Connect with us

സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ്

Uncategorized

സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ്

സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി; ശാന്തിവിള ദിനേശ്

മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര നായരന്മാരുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന ഉർവശി ഇപ്പോഴും സിനിമകളിലെ നിറസാന്നിധ്യമാണ്. ഏത് കഥാപാത്രവും അനായാസം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാൻ കഴിയുമെന്ന് തെളിയിച്ച് ഉർവശിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്‌ക്രീനിൽ ഉർവ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല.

ഏത് തരം വേഷവും ഉർവ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ. അഭിനയ മികവിൽ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകർ പറയുന്നത്. കോമഡിയും വൈകാരികതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഉർവശി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രം, മഴവിൽക്കാവടി, സ്ത്രീധനം, ഭരതം, മിഥുനം തുടങ്ങിയ സിനിമകളിലെ ഉർവശിയുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. മലയാളത്തിന് പുറമേ തമിഴിലും സജീവമായ നടി ഇപ്പോൾ പുതിയ സിനിമയുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജാ ലക്ഷ്മിയും സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മകളുടെ സിനിമ അരങ്ങേറ്റം സംബന്ധിച്ച പത്രസമ്മേളനത്തിനിടെ മുൻ ഭാര്യയായ ഉർവശിയെ കുറിച്ച് നടൻ മനോജ് കെ ജയൻ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് ആദ്യം ആവശ്യപ്പെട്ടതെന്നും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിയാണവർ എന്നും മനോജ് പറഞ്ഞു. ഏറെ വൈകാരികമായിട്ടായിരുന്നു മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മനോജ് കെ ജയനെ കുറിച്ചും ഉർവശിയുടെ കുടുംബത്തെ കുറിച്ചുമെല്ലാം ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലായിരുന്നു സംവിധായകൻ ഇതേ കുറിച്ചെല്ലാം സംസാരിച്ചത്. ‘കർശക്കശക്കാരനായിരുന്നു ചവറ വിപി നായർ. എന്നാൽ ഭാര്യ വിജയലക്ഷ്മി നർമ്മ സംഭാഷണം നടത്തുന്ന സൗഹൃദം പുലർത്തുന്നൊരു സ്ത്രീയായിരുന്നു.

വിജയലക്ഷ്മിയിൽ നിന്നായിരിക്കണം കൽപ്പനയ്ക്കും ഊർവശിക്കുമൊക്കെ ഹ്യൂമർ സെൻസ് കിട്ടിയത്. നാടക രംഗത്ത് ഒന്നും ആകാൻ കഴിയാതെ ആയപ്പോൾ അഞ്ച് മക്കളേയും കൂട്ടി കോടംപക്കത്തേക്ക് കളം മാറ്റി. ഭാര്യയും ഭർത്താവും കുറച്ച് സിനികളിൽ അഭിനയിച്ചിരുന്നു. മക്കൾ സിനിമയിൽ നിന്നും ഭാഗ്യം കൊണ്ടുവരുന്നതിന് മുൻപേ വിപി നായർ സിനിമയിൽ നിന്നും വിട പറഞ്ഞു. പിന്നെ അമ്മയുടെ ചിറകിനടിയിൽ നിന്നായിരുന്നു വളർച്ച.

കലാരഞ്ജിനിയും കൽപനയും ഊർവശിയും പെട്ടെന്ന് ശ്രദ്ധേയരായി. ഇതിൽ ഊർവശി ദക്ഷിണേന്ത്യയിൽ സിനിമയിൽ തന്നെ മാർക്കറ്റ് വാല്യു ഉള്ള നായികയായി മാറി. കൽപന കമലഹാസനോടൊപ്പം അടക്കം മികച്ച ഹാസ്യവേഷങ്ങൾ ചെയ്ത് ശ്രദ്ധനേടി. കലാരഞ്ജിനിയായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ പെട്ടെന്ന് ഒതുങ്ങി പോയി. ഒരു മേക്കപ്പ് മാൻ ചെയ്ത ചതിയിൽ ശബ്ദം നഷ്ടപ്പെടുകയുമൊക്കെ ചെയ്തപ്പോൾ അവർ ഒതുങ്ങി.

പേരും പ്രശസ്തിയുമൊക്കെ നേടിയിട്ടും 5 പേരുടേയും ദാമ്പത്യ ജീവിതം ശോഭനമായില്ല. അഞ്ചാമത്തെ മകനായ പ്രിൻസ് ഒരു പ്രണയത്തിൽ കുടുങ്ങി പ്രണയ നൈരാശ്യം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺമക്കളിൽ മൂന്ന് പേർക്കും ഓരോ മക്കളായി, വിവാഹ ജീവിതത്തിൽ കൈപ്പേറിയ അനുഭവവും ഉണ്ടായി. അതിൽ ഉർവശി മാത്രം വീണ്ടും വിവാഹം കഴിച്ചു, ഇപ്പോഴൊരു മകനുണ്ട്. കലച്ചേച്ചിക്ക് ഒരു മകനാണ്. ഉർവശിക്കും കൽപ്പനയ്ക്കും ഓരോ പെൺകുട്ടികളും.

