Connect with us

മരണത്തെക്കുറിച്ച് ചിന്തിച്ചില്ല..മീനാക്ഷിയെ ആരും വേദനിപ്പിച്ചിട്ടില്ല! തളർന്ന് പോയി… പക്ഷെ… ആ ദിവസം വരും! താരദമ്പതികളുടെ ആദ്യ പ്രതികരണം… ദിലീപും കാവ്യയും വനിതയോട് പറഞ്ഞത്

Malayalam

മരണത്തെക്കുറിച്ച് ചിന്തിച്ചില്ല..മീനാക്ഷിയെ ആരും വേദനിപ്പിച്ചിട്ടില്ല! തളർന്ന് പോയി… പക്ഷെ… ആ ദിവസം വരും! താരദമ്പതികളുടെ ആദ്യ പ്രതികരണം… ദിലീപും കാവ്യയും വനിതയോട് പറഞ്ഞത്

മരണത്തെക്കുറിച്ച് ചിന്തിച്ചില്ല..മീനാക്ഷിയെ ആരും വേദനിപ്പിച്ചിട്ടില്ല! തളർന്ന് പോയി… പക്ഷെ… ആ ദിവസം വരും! താരദമ്പതികളുടെ ആദ്യ പ്രതികരണം… ദിലീപും കാവ്യയും വനിതയോട് പറഞ്ഞത്

ദിലീപിന്റെ കടുബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേകത താല്പര്യമുണ്ട്. താരകുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ദിലീപും കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷ്മിയും ചേർന്നുള്ളൊരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

വനിത മാസികയുടെ കവര്‍ പേജില്‍ ദിലീപ് കുടുംബത്തോടൊപ്പം നില്‍ക്കുന്നൊരു ചിത്രമാണ് ഇത് ‘ഒറ്റ പ്രാര്‍ത്ഥന മാത്രം, ദിലീപ് കുടുംബസമേതം’ എന്ന തലക്കെട്ടോടെയുള്ളതാണ് കവർ പേജ്. ദിലീപിനെതിരെ അടുത്തിടെയുണ്ടായ ചില വെളിപ്പെടുത്തലുകൾ മൂലം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് പോലീസ് ഒരുങ്ങുമ്പോഴാണ് മാസികയിൽ കവർ സ്റ്റോറിയായി ദിലീപിന്‍റെ അഭിമുഖം വന്നിരിക്കുന്നത്.

സത്യം തെളിയുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്നും മാനസികനില തെറ്റാതെ അതുവരെ ജീവനോടെയുണ്ടാവണമെന്നാണ് താനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് ദിലീപ് പറയുന്നു. കുടുംബസമേതമായി നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപ് വിശേഷങ്ങള്‍ പങ്കുവെച്ചത്. കാവ്യ മാധവനുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ദിലീപിന്റെ അറസ്റ്റും ജയില്‍വാസവുമൊക്കെ നടന്നത്. അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്‍ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്.

പ്ലസ് ടുവിന് പഠിക്കുകയായിരുന്നു മീനാക്ഷി അന്ന്. അവള്‍ പഠിച്ചിരുന്ന സ്‌കൂളിലുള്ളവര്‍ ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്ന് ദിലീപ് പറയുന്നു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന തരത്തിലായാണ് അവരെല്ലാം മീനൂട്ടിയോട് പെരുമാറിയത്. ഒരു ചോദ്യമോ നോട്ടം കൊണ്ടോ പോലും ആരും അവളെ വേദനിപ്പിച്ചിരുന്നില്ല. അവരുടെ പിന്തുണയുണ്ടായിരുന്നതിനാലാണ് മീനാക്ഷി മികച്ച മാര്‍ക്കോടെ പ്ലസ് ടു പാസായത്.

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴും മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും ദിലീപ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സത്യം തെളിയുന്ന കാലം വരെ എനിക്ക് ജീവനുണ്ടാവണേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് വേണ്ടി ജീവിക്കണം, അവര്‍ക്ക് വേണ്ടി പോരാടണം എന്നായിരുന്നു ഞാന്‍ തീരുമാനിച്ചത്. കഴിഞ്ഞുപോയ ഓരോ നിമിഷവും മറന്ന് പോവരുതെന്ന് ഞാന്‍ ദിലീപേട്ടനെ ഓര്‍മ്മിപ്പിക്കാറുണ്ട്. അനുഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഒരുപാട് പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെങ്കിലും അമ്മ തളര്‍ന്ന് പോയത് എന്റെ ആ അവസ്ഥ കണ്ടപ്പോഴാണെന്നും ദിലീപ് പറയുന്നു. അന്നത്തെ കാര്യങ്ങളില്‍ നിന്നും അമ്മയ്ക്ക് പതിയെ ഓര്‍മ്മ നഷ്ടമാവുകയായിരുന്നു. ഇപ്പോള്‍ അമ്മ കൂടെയുണ്ടെന്നേയുള്ളൂ. ആരേയും തിരിച്ചറിയുന്നില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. മുന്‍പൊരു ദിവസം മഴയത്ത് നനഞ്ഞു നില്‍ക്കുന്നത് കണ്ട് ചോദിച്ചപ്പോള്‍ അച്ഛന്‍ കുട എടുക്കാതെയാണ് പോയതെന്നും അച്ഛനെ കാത്തിരിക്കുകയാണെന്നുമായിരുന്നു അമ്മ പറഞ്ഞത്. അച്ഛന്‍ മരിച്ച് പോയതൊന്നും ഓര്‍ക്കുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ അമ്മ കരയുകയായിരുന്നു എന്നുമായിരുന്നു കാവ്യ പറഞ്ഞത്.

അതേസമയം ദിലീപും കുടുംബവും ഒന്നിച്ചുള്ള വനിത മാഗസിന്റെ കവര്‍ പേജ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ കുടുംബസമേതമുള്ള ഫോട്ടോ കവര്‍പേജായി നല്‍കിയതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. നിരവധി പേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top