മലയാള സിനിമയിൽ അമ്മവേഷം അഭിനയിച്ച് ഭലിപ്പിച്ച മികച്ച നടിമാരിൽ ഒരാളാണ് കെപിഎസി ലളിത.എന്നും ആ മഹാനടിയുടെ ഒരൂ കഥാപത്രങ്ങളും മലയാളികൾ നെഞ്ചോട് ചേർത്തുവെക്കുന്നു.എന്നാൽ ഇപ്പോളിതാ ഭര്‍ത്താവ് ഭരതന്റെ മരണശേഷം തന്നെ വീണ്ടും സിനിമയിലേക്കെത്തിച്ചത് സംവിധായകന് സത്യന് അന്തിക്കാടാണെന്ന് തുറന്ന് പറയുകയാണ് നടി.അഭിനയിക്കാന്‍ പറ്റുമോ എന്ന് തനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് സത്യന് തന്നെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് കെപിഎസി ലളിത പറഞ്ഞു.
”സത്യന് അന്തിക്കാടിനെ കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാന്‍ പറ്റില്ല. ചേട്ടന്റെ (ഭരതന്) പോക്കോടു കൂടി ഞാന്‍ സിനിമാ അഭിനയം ഏതാണ്ട് നിറുത്തിയ മട്ടായിരുന്നു. അഭിനയിക്കാന്‍ പറ്റുമോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് എന്റെ മക്കളെ കൂട്ടു പിടിച്ചിട്ട് സത്യന് സിനിമയിലേക്ക് തിരികെ കൊണ്ടു വന്നത്. എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന്” എന്ന് കെപിഎസി ലളിത പറഞ്ഞു.
സത്യന് അന്തിക്കാടാണ് തനിക്ക് ഏറ്റവും മികച്ച വേഷങ്ങള്‍ തന്നതെന്നും എല്ലാ പടത്തിലും എന്തെങ്കിലുമൊരു വ്യത്യസ്ത വേഷം തനിക്ക് തരാറുണ്ടെന്നും കെപിഎസി ലളിത വ്യക്തമാക്കി. മകന് അനൂപ് സത്യന്റെ ആദ്യ സിനിമയിലും തനിക്ക് വ്യത്യസ്തമായ ഒരു വേഷമുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു.
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...