മരിച്ച ദിവസം രാത്രി 12.45 വരെ എന്നെ വിളിച്ചിരുന്നു, പെട്ടെന്ന് പൊട്ടിക്കരഞ്ഞു; അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഒരുങ്ങി നടക്കാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇപ്പോഴും ഞാന്‍ ആളുടെ ഇഷ്ടപ്രകാരം ഒരുങ്ങി നടക്കുന്നുവെന്ന് രേണു
മരിച്ച ദിവസം രാത്രി 12.45 വരെ എന്നെ വിളിച്ചിരുന്നു, പെട്ടെന്ന് പൊട്ടിക്കരഞ്ഞു; അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഒരുങ്ങി നടക്കാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇപ്പോഴും ഞാന്‍ ആളുടെ ഇഷ്ടപ്രകാരം ഒരുങ്ങി നടക്കുന്നുവെന്ന് രേണു
മരിച്ച ദിവസം രാത്രി 12.45 വരെ എന്നെ വിളിച്ചിരുന്നു, പെട്ടെന്ന് പൊട്ടിക്കരഞ്ഞു; അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഒരുങ്ങി നടക്കാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇപ്പോഴും ഞാന്‍ ആളുടെ ഇഷ്ടപ്രകാരം ഒരുങ്ങി നടക്കുന്നുവെന്ന് രേണു
മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന് ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.
സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.
വാഹനാപകടത്തിലായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കൊല്ലം സുധി മരണപ്പെട്ടത്. എറണാകുളത്ത് വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ സുധിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇപ്പോഴിതാ അപകടത്തിന് തൊട്ട് മുന്‍പ് സുധി വിളിച്ച് പറഞ്ഞ കാര്യങ്ങളെ കുറിച്ച് പറയുകയാണ് ഭാര്യ രേണു. സുധിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെട്ട് വരികയാണെന്നും മക്കള്‍ക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നും രേണു പറഞ്ഞു.
‘പൊരുത്തപ്പെട്ട് തുടങ്ങിയല്ലേ പറ്റൂ, അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെന്നേയുള്ളൂ. ആത്മാവെന്നൊരു സത്യം എന്റെ കൂടെ തന്നെയുണ്ടാകും. കരഞ്ഞുകൊണ്ട് ഇരുന്നാല്‍ അത് എനിക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം നെഗറ്റീവ് ഉണ്ടാക്കും. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ഫ്ലവേഴ്സിലെ ടമാര്‍ പടാര്‍ എന്ന ഷോയുടെ പ്രൊഡ്യൂസര്‍ സുബീഷ് എന്റെ സുഹൃത്തായിരുന്നു. സുധിച്ചേട്ടന്റെ പ്രകടനം ഇഷ്ടമായത് കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ നമ്പര്‍ സുബീഷേട്ടനോട് ചോദിച്ചു. അദ്ദേഹം തന്നിരുന്നില്ല ആദ്യം.
കുറേ നാള് ചോദിച്ചപ്പോള്‍ തന്നു. പരിചയപ്പെട്ടു, വാട്സ് ആപില്‍ മെസേജ് അയച്ചപ്പോഴൊന്നും പ്രതികരിച്ചിരുന്നില്ല അദ്ദേഹം. കുറേ ദിവസത്തിന് ശേഷമാണ് ആരാണെന്ന് ചോദിച്ച് മറുപടി വരുന്നത്. ഫാനാണെന്നൊക്കെ ഞാന്‍ പറഞ്ഞു സംസാരിച്ച് വെച്ചു. നല്ല സുഹൃത്തുക്കളായി, അപ്പോഴാണ് ആള്‍ക്ക് ഭാര്യ ഇല്ലെന്ന് അറിയുന്നത്. കുഞ്ഞുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. കിച്ചുവിന് അന്ന് 11 വയസാണ് ഉള്ളത്. ചേട്ടന് ചോദിച്ചത് എന്റെ മകന് അമ്മയാകോയെന്നാണ്.