കൽപനയെ വിവാഹം കഴിച്ചത് സംവിധായകൻ അനിൽ ബാബു ആയിരുന്നു. ഒരു മകളായപ്പോൾ രണ്ട് പേരും പിരിഞ്ഞു, എന്തിനാണെന്ന് അറിഞ്ഞില്ല. സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി. ഒരു മകളായി എന്നാൽ എവിടെയോ വെച്ച് അവരുടെ ദാമ്പത്യ ജീവിതം തകർന്നു. ഇരുവരും പരസ്പരം ചളി വാരി എറിയാതെ പിരിഞ്ഞു. രണ്ട് പേരും മറ്റൊരു വിവാഹം കഴിച്ചു, രണ്ട് പേർക്കും ആൺകുട്ടികളും പിറന്നു.

ഇവിടെ മനോജ് കെ ജയൻ പിരിയുമ്പോൾ വ്യത്യസ്തനായി. മകൾ കുഞ്ഞാറ്റയെ കൂടി കൂടെ കൊണ്ടുപോയി. പഠിപ്പിച്ചു. മകൾ വളർന്നു ഇപ്പോൾ നവാഗതനായ ബിനു പീറ്റർ ഒരുക്കുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമയിൽ നായികയാകുന്നു. സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ പങ്കെടുത്ത് മനോജ് കെ ജയൻ വികാരഭരിതനായി. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ചപ്പോൾ അവളോട് ആദ്യം പറഞ്ഞത് അമ്മയുടെ അനുഗ്രഹം വാങ്ങണമെന്നതാണെന്ന് മനോജ് പറഞ്ഞു.

ചെന്നൈയിലേക്ക് മകളെ കയറ്റി വിട്ടു, അമ്മയുടെ അനുഗ്രഹം വാങ്ങിപ്പിച്ചു. ഉർവശി വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ സിനിമ ചെയ്യേണ്ടെന്ന് മകളോട് പറഞ്ഞേനെയെന്ന് മനോജ് പറഞ്ഞു. അദ്ദേഹം വികാരഭരിതനായി. മനോജ് കെ ജയന്റെ മനസിൽ ഉർവശിക്ക് ഇപ്പോഴും ഒരു സ്ഥാനം ഉണ്ട്. മാനസികമായി ഇത്രയും ഇഴയടുപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്തിനാണ് മനോജേ പിരിഞ്ഞത് എന്ന് എനിക്ക് തോന്നി. കലാകാരന്റെ മനസ് നിർമ്മലമായിരിക്കണം. ഒരു തലവേദന മതി ജീവിതം തകരാൻ. കൂടുതൽ തുടിക്കരുതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ചെന്നൈയിൽ പോയി അമ്മയുടെ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് കുഞ്ഞാറ്റ സിനിമ കമ്മിറ്റ് ചെയ്തതെന്നും മനോജ് കെ ജയൻ പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഏഴാമത്തെ വയസിൽ കുഞ്ഞിനേയും കൊണ്ട് ചെന്നൈയിൽ നിന്നും വരുമ്പോൾ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. നന്നായി പഠിപ്പിക്കുക.

നല്ലൊരു ജോലിയൊക്കെ കിട്ടി കഴിയുമ്പോൾ നല്ലൊരു പയ്യനെ കണ്ടെത്തി കല്യാണം കഴിപ്പിച്ച് സന്തോഷമായി പറഞ്ഞ് അയക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എല്ലാം അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്ത് ഞാൻ ജീവിച്ചു. എന്റെ കരിയറിൽ പോലും ഇടയ്ക്കിടെ ഗ്യാപ്പ് വന്നതിന് കാരണം. എന്റെ മകളെ അതുപോലെ പുന്നാരിച്ച് നോക്കിയതുകൊണ്ടാണ്. മോൾക്ക് സ്കൂളിൽ പോകാനുള്ള എളുപ്പം നോക്കിയാണ് ഞാൻ വീട് പോലും വാങ്ങിയത്.

പ്ലസ് ടു കഴിഞ്ഞ് ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പഠിക്കണമെന്ന ആഗ്രഹം മോൾ പറഞ്ഞിരുന്നു. അതായിരുന്നു ആദ്യമായി അവൾ പറഞ്ഞ ആഗ്രഹം. വിടാൻ ചെറിയ ഭയമുണ്ടായിരുന്നുവെങ്കിലും അവൾ ധൈര്യം കാണിച്ചപ്പോൾ അവിടെ ചേർത്തു. പിന്നീട് ബാംഗ്ലൂരിൽ തന്നെ ജോലിയും ചെയ്തു. അപ്പോഴെല്ലാം മോള് സിനിമയിലേക്ക് വരുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു.

