Connect with us

വീട്ടിൽ എന്ത് സംഭവിച്ചാലും, സന്തോഷത്തിലും, ദുഃഖത്തിലും.. എന്തിനേറെ കാനഡയിൽ നിന്ന് ഫ്ളൈറ്റ് കയറിയാലും, ചെന്നൈയിൽ വന്നിറങ്ങിയാലും ആദ്യം വിളിക്കുന്നത് കല മാസ്റ്ററെയാണ്; നടി രംഭ

Tamil

വീട്ടിൽ എന്ത് സംഭവിച്ചാലും, സന്തോഷത്തിലും, ദുഃഖത്തിലും.. എന്തിനേറെ കാനഡയിൽ നിന്ന് ഫ്ളൈറ്റ് കയറിയാലും, ചെന്നൈയിൽ വന്നിറങ്ങിയാലും ആദ്യം വിളിക്കുന്നത് കല മാസ്റ്ററെയാണ്; നടി രംഭ

വീട്ടിൽ എന്ത് സംഭവിച്ചാലും, സന്തോഷത്തിലും, ദുഃഖത്തിലും.. എന്തിനേറെ കാനഡയിൽ നിന്ന് ഫ്ളൈറ്റ് കയറിയാലും, ചെന്നൈയിൽ വന്നിറങ്ങിയാലും ആദ്യം വിളിക്കുന്നത് കല മാസ്റ്ററെയാണ്; നടി രംഭ

തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ ഗ്ലാമറസായി അഭിനയിക്കാൻ തയ്യാറായ രംഭ നിരവധി ഹിറ്റ് സിനിമകളിൽ നായികയായി. മീന, റോജ, സൗന്ദര്യ തുടങ്ങിയ നടിമാരെല്ലാം കരിയറിൽ തിളങ്ങി നിന്ന കാലഘട്ടമായിരുന്നു അത്. മലയാള ചിത്രം സർഗത്തിലാണ് രംഭ ആദ്യമായി അഭിനയിക്കുന്നത്. വലിയ മേക്കോവറാണ് തുടർന്നുള്ള സിനിമകളിൽ രംഭയ്ക്ക് വന്നത്.

അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയായെത്താൻ രംഭയ്ക്ക് കഴിഞ്ഞു. രജിനികാന്ത്, കമൽ ഹാസൻ സൽമാൻ ഖാൻ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. 2010 ൽ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. ഇന്നും രംഭയെ മറക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. 2010 ലാണ് രംഭ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അപ്പോഴേക്കും നടിയുടെ താരപ്രഭ മങ്ങിത്തുടങ്ങിയിരുന്നു.

തമിഴ് ഇന്റസ്ട്രിയിലെ ഒട്ടുമിക്ക എല്ലാ നടിമാർക്കൊപ്പവും നല്ല ഒരു ബന്ധം സൂക്ഷിക്കുന്ന ഡാൻസ് മാസ്റ്റർ ആണ് കല മാസ്റ്റർ . മീന , ദേവയാനി, രംഭ , റോജ തുടങ്ങിയ നൈന്റീസിലെ നായികമാരെല്ലാമായി നല്ല ഒരു സൗഹൃദ ബന്ധം കലാ മാസ്റ്റർക്കുണ്ട്. ഒരു മൂത്ത സഹോദരിയുടെ സ്ഥാനത്ത് കല മാസ്റ്റർ ഉണ്ടാകാറുണ്ട്. രംഭയ്ക്കും കല മാസ്റ്റർ അങ്ങനെ തന്നെയാണ്.

സുഹൃത്ത്, സഹോദരി എന്നതിനൊക്കെ അപ്പുറമാണ് കലാമാസ്റ്ററുമായുള്ള ബന്ധം എന്ന് രംഭ പറയുന്നു. കല മാസ്റ്റർ അറ്റ് 40 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രംഭ. കല്യാണം കഴിക്കുന്നത് വരെ ജീവിതത്തിൽ എന്ത് തീരുമാനവും എടുത്തിരുന്നത് കല മാസ്റ്ററോട് ചോദിച്ചതിന് ശേഷമായിരുന്നുവത്രെ, കല്യാണത്തിന് ശേഷം എന്ത് വിശേഷം ഉണ്ടെങ്കിലും ആദ്യം വിളിക്കുന്നതും കല മസ്റ്ററെ തന്നെയാണ്.

