ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി
ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തകര്‍പ്പന്‍ സെഞ്ചുറി. 95 പന്തിൽ 13 ബൗണ്ടറികളോടെയാണ് ധവാന്റെ സെഞ്ചുറി നേട്ടം. ലോകകപ്പിൽ ധവാൻ നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ ധവാൻ നേടുന്ന നാലാമത്തെ സെഞ്ചുറിയും. ധവാന് പുറമെ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന് വിരാട് കോലിയും അര്‍ധ സെഞ്ചുറി നേടിയതോടെ ടീം ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്.
അതേസമയം ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കരുതലോടെ തുടങ്ങിയപ്പോള്‍ മത്സരത്തില്‍ ഒരു ബ്രേക്ക് ത്രൂ ലഭിക്കാന്‍ 23-ാം ഓവര്‍ വരെ ഓസീസിന് കാത്തിരിക്കേണ്ടിവന്നു. അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ രോഹിതിനെ(57) വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈല്‍ ഓസ്ട്രേലിയക്ക് ആശ്വാസം നല്കി.
ധവാനും രോഹിതും ഓപ്പണിംഗ് വിക്കറ്റില്‍ 127 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാഥൻ കൂൾട്ടർനൈലാണ് രോഹിത്തിനെ വീഴ്ത്തിയത്. അതേസമയം രോഹിത്ത് ഇന്ന് ഒരു പുതിയ റിക്കാർഡ് കൂടി തന്റെ പേരിൽ കുറിച്ചു. ഓസ്ട്രേലിയക്കെതിരെ ഏറ്റവും വേഗതയിൽ 2,000 ഏകദിന റണ്‍സ് നേടുന്ന താരമായാണ് രോഹിത് മാറിയത്.
സ്റ്റാര്‍ക്കിന്റെ രണ്ടാം ഓവറില്‍ രോഹിതിനെ വമ്പന്‍ പറക്കലിനൊടുവില്‍ കോള്‍ട്ടര്‍ നൈല്‍ നിലത്തിട്ടു. പിന്നാലെ വന്ന കോള്‍ട്ടര്‍ നൈലിനെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശിക്ഷിച്ചു. എന്നാല്‍ പിന്നീട് മികച്ച കൂട്ടുകെട്ടുമായി ഓപ്പണര്‍മാര്‍ ഇന്ത്യക്ക് അടിത്തറ പാകുകയായിരുന്നു.
