Connect with us

മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ; വൈറലായി പുതിയ വീഡിയോ

Malayalam

മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ; വൈറലായി പുതിയ വീഡിയോ

മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ; വൈറലായി പുതിയ വീഡിയോ

ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും ചെയ്തിരുന്നു. വേർപിരിഞ്ഞതും വിവാഹമോചന സമയത്തുണ്ടായ പ്രശ്‌നങ്ങളും അന്ന് വലിയ വാർത്തയായിരുന്നു. ഇരുവർക്കും തേജാലക്ഷ്മി എന്നൊരു മകളുണ്ട്. കുഞ്ഞാറ്റയെന്നാണ് താരപുത്രി അറിയപ്പെടുന്നത്. മകളുടെ സംരക്ഷണ അവകാശം സംബന്ധിച്ച് രണ്ട് പേർക്കുമിടയിൽ വഴക്ക് നടന്നു.

ആരോപണ പ്രത്യാരോപണങ്ങൾ കുറച്ച് കാലം നീണ്ടുനിന്നു. ഇന്ന് പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് രണ്ട് പേരും ജീവിതത്തിൽ രണ്ട് ദിശയിലാണ്. കുഞ്ഞാറ്റയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡ‍ിയയിലും വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും കുടുംബത്തിനൊപ്പമുള്ള നല്ല നിമിഷങ്ങളും താരപുത്രി നിരന്തരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഉർവശിയുടെ മകൾ തേജാലക്ഷ്മി, അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. ഉർവശിയെ പോലെ മകളും കരിയറിൽ ഖ്യാതികൾ നേടുമോ എന്ന ആകാംക്ഷ പ്രേക്ഷകർക്കുണ്ട്.

കഴിഞ്ഞ ദിവസം കുഞ്ഞാറ്റയുടെ ആദ്യസിനിമയുടെ പത്രസമ്മേളനത്തിൽ ഉർവശിയെ കുറിച്ച് സംസാരിക്കവേ മനോജ് കെ ജയൻ വികാരഭരിതനായി ആണ് സംസാരിച്ചത്. മകൾ സിനിമയിൽ അഭിനയിക്കാനുളള ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം അമ്മയെ ചെന്ന് കണ്ട് അനുവാദം വാങ്ങാനാണ് മനോജ് കെ ജയൻ മകളോട് നിർദേശിച്ചത്. അമ്മ സമ്മതിച്ചാൽ അഭിനയിക്കാം എന്നതായിരുന്നു ആ അച്ഛൻ സ്വീകരിച്ച നിലപാട്. ഉർവശി ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണെന്നും മനോജ് കെ ജയൻ പറഞ്ഞിരുന്നു.

വിവാഹ മോചനം നടന്നപ്പോൾ കുഞ്ഞാറ്റ അച്ഛനൊപ്പമായിരുന്നു. അച്ഛനൊപ്പം വളർന്നെങ്കിലും അമ്മയുമായുളള ബന്ധത്തിൽ ഒരു ഉലച്ചിലും ഉണ്ടായിട്ടില്ല. രണ്ട് പേരും രണ്ടിടത്താണ് എങ്കിലും അമ്മയെ കുറിച്ചും അച്ഛനെ കുറിച്ചും ഒരുപോലെ സ്‌നേഹത്തോടെയും അഭിമാനത്തോടെയുമാണ് കുഞ്ഞാറ്റ സംസാരിക്കുന്നത്. അമ്മയെ പോലെ തന്നെ മകളും ഒരു സ്റ്റാർ ആകുമോ എന്ന ചോദ്യത്തിന് കുഞ്ഞാറ്റ നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്.

ഒരേയൊരു ഉർവശി മാത്രമേ ഉളളൂ. ഒരിക്കലും റീപ്ലേസ് ചെയ്യാൻ പറ്റാത്ത ഒരാളാണ് എന്റെ അമ്മ. ഞാൻ അതിലും മികച്ചതാകുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. കഴിഞ്ഞ മാസം ചെന്നൈയിൽ പോയപ്പോൾ അമ്മയോട് ചോദിച്ചു, അമ്മാ.. ഓരോ സീനുകൾ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന്. പുള്ളിക്കാരി ജസ്റ്റ് വന്ന് ഒരു സിറ്റുവേഷൻ അഭിനയിച്ച് കാണിച്ച് തന്നു. ഞാനത് കണ്ട് ഞെട്ടിപ്പോയി. അത്രയും ബ്രില്യന്റ് ആയിട്ടുളള നടിയാണ്, എന്നാണ് കുഞ്ഞാറ്റ പറഞ്ഞത്.

