പ്രമുഖ സിനിമാതാരങ്ങൾ ഇന്നലെ വോട്ട് രേഖപ്പെടുത്തിയത് അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയകളിലൂടെ ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാതെ വോട്ട് ചെയ്ത നടൻ ശിവകാർത്തികേയനെതിരെ മുഖ തെരഞ്ഞെടുപ്പ് കമ്മീഷണർ.
വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാതിരുന്നിട്ടും തമിഴ് നടന് ശിവ കാര്‍ത്തികേയനെ വോട്ട് ചെയ്യാന്‍ അനുവദിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രത സാഹൂ. ലിസ്റ്റില്‍ പേരില്ലാതിരുന്നിട്ടും താരത്തെ വോട്ട് ചെയ്യാന്‍ അനുവദിച്ച് പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സാഹൂ അറിയിച്ചത്.
സംഭവത്തെക്കുറിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ശിവ കാര്‍ത്തികേയന്റെ പേര് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത് എന്നതിനെക്കുറിച്ചും സാഹൂ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തിന്റെ മുഴുവന്‍ റിപ്പോര്‍ട്ടുകളും ലഭിച്ചാല്‍ മാത്രമേ നടനെതിരെ നടപടി എടുക്കണോ എന്നത് സംബന്ധിച്ച് തീരൂമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.
നടന് ശ്രീകാന്തും സമാനരീതിയില്‍ വോട്ട് ചെയ്തെന്ന ആരോപണത്തെ സാഹൂ നിഷേധിച്ചു. ശ്രീകാന്ത് വോട്ട് ചെയ്തില്ലെന്നും അദ്ദേഹത്തിന്റെ കൈയ്യില്‍ മഷി പുരട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് സംഭവത്തിലെ വിശദീകരണം. എന്നാല്‍ താന്‍ വോട്ട് ചെയ്തെന്നാണ് ശ്രീകാന്തിന്റെ പ്രതികരണം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...