വീട്ടിൽ എന്ത് സംഭവിച്ചാലും, സന്തോഷത്തിലും, ദുഃഖത്തിലും.. എന്തിനേറെ കാനഡയിൽ നിന്ന് ഫ്ളൈറ്റ് കയറിയാലും, ചെന്നൈയിൽ വന്നിറങ്ങിയാലും ആദ്യം വിളിക്കുന്നത് കല മാസ്റ്ററെയാണ്. കല മാസ്റ്റർ കാനഡയിൽ എത്തിയാൽ ആദ്യം രംഭയെ തന്നെ ചെന്നു കാണണം. ഒരു ദിവസം മുഴുവൻ അവൾക്കൊപ്പം കഥ പറഞ്ഞിരിക്കണം. എനിക്ക് മാത്രമല്ല, ആർക്ക് എന്ത് ആവശ്യം വന്നാലും, ആദ്യത്തെ ആളായി കല മാസ്റ്റർ വന്ന് നിൽക്കും എന്നാണ് രംഭ പറഞ്ഞത്.

ഡാൻസിൽ വണക്കം എങ്ങനെ പറയണം എന്ന് എനിക്ക് പറഞ്ഞു തന്നത് കല മാസ്റ്ററാണ്. ഒരുപാട് സിനിമകൾക്ക് വേണ്ടി പിന്നീട് ഞങ്ങൾ ഒന്നിച്ചു പ്രവൃത്തിച്ചു. എന്തിനേറെ, ഞാൻ ഗർഭിണിയായിരിക്കുമ്പോൾ പോലും എന്നെ കൊണ്ട് ഡാൻസ് ചെയ്യിപ്പിച്ചു എന്ന് രംഭ പറഞ്ഞപ്പോഴാണ്, അത് അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ് എന്ന് കല മാസ്റ്റർ പറഞ്ഞത്. കാനഡയിൽ വച്ചാണ് രംഭ രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. അന്നവൾക്ക് വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെട്ടിരുന്നു. അപ്പോൾ അവളെ സർപ്രൈസ് ചെയ്യിപ്പിക്കാനായി വളകാപ്പിന് എത്തിയതാണ് കല മാസ്റ്റർ. ആ വേദിയിൽ വച്ച് ഡാൻസ് ചെയ്യിപ്പിച്ചു.

തനിക്ക് വേണ്ടി എല്ലാം ചെയ്യുന്ന കല മാസ്റ്ററിൽ രംഭയ്ക്ക് ഇഷ്ടമല്ലാത്ത, അല്ലെങ്കിൽ കല മാസ്റ്ററിൽ മാറണം എന്ന് ആഗ്രഹിക്കുന്ന കാര്യം എന്താണ് എന്ന് ചോദിച്ചപ്പോൾ രംഭ പറഞ്ഞത് – എപ്പോഴും മറ്റുള്ളവരെ കുറിച്ച് മാത്രം ചിന്തിക്കുന്ന ആളാണ് കല മാസ്റ്റർ. ചിലപ്പോഴൊക്കെ സ്വന്തം കാര്യവും നോക്കണം, മക്കൾക്ക് വേണ്ടിയും ഭർത്താവിന് വേണ്ടിയും സമയം മാറ്റിവയ്ക്കണം എന്നാണ് രംഭ തുറന്ന് പറഞ്ഞിരുന്നത്.

കാനഡയിൽ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാ‍ർ പത്മനാഥൻ ആണ് രംഭയുടെ ഭർത്താവ്. മൂന്ന് മക്കളും ദമ്പതികൾക്കുണ്ട്. വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്ക് രംഭ പൂർണ ശ്രദ്ധ നൽകി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് 15 വർഷമായി. എനിക്ക് വെറുതെ ഇരിക്കാൻ പറ്റില്ല. മെന്റലി ഞാൻ വളരെ ഫാസ്റ്റ് ആണ്. എന്തെങ്കിലുമൊക്കെ ചെയ്യണം. ഇടവേളയെടുത്ത് വിദേശത്തേക്ക് പോയ സമയത്തും ഇടയ്ക്ക് വന്ന് ഷോകളും മറ്റും ചെയ്തിട്ടുണ്ട്. വഴക്കുകളുമുണ്ടാക്കും. ഇടയ്ക്ക് ഞാൻ ദേഷ്യപ്പെട്ട് നാട്ടിലേക്ക് വരും. എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ലെന്ന് പറയും. പക്ഷെ ഞാനും ഭർത്താവും യാത്ര ചെയ്ത് കൊണ്ടിരുന്നാൽ കുട്ടികളുടെ കാര്യം കഷ്ടമാകും. എന്തുകൊണ്ട് നീ ആക്ടിംഗിൽ വീണ്ടും ശ്രമിക്കുന്നില്ലെന്ന് ഭർത്താവ് ചോദിച്ചു.

