Malayalam
ദിയ കൃഷ്ണയ്ക്കും കൃഷ്ണകുമാറിനുമെതിരെ കേസ്
ദിയ കൃഷ്ണയ്ക്കും കൃഷ്ണകുമാറിനുമെതിരെ കേസ്
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക് ഉണ്ട്. ഇതിലൂടെയാണ് തന്റെ എല്ലാ വിശേഷവും ദിയ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കുകയാണ് താരപുത്രി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്നവർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ദിയ കൃഷ്ണ രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിൽ ദിയ കൃഷ്ണയ്ക്കും പിതാവും നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് നടനും മകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടികൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പ ചേർത്ത് ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം കേസ് വ്യാജമാണെന്നും ജീവനക്കാർക്കെതിരെ തങ്ങൾ നൽകിയ പരാതിക്ക് മേൽ മറുകേസാണിതെന്ന് കൃഷ്ണകുമാർ അറിയിച്ചു. തൻ്റെ മകളുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിയ മൂന്ന് ജീവനക്കാരികളാണ് ഇപ്പോൾ തങ്ങൾക്കെതിരെ കേസുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇവരോ കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചുയെന്ന് കൃഷ്ണകുമാർ അറിയിച്ചു. ജൂൺ ഒന്നാം തീയതി ഞായറാഴ്ചയാണ് ജീവനക്കാർക്കെതിരെ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. തൊട്ടടുത്ത ദിവസമാണ് തിനക്കും തൻ്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ ഇവർ പരാതി നൽകിയതെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു, ദിയ തട്ടിപ്പുവിവരങ്ങൾ പുറത്തുവിട്ടത്. ദിയയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒ ബൈ ഓസി എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ആദ്യം ഓൺലൈനായി പ്രവർത്തിച്ചിരുന്ന സ്ഥാപനം അടുത്തിടെയാണ് തിരുവനന്തപുരത്ത് പുതിയ ഷോറൂമിലേക്ക് മാറിയത്. സ്ഥാപനത്തിൽ മുമ്പുണ്ടായിരുന്ന വിനീത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ളിൻ, രാധു എന്നീ യുവതികളാണ് ഒരു വർഷത്തോളം സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ദിയ ആരോപിച്ചിരിക്കുന്നത്.
ഷോറൂമിലും ഓൺലൈനിലും കടയുടെ യഥാർത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം യുവതികൾ, തങ്ങളുടെ സ്വന്തം നമ്പറുകളാണ് നൽകിയതെന്നാണ് ദിയ പറയുന്നത്. ‘കടയിലെയും ഓൺലൈനായും നൽകിയിട്ടുള്ള സ്‌കാനർ പ്രവർത്തനക്ഷമമല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവർ സാധനങ്ങൾ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടിരുന്നത്.
പ്രീമിയം കസ്റ്റമേഴ്‌സിൽ കേന്ദ്രീകരിച്ചുകൊണ്ടാണ് യുവതികൾ തട്ടിപ്പ് നടത്തിയത്. ഒരു കസ്റ്റമറിൽ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തു. നിരവധി കസ്റ്റമേഴ്‌സിനെയും തന്നെയും അവർ ഇത്തരത്തിൽ പറ്റിച്ചു. ഗർഭിണി കൂടിയായ എന്നെ ഈ രീതിയിൽ വഞ്ചിക്കാൻ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചു. ഗർഭിണി കൂടിയായ ഒരു സ്ത്രീയെ ആണ് അവർ ഇത്രയും നാൾ പറ്റിച്ചത്. ഞാൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് പോലും അവർ ഈ തട്ടിപ്പ് തുടർന്നുവെന്നും ദിയ പറഞ്ഞിരുന്നു.
