Connect with us

ദിലീപിന് അനുകൂലമായിട്ട് ആരും ഒരക്ഷരം മിണ്ടിക്കൂട. ദിലീപ് അഭിനയിച്ച സിനിമ നല്ലതാണ് എന്ന് പോലും പറയാൻ പാടില്ല. അങ്ങനെ പറയുന്നത് ദിലീപിനെ അനുകൂലിക്കുന്നതാണ്; സംഭവിക്കുന്നത് മോബ് ലിഞ്ചിംഗ്; ടിജി മോഹൻദാസ്

Malayalam

ദിലീപിന് അനുകൂലമായിട്ട് ആരും ഒരക്ഷരം മിണ്ടിക്കൂട. ദിലീപ് അഭിനയിച്ച സിനിമ നല്ലതാണ് എന്ന് പോലും പറയാൻ പാടില്ല. അങ്ങനെ പറയുന്നത് ദിലീപിനെ അനുകൂലിക്കുന്നതാണ്; സംഭവിക്കുന്നത് മോബ് ലിഞ്ചിംഗ്; ടിജി മോഹൻദാസ്

ദിലീപിന് അനുകൂലമായിട്ട് ആരും ഒരക്ഷരം മിണ്ടിക്കൂട. ദിലീപ് അഭിനയിച്ച സിനിമ നല്ലതാണ് എന്ന് പോലും പറയാൻ പാടില്ല. അങ്ങനെ പറയുന്നത് ദിലീപിനെ അനുകൂലിക്കുന്നതാണ്; സംഭവിക്കുന്നത് മോബ് ലിഞ്ചിംഗ്; ടിജി മോഹൻദാസ്

കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്.

പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. 88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. ഇപ്പോൾ അന്തിമ വിധി പറയാനായി കേസ് മാറ്റിയിരിക്കുകയാണ്. അടുത്ത മാസം തന്നെ വിധി വരുമെന്നാണ് പ്രതീക്ഷ.

ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ടിജി മോഹൻദാസ്. കേസിൽ വിധി വരും വരെ ദിലീപ് നിരപരാധിയാണ് എന്നും ദിലീപിനെ കുരിശിലേറ്റാൻ സംഘടിതമായ ശ്രമം നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് കേസിൽ സംഭവിക്കുന്നത് മോബ് ലിഞ്ചിംഗ് ആണ്. ദിലീപിന് അനുകൂലമായിട്ട് ആരും ഒരക്ഷരം മിണ്ടിക്കൂട. ദിലീപ് അഭിനയിച്ച സിനിമ നല്ലതാണ് എന്ന് പോലും പറയാൻ പാടില്ല. അങ്ങനെ പറയുന്നത് ദിലീപിനെ അനുകൂലിക്കുന്നതാണ്. ഒരു നടൻ എന്ന നിലയിൽ ദിലീപിനെ അനുകൂലിക്കുന്നതിൽ തെറ്റുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. എത്രയോ നടൻമാരുടെ പേരിൽ എന്തെല്ലാം കേസുകളുണ്ട്.

അവരെയൊക്കെ എന്താണ് ഓഡിറ്റ് ചെയ്യാത്തത്. എന്താണ് ദിലീപിന് മാത്രം പ്രത്യേകത. ഇപ്പോഴും ആ കേസ് തീർന്നിട്ടില്ല. ദിലീപ് കുറ്റക്കാരനാണ് എന്ന് തെളിഞ്ഞിട്ടില്ല. നമ്മുടെ നിയമത്തിന്റെ അടിസ്ഥാന തത്വം വെച്ചിട്ട് കുറ്റക്കാരൻ ആണ് എന്ന് കോടതി വിധിക്കുന്നത് വരെ ഒരാൾ നിരപരാധിയാണ്. ഇന്നസെന്റ് ടിൽ പ്രൂവൻ ഗിൽറ്റി എന്നാണ്. ഇനി അതിന്റെ നിയമപരമായ വിലയിരുത്തലുകളിലേക്കൊന്നും പോകേണ്ട.

ഒരു കേസ് കേൾക്കുമ്പോൾ നമുക്ക് അതിൽ ചില ന്യായാന്യായങ്ങൾ തോന്നും. അത് അനുസരിച്ച് ഞാൻ പറയും പുള്ളി അങ്ങനെ കുഴപ്പക്കാരനാണ് എന്ന് എനിക്ക് തോന്നുന്നില്ല എന്ന്. ഇത് നമ്മുടെ ഒരു വിലയിരുത്തലാണ്. ഇത് വെച്ചിട്ടെ പബ്ലിക്കിനും പെരുമാറാൻ പറ്റുകയുള്ളൂ. അല്ലാതെ കോടതി നടപടികൾ, സാക്ഷിമൊഴികൾ ഒക്കെ വരട്ടെ എന്നിട്ട് ഞാൻ അഭിപ്രായം വരാം എന്നതിനൊന്നും ആൾക്കാർ കാത്തിരിക്കില്ല.

