Connect with us

ചില അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം കോളുകൾ വന്നുകൊണ്ടിരിക്കുന്നു, അതിന് മാത്രം എന്താണ് സംഭവിച്ചത് എന്നും അറിയില്ല; എലിസബത്ത്

Social Media

ചില അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം കോളുകൾ വന്നുകൊണ്ടിരിക്കുന്നു, അതിന് മാത്രം എന്താണ് സംഭവിച്ചത് എന്നും അറിയില്ല; എലിസബത്ത്

ചില അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം കോളുകൾ വന്നുകൊണ്ടിരിക്കുന്നു, അതിന് മാത്രം എന്താണ് സംഭവിച്ചത് എന്നും അറിയില്ല; എലിസബത്ത്

ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ. എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. ഇപ്പോൾ അടുത്തിടെയായി ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് എലിസബത്ത് രംഗത്തെത്തിയിരുന്നത്. പിന്നാലെ എലിസബത്തിനെതിരെ ബാല പരാതിയും നൽകിയിരുന്നു.

ബാലയും എലിസബത്തും വേർപിരിഞ്ഞു എന്ന ഗോസിപ്പുകൾക്ക് പിന്നാലെ, ബാല കോകില എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതും, പിന്നീട് ബാലയും എലിസബത്തും നടത്തിയ തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ബാല താനിരിക്കെ തന്നെ മറ്റ് പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു എന്നതുൾപ്പടെ, മാനസികവും ശാരീരകവുമായി തന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നതും എലിസബത്ത് തുറന്ന് പറഞ്ഞു. അതത്രയും സോഷ്യലിടത്ത് ചർച്ചയാവുകയും ചെയ്തു.

അന്ന് എലിസബത്ത് ആവർത്തിച്ച് പറഞ്ഞ ഒരു കാര്യമായിരുന്നു തനിക്ക് വധ ഭീഷണിയുണ്ട് എന്ന്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ കാരണം ബാലയായിരിക്കും എന്നും പറഞ്ഞിരുന്നു. അപായപ്പെടുത്തുമെന്ന സൂചന നൽകിയ പല അനുഭവങ്ങളും തുറന്ന് പറച്ചിലിന് ശേഷം തനിക്കുണ്ടായതായി ഓരോ യൂട്യബ് വീഡിയോകളിലൂടെയും എലിസബത്ത് സംസാരിച്ചുകൊണ്ടേയിരുന്നു. കുറേ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.

ഇപ്പോൾ നടക്കുന്നത്, ചില അപരിചിതമായ നമ്പറുകളിൽ നിന്ന് നിരന്തരം കോളുകൾ വന്നുകൊണ്ടിരിയ്ക്കുകയാണത്രെ. സിങ്കപ്പൂരിൽ നിന്നാണെന്നൊക്കെ പറഞ്ഞാണ് കോളുകൾ. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നടക്കുന്നത് എന്ന് എനിക്ക് അറിയില്ല, അതിന് മാത്രം എന്താണ് സംഭവിച്ചത് എന്നും അറിയില്ല എന്നൊക്കെ വളരെ ഭയത്തോടെയാണ് എലിസബത്ത് പങ്കുവയ്ക്കുന്നത്. ഒരുപക്ഷേ അറിയാവുന്ന ആരെങ്കിലും പ്രാങ്ക് ചെയ്തതാവാം, ഭയപ്പെടാതിരിക്കൂ, എന്നിരുന്നാലും അല്പം കരുതലോടെയിരിക്കൂ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്ന പ്രതികരണങ്ങളാണ് കമന്റിന് താഴെ വരുന്നത്. എന്ത് തന്നെയായാലും എന്തുകൊണ്ടാണ് ഇത്തരം കോളുകൾ വരുന്നത് എന്ന് അന്വേഷിക്കുന്നുണ്ട് എന്ന് ഒരു കമന്റിന് മറുപടിയായി എലിസബത്ത് പറയുന്നുണ്ട്.

2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് താൻ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.

പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുകയും കാർ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോൾ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.

സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപിച്ച് രംഗത്തെത്തിയിരുന്നു. മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തിൽ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമർശിക്കുകയും ചെയ്തു. വിവരങ്ങൾ അറിയിച്ച് എലിസബത്ത് പുറത്തിറക്കിയ വിഡിയോയിൽ പറയുന്നതിങ്ങനെ.

വിവാഹ ശേഷം താൻ പീഡിപ്പിക്കപ്പെട്ടെന്നും മാനസികമായും ശാരീരികമായും വലിയ ഉപദ്രവങ്ങൾ ബാലയിൽ നിന്ന് തുടരെത്തുടരെ ഉണ്ടായെന്നും എലിസബത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടു, കരൾ രോഗം മറച്ച് വെച്ച് വിവാഹം ചെയ്തു, വിവാഹ ശേഷവും പല സ്ത്രീകളുമായി ബന്ധം വെച്ചു എന്നിങ്ങനെ എലിബസത്തിന്റെ ആരോപണങ്ങൾ നീളുന്നു.

എന്ത് സംഭവിച്ചാലും ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നുമാണ് എലിസബത്ത് പറയുന്നത്. നിയമപരമായ സഹായം ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകും. പേടി കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. എന്നാൽ ഇനിയും ഭയന്നിരിക്കാൻ തനിക്ക് സാധിക്കില്ലെന്നും തുറന്ന് പറച്ചിൽ തുടരുമെന്നും എലിസബത്ത് പറയുന്നു.

ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ആരെങ്കിലും നമ്മളോട് അന്യായം കാണിച്ചാൽ നീതി കിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്.

ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും. പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്.

പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്. കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് പറഞ്ഞു.