താനു സാറിന് എന്റെ ഭർത്താവ് ഒരു മകനെ പോലെയാണ്. അദ്ദേഹമാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. എന്ത് പ്രശ്നമുണ്ടായാലും അദ്ദേഹത്തിന് ഫോൺ വരും. അവൾക്ക് സന്തോഷ ജീവിതമാണ്, പക്ഷെ അവൾ കുറച്ച് നിരാശയിലാണ്, അഭിനയിക്കുന്നതാണ് അവളുടെ സന്തോഷമെന്ന് കരുതുന്നെന്ന് ഭർത്താവ് താനു സാറിനോട് പറഞ്ഞു. നീ ഇപ്പോൾ സിനിമയൊന്നും ചെയ്യേണ്ട, അവൾക്ക് ഞാൻ വർക്ക് നൽകാമെന്ന് താനു സർ പറഞ്ഞു. പറഞ്ഞപ്പോൾ തന്നെ എനിക്ക് സന്തോഷമായി. ഉടനെ എനിക്ക് വിജയ് ടിവി ഷോ വന്നു.

മക്കൾ സ്കൂളിൽ പഠിക്കുന്നവരാണ്. നീ നാട്ടിലേക്ക് പൊയ്ക്കോ. മക്കളെ ഞാൻ നോക്കാമെന്ന് അമ്മ പറഞ്ഞു. ഇപ്പോൾ ചെന്നെെയിലെ വീട്ടിൽ താൻ ഒറ്റയ്ക്കാണെന്നും രംഭ വ്യക്തമാക്കി. ഭർത്താവ് ബിസിനസിൽ മുഴുകിയ ആളാണ്. മാഡം, നിങ്ങൾ വരുന്നതിന് മുമ്പ് സർ വളരെ ടെറർ ആയിരുന്നു, ഇപ്പോൾ കുറച്ച് സോഫ്റ്റായെന്ന് കമ്പനിയിലെ ജീവനക്കാർ പറയും. ആർട്ടിസ്റ്റുകളായ ഞങ്ങൾ ഓമനിക്കപ്പെട്ടവരാണ്. ഒരു ഷോട്ട് കൂടെ വേണമെങ്കിൽ മാഡം എന്ന് പറഞ്ഞ് കെഞ്ചും. എന്നാൽ വിവാഹത്തിന് ശേഷം രണ്ട് മൂന്ന് സംഭവങ്ങളുണ്ടായി.

ഭർത്താവ് പരുഷമായി സംസാരിക്കില്ല. എന്നാൽ മിണ്ടാതെ പോകും. അത് അതിനേക്കാൾ പരുഷമായി തോന്നും. ഒരിക്കൽ ഇങ്ങനെ സംഭവിച്ചപ്പോൾ ഞാൻ ബാഗ് പാക്ക് ചെയ്ത് ഫ്ലെെറ്റ് ബുക്ക് ചെയ്ത് ചെന്നെെയിലെ വീട്ടിൽ വന്നു. അമ്മ ഷോക്കായി. ഭർത്താവ് തന്നെ തിരയുകയായിരുന്നെന്നും രംഭ പറയുന്നു. മൂത്ത മകൾ ലാന്യ എട്ടാം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ സാഷയാണ്. അവൾ നാലാം ക്ലാസിൽ പഠിക്കുന്നു.