സാമാന്യജനങ്ങൾക്ക് ഒരു അഭിപ്രായം കൊടുക്കണം. ആ അഭിപ്രായം രണ്ട് വശത്തും ഉണ്ടാകും. അതിന് വേണ്ടി ചിലപ്പോൾ മനപൂർവമായ ശ്രമം നടക്കും. സിനിമാ നടനും നടിയും ആയതിനാൽ രണ്ട് വശത്തും അഭിപ്രായരൂപീകരണം നടക്കും. അതിൽ തെറ്റെന്താണ്. എനിക്ക് ഈ കേസിന്റെ തുടക്കം മുതൽ തോന്നിയത് ദിലീപ് നിരപരാധിയാണ് എന്നാണ്. ഇത് ഞാൻ ആദ്യമായി പറയുന്നത് അല്ല.

കേസ് തുടങ്ങിയപ്പോൾ തൊട്ട് ഞാൻ പറയുന്നതാണ് ഇത്. ഈ കേസിന്റെ തുടക്കത്തിൽ തന്നെ വിനു വി ജോണും വേണു ബാലകൃഷ്ണനുമൊക്കെ വലിയ തെറ്റ് കാണിച്ചു. അവർ നടിയെ ആക്രമിച്ച കേസിന്റെ വാർത്ത വായിക്കുകയാണ്. അവർ ഹാഫ് സ്‌ക്രീനിൽ ദിലീപ് അഭിനയിച്ച സിനിമകളുടെ വിഷ്വൽ കാണിച്ചു. ഞാൻ എന്റെ പ്രോഗ്രാമിൽ പറഞ്ഞു പച്ച പോക്രിത്തരമാണ് അത്.

നിങ്ങൾ ഒരു നടൻ എന്ന് പറയുക, എന്നിട്ട് ഹാഫ് സ്‌ക്രീനിൽ ദിലീപിനെ മാത്രം കാണിച്ച് കൊണ്ടിരിക്കുക. പല നടൻമാരേയും കാണിച്ചാൽ പോട്ടെ എന്ന് വെക്കാം. ഈ ഒരാളെ മാത്രം കാണിക്കുന്നത് വഴി നിങ്ങൾ അയാളെ ടാർഗറ്റ് ചെയ്യുകയാണ് എന്ന് ഞാൻ പറഞ്ഞു. ഇത് നോൺസെൻസ് ആണ് എന്ന് പറഞ്ഞു. ദിലീപിനെതിരെ ഒരു തെളിവുമില്ല.

അത് കഴിഞ്ഞതിന് ശേഷം എന്തൊക്കയോ തെളിവ് കിട്ടി എന്ന് പറഞ്ഞാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. ആ നരേറ്റീവിനെതിരെ സംസാരിച്ച് പോയി എന്നതാണ് എംഎ ബേബി ചെയ്ത കുറ്റം. ബേബി ഒരു നിമിഷം ഈ നരേറ്റീവ് മറന്ന് പോയി. ആ സിനിമ സിനിമയായി കണ്ട് അതിനെ അഭിനന്ദിച്ചു. ഒരു മണിക്കൂർ കഴിഞ്ഞാണ് ബേബി ഇത് എഴുതുന്നതെങ്കിൽ അദ്ദേഹത്തിന് വിവേകം വരും.

