‘വീണ്ടും എട്ടിന്റെ പണി ഇരന്നു വാങ്ങി ‘, ശരിയായ കാര്യം ചെയ്യാന്‍ അല്പം വൈകിയാലും സാരമില്ല, കങ്കണയുമായുള്ള പ്രോജക്റ്റുകള്‍ ഉപേക്ഷിച്ചു; കരഞ്ഞ് നിലവിളിച്ച് കങ്കണ
‘വീണ്ടും എട്ടിന്റെ പണി ഇരന്നു വാങ്ങി ‘, ശരിയായ കാര്യം ചെയ്യാന്‍ അല്പം വൈകിയാലും സാരമില്ല, കങ്കണയുമായുള്ള പ്രോജക്റ്റുകള്‍ ഉപേക്ഷിച്ചു; കരഞ്ഞ് നിലവിളിച്ച് കങ്കണ
‘വീണ്ടും എട്ടിന്റെ പണി ഇരന്നു വാങ്ങി ‘, ശരിയായ കാര്യം ചെയ്യാന്‍ അല്പം വൈകിയാലും സാരമില്ല, കങ്കണയുമായുള്ള പ്രോജക്റ്റുകള്‍ ഉപേക്ഷിച്ചു; കരഞ്ഞ് നിലവിളിച്ച് കങ്കണ
ട്വിറ്റര്‍ ബാനിനു പിന്നാലെ കങ്കണക്ക് വീണ്ടും പ്രഹരം. ഇനിയും വൈകിക്കുന്നതില്‍ കാര്യമില്ലെന്നും കങ്കണയുമായുള്ള പ്രോജക്റ്റുകള്‍ ഉപേക്ഷിക്കുകയാണെന്നും പ്രമുഖ ഫാഷന്‍ ഡിസൈനേര്‍സായ ആനന്ദ് ഭൂഷനും, റിംസിം ദാദുവും അറിയിച്ചു.
സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് അവര്‍ ഇക്കാര്യത്തെ കുറിച്ച് അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചില പ്രത്യേക കാര്യങ്ങളുടെ സാഹചര്യത്തില്‍ കങ്കണയുമായുള്ള എല്ലാ സഹകരണവും നിര്‍ത്തുകയാണ് എന്നും, ഇനി ഭാവിയിലും സഹകരിക്കാന്‍ താത്പര്യപെടുന്നില്ല എന്നാണു ആനന്ദ് ഭൂഷന് പറഞ്ഞത്. വിദ്വേഷ പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കാന്‍ തങ്ങളുടെ ബ്രാന്‍ഡ് ആഗ്രഹിക്കുന്നില്ല എന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.
അതുപോലെ തന്നെ, റിംസിം ദാദുവും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ നിന്നും കങ്കണയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എല്ലാ പ്രോജക്റ്റുകളും ഉപേക്ഷിക്കുകയാണെന്നും ശരിയായ കാര്യം ചെയ്യാന്‍ അല്പം വൈകിയാലും സാരമില്ല എന്നും പറഞ്ഞു.
ഇരുവരുടെയും തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് ബോളിവുഡ് നടി സ്വര ഭാസ്കറും രംഗത്തെത്തി. വിദ്വേഷ പ്രസ്താവനകളെ നിഷേധിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ മാതൃകപരമാണെന്നു സ്വര കുറിച്ചു.
കങ്കണയുടെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് ആനന്ദ് ഭൂഷന് ശ്രമിക്കുന്നത് എന്നും, തങ്ങള്‍ ഇത് വരെ ഭൂഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല എന്ന ആരോപണവുമായി കങ്കണയുടെ മാനേജറും സഹോദരിയുമായ രങ്കോലിയും രംഗത്ത് എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞിരുന്നു.
