പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ വച്ച് നടന്ന നാടകീയ സംഭവങ്ങൾ സിനിമ ലോകത്തെയും പിടിച്ചുലിച്ചിരിക്കുകയാണ്. കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായി എത്തിയ നടന് ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് അപമാനിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന് സന്തോഷ് കീഴാറ്റൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം മേനോനെതിരെ രൂക്ഷമായി പ്രതികരിച്ചത്.
‘ഏങ്കളെ കൊത്തിയാലും, ഈങ്കളെ കൊത്തിയാലും ഒന്നല്ലെ ചോര എന്നും പിന്നെ തമ്മില്‍ എന്താണ് വ്യത്യാസമെന്നും കേരളപ്പിറവി ദിനത്തില്‍ സവര്‍ണ്ണമേനോനോട് പുച്ഛം എന്നും ജീവിക്കാന്‍ നടക്കുന്ന ബിനീഷിനോട് സ്നേഹം’ എന്നുമാണ് സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്നാണ് പരിപാടിയ്ക്ക് എത്തിയ അനില്‍ രാധാകൃഷ്ണ മേനോന് സംഘാടകരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് കോളേജ് യൂണിയന് ഭാരവാഹികള്‍ ചീഫ് ഗസ്റ്റ് ആയി ക്ഷണിച്ച ബിനീഷിനോട് അനില്‍ രാധാകൃഷ്ണന് മേനോന് മാഗസിന് റിലീസ് ചടങ്ങ് പൂര്‍ത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം വേദിയില്‍ എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ അറിയിച്ചു. പിന്നീടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...