വിജയ് പി നായരുടെ വീട്ടില്‍ കയറി തല്ലി മുണ്ട് പറിച്ച് ചൊറിയണം തേച്ച് തെറിവിളിച്ച് ലാപ്ടോപ്പും മൊബൈലും മോഷ്ടിച്ച കേസില്‍ പ്രതിസ്ഥാത്തുള്ളവരാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍
ജാമ്യമില്ലാ കേസിലെ പ്രതിയായ ദിയ സന ജസ്ല മാടശ്ശേരിയെ ബിഗ് ബോസ് താരം സാബുമോന് അധിക്ഷേപിക്കാനും രഹസ്യ ഭാഗങ്ങൾ കാണിക്കാനും കൂട്ടുനിന്നെന്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിനോ സെബാസ്റ്റ്യന്‍ എന്ന യുവാവ്.ജസ്ല മാടശേരിക്കെതിരെ തരികിട സാബു നടത്തിയ ലൈംഗീക അധിക്ഷേപമാണ് പുറത്ത് വന്നത്
ഫേസ്ബുക്കിലാണ് ലൈവ് വീഡിയോയുമായി വിനോ എത്തിയത്
ജസ്ല യെ ദിയയും സാബുമോനും ചതിയിൽ പെടുത്താൻ ശ്രമിച്ചെന്നും ജസ്ലയുടെ രഹസ്യ ഭാഗം കാണാനായി വീഡിയോ കോള്‍ വിളിച്ച് പല തരത്തിലും സാബുമോന് ശ്രമിച്ചു എന്നും വിനോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ലൈവ് വീഡിയോയില്‍ പറയുന്നു.
വിനോ പറയുന്നതിങ്ങനെ,
‘ഒരു ദിവസം രാത്രിയില്‍ ജസ്ലക്ക് ദിയ സനയുടെ അപ്രതീക്ഷിതമായ വീഡിയോ കോള്‍ വരുന്നു. സ്ത്രീകള്‍ പൊതുവെ വീടുകളില്‍ തങ്ങള്‍ക്ക് ഇണങ്ങിയ വസ്ത്രങ്ങളാണ് ഉപയോഗിക്കുക.കംഫര്‍ട് സോണില്‍ പരിമിതമായ വസ്ത്രങ്ങള്‍ ആവും അവര്‍ ഉപയോഗിക്കുക.പെണ് സുഹൃത്തായ ദിയയുടെ കോള്‍ ആയതു കൊണ്ട് ജസ്ല കോള്‍ അറ്റന്റ് ചെയ്തു.ഇൗ സമയം ഷമ്മീസ് ആയിരുന്നു ജസ്ല ധരിച്ചിരുന്നത്.ഇതേ ഡ്രസില്‍ തന്നെ ജസ്ല സംസാരിക്കുന്നു.പെട്ടെന്ന് ദിയ സന ആ ഫോണ്‍ സാബുമോന് കൈമാറുന്നു.
