Connect with us

‌പ്രധാനപ്പെട്ടൊരു ഡിസിഷൻ വരുന്ന ദിവസമാണ്. അന്ന് മുതൽ എന്നെ കാണാതിരുന്നാൽ ഞാൻ ഫൈറ്റിംഗ് നിർത്തിയെന്നോ, ഒളിച്ചോടി എന്നോ കരുതരുത്; എലിസബത്ത്

Malayalam

‌പ്രധാനപ്പെട്ടൊരു ഡിസിഷൻ വരുന്ന ദിവസമാണ്. അന്ന് മുതൽ എന്നെ കാണാതിരുന്നാൽ ഞാൻ ഫൈറ്റിംഗ് നിർത്തിയെന്നോ, ഒളിച്ചോടി എന്നോ കരുതരുത്; എലിസബത്ത്

‌പ്രധാനപ്പെട്ടൊരു ഡിസിഷൻ വരുന്ന ദിവസമാണ്. അന്ന് മുതൽ എന്നെ കാണാതിരുന്നാൽ ഞാൻ ഫൈറ്റിംഗ് നിർത്തിയെന്നോ, ഒളിച്ചോടി എന്നോ കരുതരുത്; എലിസബത്ത്

മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്. 2010ൽ ആയിരുന്നു ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹം. എന്നാൽ അമൃതയ്ക്ക് മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്ത് വന്നത്.

ബാലയുമായുള്ള തന്റെ വിവാഹം ഉറപ്പിച്ച സമയത്ത് പലരും നടന്റെ സ്വഭാവത്തെ കുറിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തോടുള്ള പ്രണയം കാരണം വിവാഹത്തിൽ നിന്നും പിന്മാറാൻ തോന്നിയില്ലെന്നാണ് അമൃത പറഞ്ഞിരുന്നത്. ബാലയുടെ ക്രൂര പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് താൻ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു.

അച്ഛൻ തന്നോടും അമ്മയോടും ചെയ്ത ക്രൂരതകൾ അടുത്തിടെ ഒരു വീഡിയോയിലൂടെ അവന്തിക എണ്ണി പറഞ്ഞിരുന്നു. പിന്നാലെ അവന്തികയ്ക്കെതിരെയും ബാലയ്ക്കെതിരെയം കടുത്ത ആരോപണങ്ങൾ വന്നിരുന്നു. അമൃതയുമായുള്ള വിവാഹമോചനശേഷം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ബാല വീണ്ടും വിവാഹിതനാകുന്നത്. ഡോക്ടറായ എലിസബത്ത് ഉദയനെ സോഷ്യൽമീഡിയ വഴി പരിചയപ്പെടുകയും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ആയിരുന്നു.

എന്നാൽ രണ്ട് വർഷത്തിനുള്ളിൽ എലിസബത്തുമായുള്ള ബന്ധവും വേർപിരിഞ്ഞു. അമൃതയ്ക്കുണ്ടായ സമാന അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും ബാലയിൽ നിന്നും നേരിടേണ്ടി വന്നത്. പലതവണ തന്നെ ബാല മർദ്ദിക്കുകയും റേപ്പ് ചെയ്യുകയും ചെയ്തുവെന്നാണ് അടുത്തിടെ എലിസബത്ത് വെളിപ്പെടുത്തിയത്. ഒന്നും പുറത്ത് പറയാതിരിക്കാൻ ബെഡ് റൂം വീഡിയോകൾ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷമായിരുന്നു അമ്മാവന്റെ മകളായ കോകിലയെ ബാല വിവാഹം കഴിക്കുന്നത്. ഇപ്പോൾ കോകിലയ്ക്കൊപ്പമുള്ള വീഡിയോകളുമായി ബാല രംഗത്തെത്താറുണ്ട്.

ഇപ്പോഴിതാ വീണ്ടും ചില തുറന്ന് പറച്ചിലുകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. എന്റെ മനസാക്ഷിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർ ഇത് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മെയ് 3ാം തീയതി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കാം. ഫേസ്ബുക്ക്, യൂട്യൂബ് ഒക്കെ പോവാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ടൊരു ഡിസിഷൻ വരുന്ന ദിവസമാണ്. അന്ന് മുതൽ എന്നെ കാണാതിരുന്നാൽ ഞാൻ ഫൈറ്റിംഗ് നിർത്തിയെന്നോ, ഒളിച്ചോടി എന്നോ കരുതരുത്. ഇപ്പോൾ ഗുജറാത്തിലാണ് ഉള്ളത്.

