പച്ചവെള്ളം കുടിച്ച് ജീവിച്ച സമയം; ഒരു നിമിഷം കൊണ്ട് എല്ലാം മാറി; ശരിക്കും ചെമ്പനീർപൂവിലെ സച്ചി ആരാണെന്നറിയാമോ.?
By
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന് കാരണം ആകട്ടെ പരമ്പരയിലെ ജോഡികൾ തന്നെയാണ്.
സച്ചിയായി എത്തിയ അരുൺ ഒളിമ്പ്യനും രേവതിയായി എത്തിയ റബേക്കാ സന്തോഷും തമ്മിലുള്ള ജോഡി ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്. സച്ചിയും രേവതിയും തമ്മിലുള്ള കോംബോ കാണാൻ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്.
സാന്ത്വനം സീരിയലിലെ ശിവൻ കഴിഞ്ഞാൽ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു നടനുണ്ടോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം കൂടിയാണ് ചെമ്പനീർ പൂവിലെ സച്ചി. റിയലിസ്റ്റിക് ആയിട്ടുള്ള അരുണിന്റെ അഭിനയം തന്നെയാണ് ആരാധകരെ ഈ പരമ്പരയ്ക്ക് മുന്നിൽ പിടിച്ചിരുത്തിയത്. ഇപ്പോൾ നിരവധി അവസരങ്ങൾ അരുണിനെ തേടി എത്തുന്നുണ്ട്.
ഇപ്പോഴിതാ ഇന്ന് കാണുന്ന നിലയിലേയ്ക്ക് എത്താനും, അവസരങ്ങൾ ലഭിക്കാനുമൊക്കെ താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് അരുൺ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
എന്റെ വീട്ടിൽ അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ ഫാമിലിയുമൊക്കെ ഉണ്ട്. ഒരു കുഞ്ഞുവാവയും ഉണ്ട്. എന്നിലെ അഭിനയ മോഹം മുതിർന്ന ചേട്ടനാണ് കണ്ടുപിടിക്കുന്നത്. കൊവിഡ് സമയത്താണ് ഏട്ടൻ എന്നോട് അഭിനയം ട്രൈ ചെയ്ത് നോക്കാൻ പറയുന്നത്. അങ്ങനെ ശ്രമിച്ചപ്പോൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു ചെറിയ വേഷം ലഭിച്ചു. അപ്പോൾ എനിക്ക് തോന്നി, അഭിനയം എനിക്ക് പറ്റുമെന്ന്.
ഞാൻ ബേസിക്കലി ആർക്കിടെക്ട് ആയിരുന്നു, അതൊക്കെ ഞാൻ ഒഴിവാക്കി. എനിക്കാണെങ്കിൽ സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അപ്പോൾ വീട്ടുകാർക്ക് സ്വാഭാവികമായും സംശയം തോന്നും, എങ്ങനെ കയറിപ്പറ്റുമെന്ന്. ഇവന് കഴിവുണ്ടോ എന്നൊക്കെയുള്ള ആശങ്കയും ഉണ്ടായിരുന്നു.
എന്തായാലും കൊച്ചിയിലെത്തി. അവിടെ ജൂനിയർ ആർട്ടിസ്റ്റുകളുമായൊക്കെ അടുത്തു. ചെറിയ അവസരങ്ങളൊക്കെ ലഭിച്ച് തുടങ്ങി. കുറച്ച് കാലം കൊച്ചിയിൽ കസിന്റെ വീട്ടിൽ നിന്നു. രാവിലെ ലൊക്കേഷനുകളിൽ പോയി അവസരം തേടി. എന്നാൽ നല്ല അവസരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ വീട്ടുകാർ ചോദിച്ച് തുടങ്ങി, എന്റെ പ്രായം കൂടി വരികയാണല്ലോ. എന്നെക്കാൾ ഒരു വയസ്സ് മൂത്ത ഏട്ടൻ വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ്.
എന്തായാലും അഭിനയം വിട്ട് ജോലിക്ക് മടങ്ങി പോകാൻ തന്നെ ഞാൻ തീരുമാനച്ചു. എന്നാൽ ഏട്ടൻ ചോദിച്ചുകൊണ്ടേയിരുന്നു. അഭിനയം ഒഴിവാക്കണോ ഇങ്ങനെ തോറ്റ് പിൻവാങ്ങണോയന്നൊക്കെ. അതേസമയം തോറ്റ് പിൻവാങ്ങണമോയെന്ന് ചോദിച്ച കാര്യം എന്റെ മനസിൽ സ്റ്റക്കായി.