ഇളയ മകൻ ശിവൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. മൂന്ന് പേരും എന്നോടൊപ്പം തന്നെയായിരുന്നു. ഞാൻ നാട്ടിലേക്ക് വന്നത് കൊണ്ട് പ്രശ്നമാകുമെന്ന് കരുതി. എന്നാൽ തന്റെ അമ്മയുള്ളതിനാൽ ഒരു കുഴപ്പമില്ലെന്നും രംഭ പറയുന്നു. മകൾക്ക് ഇപ്പോൾ അഭിനയത്തിൽ താൽപര്യമുണ്ടെന്ന് പറയുന്നുണ്ട്. അവർ ചെറിയ കുട്ടികളാണ്. താൽപര്യങ്ങൾ മാറ്റി പറയും. പക്ഷെ എന്താണ് ആഗ്രഹമെങ്കിലും ഞാൻ പിന്തുണയ്ക്കും.

പക്ഷെ വിദ്യഭ്യാസം പ്രധാനമാണ്. സിനിമകൾ വന്ന് പോകും. പക്ഷെ വിദ്യഭ്യാസം എല്ലാ കുട്ടികൾക്കും പ്രധാനമാണ്. അതുകൊണ്ടാണ് മക്കൾ വിദേശത്ത് തന്നെ പഠിക്കുന്നതെന്നും രംഭ വ്യക്തമാക്കി. 13 വയസിലാണ് സർഗം എന്ന സിനിമ ചെയ്യുന്നത്. അന്ന് ഞാൻ വലിയ നടിയാകുമെന്ന് അറിയില്ല. പ‌ടി പടിയായാണ് താരമായത്. വിജയവും കഠിനാധ്വാനവും ഭാഗ്യവുമെല്ലാം ചേർന്നാണത്. ഇതേ വിധിയായിരിക്കും മക്കൾക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

മക്കളുടെ കാര്യത്തിൽ താൻ വലിയ ശ്രദ്ധ കൊടുക്കാറുണ്ടെന്നും രംഭ പറയുന്നു. സ്റ്റേ ഓവറുകൾക്ക് ഞാൻ അനുവദിക്കാറില്ല. അവരുടെ കൂട്ടുകാരികളെ എന്റെ വീട്ടിൽ നിർത്താൻ മാതാപിതാക്കൾക്ക് പ്രശ്നമല്ലെങ്കിൽ ഞാൻ നന്നായി നോക്കും. മിക്കപ്പോഴും മക്കളുടെ കൂട്ടുകാരികൾ എന്റെ വീട്ടിലേക്ക് വരും. കാരണം ഞാൻ നന്നായി കുക്ക് ചെയ്യുന്നെന്ന് പറയും. അവരുടെ അമ്മമാർക്ക് ജോലി ചെയ്യുന്നവരാണ്. മക്കളെ കൊണ്ട് പോയ്ക്കോ എന്ന് അവരും പറയും. മക്കളുടെ കൂട്ടുകാരികളുടെ മാതാപിതാക്കളിൽ ഒരുപാട് പേരുമായി സൗഹൃദമുണ്ടെന്നും രംഭ വ്യക്തമാക്കി.

അടുത്തിടെ നടി മീനയും രംഭയുടെ പാചകത്തെ കുറിച്ച് പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹൃത്താണ് രംഭ. രംഭ നല്ല കുക്കാണ്. മറ്റൊരാൾ കുക്ക് ചെയ്യുന്നത് രംഭയ്ക്ക് ഇഷ്ടമല്ല. കുടുംബത്തിനും മക്കൾക്കുമെല്ലാം അവൾ തന്നെ ഭക്ഷണം വെയ്ക്കും. ഞാൻ വരുന്ന വരെയും നീ അടുക്കളയിൽ കയറരുതെന്ന് ഭർത്താവ് ഇന്ദ്രൻ പറയും. പക്ഷെ അവൾ എപ്പോഴും കുട്ടികൾക്ക് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കും. എനിക്കുള്ള ഇമേജ് ഫാമിലി ഗേൾ ആയാണ്.

പക്ഷെ എനിക്ക് ഒട്ടും കുക്കിംഗ് അറിയില്ല. എന്നാൽ രംഭ നേരെ ഓപ്പോസിറ്റാണ്. ഗ്ലാമർ ഗേൾ ഇമേജ് ആണ്. എന്നാൽ അവൾ നല്ല പാചകക്കാരിയാണെന്നും മീന പറഞ്ഞിരുന്നു. അതേസമയം, സിനിമാ രംഗത്ത് നിന്നും വിട്ട് നിന്നതിനെക്കുറിച്ചും നടി രംഭ സംസാരിച്ചിരുന്നു. എനിക്കൊരു ഇടവേള വേണമായിരുന്നു. വിവാഹം ചെയ്ത് ഭർത്താവിനോടൊപ്പം ലോകം ചുറ്റാനായിരുന്നു ആഗ്രഹിച്ചത്. കുറച്ച് നാൾ അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്തു.