ഉർവശി-മനോജ് കെ ജയൻ എന്നിവരുടേതിന് സമാന കുടുംബ സാഹചര്യമുളളവരാണ് ദിലീപും മഞ്ജും വാര്യരും. ഇരുവരും വിവാഹ മോചിതരാണ്. മകൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് വളർന്നത്. എന്നാൽ മഞ്ജുവും മീനാക്ഷിയും തമ്മിൽ ഉർവശിയും കുഞ്ഞാറ്റയും തമ്മിലുളളത് പോലുളള ഊഷ്മളമായ ബന്ധമുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവരേയും ഒരുമിച്ച് പൊതുഇടങ്ങിൽ കാണാറില്ല. ഈയടുത്ത് മാത്രമാണ് മീനാക്ഷിയെ മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ ആരംഭിച്ചത് പോലും.

മാത്രമല്ല മീനാക്ഷിയുടെ ഗ്രാജ്വേഷൻ പോലുളള പ്രധാനപ്പെട്ട പരിപാടികളിലും അമ്മയായ മഞ്ജു വാര്യരുടെ സാന്നിധ്യം കണ്ടിട്ടില്ല. ദിലീപും കാവ്യാ മാധവനും ആണ് മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ എന്നും സോഷ്യൽ മീഡിയയിൽ ചിലർ ചോദിക്കുന്നു. ദിലീപ് ഇത് കണ്ടാൽ നന്നായിരുന്നു എന്നാണ് ഒരു കമന്റ്. മനോജ്‌ ഒരിക്കലും ഉർവശിയെ കുറിച്ച് തന്റെ മോളുടെ മനസ്സിൽ വിഷം കുത്തിയിട്ടില്ല എന്നതിന് തെളിവ് ആണ്. എന്നാൽ പലയിടത്തും അങ്ങനെയല്ല എന്നാണ് മറ്റൊരു കമന്റ്.

ഇത് മീനാക്ഷി കാണുന്നുണ്ടോ. ഉർവശി ഭാഗൃവതിയാണ്. മഞ്ജു മനസ്സിൽ കരയുന്നുണ്ടാകും എന്ന് മറ്റൊരാൾ കുറിച്ചു. അച്ഛന്റെ അടുത്തിരുന്നു അമ്മയെ കുറിച്ച് ഇത്രെയും സന്തോഷത്തോടെ ആ മകൾ സംസാരിക്കുകയും അച്ഛൻ അത് കേട്ട് ചിരിക്കുകയും സപ്പോർട്ട് നിൽക്കുകയും ചെയ്യുന്നു എങ്കിൽ അച്ഛനെന്ന നിലയിൽ മനോജ് കെ ജയൻ സൂപ്പറാണ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ദിലീപിന് ഇതൊരു പാഠമാകട്ടെ എന്നും മീനാക്ഷി ഇത് കണ്ട് പഠിക്കട്ടെ എന്നും പറയുന്നവരുണ്ട്.

മനോജ് കെ ജയനാണ് ഉർവശിയെ കുറിച്ച് പറയുമ്പോൾ. ഒത്തിരി സന്തോഷിക്കുന്നത്. ആ മനുഷ്യൻ ഇന്ന് ഉർവശിയെ സ്നേഹിക്കുന്നുണ്ട്. ഡൈവേഴ്സ് ആയിട്ടും അമ്മയോട് ഉള്ള ബഹുമാനം കുട്ടിക്ക് പകർന്ന് കൊടുക്കുന്ന നിങ്ങൾ വലിയ മനസിന് ഉടമയാണ് എന്നും പലരും കമന്റുകളായി കുറിക്കുന്നുണ്ട്. അമ്മയോട് ശത്രുത ഇല്ലാതെ വളർത്തിയ മനോജ് കെ ജയൻ കൈയടി അർഹിക്കുന്നു, കുഞ്ഞാറ്റയ്ക്ക് അമ്മയുടെ വില മനസിലാവും, മക്കളായാൽ ഇങ്ങനെ വേണം, ലോകത്ത് ആര് ഉണ്ടായാലും അമ്മ ഇല്ലെങ്കിൽ നമ്മൾ ശൂന്യം’ എന്നിങ്ങിനെയാണ് കമന്റുകൾ. അമ്മയിൽ നിന്നും അകലം കാണിക്കുന്ന മീനാക്ഷി തേജാലക്ഷ്മിയെ കണ്ട് പഠിക്കണമെന്നാണ് കമന്റുകൾ.

ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞ ശേഷം മകൾ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്. പിന്നീടൊരിക്കൽ പോലും മഞ്ജുവിനെയും മകളെയും ഒരുമിച്ച് ആരാധകർ കണ്ടിട്ടില്ല. പൊതുവേദികളിലെത്താറുണ്ടെങ്കിലും മാധ്യമങ്ങളോടൊന്നും മീനാക്ഷി സംസാരിക്കാറില്ല. മീനാക്ഷിയെക്കുറിച്ചോ ദിലീപിനെക്കുറിച്ചോ മഞ്ജുവോ പൊതുവിടങ്ങളിൽ സംസാരിക്കാറുമില്ല.

