Connect with us

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം; അതിന് ആരുടേയും സഹായം എനിയ്ക്ക് വേണ്ട; നടി ലക്ഷ്മി രാമകൃഷ്ണനോട് വനിത വിജയകുമാർ

Malayalam

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം; അതിന് ആരുടേയും സഹായം എനിയ്ക്ക് വേണ്ട; നടി ലക്ഷ്മി രാമകൃഷ്ണനോട് വനിത വിജയകുമാർ

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം; അതിന് ആരുടേയും സഹായം എനിയ്ക്ക് വേണ്ട; നടി ലക്ഷ്മി രാമകൃഷ്ണനോട് വനിത വിജയകുമാർ

നടിയും തമിഴ് ബിഗ് ബോസ് മൂന്നാം സീസൺ താരവുമായ വനിത വിജയകുമാര്‍ പീറ്റർ പോളിനെ വിവാഹം ചെയ്തതിന് പിന്നാലെ ഇയാൾക്കെതിരെ പരാതി നൽകി മുൻഭാര്യ എലിസബത്ത് ഹെലൻ എത്തിയിരുന്നു. താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടാക്കാട്ടിയാണ് എലിസബത്ത് വടപ്പളനി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.പീറ്റര്‍ പോളിനെതിരെ മുൻഭാര്യ രംഗത്തുവന്ന വാർത്തയിൽ പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തുവന്നിരുന്നു.

പീറ്റർ നേരത്തെ വിവാഹിതനാണെന്ന വാർത്ത കേട്ട താൻ ഞെട്ടിപ്പോയെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം
ഞാൻ ഇപ്പോഴാണ് വാർത്ത കണ്ടത്. അയാൾ ഇതിനു മുമ്പ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാൾക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാൻ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവർ കാത്തിരുന്നത്. ആ വിവാഹം അവർക്ക് തടയാമായിരുന്നല്ലോ?’–ലക്ഷ്മി കുറിച്ചു.

എന്നാൽ ഇതിന് പിന്നാലെ മറുപടി നൽകി വനിത എത്തിയിരിക്കുന്നു

നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാൻ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാൻ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്നമല്ല. നിങ്ങൾ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം ചെയ്ത് പോയി പണിനോക്കൂ.’–വനിത കുറിച്ചു.‘മറ്റുള്ളവരുെട കുടുംബപ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപറയാൻ നിങ്ങൾ ലീഗൽ കൗണ്‍സിലർ മറ്റോ ആണോ. നിങ്ങൾക്ക് ഇതൊരു പ്രശ്നമായി തോന്നിയാൽ എന്നെ നേരിട്ട് വിളിക്കുകയോ അല്ലെങ്കിൽ മെസ്സേജ് അയച്ച് ചോദിക്കുകയോ ചെയ്യാമായിരുന്നു. ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി നിങ്ങൾ ഒരുക്കിയ തന്ത്രം. ഞാൻനേരത്തെ പറഞ്ഞല്ലോ, ഇത് നിങ്ങളുടെ ടിവി പരിപാടി അല്ല. ഞങ്ങളുടെ പ്രശ്നം തീർക്കാൻ ഞങ്ങളുണ്ട്.’–വനിത പറയുന്നു.

എല്ലാ കഥയിലും രണ്ട് വശങ്ങൾ കാണുമല്ലോ. ദമ്പതികളുടെ ഇടയിൽ ആണെങ്കിൽ പറയേണ്ടതില്ലല്ലോ. ഒരാൾ മറ്റെയാളെക്കുറിച്ച് തീർത്തും മോശമായ കാര്യങ്ങൾ പറഞ്ഞുവന്നാൽ അതൊരിക്കലും സത്യമാകണമെന്നില്ല. കാരണം കുട്ടികളുടെ സ്വകാര്യത ഓർത്ത് എല്ലാ സത്യങ്ങൾക്കും അയാൾക്ക് തുറന്നുപറയാൻ സാധിക്കില്ല. നീതി നടക്കട്ടെ. അവരുടെ വ്യക്തിപരമായ കാര്യങ്ങൾ തലയിടാൻ ഞാനില്ല.’–വനിത വ്യക്തമാക്കി.

തനിക്ക് ഭര്‍ത്താവിനെയും മക്കള്‍ക്ക് അച്ഛനെയും തിരിച്ചു വേണമെന്നാണ് എലിസബത്ത് ഹെലന്റെ ആവശ്യം. ജൂണ്‍ 27ന് ആയിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം. വനിതയുടെ മൂന്നാമത്തെ വിവാഹമാണിത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top