മാമുക്കോയയുടെ വീട് സന്ദർശിച്ച് നടൻ സുരേഷ് ഗോപി. നടന്റെ വിയോഗം സിനിമ രംഗത്ത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. രൂപത്തിലും ഭാവത്തിലും അഭിനയത്തിലും മികവ് പുലർത്തിയ കലാകാരനായിരുന്നു മാമുക്കോയയെന്ന് അദ്ദേഹം പറഞ്ഞു
രാവിലെ വീട്ടിലെത്തിയ സുരേഷ് ഗോപി മാമുക്കോയുടെ കുടുംബവുമായി സംസാരിക്കുകയും സമയം പങ്കിടുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം നടൻ ജോയ് മാത്യൂവും മാമുക്കോയയുടെ കുംടുംബത്തെ സന്ദർശിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രിയും സംഘവും അരക്കിണറിലെത്തിയിരുന്നു. പത്ത് മിനിറ്റോളം അദ്ദേഹം കുടുംബത്തോടൊപ്പം സമയം ചിലവിട്ടു.
മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന സംവിധായകൻ വി.എം വിനുവിന്റെ പരാമർശം വിവാദങ്ങൾക്കിടയാക്കിയിരുന്നു. മാമുക്കോയയുടെ സംസ്കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ താരങ്ങൾ വരാത്തതിൽ പരാതിയില്ലെന്ന് മാമുക്കോയയുടെ മക്കൾ പറഞ്ഞു. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി പോകുന്നതിനോട് ഉപ്പാക്കും താല്പര്യമുണ്ടായിരുന്നില്ല. അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണെന്നും മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുൽ റഷീദും പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...