‘ഇത് ഭയാനകമാണ്. ഒരു ഗുണ്ടയെ കൊല്ലാന്‍ അതിലും വലിയ ഗുണ്ടയെ നമുക്ക് വേണം. കെട്ടഴിഞ്ഞ ഒരു ഭീകരജീവിയെപ്പോലെയാണ് അവര്‍ മമത ബാനര്‍ജിയെ ആണ് കങ്കണ ഉദ്ദേശിച്ചത്. അവരെ പിടിച്ചുകെട്ടാനായി രണ്ടായിരങ്ങളുടെ തുടക്കത്തിലെ നിങ്ങളുടെ വിശ്വരൂപം കാട്ടൂ മോദിജീ’, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
എന്നാല്‍ ഇത് ഗുജറാത്ത് കലാപത്തെ ബംഗാളില്‍ ആവര്‍ത്തിക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ. ഇതേ തുടര്‍ന്നാണ് കങ്കണയുടെ അക്കൌണ്ട് ട്വിറ്റര്‍ ബാന്‍ ചെയ്തത്.
അതേ സമയം ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിയതിനു ശേഷം, ഇന്‍സ്റ്റാഗ്രാമില്‍ പുതിയ വീഡിയോ ആയി കങ്കണ രംഗത്ത് വന്നിരുന്നു. ബംഗാളില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞതിന്റെ പേരിലാണ് ട്വിറ്റര്‍ ഇന്ത്യ തന്റെ അക്കൌണ്ട് പൂട്ടിയത് എന്നും , ഇത് ജാനധിപത്യത്തിന്റെ മരണമാണ് എന്നുമാണ് കങ്കണയുടെ വാദം. സര്‍ക്കാരിനു കേള്‍ക്കാനായി പ്രധാന സന്ദേശം നല്കാന് ഉണ്ടെന്നു പറഞ്ഞാണ് കരഞ്ഞു കൊണ്ടുള്ള വീഡിയോ കങ്കണ ഷെയര്‍ ചെയ്തത്.
എന്നാല്‍, ട്വിറ്ററിന്റെ നടപടി ജനാധിപത്യത്തിന്റെ മരണമെന്നായിരുന്നു കങ്കണ വിശേഷിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കുറിപ്പിലാണ് കങ്കണയുടെ പ്രതികരണം. ബംഗാള്‍ കത്തുന്നു, ബംഗാള്‍ അക്രമം തുടങ്ങിയ ഹാഷ്ടാഗുകളുമായാണ് കങ്കണയുടെ പ്രതികരണം.
അതേസമയം, കങ്കണയുടെ അക്കൌണ്ട് സ്ഥിരമായി പൂട്ടിയതാണെന്ന വിശദീകരണവുമായി ട്വിറ്റര്‍ വക്താവ് രംഗത്തെത്തി. ട്വിറ്ററിന്റെ നിയമങ്ങള്‍ ആവര്‍ത്തിച്ചു ലംഘിച്ചതാണ് അക്കൌണ്ട് പൂട്ടാന്‍ കാരണമെന്നും വക്താവ് വിശദീകരിച്ചു. മുന്‍പ് രാജ്യത്തെ കൊവിഡ് 19 വ്യാപനം മൂലമുണ്ടായ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമത്തെ പ്രകൃതിയുമായി ബന്ധിപ്പിച്ചുള്ള കങ്കണയുടെ ട്വീറ്റുകള്‍ വലിയ വിവാദമായിരുന്നു.
ജനിക്കുമ്പോള്‍ മുതല്‍ വെളുത്ത വര്‍ഗ്ഗത്തിന് കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കാം എന്ന അമേരിക്കക്കാരന്റെ സ്വഭാവത്തിന്റെ തെളിവാണിത്. നമ്മള് എന്ത് ചിന്തിക്കണം എന്ത് പറയണം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അധികാരം അവര്‍ക്കായിരിക്കണം.
പക്ഷെ നിര്‍ഭാഗ്യവശാല്‍, എനിക്ക് എന്റെ ശബ്ദമുയര്‍ത്താന്‍ എന്റെ സ്വന്തം കലയായ സിനിമ ഉള്‍പ്പടെ വേറെയും പ്ലാറ്റ് ഫോമുകളുണ്ട്. പക്ഷെ ആയിരകണക്കിന് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്യുന്ന ജനങ്ങളെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചു പോവുന്നത്. എന്നിട്ടും അവരുടെ കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല എന്നുമാണ് കങ്കണ കുറിച്ചത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...