ഇതുമായി ബന്ധപ്പെട്ട് ഓഫീസേഴ്‌സ് എന്നെ വിളിച്ചിരുന്നു. നേരിട്ട് വരാനാണെങ്കിൽ സമയം വേണമെന്ന് പറഞ്ഞിരുന്നു. അത് സീനിയേഴ്‌സിനോട് ചോദിച്ചിട്ട് അറിയിക്കാമെന്നായിരുന്നു പറഞ്ഞത്. പിന്നെ അവർ വിളിച്ചിരുന്നില്ല. അതിലെനിക്ക് കുറച്ച് സംശയങ്ങൾ തോന്നുന്നുണ്ട്. എനിക്കും വീട്ടുകാർക്കുമൊക്കെ കുറേ കോളുകൾ വരുന്നുണ്ട്. കേസിനൊന്നും പോവണ്ട, എന്തിനാണ്, വെറുതെ ഇതിന് പിന്നാലെ നടന്ന് സമയം കളയണോ എന്നൊക്കെ ചോദിക്കുന്നവരുമുണ്ട്.

എന്റെ വീട്ടിലേക്കും ചിലരൊക്കെ വന്ന് എന്നെ അന്വേഷിച്ചിരുന്നു. അന്ന് വീട്ടിൽ സിസിടിവി ഉണ്ടായിരുന്നില്ല. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോൾ അവരൊന്നും പറഞ്ഞുമില്ല. നമ്മളൊക്കെ ഇവിടെയുണ്ട് എന്ന് കാണിക്കാനാണോ, വേറെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയാണോ എന്നും അറിയില്ല. എന്നെ സപ്പോർട്ട് ചെയ്യുന്നവരുടെ മെസേജുകളൊക്കെ കാണുന്നുണ്ട്. നെഗറ്റീവ് പറയുന്നവർക്ക് മറുപടി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. വീഡിയോകൾ ചെയ്യുന്നത് കാരണം ഇനി എനിക്കെതിരെ കേസ് വരുമോ എന്നറിയില്ല. ജനഗണമനയിലെ ഡയലോഗാണ് ഇപ്പോൾ മനസിലേക്ക് വരുന്നത്. എനിക്ക് ഇങ്ങനെയൊരു വീഡിയോ ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല.

എനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും, എന്നെ വീട്ടുകാർ ശ്രദ്ധിക്കുന്നില്ലെന്നുമൊക്കെ പറയുന്നത് കേട്ടിരുന്നു. എന്നെ ഉപദ്രവിച്ചതിനെക്കുറിച്ചൊക്കെ ഞാൻ പറഞ്ഞിരുന്നു. ആള് പറഞ്ഞിട്ടായിരുന്നു അന്ന് പോയത്. ഞാൻ ഇതൊക്കെ പറഞ്ഞത് ആളെ അറിയിക്കരുത്. അവിടെ നടന്നത് നിങ്ങളോട് പറഞ്ഞതായി ആളെ അറിയിക്കരുതെന്നും പറഞ്ഞിരുന്നു. എനിക്ക് അത്രയും ഇഷ്ടമായിരുന്നു ആളെ. ആ ജീവിതം തന്നെ തുടരാനായിരുന്നു ആഗ്രഹിച്ചത്. അവളോട് ട്രീറ്റ്‌മെന്റ് എടുക്കാൻ പറഞ്ഞപ്പോൾ എന്റെ കുറ്റം പറയുന്നോ എന്ന് ചോദിച്ചായിരുന്നു വധഭീഷണി വന്നത്. മമ്മിയുടെ ഫോണിലേക്കായിരുന്നു ആൾ വിളിച്ചത്.

ഞാൻ ആ ഡോക്ടറെ അത്രയും വിശ്വസിച്ച് പറഞ്ഞതാണ്. നിങ്ങൾക്ക് മരുന്നിന്റെ ആവശ്യമില്ല. കുറേക്കൂടി ആക്ടീവായാൽ മതി എന്നായിരുന്നു പറഞ്ഞത്. പുള്ളിയും സൈക്യാട്രി ട്രീറ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്റെ ദേഹത്ത് പ്രേതബാധയുണ്ടെന്നും പറഞ്ഞ് കുറേ പൂജകളൊക്കെ നടത്തിയിരുന്നു. ഞങ്ങൾ ക്രിസ്ത്യനാണെങ്കിലും വീട്ടിൽ പൂജ നടത്തണമെന്നും വാശി പിടിച്ചിരുന്നു. അങ്ങനെ കുറേ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതൊന്നും പറയാതെ വെച്ചതാണെന്നും, ആവശ്യം വന്നപ്പോഴാണ് പറയുന്നതെന്നും എലിസബത്ത് പറയുന്നു.