ദിയ, വസ്ത്ര ബ്രാന്റായി തുടങ്ങിയ സംരംഭം ഇപ്പോൾ ഫാൻസി ജ്വല്ലറികളുടെ ഓൺലൈൻ സ്റ്റോറാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ദിയയുടെ ഓൺലെെൻ ബിസിനസ് വിവാദത്തിൽ അകപ്പെട്ടിരുന്നു. ഓൺലൈൻ പേജിലൂടെ ആഭരണങ്ങൾ വാങ്ങിയവർ പരാതിയുമായെത്തുകയായിരുന്നു. മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് ഉടമയായ സംഗീത അനിൽകുമാർ ആണ് രംഗത്തെത്തിയിരുന്നത്.
മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയിൽ നിന്നും വാങ്ങിയത്. എന്നാൽ കവർ തുറന്ന് നോക്കിയപ്പോൾ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറിൽ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നും സംഗീത വീഡിയോയിൽ പറയുന്നു. കല്ലുകൾ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാൻ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഓ ബൈ ഓസി ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും സംഗീത പറയുന്നു.
മെസേജ് അയച്ച് പരാതി പറഞ്ഞപ്പോൾ പാർസൽ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണ് ചെയ്തത്. ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചല്ലല്ലോ പാർസൽ തുറക്കുന്നത്. അല്ലെങ്കിൽ ഓർഡർ ചെയ്യുമ്പോൾ തന്നെ വീഡിയോ എടുക്കണെന്ന് പറഞ്ഞിരുന്നെങ്കിൽ ചെയ്യാമായിരുന്നുവെന്നും സംഗീത പറയുന്നു.
പിന്നാലെ പ്രതികരണവുമായി ദിയ എത്തി. പരാതികൾ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കൾ എക്സ്ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിർബന്ധമാണെന്നാണ് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. കൂടാതെ സംഗീതയുടെ റെന്റൽ ആഭരണങ്ങളുടെ ഷോപ്പിൽ നിന്നും ആഭരണങ്ങൾ വാങ്ങിയപ്പോഴുള്ള ദുരനുഭവം ഒരു സ്ത്രീ പങ്കിട്ടതിന്റെ സ്ക്രീൻ ഷോട്ടും ദിയ പങ്കിട്ടു. ഫാൻസി ആഭരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് പരാതിക്കാരി.
ഒരു വ്യക്തിയേയും തരംതാഴ്ത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഈ സ്ത്രീക്ക് നിങ്ങളെ കുറ്റപ്പെടുത്താൻ യോഗ്യതയില്ല. കാരണം ആദ്യം അവർ അവരുടെ ബിസിനസിൽ കുറച്ചെങ്കിലും ആത്മാർത്ഥത കാണിക്കണം. ഇവരുടെ ഷോപ്പിൽ നിന്നും ഒരിക്കൽ ഞാൻ ഒരു നെക്ക് പീസ് വാടകയ്‌ക്ക് വാങ്ങിയ ശേഷം ഉപയോഗിച്ച് ഞാൻ കൃത്യമായി പാക്ക് ചെയ്ത് തിരികെ അയച്ചു.
എന്നാൽ ഉൽപ്പന്നം അവിടെ എത്തിയപ്പോൾ അവർ എന്നെ വിളിച്ച് നെക്ക് പീസ് പൊട്ടിയെന്നും അഡ്വാൻസ് തിരികെ തരാനാവില്ലെന്നും പറഞ്ഞു. പണം സമ്പാദിക്കാൻ അവർ എന്തും ചെയ്യും. നിങ്ങൾ മുന്നോട്ട് തന്നെ പോകൂ… ഇത്തരം വഞ്ചനാപരമായ ആളുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സ്നേഹവും പിന്തുണയും എന്നാണ് ഈ വിഷയം ശ്രദ്ധയിൽപ്പെട്ട് ഒരു സ്ത്രീ ദിയയ്ക്ക് അയച്ച മെസേജ്. തെറ്റായ വീഡിയോകൾ എടുത്ത് അതിനോട് പ്രതികരിക്കുക എന്നത് ചില യൂട്യൂബർമാർക്ക് കണ്ടന്റ് സൃഷ്ടിക്കുന്നതിനുള്ള ഏക മാർഗമാണ് എന്നാണ് തനിയ്ക്കെതിരെ റിയാക്ഷൻ വീഡിയോ പങ്കുവെച്ചവരോട് ദിയ പറഞ്ഞത്. വിവാദം മുതലെടുത്ത് തന്നെ ചിലർ അധിക്ഷേപിക്കുന്നുണ്ടെന്നും ദിയ പറഞ്ഞിരുന്നു.
