Malayalam
ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ
ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.
2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല. ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയേറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ ദിലീപിന്റെ 150-ാമത്തെ ചിത്രം, പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തത്.
ഇപ്പോഴിതാ ദിലീപിനൊപ്പം പത്ത് വർഷമായി ജോലി ചെയ്യുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ പേഴ്‌സണൽ ഡിസൈനറും സ്റ്റൈലിസ്റ്റുമായ വെങ്കിട് സുനിൽ. ആദ്യം പൂർണിമ ഇന്ദ്രജിത്തിനൊപ്പമായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീടാണ് ദിലീപിനൊപ്പം ചേർന്നത്.കുട്ടിക്കാലം മുതലേ ദിലീപിനേയും കുടുംബത്തേയും അറിയാം. എങ്ങനെയാണ് താൻ ദിലീപിന്റെ പേഴ്‌സണൽ ഡിസൈനറായി മാറിയതെന്ന് വെങ്കിട് സുനിൽ പറയുന്നു. മാത്രമല്ല ദിലീപിൽ നിന്ന് തെറി വാങ്ങിയ അനുഭവവും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെങ്കിട് സുനി തുറന്ന് പറയുന്നു.
തന്റെ വീടും ദിലീപേട്ടന്റെ വീടും അടുത്തടുത്താണ്. കുട്ടിക്കാലം മുതൽ ആ കുടുംബം തന്റെ കുടുംബം പോലെയാണ്. ചെറുപ്പത്തിൽ എല്ലായ്‌പ്പോഴും താൻ ആ വീട്ടിലായിരുന്നു. പഠിത്തമെല്ലാം കഴിഞ്ഞ് താൻ കിറ്റക്‌സ് കമ്പനിയിൽ ഒരു വർഷം ജോലി ചെയ്തു. ഓഫീസ് ജോലി അത്ര ഇഷ്ടപ്പെടുന്ന ആളല്ല. അത് കാരണം ജോലി അവസാനിപ്പിച്ചു. അതിന് ശേഷം പൂർണിമ ഇന്ദ്രജിത്തിന്റെ ബുട്ടീക്കിൽ ഡിസൈനറായി ഒരു വർഷം ജോലി ചെയ്തു. അതിന് ശേഷം ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം താനും കുടുംബവും കമലഹാസന്റെ ഒരു സിനിമ കാണാനാണ് തിയേറ്ററിൽ പോയത്.
റിലീസ് മാറ്റിയത് കാരണം ചന്ദ്രേട്ടൻ എവിടെയാ സിനിമ കണ്ടു. പടം കണ്ട് ഇറങ്ങിയ ശേഷം തിരിച്ച് വീട്ടിലേയ്ക്ക് വന്നു. ദിലീപിന്റെ വീടിന് തൊട്ടടുത്താണ് വണ്ടി പാർക്ക് ചെയ്യുന്നത്. അപ്പോൾ അവിടെ ദിലീപേട്ടന്റെ സഹോദരൻ അനൂപേട്ടനെ കണ്ടു. ദിലീപേട്ടൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, ഉണ്ട് മുകളിലുണ്ട് എന്ന് പറഞ്ഞു. കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അനൂപേട്ടൻ പോയി വിളിച്ച് കൊണ്ട് വന്നു. സുഖമാണോ എന്താണ് ചെയ്യുന്നത് എന്നൊക്കെ തന്നോട് ചോദിച്ചു.
ബുട്ടീക്കിൽ ജോലി ചെയ്യുന്നുവെന്നും ചില ഷോകൾ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. സിനിമയിൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ട് എന്നും പറഞ്ഞു. ഡിസൈനിംഗ് ആണോ പഠിച്ചത് എന്ന് ചോദിച്ചു. അതെ ബാംഗ്ലൂരാണ് എന്ന് പറഞ്ഞു. നമ്മളെ ഒന്ന് അടിപൊളിയാക്കി തരാമോ എന്ന് ദിലീപേട്ടൻ ചോദിച്ചു. താൻ പറഞ്ഞു, അതെന്ത് ചോദ്യമാണ്, പിന്നെന്താ എന്ന്. എന്നാൽ ഒരു കാര്യം ചെയ്യ്, ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്. ഒറ്റവാക്കിൽ അത് സംഭവിക്കുമെന്ന് കരുതിയില്ല.