എലിസബത്ത് നടത്തിയ ചില വെളിപ്പെടുത്തലിന് പിന്നാലെ ബാലയ്ക്കെതിരെ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ബാലയിൽ നിന്നും താൻ നേരിടേണ്ടി വന്ന ക്രൂരതകൾ എന്തൊക്കെയാണെന്ന് മുൻ ഭാര്യ എലിസബത്ത് വിവരിച്ചത്. കടുത്ത മാനസിക-ശാരീരിക പീഡനം തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നും ഒടുവിൽ ഗത്യന്തരമില്ലാതെ ബാലയുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നുമാണ് എലിസബത്ത് ആരോപിച്ചത്.

താൻ കൂടെയുള്ളപ്പോൾ തന്നെ നിരവധി സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നുവെന്നും എലിസബത്ത് ആരോപിച്ചിരുന്നു. അമേരിക്കയിൽ നിന്നും ഒരു പെൺകുട്ടി ബാലയെ തേടി വന്നുവെന്നും ആ പെൺകുട്ടിയടക്കമുള്ളവരെ വിവാഹ വാഗ്ദാനം നൽകി ബാല വഞ്ചിച്ചുവെന്നാണ് എലിസബത്ത് ആരോപിച്ചത്.

അതേസമയം എലിസബത്തിന്റെ വിവാദ വീഡിയോകൾക്ക് പിന്നാലെ അവർക്കെതിരെ ബാല നിയമ നടപടി സ്വീകരിച്ചിരുന്നു. തനിക്കെതിരെ അനാവശ്യ ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നതെന്നും അവർ അടിയന്തരമായി മാനസിക ആരോഗ്യത്തിന് ചികിത്സ തേടണമെന്നുമാണ് ബാല പറഞ്ഞത്. എലിസബത്തിനെ ചിലർ ആയുധമാക്കുകയാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ചിലർ കൂടി ഉണ്ടെന്നും ബാല ആരോപിച്ചിരുന്നു.

എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല. ഞാൻ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്. ഞാൻ ആദ്യം തന്നെ കേസുമായി പോയെങ്കിൽ എനിക്ക് ഇതൊന്നും പറയാൻ പറ്റിയെന്ന് വരില്ല. ഇപ്പോഴും എത്ര ആളുകൾ അയാളെ സപ്പോർട്ട് ചെയ്തു നടക്കുന്നുണ്ട്.

ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും സപ്പോർട്ട് ചെയ്യുന്നില്ലേ, ഞാൻ ഒരു നാലഞ്ച് ദിവസം വിഡിയോ ഇടാൻ വൈകിയപ്പോൾ എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു വരുന്നുണ്ട്. എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. എനിക്ക് ഡിപ്രെഷൻ ഉണ്ട് അതിനു മരുന്ന് കഴിക്കുന്നുണ്ട്, ചെറിയ വിഷമങ്ങൾ ഒക്കെ ഉണ്ട് അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല. എന്നെ അല്ല അയാളെ ആണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ അയാളുടെ കുഴിയിൽ പോയി ചാടിക്കോ. ഞാൻ ഒരു എംഡി ക്ക് പഠിക്കുന്ന വിദ്യാർഥി ആണ് എനിക്ക് രാഷ്ട്രീയക്കാരുമായി ഒന്നും ബന്ധമില്ല.

എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്, എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണി ഉണ്ട്. ഇനി ആരും ഈ ചതിക്കുഴിയിൽ വീഴരുത് എന്നുള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. ഈ സപ്പോർട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കണ്ട. എന്നെ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും സോഷ്യൽ മീഡിയ ഉള്ള കാലത്തോളം എന്നെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതുവരെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കും.

