Connect with us

ഈ കാലത്ത് നല്ല കാര്യങ്ങൾ ചെയ്താൽ വളരെ ബുദ്ധിമുട്ടാണ്. മോശം ചെയ്യുന്നതാണ് എളുപ്പം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുപാട് ശത്രുക്കളുണ്ടാകും; വിശാൽ

Actor

ഈ കാലത്ത് നല്ല കാര്യങ്ങൾ ചെയ്താൽ വളരെ ബുദ്ധിമുട്ടാണ്. മോശം ചെയ്യുന്നതാണ് എളുപ്പം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുപാട് ശത്രുക്കളുണ്ടാകും; വിശാൽ

ഈ കാലത്ത് നല്ല കാര്യങ്ങൾ ചെയ്താൽ വളരെ ബുദ്ധിമുട്ടാണ്. മോശം ചെയ്യുന്നതാണ് എളുപ്പം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുപാട് ശത്രുക്കളുണ്ടാകും; വിശാൽ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നല്ലൊരു വിജയം നടന്റെ കരിയറിൽ സംഭവിച്ചിട്ടില്ല. സഹതാരങ്ങളും സുഹൃത്തുക്കളുമായ ധനുഷും സിമ്പുവും ആര്യയുമെല്ലാം ഉയരങ്ങൾ കീഴടക്കുമ്പോൾ വിശാലിന്റെ സിനിമാ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിച്ചിട്ടില്ലായിരുന്നു.


മാത്രമല്ല, ഒരു കാലത്ത് ഫിറ്റ്നസുകൊണ്ട് അതിശയിപ്പിച്ചിരുന്ന താരം കൂടിയായിരുന്നു നടൻ. എന്നാൽ ശാരീരിക ആരോഗ്യത്തിലും അടുത്തിടെയായി നടൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം പൊതുവേദിയിൽ പ്രസംഗിച്ച് മടങ്ങവെ താരം തലചുറ്റി വീണുവെന്ന വാർത്ത പിറത്തെത്തിയിരുന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണെങ്കിലും ക്ഷണം ലഭിച്ച ചടങ്ങുകളിൽ പങ്കെടുക്കാൻ നടൻ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലാണ് കഴിഞ്ഞ ദിവസം ചിത്തിരൈ ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ കൂത്താണ്ടവർ ക്ഷേത്രത്തിൽ താരം എത്തിയത്. എല്ലാ വർഷവും ഇവിടെ ചിത്തിരൈ ഉത്സവം ഗംഭീരമായി വിശ്വാസികൾ ആഘോഷിക്കാറുണ്ട്. വില്ലുപുരം ജില്ലയിലാണ് കൂവാഗം കൂത്താണ്ടവർ ക്ഷേത്രം.

പല സ്ഥലങ്ങളിൽ നിന്നുമുള്ള ട്രാൻസ്‌ജെന്ററുകൾ ഈ ഉത്സവത്തിൽ പങ്കെടുക്കുകയും ചിത്തിരൈ ഉത്സവം ഗംഭീരമായി ആഘോഷിക്കുകയും ചെയ്യുന്നത് പതിവാണ്. ഉത്സവത്തോട് അനുബന്ധിച്ച് ട്രാൻസ്‌ജെന്ററുകൾക്കായി സൗന്ദര്യ മത്സരവും നടത്താറുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസ്‌ജെന്ററുകളും ഈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ എത്താറുണ്ട്.

ഇത്തവണ സൗന്ദര്യ മത്സരം കാണാനും വിലയിരുത്താനും എത്തിയ സ്പെഷ്യൽ ഗസ്റ്റിൽ ഒരാൾ വിശാൽ ആയിരുന്നു. ഷോയിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് ആശംസകൾ അറിയിച്ച് വേദിയിൽ നിന്ന് തിരിച്ച് ഇറങ്ങിയപ്പോൾ നടൻ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ സമീപത്തുണ്ടായിരുന്നവർ താരത്തെ താങ്ങി എടുത്ത് ആശുപത്രിയിൽ എത്തിച്ചു. മുൻ ഡിഎംകെ മന്ത്രി പൊൻമുടിയുടെ വാഹനത്തിലാണ് വിശാലിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോർട്ട്.