2019 ലായിരുന്നു തന്റെ ആദ്യ വിവാഹമെന്നും മൂന്നാഴ്ച കൊണ്ട് അവസാനിച്ചൊരു ബന്ധം മാത്രമാണ് അതെന്നും എലിസബത്ത് പറഞ്ഞിരുന്നു. ആ ബന്ധം നിയമപരമായി പിരിയുന്നതിന് വേണ്ടി സഹായിച്ചത് ബാലയാണ്. ഇക്കാര്യം ആരോടും പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാണ് വലിയ ആയുധമായി അവർ തനിക്കെതിരെ പ്രയോഗിച്ചത്. പിന്നെ ഞങ്ങൾ തമ്മിൽ വിവാഹിതരല്ല, ഞാൻ അദ്ദേഹത്തിന്റെ ഭാര്യയല്ല എന്നൊക്കെയാണ് പറയുന്നത്. അതിന് തന്റെ കൈയ്യിലുള്ള തെളിവുകൾ കാണിക്കാമെന്ന് പറഞ്ഞ എലിസബത്ത് ബാലയുമായി മോതിരമാറ്റം നടത്തിയതിന് ശേഷമുള്ള വീഡിയോ കൂടി പുറത്ത് വിട്ടിരുന്നു.

‘ഈ വീഡിയോ കലൂർ താമസിക്കുമ്പോൾ എടുത്തതാണ്. ആ സമയത്ത് ഞങ്ങളുടെ മോതിരമാറ്റം നടത്തിയിരുന്നു. എന്റെ കൈവിരലുകളിൽ അദ്ദേഹത്തിന്റെ പേര് എഴുതിയ മോതിരവും അതുപോലെ എന്റെ പേരുള്ള മോതിരം ആ നടന്റെ കൈയ്യിൽ കിടക്കുന്നതാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇത് എഡിറ്റ് ചെയ്തിട്ട് ഇട്ടതൊന്നുമല്ലെന്ന് കാണുന്നവർക്ക് മനസിലാവുമെന്ന് വിചാരിക്കുന്നു. ഞാനായി ഉണ്ടാക്കിയതല്ല. അന്ന് നടന്നത് തന്നെയാണ്.

കലൂരുള്ള പുള്ളിയുടെ വീട്ടിലെ പൂജമുറിയുടെ മുന്നിൽ വെച്ചാണ് ഈ ചടങ്ങ് നടത്തിയത്. അത് എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന് തോന്നുന്നു. ഈ വീഡിയോ അയാൾ പലർക്കും അയച്ച് കൊടുത്തിട്ടുണ്ട്. ശരിക്കം ചടങ്ങായിട്ട് നടത്താൻ ഉദ്ദേശിച്ചതോ എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതോ എന്തോ ആണ്. ഇതിന്റെ സ്റ്റാറ്റസ് എന്താണെന്ന് എനിക്കും മനസിലാവുന്നില്ല. പക്ഷേ അങ്ങനൊരു ചടങ്ങ് നടന്നു എന്നത് സത്യമാണ്. മോതിരങ്ങളിലെ പേര് നോക്കിയാൽ തന്നെ അത് വ്യക്തമാവും എന്നും എലിസബത്ത് പറഞ്ഞിരുന്നു.

പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ.

ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്. ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ് എന്നും എലിസബത്ത് പറഞ്ഞു.

മാനനഷ്ടക്കേസ് വന്നാൽ ജയിലിൽ പോയി കിടക്കുന്നതിന് എനിക്ക് പ്രശ്നമില്ല, നാണക്കേടുമില്ല, കാരണം അതിലും നന്നായി നാണംകെടുകയും പീഡിപ്പിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. സാധാരണ ഭീഷണിക്കമന്റുകൾ വരുമ്പോൾ ഞാൻ ഡിലീറ്റ് ചെയ്യാറുണ്ട്. ഇത്തവണ കസ്തൂരിയെ വെച്ചാണ് എനിക്കെതിരെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയത്.

ഈ പാറ്റേണൊക്കെ ഞാൻ കണ്ടതാണ്. പലർക്കെതിരേയും മുൻപ് ഇത് പ്രയോഗിച്ചിട്ടുണ്ട്. ആളുടെ എക്സ് വിവാഹം കഴിച്ചപ്പോൾ അന്ന് രാത്രി മൊത്തം ഉറങ്ങിയില്ല. എന്നേയും ഉറക്കിയില്ല. അവസാനം അതിനെ കുറിച്ച് ചെയ്ത വീഡിയോയിലും എന്നെ പിടിച്ചിരുത്തി. ഇരുന്നില്ലെങ്കിൽ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടേനെ. ആദ്യ ഭാര്യ ചതിച്ചിട്ടും കൂടെ നിൽക്കാത്തവളെ വേണ്ട, എനിക്ക് മറ്റ് 100 പെണ്ണുങ്ങൾ ഉണ്ടെന്ന് പറഞ്ഞേനെ.

ആളുമായി ഞാനാണ് ഇഷ്ടത്തിലായി. വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. അവർ ഈ ബന്ധത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. അവരുടെ പ്രായത്തിനെക്കാൾ വലിയ ക്ഷീണം നേരിട്ടു. കുറെ ഞാൻ സഹിച്ചു, മിണ്ടാതെ ഇരുന്നു. എന്തെങ്കിലും കാണിച്ച് പോയിക്കോട്ടെ വിചാരിച്ചു. എന്നാൽ എനിക്കെതിരെ തുടർന്നും ആരോപണങ്ങൾ ഉയർന്ന സാചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നത്. ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചിലർക്കൊക്കെ മനസിലാകുമെന്നും എലിസബത്ത് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top