Connect with us

വീട്ടിൽ എന്നെ പൂട്ടി ഇട്ടു, ഭക്ഷണം പോലും തന്നില്ല; ഭക്ഷണം കഴിക്കാൻ ഇല്ലാതെ ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാൻ ജീവൻ നിലനിർത്തിയത്; എലിസബത്ത്

Social Media

വീട്ടിൽ എന്നെ പൂട്ടി ഇട്ടു, ഭക്ഷണം പോലും തന്നില്ല; ഭക്ഷണം കഴിക്കാൻ ഇല്ലാതെ ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാൻ ജീവൻ നിലനിർത്തിയത്; എലിസബത്ത്

വീട്ടിൽ എന്നെ പൂട്ടി ഇട്ടു, ഭക്ഷണം പോലും തന്നില്ല; ഭക്ഷണം കഴിക്കാൻ ഇല്ലാതെ ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാൻ ജീവൻ നിലനിർത്തിയത്; എലിസബത്ത്

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാലയുടെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. പലരും എലിസബത്തിനെ വിമർശിച്ചുകൊണ്ടും കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ഈ നാട്ടിൽ തോക്കും ഗുണ്ടകളും ആയി നടന്നാലും പണം ഉണ്ടെങ്കിൽ നിയമം അവരെ ഒന്നും ചെയ്യില്ല എന്ന് തനിക്ക് ബോധ്യം ആയെന്നും ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ അദ്ദേഹം തനിക്ക് എതിരെ കേസ് കൊടുക്കട്ടെ എന്നും എലിസബത്ത് പറയുന്നു.

എനിക്ക് എത്രമാത്രം ഇഷ്ടായിരുന്നു എന്ന് അറിയോ! നിങ്ങൾ ഇനി എന്നെ കൊന്നാലും സാരമില്ല, ഞാൻ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയിൽ ആണ് താൻ ഉള്ളതെന്നും ഡിപ്രെഷനും നാണക്കേടും സ്‌ട്രെസും കാരണം എന്ത് വന്നാലും താൻ അതിനെ നേരിടാൻ തയ്യാർ ആണെന്നും എലിസബത്ത് പറയുന്നു.

മാത്രമല്ല ജീവിതത്തിൽ ജയിലിൽ കിടക്കാൻ ഭയമില്ലെന്നും ആ വീട്ടിൽ നിന്നും അനുഭവിച്ചത് ജയിലിനേക്കാൾ മോശമായ അവസ്ഥ ആണെന്നും എലിസബത്ത് പറഞ്ഞത്. ഗതികെട്ടു പറഞ്ഞു പോയതാണ്. ഇതുകൊണ്ടാണ് ഞാൻ ഇത്രകാലം മിണ്ടാതെയിരുന്നത്. നല്ല ഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നു. അയാൾ എങ്ങനെ പ്രതികരിക്കും എന്ന് കൃത്യമായി അറിയാം.

ഒന്നു പറഞ്ഞു രണ്ടാമത്തേതിന് തോക്കു ചൂണ്ടുന്ന ഗുണ്ടകളെ ഇറക്കുന്ന ആളാണ്. ഒരിക്കൽ വീട്ടിൽ തന്നെ പൂട്ടി ഇട്ടു ഭക്ഷണം തരാതെ കിടത്തി. ഭക്ഷണം കഴിക്കാൻ ഇല്ലാതെ ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാൻ ജീവൻ നിലനിർത്തിയത്. ഒക്കെയും ജീവിതം രക്ഷപെടുമല്ലോ, ജീവിതം അല്ലെ എന്നൊക്കെ ഓർത്തു ക്ഷമിച്ചു. ഞങ്ങളുടെ ജീവിതമാണ് എന്ന് കരുതി പേരന്റ്സിന്റെ വാക്കുകൾ പോലും ഞാൻ കേട്ടില്ല. ജീവിതത്തിൽ ഒരിക്കലും പിരിയാതെ ഇരിക്കാൻ എന്റെ എംഡി പഠനം പോലും വേണ്ടാന്ന് വച്ച ആളാണ് ഞാൻ എന്നും എലിസബത്ത് പറയുന്നു.

അസുഖം മറച്ച് വെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലിൽ ആയിരുന്നു. ഹണിമൂണിന് ഹോസ്പിറ്റലിലേയ്ക്കാണ് പോയത്. ആശുപത്രിയിൽ ചോര ഛർദ്ദിച്ചു. ഐസിയുവിലായി. ഇവൾ ഒപ്പമുണ്ടെങ്കിൽ എനിക്കൊന്നും പറ്റില്ല, ഐസിയുവിൽ കയറ്റണമെന്ന് അപ്പോൾ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു.

എന്നാൽ ഇപ്പോൾ എല്ലാം ഞാൻ കാരണമാണെന്ന് പറയുന്നു. ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു ഞാൻ. വിവാഹം നടന്നത് തന്നെ പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും, ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചുവെന്നുമാണ് എലിസബത്ത് പറഞ്ഞിരുന്നത്.

ഞങ്ങൾ കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയാണ്. എന്നോട് ഒപ്പം ആയിരിക്കുമ്പോൾ തന്നെ മറ്റുള്ള സ്ത്രീകളുമായി അയാൾ സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകൾ എന്റെ പക്കലുണ്ട്. ഇയാൾ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്ക് അറിയില്ല. എന്നെ അയാൾ താലി മാല അണിയിച്ചിരുന്നു. മാത്രമല്ല വിവാഹത്തിന് എല്ലാവരേയും ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു.

വിവാഹം നടന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ്. ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് ഉണ്ടെന്നും എന്നോട് പറഞ്ഞു.

മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നത്. ഇനിയും ഇത് തുടർന്നാൽ വഞ്ചിച്ചതിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുള്ള കാര്യങ്ങൾക്കും ഇയാൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യും എന്നായിരുന്നു എലിസബത്ത് നേരത്തെ കുറിച്ചത്.

More in Social Media

Trending

Recent

To Top