ഈ നരേറ്റീവിന്റെ ഭാഗത്താണല്ലോ ഞാൻ. ഇങ്ങനെ എഴുതാൻ പറ്റില്ല എന്ന ബോധം വരും. അപ്പോൾ സംവിധായകനെ വിളിച്ച് പറയും നല്ല സിനിമയാണ്, പക്ഷെ എനിക്ക് എഴുതാൻ പറ്റില്ല എന്ന്. ആ വിവേകം ഉദിക്കുന്നതിന് മുൻപ് വന്ന സ്വാഭാവിക പ്രതികരണമാണ് ബേബിയിൽ നിന്നും വന്നത്. അതുകൊണ്ടാണ് പുള്ളി എങ്ങും തൊടാതെ വിശദീകരണം നൽകിയത്. അല്ലെങ്കിൽ ഇദ്ദേഹത്തെ ഉപദ്രവിച്ച് ആ ഗ്രൂപ്പിലേയ്ക്ക് ആക്കും എന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ഈ കേസ് തീരരുത് എന്ന് ഈ കേസിലെ വാദിക്ക് ഒരു വാശി ഉള്ളപോലെ തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ കാര്യത്തിലും ഹൈക്കോടതിയിൽ ചലഞ്ച് ചെയ്യുകയാണ്. അപ്പോൾ ദിലീപും ചലഞ്ച് ചെയ്യും. ചെയ്യും, കാരണം നിങ്ങൾ ചെയ്യുമ്പോൾ അദ്ദേഹത്തിന് കൗണ്ടർ ചെയ്യേണ്ടി വരും. അങ്ങേരുടെ രക്ഷ അങ്ങേർ നോക്കണ്ടേ. വാസ്തവത്തിൽ ഈ കേസ് തീരാതിരിക്കുന്നത് വാദിയുടെ ഭാഗത്ത് നിന്നുള്ള നിരന്തരമായ ഉടക്ക് കൊണ്ടാണ്.

അല്ലെങ്കിൽ എപ്പോഴോ തീരേണ്ട ഒരു കേസാണ്. ഈ കേസ് ഇങ്ങനെ നിലനിർത്തി എപ്പോഴും ദിലീപിനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ സംഘടിതമായ ഒരു ശ്രമം കേരളത്തിൽ പലരും ചെയ്യുന്നുണ്ട്. കാരണം അവർ നേരത്തെ തീരുമാനിച്ചിട്ടുണ്ട് ദിലീപ് കുറ്റക്കാരനാണ് എന്ന്. അത് എങ്ങനെ തീരുമാനിച്ചു എന്ന് എനിക്ക് മനസിലാകുന്നില്ല. അവരുടെ പേര് പറഞ്ഞാൽ കുറ്റമാണ്.

പക്ഷെ അവർ സ്വയം പേര് പറയുകയും വനിതയിൽ അഭിമുഖം കൊടുക്കുകയും മുഖചിത്രമായിട്ട് അവർ വരികയും ചെയ്തു. ഇതെല്ലാം കേരളത്തിൽ നടന്നു. അവരുടെ പേര് ഓർമ്മയില്ലാതെ വയോവൃദ്ധനായ എസ്എൻ സ്വാമി പറഞ്ഞു എന്ന പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തു. ഇത്ര പ്രശസ്തയായ നടിയായതിനാൽ പേര് പറഞ്ഞ് പോകും. എന്തെല്ലാം ദ്രോഹങ്ങൾ ചെയ്തു ഈ ആക്രമണത്തിന്റെ പേരിൽ.

ഈ കേസിൽ ദിലീപിന്റെ ഭാഗം കറക്ടായി വാദിക്കുന്ന വക്കീൽമാരെ ഒരു ചാനലും ചർച്ചയ്ക്കായി വിളിച്ചിട്ടില്ല. എതിരായിട്ടുള്ള വക്കീലൻമാരെയാണ് എപ്പോഴും വിളിക്കുന്നത്. ഇപ്പുറത്ത് സാധാരണ മനുഷ്യരും. വക്കീലിന് മുൻപിൽ സാധാരണ മനുഷ്യർ തോറ്റു പോകും. അപ്പോൾ ദിലീപ് കുറ്റക്കാരനാകും. ഈ ടെക്‌നിക്ക് ആണ് ഇപ്പോഴും പ്രയോഗിക്കുന്നത്. ഇതിനകത്ത് വലിയ ഇടപെടൽ നടത്തിയ നടൻ സിദ്ദീഖ് ആണ്.

സിദ്ദീഖ് ജയിലിൽ പോയി ദിലീപിനെ കണ്ടു. മനോരമയിലെ ഷാനിക്ക് വലിയ ദേഷ്യം വന്നു. മനോരമ കോൺക്ലേവിൽ സിദ്ദീഖ് വന്നിരുന്നു. അപ്പോൾ ഷാനി പറഞ്ഞു, നിങ്ങൾ സ്ത്രീ പീഡനത്തിൽ പ്രതിയായ ഒരാളെ ജയിലിൽ പോയി കണ്ടില്ലേ എന്ന്. സിദ്ദീഖ് തിരിച്ച് ചോദിച്ചു സ്ത്രീ പീഡനത്തിൽ പ്രതിയായ ഒരാളെ നിങ്ങൾ എഴുന്നള്ളിച്ച് കൊണ്ട് നടക്കുന്നില്ലേ. അദ്ദേഹത്തിന്റെ പേര് ശശി തരൂർ എന്നാണ്.