ഒരു ഷൂട്ടിംഗ് പോലും കാണാത്ത ആളാണ് താൻ. സിനിമയുമായി ഒരു ബന്ധവും ഇല്ല. അന്ന് ടു കൺട്രീസിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ചില ഡിസൈനുകൾ നോക്കാൻ ദിലീപേട്ടൻ പറഞ്ഞിരുന്നു. അന്ന് രാത്രി ഇരുന്ന് കുറച്ച് ഡിസൈനുകളുണ്ടാക്കി പിറ്റേന്ന് സെറ്റിലേയ്ക്ക് പോയി. അവിടെ ആരെയും പരിചയം ഇല്ല. ആകെ പരിചയമുളളത് ദിലീപേട്ടനെ മാത്രം. ദിലീപേട്ടനോട് മാത്രം എത്ര നേരം സംസാരിക്കും. ഷോട്ട് വരുമ്പോൾ അദ്ദേഹം പോകുമല്ലോ.
അന്ന് താൻ ആലോചിച്ചിട്ടുണ്ട്, പോസ്റ്റടിക്കുമല്ലോ എന്ന്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ, ദിലീപേട്ടൻ ടീം ആരൊക്കെയാണ്, എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊക്കെ പഠിച്ചു. ഒരു ദിവസം രാത്രി ദിലീപേട്ടൻ തന്നെ വിളിച്ച് ചോദിച്ചു, നിനക്ക് പാസ്സ്‌പോർട്ട് ഉണ്ടോ. ഉണ്ടെന്ന് പറഞ്ഞപ്പോൾ പറഞ്ഞു, നമുക്കൊന്ന് കാനഡ വരെ പോകേണ്ടി വരും എന്ന്. ശരി പോകാം എന്ന് താൻ പറഞ്ഞു. കാനഡയിൽ ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങളുടെ ഡിസൈനർ വേറെയാണ്. ചിലപ്പോഴേ പോകേണ്ടി വരൂ, ഞാനൊന്ന് നോക്കട്ടെ, ഇല്ലെങ്കിൽ നമുക്ക് അടുത്ത പരിപാടി നോക്കാം എന്നും ദിലീപേട്ടൻ പറഞ്ഞു.
അത് കഴിഞ്ഞ് തന്നോട് പറഞ്ഞു, കാനഡയിലേയ്ക്കുളള കോസ്റ്റിയൂം തയ്യാറാക്കിയിട്ടുണ്ട്, അടുത്തത് കിംഗ് ലയർ എന്ന പടമാണ്, അതിൽ നോക്കാം എന്ന് പറഞ്ഞു. അത് കുറച്ച് ഫാഷൻ ബേസ് ചെയ്തിട്ടുളള പടമാണ്, അതിൽ നിന്റെ പരിപാടി വേണ്ടി വരും എന്നും പറഞ്ഞു. തന്നെ സംബന്ധിച്ച് അത് പോലുളള ഒരു സിനിമ ആണ് വേണ്ടിയിരുന്നത്. അങ്ങനെ താൻ ഓകെ പറഞ്ഞു. ഒരു ദിവസം തന്നോട് ദിലീപേട്ടൻ പറഞ്ഞു, നീ ഒന്ന് വാ എന്ന്. ഒരു പാട്ടിന്റെ പാച്ച് ഷൂട്ട് നടക്കുകയാണ്. അന്ന് ഏത് വേഷം വേണം എന്നത് പെയർ ചെയ്യാൻ തന്നെ ഏൽപ്പിച്ചു.
താനത് ചെയ്ത് കൊടുത്തു. അത് കഴിഞ്ഞ് കിംഗ് ലയർ തുടങ്ങി. കഥ കേട്ടു. അതിൽ എന്തൊക്കെ ചെയ്യാം എന്ന് നോക്കി. ദിലീപേട്ടൻ എല്ലാവരോടും പറഞ്ഞു, ഇവൻ നമ്മുടെ ആളാണ്, എല്ലാവരും സപ്പോർട്ട് ചെയ്യണം, എല്ലാം കറക്ടായി പറഞ്ഞ് കൊടുക്കണം എന്നൊക്കെ പറഞ്ഞു. എല്ലാവരും തനിക്ക് കാര്യങ്ങൾ പറഞ്ഞ് തന്നു. താൻ നേരെ ബാംഗ്ലൂര് പോയി, തോന്നിയ കുറച്ച് ഔട്ട്ഫിറ്റ്‌സ് എടുത്തു. കാണിച്ച് കൊടുത്തപ്പോൾ എല്ലാവർക്കും ഇഷ്ടമായി. അത് കഴിഞ്ഞ് തന്നോട് പറഞ്ഞു, ഒന്ന് ദുബായിക്ക് പോകേണ്ടി വരും എന്ന്. ഷൂട്ട് അവിടെ ആയിരുന്നു. തനിക്ക് എല്ലാവരോടും വലിയ അടുപ്പം തോന്നിയ സെറ്റ് ആയിരുന്നു കിംഗ് ലയറിന്റേത്.