പരാതികൾ സ്വീകരിക്കണമെങ്കിലും വാങ്ങിയ വസ്തുക്കൾ എക്സ്ചേഞ്ച് ചെയ്ത് കിട്ടണമെങ്കിലും ഓപ്പണിങ് വീഡിയോ നിർബന്ധമാണെന്നാണ് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. അതേസമയം സംഗീതയുടെ റെന്റൽ ആഭരണങ്ങളുടെ ഷോപ്പിൽ നിന്നും ആഭരണങ്ങൾ വാങ്ങിയപ്പോഴുള്ള ദുരനുഭവം ഒരു സ്ത്രീ പങ്കിട്ടതിന്റെ സ്ക്രീൻ ഷോട്ടും ദിയ പങ്കിട്ടു.
ഫാൻസി ആഭരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് പരാതിക്കാരിയായ യുട്യൂബർ സംഗീത. ഒരു വ്യക്തിയേയും തരംതാഴ്ത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഈ സ്ത്രീക്ക് നിങ്ങളെ കുറ്റപ്പെടുത്താൻ അവകാശമില്ല. കാരണം ആദ്യം അവർ അവരുടെ ബിസിനസിൽ തികഞ്ഞവളും ആത്മാർത്ഥതയുള്ള വ്യക്തിയുമായിരിക്കണം.
ഇവരുടെ ഷോപ്പിൽ നിന്നും ഒരിക്കൽ ഞാൻ ഒരു നെക്ക് പീസ് വാടകയ്‌ക്ക് വാങ്ങിയ ശേഷം ഉപയോഗിച്ച് ഞാൻ കൃത്യമായി പാക്ക് ചെയ്ത് തിരികെ അയച്ചു. എന്നാൽ ഉൽപ്പന്നം അവിടെ എത്തിയപ്പോൾ ആ ഫ്രോഡ് ലേഡി എന്നെ വിളിച്ച് നെക്ക് പീസ് പൊട്ടിയെന്നും നിങ്ങളുടെ അഡ്വാൻസ് തുക ഞങ്ങൾക്ക് തിരികെ നൽകാനാവില്ലെന്നും പറഞ്ഞു. പണം സമ്പാദിക്കാൻ അവർ എന്തും ചെയ്യാം. നിങ്ങൾ മുന്നോട്ട് തന്നെ പോകൂ… ഇത്തരം വഞ്ചനാപരമായ ആളുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. സ്നേഹവും പിന്തുണയും എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റും ദിയയും തമ്മിലുള്ള വിഷയം ശ്രദ്ധയിൽപ്പെട്ട് ഒരു സ്ത്രീ ദിയയ്ക്ക് അയച്ച മെസേജ്.
അന്നത്തെ പ്രശ്നത്തെക്കുറിച്ച് കൃഷ്ണ കുമാർ പറഞ്ഞതും സ്രദ്ധനേടിയിരുന്നുസ. വിവാദത്തിനിടെ താൻ ഇടപെടാതിരുന്നതിന് കാരണമുണ്ടെന്ന് കൃഷ്ണ കുമാർ ദിയയുടെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഏത് കച്ചവടം നടത്തുമ്പോഴും പ്രശ്നങ്ങൾ ധാരാളം വരും. നമ്മൾ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല. ഈയടുത്ത കാലത്ത് നിന്റെയൊരു പ്രശ്നം ഞാൻ കണ്ടു.