ഇപ്പോഴിതാ മുൻപ് വിശാൽ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. കടുത്ത പനിയായിരുന്നെന്ന് വിശാൽ പറയുന്നു. ഡോക്ടർ വീട്ടിലേക്ക് വന്നു. ഞാൻ വിറയ്ക്കുകയായിരുന്നു. പോകാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞതാണ്. പത്ത് വർഷത്തിന് ശേഷം സിനിമ റിലീസ് ചെയ്യുകയാണ്. പോകേണ്ടതുണ്ടെന്ന് ഞാൻ പറഞ്ഞു. ചടങ്ങിനെത്തി അവിടെ ഇരുന്നപ്പോൾ കുഴപ്പമില്ലായിരുന്നു. എന്നാൽ സ്റ്റേജിലെത്തിയപ്പോൾ ഡോക്ടർ പറഞ്ഞത് പോലെ സംഭവിച്ചു. മദ്യപാനം കൊണ്ടാണിതെന്ന് പലരും പറഞ്ഞു. അവരുടെ സങ്കൽപ്പത്തിനനുസരിച്ച് പറയുകയാണ്. രണ്ട് വർഷം മുമ്പ് മദ്യപാനം നിർത്തിയതാണ്. അഞ്ച് വർഷം മുമ്പ് പുകവലി നിർത്തി. പാർട്ടികൾക്ക് ഞാൻ പോകാറില്ല. അവസാനമായി പാർട്ടിക്ക് പോയത് സുന്ദർ സാറുടെ പിറന്നാളിനാണെന്നും വിശാൽ അന്ന് വ്യക്തമാക്കി.

താനെപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്നതിനെക്കുറിച്ചും വിശാൽ സംസാരിച്ചു. ഈ കാലത്ത് നല്ല കാര്യങ്ങൾ ചെയ്താൽ വളരെ ബുദ്ധിമുട്ടാണ്. മോശം ചെയ്യുന്നതാണ് എളുപ്പം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുപാട് ശത്രുക്കളുണ്ടാകും. അത് കാര്യമാക്കുന്നില്ലെന്നും വിശാൽ വ്യക്തമാക്കി. സിനിമാ രംഗത്ത് പല പ്രശ്നങ്ങൾ നേരിടേണ്ടി വന്ന നടനാണ് വിശാൽ. തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. സിനിമാ ലോകത്ത് ശത്രുക്കളും മിത്രങ്ങളും വിശാലിന് ഒരുപോലെയുണ്ട്.

വിശാലിനെതിരെ എപ്പോഴും രംഗത്തെത്തുന്നയാളാണ് നടി ശ്രീ റെഡ്ഡി. മീ ടൂ ആരോപണം അലയടിച്ച സമയത്ത് വിശാലിനെതിരെ ശ്രീ റെഡ്ഡി സംസാരിച്ചിരുന്നു. അടുത്തിടെയും വിശാലിനെതിരെ ശ്രീ റെഡ്ഡി രംഗത്ത് വന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വിശാൽ നടത്തിയ പ്രതികരണത്തിനെതിരെയാണ് ശ്രീ റെഡ്ഡി സംസാരിച്ചത്.

അ‍ഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നവരെ ചെരുപ്പ് കൊണ്ട് അടിക്കണം. സ്ത്രീകൾ ശക്തമായി പ്രതികരിക്കാൻ ധൈര്യം കാണിക്കണം. സിനിമാ രംഗത്തെ ഇത്തരം മോശം പ്രവണതകൾക്കെതിരെ നടപടിയുണ്ടാകുമെന്നായിരുന്നു വിശാൽ പറഞ്ഞത്. പിന്നാലെ ശ്രീ റെഡ്ഡി രംഗത്ത് വന്നു. ഒരു സ്ത്രീയെക്കുറിച്ച് വളരെ മോശം ഭാഷയിൽ സംസാരിച്ചയാളാണ് നിങ്ങൾ, നല്ലവർക്ക് നിങ്ങൾ പ്രശ്നങ്ങളുണ്ടാക്കി. എല്ലാവർക്കും അറിയാം. എക്കാലവും നിങ്ങൾ ഫ്രോഡാണ്. ലോകത്തിനറിയാം. ബഹുമാന്യനായ ആളാണെന്ന് കരുതരുത്.

ഭ്രാന്തനാണെന്ന് പല തവണ നിങ്ങൾ തെളിയിച്ചെന്നും ശ്രീ റെ‍ഡ്ഡി തുറന്നടിച്ചു. എന്തുകൊണ്ടാണ് എല്ലാ സ്ത്രീകളും വിശാലിനെ വിട്ട് പോയത്. വിവാഹം എന്തുകൊണ്ട് മുടങ്ങി. കർമഫലം വിശാൽ അനുഭവിക്കാൻ തുടങ്ങിയെന്നും ശ്രീ റെഡ്ഡി അന്ന് വിമർശിച്ചു. 2019 ജനുവരി മാസത്തിലായിരുന്നു വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. അനിഷ അല്ല റെഡ്ഡി എന്നായിരുന്നു വധുവിന്റെ പേര്. 2019 മാർച്ച് മാസത്തിൽ വിവാഹം നിശ്ചയിച്ചെങ്കിലും ചില കാരണങ്ങളാൽ ഒക്ടോബർ മാസത്തിലേക്ക് മാറ്റി. എന്നാൽ പിന്നീട് വിവാഹത്തിൽ നിന്ന് ഇരുവരും പിന്മാറി.

മദഗദരാജയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോ‍ഞ്ച് ചടങ്ങിലാണ്. വിശാലിന്റെ വീഡിയോ കണ്ട് ഞെട്ടത്താവരില്ലായിരുന്നു. തമിഴ് ജനത മാത്രമല്ല, മലയാളികൾക്ക് പോലും ഞെട്ടലുണ്ടാക്കുന്നതായിരുന്നു വീഡിയോ. വളരെ അവശനായ വിശാലിനെയാണ് ആരാധകർ കണ്ടത്. ഏറെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു. കാഴ്ചക്കായി വലിയ പവറുള്ള കണ്ണടയും താരം ഉപയോഗിച്ചിരുന്നു.

അടുത്തിടെ സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാറു ബാലുവിന്റെ വാക്കുകളും ഇപ്പോൾ ചർച്ചയാകുകയാണ്. പനിയ്ക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്നാണ് ചെയ്യാറു ബാലു തന്റെ വീഡിയോയിലൂടെ പറയുന്നത്. മദഗദരാജയുടെ പ്രെമോഷൻ വേളയിലെ സംഭവത്തിന് പിന്നാലെയാണ് ചെയ്യാറു ബാലു വീഡിയോ പങ്കുവെച്ചത്. വീണ്ടും വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ചെയ്യാറു ബാലുവിന്റെയും വീഡിയോ ചർച്ചയായി മാറുന്നത്.

തമിഴ് സിനിമയിൽ ഏറ്റവും മാൻലി ലുക്കുള്ള നടനായിരുന്നു വിശാൽ. അവൻ ഇവൻ സിനിമയിൽ അഭിനയിച്ച ശേഷം ചെറിയ രീതിയിൽ ഫീമെയിൽ ടച്ച് നടന്റെ പെരുമാറ്റത്തിൽ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായശേഷം ബോഡി ഫിറ്റായിരിക്കാൻ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്.

മുമ്പ് ഒരിക്കൽ വിശാലിനെ ഞാൻ കണ്ടപ്പോൾ സംസാരിക്കുന്നതിനിടെ സ്ട്രസ്സും ടെൻഷനും ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാൻ അത് പുറത്ത് പറഞ്ഞിരുന്നില്ല. കടങ്ങൾ, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും. നടനാണെങ്കിലും മനുഷ്യനല്ലേ… പൊതുപ്രശ്നങ്ങൾക്കുവേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാൽ.

വിശാലിനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് ഷോക്കായി. പനിയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഉയർന്ന പനിയുള്ള ഒരാൾക്ക് ഇത്തരമൊരു ഫങ്ഷനിൽ പങ്കെടുക്കാൻ വരാൻ കഴിയില്ല. മാത്രമല്ല പനിയുള്ളവരെ ഇത്തരം പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഡോക്ടർ അനുവദിക്കില്ല. ഇതൊക്കെ വെറുതെ ഒരു കാരണം പോലെ പറയുന്നതാണ്. മറ്റെന്തോ പ്രശ്നമുണ്ട്. ഹൈ പവർ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി.

അവൻ ഇവൻ സിനിമയിൽ കോങ്കണ്ണുള്ള കഥാപാത്രമായി വിശാൽ അഭിനയിച്ചിരുന്നു. അതിനുശേഷം വിശാലിന് കാഴ്ച നഷ്ടപ്പെട്ടു. ഡബ്ബിങിന് വന്നപ്പോൾ തനിയെ വിശാലിന് കോങ്കണ്ണ് വരുമായിരുന്നു. ഭാര്യയും കുഞ്ഞുമൊക്കെയായി ഒരു കുടുംബമുണ്ടായിരുന്നുവെങ്കിൽ വിശാലിന് ഈ അവസ്ഥ വരില്ലായിരുന്നു. ആരോഗ്യവാനായി തിരിച്ച് വരട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്.

അതേസമയം, തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടൻ വെളിപ്പെടുത്തിയിരുന്നത് വാർത്തയായിരുന്നു. ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്‌ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാർക്ക് മാത്രമേ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാൽ 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്. ഇത് പരിശോധിക്കണം.

മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികൾ ഉടൻ തന്നെ നടികർ സംഘം ആലോചിക്കും. പുരുഷന്മ‍ാർക്ക് വേണ്ടി മാത്രമല്ല നടികർ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. പരാതിയുള്ള സ്ത്രീകൾ നടികർ സംഘത്തിനെ സമീപിച്ചാൽ നടികർ സംഘം ശക്തമായ നടപടിയെടുക്കും.

അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം. സ്ത്രീകൾ ഇത്തരത്തിൽ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാൻ പറ്റുകുള്ളൂ. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം. തമിഴ് സിനിമയിലെ സ്ത്രീകൾ അവർ നേരിട്ട അനുഭവത്തെ കുറിച്ച് പറയാൻ ധൈര്യത്തോടെ മുന്നോട്ട് വരണം എന്നുമായിരുന്നു വിശാൽ പറഞ്ഞിരുന്നത്.

More in Actor

Trending

Recent

To Top