ഞെട്ടിത്തരിച്ച ജസ്ല ഷാള്‍ എടുത്ത് കഴുത്തിലിട്ടു.ആപ്പോള്‍ സാബു മോന് പറഞ്ഞു നിന്റെ ബ്രസ്റ്റില് ഒരു ടാറ്റു ഇല്ലെ അത് എന്നെ കാണിക്കണം.നീ എന്തിനാണ് മറച്ച് വെച്ചിരിക്കുന്നത് അത് തനിക്ക് കാണെണം എന്ന് സാബുമോന് പറഞ്ഞു.എന്നാല്‍ അത് തനിക്ക് താത്പര്യമില്ലെന്ന് ജസ്ല പറഞ്ഞു.എങ്ങനെയെങ്കിലും ജസ്ലയുടെ രഹസ്യ ഭാഗം കാണുക എന്ന ലക്ഷ്യത്തോട് കൂടി സാബുമോന് പെരുമാറി.രഹസ്യഭാഗം കാണുവാന്‍ വേണ്ടി അത് വട്ടചൊറിയാണെന്നത് അടക്കമുള്ള ബോഡി ഷെയ്മിങ്ങും സാബുമോന് നടത്തി.ഒടുവില്‍ ഫോണ്‍ കട്ട് ചെയ്ത ശേഷം ബ്ലോക്ക് ചെയ്ത് വയ്ക്കുകയാണ് ജസ്ല ചെയ്തത്.തനിക്ക് ഈ സംസാരത്തിന് താത്പര്യമില്ലെന്ന് ജസ്ല അറിയിച്ചു.അന്ന് മാത്രം ജസ്ലയെ സാബുമോന് 20 പ്രാവശ്യമാണ് വീഡിയോ കോള്‍ ചെയ്തത്.ജസ്ല താത്പര്യമില്ലെന്ന് പറഞ്ഞിട്ടും മോശമായ ഉദ്ദേശത്തോടെ സാബുമോന് സംസാരിച്ചത്.ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവരോട് താത്പര്യത്തോടെ സംസാരിക്കുന്നതും പീഡനമാണെന്ന് ബിനോ സെബാസ്റ്റ്യന്‍ പറയുന്നു.
ഇതും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമാണെന്ന് വക്കീല്‍ ആയ സാബുമോന് അറിയില്ലേ?.ഒടുവില്‍ സഹികെട്ട് ജസ്ല സാബുമോനെ ബ്ലോക്ക് ചെയ്ത് പോവുകയാണ് ചെയ്തത്.സാബുമോന് പറഞ്ഞത് പോലെ നിലനില്‍പ്പിന് വേണ്ടി മാത്രമുള്ളതല്ല ഫെമിനിസം.ആണും പെണ്ണും സമന്മാര് ആണെന്ന് കരുതുന്നതാണ് ഫെമിനിസം.ഒരു ആണിന് പെണ്ണിനോട് താത്പര്യം തോന്നിയാല്‍ കിടന്ന് തരുമോ എന്ന് ലസിത പാലക്കലിനോട് ചോദിച്ച പോലെ ജസ്ലയോടും ഏതൊരു പെണ്ണിനോടും ചോദിക്കുന്നത് തുല്യതയല്ല ആന്റി ഫെമിനിസം ആണെന്ന് സാബുമോന് മനസിലാക്കണം.
സാബുമോന് എന്ന് പറയുന്ന അഭിഭാഷകനും നടനും ബിഗ്ബോസ് ടൈറ്റില്‍ വിജയിയും ചെയ്യേണ്ടത് ഇതാണോ?ആ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും മെന്റല്‍ കോമയിലേക്ക് തള്ളിയിടുകയാണോ ചെയ്യേണ്ടത്.ഇതൊക്കെയാണോ ഫെമിനിസത്തിന്റെ പേരില്‍ ലോകത്തിലെ സകല സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന പോരാട്ടം.ജസ്ലയെ എത്രയോ തവണ കിടക്ക പങ്കിടാന്‍ നിങ്ങള്‍ പ്രേരിപ്പിച്ചു.23വയസ് കഴിഞ്ഞ പെണ്‍കുട്ടിയായ നിനക്ക് ഇതുവരെ ഒരാളോടും താത്പര്യം തോന്നിയിട്ടില്ലെങ്കില്‍ എന്തോ കുഴപ്പം ഉണ്ടെന്ന് പറഞ്ഞു.