പിറ്റേന്ന് ഞാൻ കംപ്ലീറ്റ്ലി ഷിഫ്റ്റായി ബാംഗ്ലൂരിലേക്ക് പോയി. നാല് ദിവസമേ അവിടെ കഴിഞ്ഞുള്ളൂ. പിന്നെ ഞാൻ മനസിലാക്കി അഭിനയം തന്നെയാണ് എ്ന്റെ വഴിയെന്ന്. അങ്ങനെ തിരിച്ച് കൊച്ചിയിലെത്തി. അവിടെ ഒരു വീടെടുത്ത് താമസം തുടങ്ങി.
അന്ന് എന്നെ സഹായിക്കാൻ ഒരു ഫ്രണ്ടുണ്ടായിരുന്നു. അങ്ങനെ ആളുടെ സഹായം കൊണ്ടാണ് വീടെടുക്കുന്നതെല്ലാം. ഞാൻ സീറോയിൽ നിന്നും വന്നവനാണ്. നമ്മൾ നന്നായിട്ട് സ്ട്രഗിൾ ചെയ്തു ജീവിച്ചു വരണം. അതിനുശേഷം കിട്ടുന്ന റിസൾട്ട് വളരെ വലുതായിരിക്കും.
വീണ്ടും ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി. മെല്ലെ മോഡലിംഗ് തുടങ്ങി. ഇടക്ക് എനിക്ക് കുറച്ച് റോളൊക്കെ കിട്ടി തുടങ്ങിയിരുന്നു. എന്നാലും നിന്ന് പോകാനുള്ള വഴിയായിരുന്നില്ല. വാടക കൊടുക്കണം, ഭക്ഷണം കഴിക്കണം.
ഇതൊന്നും വീട്ടിൽ അറിയിക്കാൻ പറ്റില്ല. അച്ഛൻ നായരാണ്. അദ്ദേഹത്തിന് തറവാടിത്തം ഒക്കെ വലുതാണ്. എനിക്ക് ഭക്ഷണം കഴിച്ച് തിന്നാനുള്ള വകയൊക്കെ പുള്ളി മുൻകൂട്ടി ഉണ്ടാക്കി വെച്ചിട്ടുണ്ട്. പിന്നെ ഞാൻ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന ചോദ്യം വരും.
ഒരു സമയത്ത് യാതൊരു വർക്കും കിട്ടാതെ ആയി. ഭക്ഷണം കഴിക്കാൻ പോലും ഒരുപാട് ബുദ്ധിമുട്ടി. വെള്ളം കുടിച്ച് കഴിഞ്ഞ അവസരം വരെ ഉണ്ടായിരുന്നു. പച്ചവെള്ളം കുടിച്ച് ജീവിച്ചിരുന്നു. ഞാൻ ബുദ്ധിമുട്ടിയ സമയത്ത് എന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. നൂറു രൂപ ചോദിച്ചാൽ പലരും ഉണ്ടായിട്ടും ഇല്ലെന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ ആ ആളുകൾ എന്റെ കൂടെ വന്നു നിൽക്കുമ്പോൾ എനിക്ക് പുച്ഛം തോന്നാറുണ്ട്. ലൈഫിൽ ആരെയും നമ്മൾ വിലകുറച്ച് കാണാൻ പാടില്ല. ഒരു ദിവസം നാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ചെമ്പനീർപൂവിലെ ഡയറക്ടർ നായകനായി വിളിക്കുന്നത്. കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നും അരുൺ പറഞ്ഞു.
കുറെ കാര്യത്തിൽ ഞാൻ പറ്റിക്കപ്പെട്ടിട്ടുണ്ട്. ഒരാളുടെ സങ്കടം കണ്ടിട്ട് സഹായിക്കാൻ പോയിട്ട് ജീവിതത്തിൽ എനിക്ക് അത്രയും മറക്കാനാവാത്ത സങ്കടങ്ങൾ തന്നിട്ട് പോയവരുണ്ട്. ഇപ്പോൾ ഞാൻ ഒരാളോട് സംസാരിക്കുമ്പോൾ അത്രയും ആലോചിക്കാറുണ്ട്.
