Connect with us

എനിക്ക് ഗ്രാമം പറ്റില്ല, സിറ്റിയില്‍ ഒരു വീട് വെയ്ക്കണം, വലിയ പൂജാമുറി വേണം, അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം; അമൃത സുരേഷ്

Malayalam

എനിക്ക് ഗ്രാമം പറ്റില്ല, സിറ്റിയില്‍ ഒരു വീട് വെയ്ക്കണം, വലിയ പൂജാമുറി വേണം, അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം; അമൃത സുരേഷ്

എനിക്ക് ഗ്രാമം പറ്റില്ല, സിറ്റിയില്‍ ഒരു വീട് വെയ്ക്കണം, വലിയ പൂജാമുറി വേണം, അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം; അമൃത സുരേഷ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തി തിളങ്ങി നില്‍ക്കുകയാണ് അമൃത. അമൃതയുടെ ജീവിതത്തെ കുറിച്ചും താരം അതിജീവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം മലയാളികള്‍ക്ക് അറിയാവുന്നതാണ്. വ്യക്തി ജീവിതത്തിന്റെ പേരില്‍ അമൃത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം. എന്നാല്‍ 2019 ആയപ്പോഴേക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. 2015 മുതല്‍ രണ്ടു പേരും വേര്‍പിരിഞ്ഞായിരുന്നു താമസം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. നിലവില്‍ അമൃതയ്ക്ക് ഒപ്പമാണ് മകള്‍ താമസിക്കുന്നത്.

പിന്നണി ഗാനാലാപനത്തിന് പുറമെ സ്‌റ്റേഷ് ഷോകളുമെല്ലാമായി അമൃത തിരക്കിലാണ്. അടുത്തിടെയായിരുന്നു അമൃതയുടെ അച്ഛന്‍ സുരേഷിന്റെ മരണം. അച്ഛന്റെ വേര്‍പാട് ഉണ്ടാക്കിയ വേദനയില്‍ നിന്നും അമൃതയും കുടുംബവും കരകയറുന്നതേയുള്ളു. മകള്‍ക്കും സഹോദരിക്കും അമ്മയ്ക്കുമൊപ്പം എറണാകുളത്താണ് അമൃതയുടെ താമസം. സ്വന്തമായി ഒരു വീടെന്ന സ്വപ്നം മനസില്‍ കൊണ്ടുനടക്കുന്നയാള്‍ കൂടിയാണ് അമൃത. അതും തങ്ങളെ വിട്ടുപിരിഞ്ഞ അച്ഛന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചുള്ള വീടായിരിക്കണമെന്ന നിര്‍ബന്ധവും അമൃതയ്ക്കുണ്ട്.

നേരത്തെ അമൃതയും കുടുംബവും സ്വന്തം വീട്ടിലായിരുന്നു താമസിച്ചത്. എന്നാല്‍ ടൗണിലേക്ക് താമസം മാറിയതോടെ അമൃതവര്‍ഷിണി എന്ന് പേരിട്ടിരിക്കുന്ന ആ വീട് ഒരു ഓള്‍ഡ് ഏജ് ഹോമിന് കൈമാറി. എളമക്കരയിലായിരുന്നു അമൃതവര്‍ഷിണി എന്ന അമൃതയുടെ വീട്. അമൃത ജനിച്ചതിന് ശേഷം അമൃതയുടെ പേരും അമൃതവര്‍ഷിണി രാഗവും ചേര്‍ത്ത് താരത്തിന്റെ അച്ഛനാണത്രേ വീടിന് അമൃതവര്‍ഷിണി എന്ന പേരിട്ടത്.

‘അഭിരാമി കുഞ്ഞുവാവയായിരിക്കുന്ന സമയം തുടങ്ങി അവളുടെ പതിനാല് വയസുവരെ അമൃത വര്‍ഷിണിയില്‍ ആയിരുന്നു ഞങ്ങളുടെ താമസം. എന്റെ പാട്ടിന്റെ യാത്ര തുടങ്ങുന്നത് ആ വീട്ടില്‍ നിന്നാണ്. അമൃതവര്‍ഷിണിയുടെ അടുത്തുകൂടെ പോകുമ്പോള്‍ എപ്പോഴും പാട്ട് കേള്‍ക്കാമായിരുന്നു. അച്ഛന്‍ ഫ്‌ലൂട്ട് പ്രാക്ടീസ് ചെയ്യുന്നത് കേട്ടാണ് എന്നും രാവിലെ ഞാന്‍ എഴുന്നേല്‍ക്കുക. ഭയങ്കര ഒരു ദൈവീകമായ ഫീലിങുള്ള വീടാണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഓര്‍മകള്‍ മുഴുവന്‍ ആ വീട്ടിലാണ്. സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞ് വീട് മാറി. അതിനുശേഷം ജീവിതം ഒരുപാട് മാറി. എനിക്കെന്റെ അമൃതവര്‍ഷിണിയാണ് ഇപ്പോഴും വീട്. റിയാലിറ്റി ഷോ കഴിഞ്ഞശേഷം ഞങ്ങള്‍ വൈറ്റില വേറൊരു വീട് വാടകക്ക് എടുത്തുമാറി.’

