ലക്ഷ്ദ്വീപ് വിഷയത്തിനു പിന്നാലെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതിയായ താരമാണ് ഐഷ സുല്‍ത്താന. ഇപ്പോഴിതാ തന്റെ ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും കൃത്രിമ തെളിവുണ്ടാക്കാന്‍ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നുവെന്ന് പറയുകയാണ് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന.
ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും ഉള്ള വസ്തുതകള്‍ അതേപടി തിരിച്ചു വേണമെന്നും ഐഷ സുല്‍ത്താന ആവശ്യപ്പെട്ടു. നേരത്തെ രാജ്യദ്രോഹക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെ കവരത്തി പോലീസ് ഐഷ സുല്‍ത്താനയുടെ കാക്കനാടുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പരിശോധനയ്ക്കായി ഐഷയുടെ ഫോണും, ലാപ് ടോപ്പും പോലീസ് പിടിച്ചെടുത്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഐഷയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, തന്നെ ബുദ്ധിമുട്ടിക്കാനാണ് പോലീസിന്റെ ചോദ്യം ചെയ്യലും പരിശോധനയുമെന്നും ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...