എന്റെ അമ്മ ജീവിതത്തിൽ ഒരുപാട് സ്ട്രഗിൾ ചെയ്തു വന്ന ആളാണ്.
അതുകൊണ്ട് തന്നെ അമ്മ കരയുന്നത് എനിക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. ആള് കരയുന്നത് എനിക്ക് ഭയങ്കര വിഷമം ഉള്ള കാര്യമാണ്. എന്റെ മുന്നിൽ ആണാണെങ്കിലും പെണ്ണാണെങ്കിലും ഒരാൾ കരയുമ്പോൾ എനിക്കെന്റെ അമ്മയെ ഓർമ്മ വരും. ഞാൻ സഹായിക്കാൻ പോകുകയും ചെയ്യും. ചില ആളുകളെ സഹായിക്കാൻ പോയി എനിക്ക് തിരിച്ച് പണികിട്ടി.
അതുകൊണ്ട് ഞാൻ ഇപ്പോൾ ആളുകളോട് സംസാരിക്കുമ്പോൾ സെലക്ടീവ് ആണ്. അത് ആളുകൾ വിചാരിക്കുന്നത് എനിക്ക് ജാഡ ആണ് എന്നൊക്കെ ആയിരിക്കും എന്നും അരുൺ പറഞ്ഞു. ഇപ്പോൾ കുറെ പ്രൊപോസൽസ് ഒക്കെ വരുന്നുണ്ട്. മാരേജിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് പറയും.
ഞാൻ ഇപ്പോൾ സിംഗിൾ ആണ്. എവിടെയോ ഞാൻ ഒരു അഭിമുഖത്തിൽ എന്നേക്കാൾ ഹൈറ്റ് ഉള്ള ആളെ പാർട്ണർ ആയിട്ട് വേണം എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ പെൺകുട്ടികൾ ഒക്കെ അതുപറഞ്ഞിട്ടാണ് മെസേജ് അയക്കുന്നത്” എന്നാണ് അരുൺ പറഞ്ഞത്.
കോഴിക്കോട് ബാലുശ്ശേരിക്കാരനാണ് അരുണ്‍ ഒളിമ്പ്യന്‍. ഏറെക്കാലത്തെ കഷ്ടപ്പാടുകള്‍ക്കും അധ്വാനത്തിനും ഒടുവില്‍ ലഭിച്ച സച്ചിയെന്ന വേഷം അഭിനയിച്ചു തകര്‍ക്കുകയാണ് അരുണ്‍. എല്ലാ ചെറുപ്പക്കാരെയും പോലെ ജീവിക്കാന്‍ വേണ്ടി അരുണും നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഒടുവിലാണ് ചെമ്പനീര്‍പ്പൂവിന്റെ നിര്‍മ്മാതാവും നടനുമായ ഡോ. ഷാജുവില്‍ നിന്നും ഫോണ്‍ വരുന്നതും, പരമ്പരയിലേയ്ക്ക് സച്ചിയായി അരുണ്‍ ഒളിമ്പ്യന്‍ എത്തുന്നതും.
അരുൺ ഒരു ആർക്കിടെക്ട് കൂടിയാണ്. അച്ഛൻ, അമ്മ, ചേട്ടൻ എന്നിവർ അടങ്ങുന്നതാണ് അരുണിന്റെ കുടുംബം. ഒളിംപ്യൻ എന്ന പേരിൽ കോഴിക്കോട് ഒരു ജിമ്മും അരുൺ നടത്തുന്നുണ്ട്. ജിമ്മിന്റെ പേരു തന്നെ സ്വന്തം പേരിനൊപ്പം താരം ചേർക്കുകയായിരുന്നു.
ഫോട്ടോഷൂട്ടിലും മോഡലിങ്ങിലൂടെയുമാണ് അരുൺ കരിയറിന് തുടക്കം കുറിച്ചത്. ഇതിലൂടെയാണ് സിനിമയിൽ അവസരം ലഭിച്ചത്. വെള്ളരിക്കാപ്പട്ടണം, സിബിഐ 5, 2028 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അരുണിന് അതിനു ശേഷമാണ് സീരിയലിലേക്കുള്ള വിളിയെത്തുന്നത്.