സെൽഫ് മാർക്കറ്റിങ് ചെയ്യാത്ത നടനാണ് ഞാൻ. ആരെങ്കിലും വിളിച്ചാൽ മാത്രമാണ് സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ മോള് സിനിമയിലേക്ക് വന്നാൽ ഞാൻ എങ്ങനെ മാനേജ് ചെയ്യും എന്നൊക്കെ ഓർത്ത് പേടിയായിരുന്നു. രണ്ട് വർഷം മുമ്പാണ് സിനിമ ഇഷ്ടമാണെന്നും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും മോള് പറഞ്ഞത്. ആശയോടാണ് ആദ്യം പറഞ്ഞത്. ആശ മോൾക്ക് അമ്മ മാത്രമല്ല നല്ല സുഹൃത്ത് കൂടിയാണ്.

ആശയോടാണ് മോളുടെ കമ്യൂണിക്കേഷൻ കൂടുതൽ. ശേഷം മോളുടെ അഭിനയമോഹം ആളുകൾ അറിഞ്ഞോട്ടെയെന്ന് കരുതി വനിതയിൽ ഞാൻ ഒരു ഇന്റർവ്യുകൊടുത്തു. ഒരുപാട് ഓഫറുകളും വന്നു. അതുപോലെ അമ്മയോട് സിനിമയോട് താൽപര്യമുള്ള കാര്യം പറയാനും ഞാൻ പറഞ്ഞു. ചെന്നൈയിൽ പോകേണ്ടി വന്നാലും കുഴപ്പമില്ല. ഉർവശിയോട് പറയണമെന്നാണ് മോളോട് പറഞ്ഞത്. കാരണം അവളുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്.

ദക്ഷിണേന്ത്യ കണ്ട വേഴ്സറ്റാലിറ്റിയുള്ള നടിയാണ് ഉർവശി. അങ്ങനൊരാളുടെ മകളാണ് കുഞ്ഞാറ്റ. മോളുടെ കാര്യം വരുമ്പോഴെല്ലാം ഞാൻ ഇമോഷണലാകും. അങ്ങനെ കുഞ്ഞാറ്റ ചെന്നൈയിൽ പോയി. വളരെ സന്തോഷത്തോടെ അനുവാദം നൽകി. ഇന്ന് ഇവിടെ വരെ കാര്യങ്ങൾ എത്തി. പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുള്ള ബിനു എന്നൊരാളാണ് കുഞ്ഞാറ്റയുടെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഉർവശിയാണ് ആദ്യം കഥ കേട്ടത്.

അവരുടെ അത്ര എക്സ്പീരിയൻസ് എനിക്കില്ലല്ലോ. അവർക്ക് ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് ഞാൻ കഥ കേട്ടത്. ഉർവശിയും ചെറിയ വേഷങ്ങളിലൂടെയാണ് തുടങ്ങിയത്. ഞാനും അതുപോലെ തന്നെയാണ് കുഞ്ഞാറ്റ നടിയായി കാണാൻ എന്റെ അച്ഛനും ഏറെ ആഗ്രഹിച്ചിരുന്നുവെന്നും മനോജ് കെ ജയൻ പറഞ്ഞു. മനോജ്.കെ. ജയൻ്റെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിൻ്റെ അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. അതു ബ്രേക്ക് ചെയ്യുകയായിരുന്നു ഇവിടെ മനോജ്.കെ ജയൻ, ചിത്രത്തിൻ്റെ സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്സ് ഈ കുര്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം നടന്നത്.

സമ്പന്ന കുടുംബത്തിൽപ്പിറന്ന് ചിത്രശലഭത്തേപ്പോലെ പാറിനടന്ന് ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഹ്യൂമർ, ഇമോഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവനടന്മാരിൽ ശ്രദ്ധേയനായ സർജാനുവാണ് ഈ ചിത്രത്തിലെ നായകൻ.
ലാലു അലക്സും,കനിഹയും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കു പുറമേ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അതേസമയം, ഉർവശിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിന്ശേഷം മനോജും ഉർവശിയും പിരിഞ്ഞപ്പോൾ മകളുടെ സംരക്ഷണാവകാശം മനോജ് കെ ജയൻ ചോദിച്ച് വാങ്ങുകയായിരുന്നു.എന്നിരുന്നാലും അമ്മയുടേയും അച്ഛന്റേയും സ്നേഹം കുഞ്ഞാറ്റയ്ക്ക് ലഭിക്കുന്നുണ്ട്. വിവാഹമോചനത്തിന്റെ സമയത്തുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ ഉർവശി സംസാരിച്ച വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അതൊരു വിധിയാണ്. അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. മനസിന്റെ പ്രസന്നമായ കാര്യങ്ങളിലേക്ക് കടക്കുമ്പോഴാണ് മുന്നോട്ട് പോകാൻ കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നത്. വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ് വന്ന വഴികളിൽ ദുർഘടമായ സംഭവങ്ങളുണ്ട്. അതിനെ തിരിഞ്ഞ് നോക്കാം. വീണ്ടും അവിടെ പോയി നിന്ന് അവിടെ നോക്കരുത്. അത് അർത്ഥശൂന്യമാണെന്ന് എനിക്ക് തോന്നുന്നെന്നും ഉർവശി അന്ന് വ്യക്തമാക്കി.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top