Connect with us

ചെസ് നമ്പർ 2, ദിലീപിന്റെ സഹോദരൻ ക്രൈംബ്രാഞ്ചിന്റെ മുൻപിൽ! ആ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടും, ദിലീപിന്റെ കാര്യം കട്ടപ്പൊക..മായ്ച് കളഞ്ഞതെല്ലാം തിരിച്ചുകിട്ടിയോ? ഇനി വിയർക്കും

Malayalam Breaking News

ചെസ് നമ്പർ 2, ദിലീപിന്റെ സഹോദരൻ ക്രൈംബ്രാഞ്ചിന്റെ മുൻപിൽ! ആ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടും, ദിലീപിന്റെ കാര്യം കട്ടപ്പൊക..മായ്ച് കളഞ്ഞതെല്ലാം തിരിച്ചുകിട്ടിയോ? ഇനി വിയർക്കും

ചെസ് നമ്പർ 2, ദിലീപിന്റെ സഹോദരൻ ക്രൈംബ്രാഞ്ചിന്റെ മുൻപിൽ! ആ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടും, ദിലീപിന്റെ കാര്യം കട്ടപ്പൊക..മായ്ച് കളഞ്ഞതെല്ലാം തിരിച്ചുകിട്ടിയോ? ഇനി വിയർക്കും

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തിൻ്റെ ഭാഗമായി നേരത്തെ ഇരുവരുടെയും ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യൽ ഫോണിൽ ഫോറൻസിക് പരിശോധന ഫലം അടിസ്ഥാനമാക്കിയാണ്

നേരത്തെ കോടതിയുടെ അനുമതിയോടെ മൂന്ന് ദിവസം ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമുള്ള രണ്ടാംഘട്ട ചോദ്യം ചെയ്യലിൻ്റെ ഭാഗമായിട്ടാണ് സൂരജ് ഇന്ന് ക്രൈം ബ്രാഞ്ചിന് മുൻപിൽ എത്തിയത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിൻ്റെ ആദ്യ ഘട്ടത്തിൽ സൂരജിനെയും അനൂപിനെയുമാണ് ചോദ്യം ചെയ്യുന്നത്. ഇതിനു ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

കോടതിയിൽ ഹാജരാക്കിയ ദിലീപിന്റെയും അനൂപിന്റെയും സൂരജിന്റെയും ആറ് മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിൻ്റെ ഭാഗമായി ഇത് വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് മുൻപാകെ അപേക്ഷ നൽകും. ഈ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ ചോദ്യം ചെയ്യലും ഉണ്ടായേക്കും.

ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ. സൂരജ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതിന് പിന്നാലെയാണ് ദിലീപിന്റെ സഹോദരനെ ചോദ്യം ചെയ്യുന്നത് സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഇന്നും വാദം തുടരും. ഹൈക്കോടതിയിൽ ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വാദം കേൾക്കുക. കേസിൽ അതിജീവിതയെ കഴിഞ്ഞ ദിവസം ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ മൂന്നാം എതിർ കക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്നും തന്നെ കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് തനിക്ക് നീതി ലഭിക്കുന്നതില്‍ പരിഹരിക്കാന്‍ കഴിയാത്ത വലിയ നഷ്ടമുണ്ടാക്കുമെന്നും നടി നേരത്തെ പറഞ്ഞിരുന്നു. കേസിലെ പരാതിക്കാരിയാണ് താന്‍. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. പല കേസുകളിലും സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ നിയമപരമായി ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കില്ല. ഹര്‍ജിക്കെതിരെ മൂന്നാം എതിര്‍കക്ഷിയായി തന്നെ ചേര്‍ക്കണമെന്ന് അതിജീവിതയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ പ്രധാന വാദം. പരാതിക്കാരനായി ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവയ്ക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് ആരോപിക്കുന്നു. ഇതിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു, വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top