‘പ്രോഗ്രാമുകള്‍ക്ക് പോകാനും വരാനും സൗകര്യത്തിന് വേണ്ടിയാണ് വീട് മാറിയത്. ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട് ഞാന്‍ വാങ്ങാന്‍ പോവുകയാണ്. ഒരു വീട് അച്ഛന് കണ്ട് ഇഷ്ടപ്പെട്ടതാണ്. അത് വാങ്ങാന്‍ അഡ്വാന്‍സ് കൊടുത്തിട്ട് പിന്നെ വാങ്ങാന്‍ കാലതാമസം നേരിട്ടപ്പോള്‍ അവിടേക്ക് തന്നെ വാടകയ്ക്ക് മാറിയിട്ട് അതിന്റെ വില കുറേശെ കൊടുത്തുകൊണ്ടിരിക്കുകയാണ്. പുതിയ വീടിന്റെ വാസ്തുവൊക്കെ കറക്ടാണ്. നല്ല ലൊക്കേഷനാണ് ഒരു പോസിറ്റീവ് എനര്‍ജിയുണ്ട് ആ വീടിന്. അച്ഛന് ഭയങ്കര ഇഷ്ടമാണ് ആ വീട്. അതുകൊണ്ട് അച്ഛന്‍ പോയിക്കഴിഞ്ഞ് അച്ഛന് ഇഷ്ടപ്പെട്ട വീട് തന്നെ സ്വന്തമാക്കണമെന്ന് തോന്നി. വീട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം എന്റെ ബെഡ്‌റൂമാണ്.’

‘ഞാന്‍ എപ്പോഴും ഇരിക്കുന്നതും മനസില്‍ ഓരോന്ന് പ്ലാന്‍ ചെയ്യുന്നതും പ്രാക്റ്റീസ് ചെയ്യുന്നതും എന്റെ ബെഡ്‌റൂമിലാണ്. എന്റെ ബെഡ്‌റൂം ഒരു ഗജിനി റൂമാണെന്ന് പറയാം. എല്ലാം നിരത്തി ഇട്ടിരിക്കുകയാണ്. ഇപ്പോള്‍ മകള്‍ പാപ്പുവും അവളുടെ റൂം ഇതുപോലെയാണ് ഇട്ടിരിക്കുന്നതെന്നും അമൃത പറയുന്നു. സ്വന്തമായി ഒരു വീടുണ്ടാകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും’, അമൃത പറയുന്നു.

‘ഇനി എനിക്കൊരു വീട് ഉണ്ടാക്കണം. അത് മറ്റൊരു അമൃതവര്‍ഷിണിയായിരിക്കും. അത് എപ്പോഴാണെന്ന് അറിയില്ല. ഒരുപാട് പറമ്പുള്ള ഒരു വീട് അച്ഛന് ഇഷ്ടമായിരുന്നു. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് അങ്ങനെ ഒരു വീട്. ഫ്‌ലാറ്റിനേക്കാള്‍ എനിക്ക് വീടാണ് ഇഷ്ടം. ഞാനും അഭിയും ജനിച്ച് വളര്‍ന്നത് ടൗണില്‍ തന്നെയാണ്. എനിക്ക് ഗ്രാമം പറ്റില്ല. വലിയ പച്ചപ്പും ഹരിതാഭയും ഒന്നും വേണമെന്നില്ല സിറ്റിയില്‍ നിന്ന് ഒരുപാട് മാറിപ്പോകാതെ ഒരു സ്ഥലത്ത് ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹം.’

‘ഒരു വലിയ പൂജാമുറി വേണം അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം എന്നൊക്കെയാണ് ആഗ്രഹം. എനിക്കും അഭിരാമിക്കും പേരിട്ടതും ചോറ് തന്നതും എഴുത്തിനിരുത്തിയതും അമൃതാനന്ദമയി അമ്മയാണ്. ആ വീടിനും അമൃതവര്‍ഷിണി എന്ന് തന്നെ പേരിടുമെന്നും’, അമൃത സുരേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top