സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത്
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒന്നടങ്കം ഒരുപോലെ ആസ്വദിച്ചു. ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഇന്നും ആവര്‍ത്തിച്ച് കാണുന്ന ഈ സിനിമ മലയാളികള്‍ക്ക് സമ്മാനിച്ചത് ചിരിയുടെ മാലപ്പടക്കം ആയിരുന്നു. അത്തരത്തിലൊരു സിനിമ ഇനി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയവും ആണ്. കഴിഞ്ഞ കുറച്ച് കാലമായി സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ആ സിനിമയെ കുറിച്ചാണ് വീണ്ടും ചർച്ചയാകുന്നത്.
ആ കാറിനെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് സി ഐ ഡി മൂസയിലെ ക്യാമറാമാൻ. കാര്‍ ദിലീപിന് മാത്രമേ ഓടിക്കാന്‍ കഴിയുള്ളു എന്നാണ് സാലു ജോര്‍ജ് പറയുന്നത്. എനിക്ക് തോന്നുന്നു വേറെ ഡ്രൈവര്‍മാര്‍ക്കൊന്നും ആ കാര്‍ ഓടിക്കാന്‍ പറ്റില്ല. അത് ദിലീപിനെക്കൊണ്ട് മാത്രമേ സാധിക്കൂകയുള്ളു. അതിന്റെ നടുക്കൊരു ഓട്ടയുണ്ട്. ക്ലൈമാക്‌സ് സീനിലൊക്കെ ദിലീപ് അത് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കണ്ടീഷന്‍ അനുസരിച്ച് ഒരു അമ്പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ അത് ഓടിക്കാന്‍ കഴിയില്ല. മുതലാളിയെ തൊഴിലാളിക്കറിയാമെന്ന് പറയുംപോലെ 100,150 കിലോമീറ്റര്‍ സ്പീഡിലൊക്കെ ദിലീപ് അത് ഓടിച്ചിരുന്നു. ഞാനൊക്കെ ആ വണ്ടി ഓടിക്കാന്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ നീക്കാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നുന്നു ആ വണ്ടി ഇപ്പോഴും ദിലീപ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നാണ്.’ കേരളകൗമുദിയുമായുള്ള അഭിമുഖത്തില്‍ സാലു ജോര്‍ജ് പറഞ്ഞു.
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപും ഭാവനയും നായികാനായകന്‍മാരായെത്തിയ സിനിമയാണ് സി ഐഡി മൂസ. ജോണി ആന്റണിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ബോക്‌സോഫീസില്‍ മികച്ച വിജയമാണ് ഈ സിനിമ സമ്മാനിച്ചത്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമ കൂടിയാണ് സി ഐഡി മൂസ. ഉദയ് കൃഷ്ണയും സിബി കെ തോമസുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.നമ്മളിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് ഭാവന. തിളക്കത്തിന് ശേഷം ദിലീപും ഭാവനയും ഈ ചിത്രത്തിലൂടെയാണ് ഒരുമിച്ചത്. ആശിഷ് വിദ്യാര്‍ത്ഥി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ബിന്ദു പണിക്കര്‍, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