വിവാഹ ശേഷം ഷോകൾ ചെയ്തെങ്കിലും കുട്ടികളുള്ളതിനാൽ ബുദ്ധിമുട്ടായായിരുന്നു. കുട്ടികൾക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം ആവശ്യമാണെന്നും അവർക്ക് വേണ്ടി സമയം മാറ്റി വെക്കാൻ താൻ തയ്യാറാവുകായിരുന്നെന്നും രംഭ അന്ന് വ്യക്തമാക്കി. ഇടയ്ക്കിടെ താരം ഭർത്താവിനും മക്കൾക്കുമൊപ്പം ഇന്ത്യയിലെത്താറുണ്ട്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളും വൈറലായിരുന്നു.

രണ്ട് നായികമാരുള്ള സിനിമയിൽ അഭിനയിച്ച് തുടങ്ങിയതോടെയാണ് തന്റെ വസ്ത്രങ്ങളും ലുക്കുമെല്ലാം ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും രംഭ പറയുന്നു. തെലുങ്കിലെ എന്റെ മൂന്നാമത്തെ സിനിമയിൽ രണ്ട് നായികമാരുണ്ട്. അപ്പോഴാണ് എനിക്ക് ടെൻഷൻ തുടങ്ങിയത്. എന്റെ വസ്ത്രം പോര, ഇത് ധരിക്കാൻ പറ്റില്ലെന്ന് ഡാൻസ് മാസ്റ്ററോട് പറഞ്ഞു. അസൂയ തോന്നിത്തുടങ്ങി. ഇത്തര തോന്നലുകൾ എല്ലാവർക്കും ഉണ്ടാകും. പക്ഷെ അത് ക്യൂട്ട് ആയിരുന്നു. തനിക്ക് ശത്രുതാ മനോഭാവം ഇല്ലായിരുന്നെന്നും രംഭ വ്യക്തമാക്കി.

അരുണാചലം എന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പമുള്ള അനുഭവങ്ങളും രംഭ പങ്കുവെച്ചു. ഷൂട്ടിംഗ് സെറ്റ് കുടുംബം പോലെയായിരുന്നു. എല്ലാവരും ഒരുമിച്ചിരിക്കും. അരുണാചലം സിനിമയിൽ അഭിനയിക്കവെ സന്ധ്യക്ക് ലൈറ്റ് അണഞ്ഞു. ഉടനെ ആരോ ഒരാൾ എന്നെ തട്ടി. ഞാൻ അലറി വിളിച്ചു. ലൈറ്റ് വന്നപ്പോൾ ആരാണ് രംഭയെ തൊട്ടതെന്ന സംസാരം വന്നു. രജിനി സാറായിരുന്നു തൊട്ടത്. വെറുതെ തമാശ കാണിച്ചതാണ്. ഇത്തരം തമാശകൾ ഒപ്പിക്കുന്നയാളായിരുന്നു രജിനികാന്തെന്നും രംഭ ഓർത്തു.

തന്റെ സിനിമകളിൽ പ്രവർത്തിച്ച ഒരു ലൈറ്റ് മാന്റെ കടുത്ത ആരാധനയെക്കുറിച്ചും രംഭ സംസാരിച്ചു. അദ്ദേഹം എന്റെ പേര് പച്ച കുത്തി. എല്ലാ ദിവസവും എന്റെ ഫോട്ടോയ്ക്ക് ഹൽവ സമർപ്പിക്കും. അരുണാചലം എന്ന സിനിമയുടെ സെറ്റിൽ വെച്ച് സൂപ്പർതാരം രജിനികാന്ത് ആണ് ആരാധകനെക്കുറിച്ച് രംഭയോട് പറയുന്നത്. എന്നാൽ അദ്ദേഹം പറഞ്ഞത് താൻ വിശ്വസിച്ചിരുന്നില്ലെന്നും രംഭ പറഞ്ഞിരുന്നു.

More in Tamil

Trending

Recent

To Top