അത് വളർച്ചയുടെ ഭാഗമായി കാണുക. ചിലയിടത്ത് ഇമോഷണലായി നീ സംസാരിച്ചു. നിന്റെ പ്രായത്തിൽ നിന്റെ സ്വഭാവ രീതി വെച്ച് അങ്ങനെ പ്രതികരിക്കാൻ തോന്നി. അതിലും തെറ്റില്ല. പലപ്പോഴും അമ്മയും പറഞ്ഞിട്ടും ഈ പ്രശ്നത്തിൽ ഞാൻ ഇടപെടാതിരുന്നത് നിങ്ങൾ തന്നെ ആ പ്രശ്നത്തെ അഭിമുഖീകരിച്ച് പരിഹാരം കണ്ടെത്താനാണ്. എന്തും കടന്ന് പോകും. അവരോട് പോലും മനസിനകത്ത് ശത്രുത വേണ്ട.
പലതും ഒരു വളർച്ചയുണ്ടാകുമ്പോൾ അതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. അതിനെ ആ രീതിയിൽ കണ്ടാൽ മതി. കൊടുങ്കാറ്റിനകത്ത് കൂടെ കടന്ന് പോയാൽ ചെറിയ ചെറിയ കാറ്റുകൾ ഏൽക്കില്ല. ഈ നടന്നതെല്ലാം നല്ലതിനാണെന്ന് വിചാരിക്കുക. ഒരിക്കലും ഒരാളോടും ദേഷ്യവും വൈരാഗ്യവും വേണ്ട. നമ്മുടെ വളർച്ചയിലേക്ക് ശ്രദ്ധ നൽകുക. ഉത്സവത്തിന് പോകുന്ന ആനയായി നമ്മൾ നമ്മളെ സ്വയം വിചാരിക്കുക. ആന വിരിഞ്ഞ് നടന്ന് പോകും. സൈഡിൽ നിന്ന് പട്ടികൾ കുരയ്ക്കും. പക്ഷെ ആരും ശ്രദ്ധിക്കില്ല. ആന ശ്രദ്ധിക്കാതെ നടന്ന് പോകും. ആനയുടെ ഉന്നം ഉത്സവത്തിനെത്തി ഉത്സവം മേളമാക്കുക എന്നതാണെന്നും കൃഷ്ണ കുമാർ പറഞ്ഞു.
കസ്റ്റമേർസിന്റെ പരാതികളെക്കുറിച്ച് ദിയ കൃഷ്ണയും സംസാരിച്ചു. ശരിക്കും പ്രശ്നമുള്ള കസ്റ്റമേർസിനോട് അശ്വിൻ സംസാരിച്ചു. യഥാർത്ഥ പ്രശ്നം പറഞ്ഞവർ ഇതിനിടയിൽ ഉണ്ടായിരുന്നു. പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ചു. അങ്ങനെയാണ് ഈ പ്രശ്നം പെട്ടെന്ന് ഡൗൺ ആയത്. കുറേ പേരുടെ പരാതി തീർത്ത് കൊടുത്തു. അതായിരുന്നു ചെയ്യേണ്ടത്. വെറുതെ പറയുന്നവരെ സഹായിക്കാൻ പറ്റില്ലായിരുന്നെന്നും ദിയ കൃഷ്ണ പറഞ്ഞു.
അതേസമയം, ദിയയെ പിന്തുണച്ച് കൊണ്ട് അമ്മ സിന്ധു കൃഷ്ണ നടത്തിയ പരാമർശങ്ങളും വിവാദങ്ങളെ ക്ഷണിച്ച് വരുത്തി. വിഷയത്തിൽ പ്രതികരിച്ച വ്ലോഗർമാർക്ക് ജോലിയും കൂലിയും ഇല്ലെന്ന പരാമർശം സിന്ധു കൃഷ്ണ നടത്തി. ഇതിനെതിരെ വ്യാപക വിമർശനം വന്നു. സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ സിന്ധു കൃഷ്ണയും മക്കളും യൂട്യൂബ് ചാനലിനെ ആശ്രയിക്കുന്നതെന്ന് ചോദ്യം വന്നു. എന്നാൽ വിമർശനങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകിയില്ല.