നിന്റെ കൂട്ടുകാരോടോപ്പം കിടക്ക പങ്കിടാനും,ട്രാന്‍സ്ജെന്‍ഡറെ വേണമെങ്കില്‍ അത് ഏര്‍പ്പാടാക്കി കൊടുക്കാമെന്നും,ഇനി ലെസ്ബിയന്‍ ആണെങ്കില്‍ അതും റെഡിയാക്കി തരാമെന്ന് പറഞ്ഞ് സാബുമോന് എത്രവട്ടം ജസ്ലയെ നിര്‍ബന്ധിച്ചു.എന്തായിരുന്നു അതിന്റെ ലക്ഷ്യം.ജസ്ല ഒരാളുമായി കിടക്കപങ്കിട്ടു എന്നറിഞ്ഞാല്‍ അത് പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നോ ദിയ സനയുടെയും സാബുമോന്റെയും ഉദ്ദേശ്യം.ഇതൊക്കെ കേട്ട് തനിക്ക് ഉറങ്ങാനായില്ലെന്ന് വിനൊ സെബാസ്റ്റ്യന്‍ പറയുന്നു.അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അവസ്ഥ എന്തായിരിക്കും.
ആ ടെന്‍ഷന്‍ എടുക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് എഴുതാത്തതെന്ന് ജസ്ല തന്നോട് പറഞ്ഞുവെന്നും വിനോ പറയുന്നു.ജസ്ല ഇനിയും എഴുതാന്‍ വൈകിയാല്‍ എത്രയോ പെണ്‍കുട്ടിള്‍ ഇതുപോലെ ഇരയാക്കപ്പെടും.ജസ്ലയെ പോലെ ബോള്‍ഡ് ആയ മതം ഉപേക്ഷിച്ച് പുറത്ത് വന്ന പെണ്‍കുട്ടി മതവാദികളെ ആക്രമണം മറികടന്ന് ജീവിക്കുന്ന പെണ്‍കുട്ടി പോലും ഈ വിഷയങ്ങള്‍ സമൂഹത്തോട് പറയാന്‍ മാനസികാവസ്ഥ തടസം നില്ക്കുന്നു എങ്കില്‍ എത്ര സാധാരണക്കാരായ പെണ്‍കുട്ടികള്‍ ഇതിന് തയ്യാറാവും.സാബുമോനും ദിയയും എത്ര പെണ്‍കുട്ടികളെ ഇതുപോലെ ഇവര്‍ ഹരാസ് ചെയ്തുകാണും.
അതുപോലെ തന്നെ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ സിഐ ആയി അഭിനയിച്ച അനില്‍ നെടുമങ്ങാട് കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.തിരുവനന്തപുരത്തുകാരിയായ ഒരു പെണ്‍പുലി എന്നായിരുന്നു കുറിപ്പ്.സ്വന്തം കൂട്ടുകാരെ പോലും സിനിമാകാര്‍ക്ക് കൂട്ടിക്കൊടുത്ത് ജീവിക്കുന്നു എന്നല്ലെ ആ കുറിപ്പിനര്ത്ഥം.ആ പോസ്റ്റ് പിന്നീട് നീക്കപ്പെട്ടു.ആ പെണ്‍പുലി ആരായിരുന്നു എന്ന് പറയാന്‍ അനില്‍ തയ്യാറാവണം.
അങ്ങനെ ഒരു സ്ത്രീ ഉണ്ടെങ്കില്‍ അവളെ പെണ്‍പുലി എന്നല്ല വിളിക്കേണ്ടത് പിംബ് എന്നാണ് അവരെ വിളിക്കേണ്ടത് എന്നും വിനോ പറയുന്നു.ഇത്തരം ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാല്‍ ജസ്ല ഒരു മിനിട്ട് പോലും വൈകാതെ മുന്നിട്ടിറങ്ങണം.നീ മുന്നിട്ട് ഇറങ്ങിയാല്‍ നിന്നെ പോലെ ഇരയാക്കപ്പെടാന്‍ നോക്കുന്ന നിരവധി പെണ്‍കുട്ടികള്‍ നിനക്ക് പിന്നിലുണ്ടാകും.ആ പെണ്‍കുട്ടികള്‍ക്ക് നേതൃത്വം നല്കാന് ജസ്ല നിനക്ക് കഴിയും.നീ സധൈര്യം മുന്നോട്ട് വരണം ഈ ലോകം നിനക്കൊപ്പം ഉണ്ടാകുമെന്നും വിനോ പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...