രാമലീലയിൽ വർക്ക് ചെയ്യുമ്പോൾ ദിലീപേട്ടനിൽ നിന്ന് തെറിവിളി കേൾക്കേണ്ടി വന്നിട്ടുണ്ട്. അതിൽ തോക്കെടുത്ത് വെടി വെയ്ക്കുന്ന ഒരു പ്രധാനപ്പെട്ട സീൻ ഉണ്ട്. ആ ഷോട്ടിൽ ധരിച്ചിരിക്കുന്ന മുണ്ട് കറക്ടായി വരണം. എന്നാലേ ഹോൾ ആളുകൾക്ക് കറക്ടായി മനസ്സിലാവുകയുളളൂ. അത് കറക്ടായി വരാത്തതിന് തെറി കിട്ടി. അതൊക്കെ ജോലിയുടെ ഭാഗമാണ്. അന്ന് തന്നെ ചീത്ത പറഞ്ഞു, അതൊരു പ്രശ്‌നമായി തോന്നിയില്ല. അടുത്ത പരിപാടി ശരിയാക്കണം, ഇനി ഇത് പറയിപ്പിക്കരുത് എന്ന് തോന്നി എന്നും വെങ്കിട് സുനി പറഞ്ഞു.
അതേസമയം, ദിലീപ് അടുത്തിടെ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. പ്രിൻസ് ആൻഡ് ഫാമിലി പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.
സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞു.
ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങൾ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയിൽ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകൾ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല.
സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലും.
നാലഞ്ച് ദിവസത്തിനിടയിലാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങുന്നതെന്നും താരം പറയുന്നു. ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ നിറച്ചത് പ്രേക്ഷകർ തന്നെയാണ്. മൗത്ത് പബ്ലിസിറ്റിയുടെ ഭയങ്കര വൈബ് ഉണ്ടായി. പ്രേക്ഷകരാണ് ഈ സിനിമയെ സഹായിച്ചതെന്നും ദിലീപ് പറയുന്നുണ്ട്. അതേസമയം കരിയറിലും ജീവിതത്തിലും പരാജയങ്ങളെ നേരിടേണ്ടത് എങ്ങനെയാണെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുതെന്ന് പറഞ്ഞ ദിലീപ് തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. പരാജയങ്ങളിൽ വീണു പോകരുത്.
പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്. ജീവിതത്തിൽ പല പരാജയങ്ങളും നേരിട്ടു, ഇനി ഇല്ല എന്ന് കരുതിയിടത്തു നിന്നും ദൈവം കൈ പിടിച്ചുയർത്തിയ മുഹൂർത്തങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിൽ ഒരാളാണ് ഞാൻ എന്ന് എനിക്ക് പറയാൻ സാധിക്കും. ഓരോ ആപൽ ഘട്ടത്തിലും ദൈവം വന്ന് കൈ തന്നിട്ടുണ്ട്. ദൈവം വന്ന് കൈ തരുന്നത് എനിക്ക് കണക്ടാവുന്നത് പ്രേക്ഷകരിലൂടെയാണ്. ആ രൂപത്തിലാണ് വരുന്നത്.
എന്റെ കുടുംബം, അവരുടെ ഭാവി എന്റെ കൈയ്യിൽ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും, ഉറപ്പ്. നൂറു ശതമാനം ദൈവവിശ്വാസിയാണ് ഞാൻ. സമയദോഷം എന്ന് വിശ്വസിച്ചു സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്തു പ്രാർത്ഥിക്കുന്ന, ഞാൻ പോലും അറിയാത്ത എത്രയോ പേര് ഉണ്ട് എന്നും ദിലീപ് പറഞ്ഞു.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
