കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടിയും അവതാരകയുമായ ശ്രുതി നാരായണന്റെ ന ഗ്ന വീഡിയോ പുറത്തെത്തിയത്. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ ചിത്രീകരിച്ചതെന്ന പേരിലാണ് വീഡിയോ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.
ഈ വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് അതൊരു തമാശയാണ്, പക്ഷേ എനിക്കോ കുടുംബത്തിനോ അതൊരു കഠിനമായ വേദനയാണ്. ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല. ഞാനൊരു സ്ത്രീയാണ്. എനിക്കും എന്റെ ഉറ്റവർക്കും വല്ലാത്ത വേദനയാണ് നിങ്ങൾ നൽകുന്നത്. ദയവ് ചെയ്ത് അതിങ്ങനെ കാട്ടുതീ പോലെ പ്രചരിപ്പിക്കരുത്.
അത്രയ്‌ക്ക് നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടെയും പെങ്ങളുടെയോ കാമുകിയടെയോ വീഡിയോ പോയി കാണൂ, ആസ്വദിക്കൂ എന്നിട്ട് പ്രചരിപ്പിക്കൂ. അവർക്കും എന്നെ പോലുള്ള ശരീരമല്ലേ ഉള്ളത് എന്നും നടി ചോദിക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
മറ്റൊരു സ്റ്റോറിയിൽ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ലിങ്ക് ചോദിക്കുന്നത് അവസാനിപ്പിക്കൂവെന്നും നടി കുറിച്ചിരുന്നു. ഇതൊരു മനുഷ്യന്റെ ജീവിതമാണ്, നിങ്ങളുടെ എൻ്റർടൈൻമെന്റല്ല. ഇരയെ കുറ്റപ്പെടുത്തുന്ന നിരവധി കമൻ്റുകൾ കണ്ടു. പുരുഷന്മാരാടാണ് ചോദിക്കുന്നത്, എന്തുകൊണ്ടാണിങ്ങനെ?
എപ്പോഴും എന്തുകൊണ്ടാണ് സ്ത്രീ മാത്രം അതിന് വിധിക്കപ്പെടുന്നത്. അറപ്പുളവാക്കുന്ന പ്രതികരണമാണ് ലഭിക്കുന്നത്. ഇതെല്ലാം നിയമത്തിലൂടെ നേരിടുമെന്നും നടി വ്യക്തമാക്കുന്നു. പിന്നാലെയും നടയ്ക്കെതിരെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയുടെ ലിങ്കും പലരും ചോദിക്കുന്നുണ്ട്.