ഇത്രനാളും ഒന്നും തുറന്നു പറയാതെ ഇരുന്നിട്ട് ഇപ്പോൾ സപ്പോർട്ടിന്റെ കാര്യം പറഞ്ഞു താരതമ്യം നടത്താൻ വരികയാണ്. ഒരു ഇര ന്യായമായത് വിളിച്ചു പറയുന്നു എന്ന് കാണുമ്പോൾ വേറൊരു ഇരയ്ക്ക് സന്തോഷം ആണ് തോന്നേണ്ടത്. എനിക്ക് മെസ്സേജ് ചെയ്ത പല ഇരകളും ഉണ്ട്, വർഷങ്ങളായി ഒന്നും പറയാൻ കഴിയുന്നില്ല നിങ്ങൾ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് എന്ന് പറഞ്ഞിട്ട്. നിങ്ങൾ ഇതിൽ ജയിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം, നിങ്ങൾ ഞങ്ങൾക്ക് പ്രചോദനം ആണ് എന്നൊക്കെ പറയുന്നത് കാണുമ്പൊൾ സന്തോഷം ഉണ്ട് അല്ലാതെ ജീവൻ കളഞ്ഞിട്ട് എനിക്ക് ഒന്നും നേടാനില്ല എന്നും എലിസബത്ത് പറയുന്നു.

കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും തനിക്ക് നേരിട്ട അനുഭവങ്ങൾ തുറന്നുപറയുക തന്നെ ചെയ്യുമെന്ന് എലിസബത്ത് ഉദയൻ വ്യക്തമാക്കി. ഞാൻ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു എന്നെ ഇത്തരത്തിൽ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞിട്ട് ആരും കേസ് എടുത്തിട്ടില്ല. ഞാൻ കേസ് കൊടുത്തിട്ടില്ല അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു അതുകൊണ്ട് ഇപ്പൊ കേസ് എടുത്തു. റേപ്പ് വിക്ടിംസ് ഒക്കെ പുറത്തു വരാത്തതിന്റെ കാരണം ഇതാണ്.

അവരെ ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്യും. ആരും ഒരു നടപടിയും എടുക്കില്ല. അവർ മരിക്കുമ്പോൾ ആയിരിക്കും അതൊക്കെ പുറത്ത് അറിയുന്നത്. ചിലപ്പോൾ അപ്പോഴും അറിയുന്നുണ്ടാവില്ല. എന്നെ ചെയ്തത് റേപ്പ് ആയി എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്. റേപ്പിന്റെ അർഥം വേറെ വല്ലതുമാണോ? മറ്റൊരാളുടെ മുന്നിൽ വച്ചുവരെ എന്നോട് മോശമായി പെരുമാറി. വേറെ ഒരാളെ എന്റെ ബെഡ്റൂമിലേക്ക് കയറ്റിവിട്ടു. ഏപ്രിൽ നാലിനാണ് ഇയാളുടെ ലിവർ ട്രാൻസ്പ്ലാന്റ് നടക്കുന്നത്. മാർച്ച് 29ന് ഞങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാർഷികം ആയിരുന്നു. ആ സമയത്ത് ഞങ്ങൾ അവിടെ കേക്ക് കട്ട് ചെയ്തു. ഞാൻ കൂടെ ഇല്ലെങ്കിൽ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു പുള്ളി പോസ്റ്റ് ഇട്ടിരുന്നു.

ഒന്നും രണ്ടും വിവാഹ വാർഷികങ്ങൾ ആഘോഷിച്ച വിഡിയോകൾ ഉണ്ട്. ഇതൊക്കെ ചെയ്ത് അയാൾ എന്നെയും പറ്റിക്കുകയായിരുന്നു. എനിക്ക് കുറെ ആൾക്കാരുടെ പേര് പറയാൻ ഉണ്ട്. അത് ഞാൻ കേസ് ആകുമ്പോൾ പറയാം എന്ന് വിചാരിക്കുന്നു. എന്നെ അതിനു മുൻപ് കൊന്നില്ലെങ്കിൽ ഞാൻ എല്ലാം വിളിച്ചു പറയും. ഞാൻ അല്ലാതെ തനിയെ ചാവാൻ ഒന്നും പോകുന്നില്ല. ഇതുപോലെ ദുരിതം അനുഭവിക്കുന്ന റേപ്പ് വിക്ടിംസിനു ഒരു പ്രചോദനം ആയി ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ചാനലും വിഡിയോയും ഡിലീറ്റ് ചെയ്യാൻ പറഞ്ഞാലും ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കും എന്നും എലിസബത്ത് പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top