ഞാന്‍ ഒന്നും ആലോചിച്ചില്ല, എന്റെ മരണം വരെ നോക്കിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം പോയി അവരെ കണ്ടു. ഇഷ്ടമായി. കിച്ചുവാണ് പറഞ്ഞത് ഈ അമ്മയെ നമ്മക്ക് എടുക്കാമെന്ന്. നേരിട്ട് കണ്ടപ്പോള്‍ വീട്ടുകാര്‍ക്കും അദ്ദേഹത്തെ വളരെ അധികം ഇഷ്ടമായി. ആഗ്രഹിച്ചതിനേക്കാള്‍ സ്നേഹം എനിക്ക് അദ്ദേഹം തന്നു. അഞ്ച് വര്‍ഷം ആയിരുന്നു ഞങ്ങളുടെ ദാമ്പത്യം. അദ്ദേഹം 500 വര്‍ഷത്തെ സ്നേഹം എനിക്ക് തന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അതൊന്നും ഞങ്ങളെ ബാധിച്ചില്ല. അദ്ദേഹം പറയുമായിരുന്നു നീ ഉള്ളത് കൊണ്ടാണ് ഞാന്‍ പിടിച്ച് നില്‍ക്കുന്നതെന്ന്. മറ്റുള്ളവരുടെ കണ്ണിലാണ് ഞാന്‍ വിധവ. ഒന്ന് പൊട്ടുതൊട്ടാല്‍, പൗഡറിട്ടാല്‍ വിമര്‍ശനമാണ്. പക്ഷേ എന്നെ സംബന്ധിച്ച് സുധി ചേട്ടന് മരിച്ചിട്ടില്ല. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഒരുങ്ങി നടക്കാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇപ്പോഴും ഞാന്‍ ആളുടെ ഇഷ്ടപ്രകാരം ഒരുങ്ങി നടക്കുന്നു.
മരിച്ച ദിവസം രാത്രി 12.45 വരെ എന്നെ വിളിച്ചിരുന്നു. എന്നെ കൂട്ടാന്‍ വരണമെന്ന് പറഞ്ഞു. പക്ഷേ രാത്രിയൊക്കെ എന്നെ അദ്ദേഹം വീഡിയോ കോള്‍ ചെയ്തോണ്ടിരുന്നു. രാവിലെ വരുമല്ലോ പിന്നെ എന്തിനാ വീഡിയോ കോള്‍ ചെയ്തോണ്ടിരിക്കുന്നേയെന്ന് ഞാന്‍ ചോദിച്ചു. എനിക്ക് കുഞ്ഞിനെ കാണണമെന്ന് പറഞ്ഞു. അതുവഴി വേറെ ഷൂട്ടിന് പോകാന്‍ നില്ക്കുകയാണല്ലേയെന്ന് ഞാന്‍ ചോദിച്ചു. അല്ല എനിക്ക് കുഞ്ഞിനെ കാണണമെന്ന് തന്നെ ചേട്ടന് പറഞ്ഞു. കുറെ കോള്‍ വിളിച്ചപ്പോള്‍ ഞാന്‍ കുഞ്ഞിനെ കാണിച്ചു.
എന്നെ കാണിച്ചില്ല. പെട്ടെന്നൊരു കരച്ചിലായിരുന്നു. കാറില്‍ കയറാന്‍ പോകുമ്പോഴായിരുന്നു ഇത്. പൊട്ടിക്കരയുകയായിരുന്നു. എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോള്‍ വാവൂട്ട എന്റെ റിതപ്പനെ നോക്കിക്കോണേ, കിച്ചുവിനെ നോക്കിക്കോണേയെന്ന് പറഞ്ഞു. എനിക്ക് പല്ല് വേദനയാണെന്നും പറഞ്ഞു.
രാവിലെ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും. അപ്പോ തന്നെ കിടന്നു. നാലരയായപ്പോ മകന് എണീറ്റിരുന്നു. അപ്പോഴും ഞാന്‍ ഫോണ്‍ നോക്കിയില്ല. രാവിലെ എഴുന്നേറ്റപ്പോള്‍ ആണ് ഞാന്‍ അറിയുന്നത്. കതക് തുറന്നപ്പോഴത്തേക്കും വീടിന് മുന്നില്‍ നിറയെ ആളുകള്‍ ആയിരുന്നു’, എന്നും രേണു പറഞ്ഞു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....