ, തന്റെ സഹപ്രവർത്തകർ എംബിബിഎസ്‌ സ്റ്റുഡന്റസ് ഒക്കെയും കൊല്ലപ്പെട്ടു. ഒരുപാട് പേര് പരിക്കുകളോടെ ചികിത്സയിൽ ആണ് ഞാൻ സെയ്ഫാണ് എങ്കിലും ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്നും എലിസബത്ത് കുറിച്ചു.
കേരളത്തിൽ കുന്ദംകുളത്തിനടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ജോലി നോക്കുകയായിരുന്നു എലിസബത്ത് ഈ അടുത്താണ് അഹമ്മദാബാദിലേക്ക് പോയത്.

നടൻ ബാലയുടെ മുൻ പങ്കാളി കൂടിയായ എലിസബത്ത് എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയശേഷം ആണ് ജൂനിയർ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്നത്. ഒരു വ്‌ളോഗർ കൂടിയായ എലിസബത്ത് ഇതേ ഹോസ്പിറ്റലിനെ കുറിച്ച് പലവട്ടം സംസാരിച്ചിരുന്നു . അതുകൊണ്ടുതന്നെ അപകടത്തിന്റെ വാർത്തകൾ വന്നപ്പോൾ തന്നെ എലിസബത്തിനെ ആണ് അന്വേഷിച്ചതും. അതിനുള്ള മറുപടി കൂടി ആയിട്ടാണ് ഇപ്പോൾ എലിസബത്ത് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ് സോഷ്യൽ മീഡിയയിലും എലിസബത്ത് വീഡിയോ പങ്കുവെച്ചിരുന്നു.

വ്യാഴാഴ്ചയായിരുന്നു നാടിനെ തന്നെ നടുക്കിയ വിമാനാപകടംനടന്നത്. അഹമ്മദാബാദിലെ സർദാർവല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിൽ തകർന്നുവീണാണ് ദുരന്തമുണ്ടായത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലാണ് വിമാനം തകർന്നുവീണത്. വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി റിപ്പോർട്ടുകളുണ്ട്.

230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടു. ബിജെ മെഡിക്കൽ കോളേജിലേയും മെഘാനിനഗർ സിവിൽ ആശുപത്രിയുടേയും റെസിഡൻഷ്യൽ കോർട്ടേഴ്‌സുകളും ഹോസ്റ്റലുമാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ട്. തകർന്നുവീണ എയർഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വിമാനത്തിന്റെ പിൻഭാഗത്തുള്ള ബ്ലാക്ക്‌ബോക്‌സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ലാക്ക്‌ബോക്‌സിനായുള്ള തിരച്ചിൽ നടക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്ത് നടത്തിയ തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ബാല താനിരിക്കെ തന്നെ മറ്റ് പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നതുൾപ്പടെ, മാനസികവും ശാരീരകവുമായി തന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നതും എലിസബത്ത് തുറന്ന് പറഞ്ഞു. അതത്രയും സോഷ്യലിടത്ത് ചർച്ചയാവുകയും ചെയ്തു.

അന്ന് എലിസബത്ത് ആവർത്തിച്ച് പറഞ്ഞ ഒരു കാര്യമായിരുന്നു തനിക്ക് വധ ഭീഷണിയുണ്ട് എന്ന്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ കാരണം ബാലയായിരിക്കും എന്നും പറഞ്ഞിരുന്നു. അപായപ്പെടുത്തുമെന്ന സൂചന നൽകിയ പല അനുഭവങ്ങളും തുറന്ന് പറച്ചിലിന് ശേഷം തനിക്കുണ്ടായതായി ഓരോ യൂട്യബ് വീഡിയോകളിലൂടെയും എലിസബത്ത് സംസാരിച്ചുകൊണ്ടേയിരുന്നു. കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയായിരുന്നു എലിസബത്ത് വീണ്ടും സജീവമായിരുന്നത്.

More in Social Media

Trending

Recent

To Top