അതേസമയം മനോജ് കെ ജയനും ഉർവശിയും തമ്മിൽ ഇപ്പോൾ പ്രശ്‌നമാെന്നും ഇല്ലെന്നാണ് വിവരം. തേജാലക്ഷ്മിയുടെ അമ്മ വലിയ നടിയാണെന്ന് മുമ്പൊരിക്കൽ മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട്. അതേസമയം വിവാഹമോചന സമയത്ത് രണ്ട് പേരും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മഞ്ജുവും ദിലീപും വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വരാനിരിക്കുകയാണ് തേജാലക്ഷ്മി.

എന്നാൽ മീനാക്ഷി ദിലീപ് ഇതിന് തയ്യാറായിട്ടില്ല. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരപുത്രി സിനിമാ രംഗത്തേക്ക് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുമുണ്ട്. അമ്മ മഞ്ജു വാര്യരുടെ കലാപരമായ കഴിവ് മീനാക്ഷിക്കും ലഭിച്ചിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. മീനാക്ഷി സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ലായിരുന്നു. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നുവെങ്കിലും വളരെ വിരളമായി മാത്രമെ ചിത്രങ്ങൾ പങ്കുവെയക്കാറുള്ളൂ. 2020ലാണ് മീനാക്ഷി ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത്.

അതേസമയം, എല്ലാവരും തെറ്റിദ്ധരിച്ച ഒരു കാലമുണ്ട് തനിക്ക് എന്നാണ് മനോജ് കെ ജയൻ മുമ്പ് പറഞ്ഞിരുന്നത്. കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോടു മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാംക്ലാസ് വരെ കുഞ്ഞാറ്റ ചെന്നൈയിലായിരുന്നു. പിന്നീട് ചിന്മയ മിഷൻ സ്‌കൂളിലും. വലിയ അപകടങ്ങളിലേക്ക് പോകാതെ എന്നെ പലപ്പോഴും ചേർത്തുനിർത്തിയത് ഉർവശിയുടെ അമ്മയാണ് എന്നും അഭിമുഖത്തിൽ മനോജ് കെ ജയൻ പറയുന്നു.

‘ആരോടും ദേഷ്യവും വാശിയും മനസ്സിൽ വച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങൾ പറഞ്ഞു പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവർക്ക് സന്തോഷം കിട്ടുമെങ്കിൽ ആയിക്കോട്ടെ. എന്തു കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്നു നമ്മൾ തീരുമാനിച്ചാൽ മതി’ എന്നും മനോജ് വ്യക്തമാക്കിയിട്ടുണ്ട്. ആ തീരുമാനം കൊണ്ട് ഞങ്ങൾക്ക് നല്ലതല്ലേ ഉണ്ടായുള്ളൂ. ഉർവശി വേറെ വിവാഹം ചെയ്ത് മോനുമായി സന്തോഷത്തോടെ കഴിയുന്നു. ആശയും കുഞ്ഞാറ്റയും അമൃതുമായി ഞാനും ഹാപ്പിയാണ്.

ഉർവശിയുടെ മകൻ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാൻ ആഗ്രഹം പറയും. അതിനായി കരയും. അപ്പോൾ ഞാൻ അവളെ ഉർവശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാൻ തന്നെ വണ്ടി കയറ്റി വിടും. എനിക്ക് ഉർവശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ മകളെ അയക്കില്ലായിരുന്നു. ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളത്. പ്ലസ്ടു റിസൽട്ട് അറിഞ്ഞയുടനേ ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ്.

ഉർവശിയുടെ നമ്പരിലേയ്ക്ക് ആശയുടെ ഫോണിൽ നിന്നുമാണ് മോൾ വിളിച്ചതെന്നും മനോജ് വ്യക്തമാക്കി, ‘വളരെ സന്തോഷം മോളേ, നന്നായി’ എന്നാണ് അവർ പറഞ്ഞത്. ഡിഗ്രിയ്ക്ക് പഠിക്കാനായി ബെംഗളൂരുവിലേക്ക് പോകുന്നു എന്നു പറഞ്ഞപ്പോൾ ചെന്നൈയിൽ വന്നാൽ മതിയായിരുന്നു എന്നു പരിഭവം പറഞ്ഞു. ഉർവശിയുടെ മോൻ പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത് എന്നും പറയുന്നു. മാത്രമല്ല ഇപ്പോഴും ഉർവശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ആശയെ ആണ് വിളിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top