അദ്ദേഹത്തിന്റെ ഭാര്യ മരിച്ച കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. അങ്ങേർക്കെന്താണ് ഒരു കുഴപ്പവുമില്ലാത്തത് എന്ന് ചോദിച്ചു. ഇത്രയും കടുപ്പമുള്ള ഒരു അടി അതും ഷാനി പ്രഭാകരന് കിട്ടി ഞാൻ കണ്ടിട്ടില്ല. ഞാനോർത്തത് അവർ അത് കട്ട് ചെയ്ത് യൂട്യൂബിൽ ഇടും എന്നാണ്. പക്ഷെ കട്ട് ചെയ്ത് ഇട്ട് കഴിഞ്ഞാൽ അതിലും വലിയ ബഹളമാകും എന്ന് കരുതിയാകും അങ്ങനെ ചെയ്യാതിരുന്നത്.

ജയിലിൽ പോയി കണ്ടു എന്ന കുറ്റം സിദ്ദീഖ് മാത്രമല്ല ചെയ്തത്. കെപിഎസി ലളിതയും പോയി. അവർ പറഞ്ഞു. എനിക്ക് ആ ചെറുക്കനെ അറിയാം. കേസ് എന്തുമായിക്കൊള്ളട്ടെ. അവൻ ജയിലിൽ ആയി എന്നറിഞ്ഞപ്പോൾ ഞാൻ അഞ്ചാറ് മാങ്ങയും ആപ്പിളുമൊക്കെ വാങ്ങി അവന് കൊണ്ടുകൊടുത്തു. അതിന്റെ പേരിൽ എന്നെ തൂക്കിക്കൊല്ലണെങ്കിൽ തൂക്കി കൊന്നോ എന്ന് പറഞ്ഞു.

ഇതെന്ത് പണ്ടാരമാണ്. ഒരാൾക്ക് ഒരാളെ പോയി ജയിലിൽ കാണാൻ പാടില്ലേ. അതേസമയം ഇവരൊക്കെ യാക്കൂബ് മേമന് വേണ്ടി വലിയ കാര്യങ്ങൾ പറയും. അതെന്ത് ന്യായമാണ്. ദിലീപിനെ ഇപ്പോൾ തൂക്കിക്കൊല്ലണം. വിചാരണ പോലും വേണ്ട, ഇപ്പോൾ തന്നെ തൂക്കിക്കൊല്ലണം എന്നാണ് പറയുന്നത്. ഇത് അനുവദിച്ച് കൊടുക്കാൻ പറ്റില്ല. കേസിന്റെ ഔട്ട്കം എന്തുമായിക്കോട്ടെ.

അത് നിൽക്കുമ്പോൾ തന്നെ ഒരു മനുഷ്യനെ ഇങ്ങനെ ഉപദ്രവിച്ച് അദ്ദേഹത്തിന്റെ ഭാവി നശിപ്പിക്കാൻ മാത്രം ഒന്നും പറ്റില്ല. ഏതായാലും ദിലീപിന് ഡയറക്ട് ഇതിൽ പങ്കില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ദിലീപ് ഒരാൾക്ക് ക്വട്ടേഷൻ കൊടുത്ത് അയാൾ പോയി ചെയ്തു എന്നാണ് കേസ്. കേസിന്റെ ഫാക്ട് എടുത്താൽ തന്നെ ദിലീപിന് നേരിട്ട് പങ്കില്ല എന്ന് വ്യക്തമാകും.

അത് കഴിഞ്ഞ് ബാലചന്ദ്രകുമാറിനെ കൊണ്ട് ഗൂഢാലോചന കേസ് കൊണ്ടുവന്നു. എന്തെല്ലാം ചെയ്തു. ആ മനുഷ്യന്റേയും കരിയർ അല്ലേ നഷ്ടപ്പെട്ടത്. കുറച്ച് കഴിയുമ്പോൾ ആൾക്കാർക്ക് സിംപതി അദ്ദേഹത്തോട് തോന്നും. സ്വാഭാവികമാണ്. അതുകൊണ്ട് എന്റെ ഒരു വിലയിരുത്തലിൽ ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി പറഞ്ഞ കാര്യങ്ങളും വൻ ചർച്ചയ്ക്കാണ് വഴിതെളിച്ചത്. നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്.

തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.

നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top