
Malayalam
അഭിനയിക്കാൻ വന്ന ദിലീപിനെ സംവിധായകൻ മാറ്റിനിർത്തിയതിൻറെ കാരണം;ലാൽജോസ് പറയുന്നു!
അഭിനയിക്കാൻ വന്ന ദിലീപിനെ സംവിധായകൻ മാറ്റിനിർത്തിയതിൻറെ കാരണം;ലാൽജോസ് പറയുന്നു!
Published on

By
മലയാള സിനിമയുടെ ജനപ്രിയ നടനാണ് ദിലീപ്.മലയാള സിനിമാലോകത്ത് പകരം വെക്കാനില്ലാത്ത നടൻ.കോമഡി ആയാലും റൊമാൻസ് ആയാലും,എല്ലാ എല്ലാം എന്നും ഈ കൈകളിൽ ഭദ്രമായിരുന്നു.ഒരു സമയത്ത് ദിലീപ് കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല.ചിത്രങ്ങളല്ലാം തന്നെ ഒന്നിനൊന്നു മെച്ചം.മലയാള സിനിമയിൽ താരത്തിന് ഒരുപാട് ആരാധകർ ആയിരുന്നു.
സിനിമയിലെത്തുന്നതിന് മുന്നേ ഇദ്ദേഹം അറിയപ്പെടുന്ന മിമിക്രി കലാകാരനായിരുന്നു.മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.
മലയാള സിനിമയിൽ തുടക്കംകുറിക്കുന്നതും.അഭിനയിക്കാനായാലും,സംവിധാനത്തിലായാലും എത്തിപ്പെടാൻ സമയം എടുക്കാറുണ്ട് അത് സിനിമക്കുള്ളിൽ അഭിനയിക്കേണ്ട ഒരു കാര്യമാണ്.കൂടാതെ സിനിമയിൽ എത്തിപെടുന്നതിനു മുൻപ് തന്നെ ഒരുപാട് സാഹചര്യങ്ങൾ നേരിട്ടായിരിക്കും ഓരോ കലാകാരൻ മാരും ഇന്ന് വളർന്നു വരുന്നത്. സിനിമയ്‌ക്കുള്ളിലെ കഥയേക്കാൾ ഒരുപാട് നാടകീയതകൾ നിറഞ്ഞതാണ് അതിനു പുറത്തെ ജീവിതം. അതുകൊണ്ടുതന്നെ സിനിമാക്കാരുടെ ജീവിത കഥകൾ കേൾക്കാൻ പ്രേക്ഷകന് എന്നും താൽപര്യമാണ്. നായകൻ ആകുന്നതിന് മുമ്പു തന്നെ സഹസംവിധായകനായി സിനിമയിൽ എത്തിയ ആളാണ് ദിലീപ്. കമലിന്റെ സംവിധാന സഹായി ആയാണ് ദിലീപ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്നാൽ അക്കാലം മുതൽ കേട്ടു വരുന്ന ഒരു പഴങ്കഥയുണ്ട്; അഭിനയിക്കാൻ വന്ന ദിലീപിനെ ഏതോ ഒരു സംവിധായകൻ മാറി നിൽക്ക് എന്നു പറഞ്ഞ് ലൊക്കേഷനിൽ നിന്ന് മാറ്റി നിറുത്തി എന്ന കഥ. അത്തരത്തിലൊരു സംഭവം ദിലീപിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ, ഇല്ലയോ എന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്.
മലയാള സിനിമയിൽ ഒരുമിച്ചെത്തി സംവിധാനത്തിലും,അഭിനയത്തിലും എത്തിയവരുണ്ട് ഒരുമിച്ചെതുന്നതായിരിക്കും ഏവരും. സിനിമക്കകത്തും,പുറത്തും ഒരുപോലെ സൗഹൃദമുളവർ.അതുപോലെ ആയിരുന്നു ലാൽ ജോസും ദിലീപും. കരിയറിന്റെ തുടക്കം മുതൽ ദിലീപിനൊപ്പം ഉണ്ടായിരുന്നയാൾ കൂടിയാണ് ലാൽ ജോസ്. താൻ കമൽ സാറിന്റെ അസിസ്‌റ്റന്റായിരിക്കെ ആറാമത്തെ ചിത്രത്തിലാണ് ദിലീപ് വരുന്നതെന്നും, അന്നുമുതൽ ഇന്നുവരെയുള്ള സൗഹൃദത്തെ കുറിച്ചും ലാൽ ജോസ് മനസു തുറക്കുന്നുണ്ട്. ‘ദിലീപിന്റെ ആത്യന്തികമായ ആഗ്രഹം അഭിനയം തന്നെയായിരുന്നു. ജയറാമേട്ടനാണ് ദിലീപിനെ അസിസ്‌റ്റന്റ് ഡയറക്‌ടറായിട്ട് സജസ്‌റ്റ് ചെയ്യുന്നത്.
പൂക്കാലം വരവായി എന്ന സെറ്റിൽ വച്ച് ജയറാമേട്ടൻ തന്നെയാണ് ഞങ്ങൾ രണ്ടുപേരെയും പരിചയപ്പെടുത്തുന്നത്. അതിനടുത്ത സിനിമയായ വിഷ്‌ണുലോകത്തിലാണ് ദിലീപ് അസിസ്‌റ്റന്റ് ഡയറക്‌ടറായി ജോയിൻ ചെയ്യുന്നത്. കമൽ സാറിന്റെ പടത്തിൽ ഒരു ക്യാരക്‌ടർ വരുമ്പോൾ അത് ദിലീപിന് പറ്റിയതാണോ എന്ന നമ്മൾ എല്ലാവരും കമൽ സാറിനോട് ചോദിക്കാറുണ്ട്. എന്നോടിഷ്‌ടം കൂടാമോ എന്ന സിനിമയിലാണ് ദിലീപ് ആദ്യമായിട്ട് അഭിനയിക്കുന്നത്. അതിൽ ചക്രവർത്തി എന്നു പറയുന്ന ആക്‌ടർ തെലുങ്കിൽ നിന്ന് വന്നപ്പോൾ, അയാൾക്ക് ഡയലോഗുകൾ പറയാൻ ബുദ്ധിമുട്ടായി. ഡയലോഗുകൾ ഷെയർചെയ്യാനുള്ള മറ്റ് ആക്‌ടേഴ്‌സിനും അത് ബുദ്ധിമുട്ടായപ്പോൾ ആ കഥാപാത്രം ദിലീപിലേക്ക് എത്തുകയായിരുന്നു’- ലാൽ ജോസിന്റെ വാക്കുകൾ.
lal jose talk about dileep
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില് വാഴുന്ന നടനാണ് ദിലീപ് .കേരളത്തില് കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...