Connect with us

എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട്

Malayalam

എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട്

എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട്

കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

ഇപ്പോഴിതാ ദിലീപിനെ കുറിച്ച് സജി നന്ത്യാട്ട് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് വിളിച്ചിട്ടുണ്ട്. തന്റെ അമ്മ മരിച്ച ശേഷം ആദ്യം വിളിച്ചത് ദിലീപ് ആയിരുന്നു. അദ്ദേഹം അക്കാര്യം എങ്ങനെ അറിഞ്ഞു എന്നറിയില്ല. രാത്രി 9.16ന് അമ്മ മരിച്ചു. പ്രായാധിക്യം മൂലം തന്റെ വീട്ടിൽക്കിടന്നാണ് അമ്മ മരിച്ചത്. ഞങ്ങൾ മക്കൾ എല്ലാവരും അത് കണ്ട് കൊണ്ട് നിൽക്കുകയാണ്. 9.18ന് ദിലീപിന്റെ കോൾ വന്നു. താൻ അത്ഭുതപ്പെട്ടുപോയി. ഇക്കാര്യം ഇതുവരെയും ദിലീപിനോട് ചോദിച്ചിട്ടില്ല.

മകന്റെ കല്യാണം ദിലീപിനെ വിളിച്ചിരുന്നില്ല. സഹോദരൻ അനൂപിനോട് പറഞ്ഞിരുന്നു. അനൂപിന്റെ വീട്ടിൽ ചെന്നപ്പോൾ തന്നെ കണ്ട് അനൂപിന്റെ ഭാര്യയുടെ കണ്ണിൽ നിന്ന് കണ്ണീർ വന്നു. ദിലീപിന് വേണ്ടി സംസാരിച്ചതിന്റെ പേരിൽ പെരുമ്പാവൂർ കോടതിയിൽ ശാന്തിവിള ദിനേശും താനും അടക്കം മൂന്നാല് പേർക്ക് കേസുണ്ട്. ഏതോ ചാനലിൽ ഇരുന്ന് സംസാരിക്കുമ്പോൾ സിഡി പൊക്കിക്കാട്ടിയെന്ന് പറഞ്ഞ്. തന്റെ കോളേജിലെ പ്ലസ് ടു പിള്ളേരുടെ പ്രിന്റഡ് നോട്ട്‌സ് ആയിരുന്നു സിഡിയിൽ.

പോലീസ് നോക്കി നിൽക്കുകയായിരുന്നു കേസെടുക്കാൻ. സിഡി ഉയർത്തിക്കാട്ടി എന്ന് പറഞ്ഞ് കേസെടുത്തു. സംസാരിക്കുമ്പോൾ കൈ കൊണ്ട് ആംഗ്യം കാണിക്കുമല്ലോ. അങ്ങനെ കൈ ഉയർത്തിയപ്പോൾ സിഡി ഉണ്ടായിരുന്നു. ആ കേസ് ഇപ്പോഴും കോടതിയിൽ ഉണ്ട്. ചുമ്മാ നമ്മളെ ഒന്ന് മെനക്കെടുത്തുക എന്നതാണ് ഉദ്ദേശം. പോലീസിന് തന്നോട് ഭയങ്കര സ്‌നേഹമാണ്. കണ്ടാൽ ഉമ്മ തരും.

തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ. ആ കേസിന് പോയപ്പോഴാണ് അനൂപിന്റെ വീട്ടിൽച്ചെല്ലുന്നത്. അനൂപിന്റെ ഭാര്യയാണ് വാതിൽ തുറന്നത്. തന്നെ കണ്ടപ്പോൾ അവർ നിശ്ചലയായി. കാരണം പ്രതീക്ഷിച്ചിരുന്നില്ല. അവരുടെ കണ്ണൊക്കെ നിറഞ്ഞു. അത് പോരെ. അല്ലാതെ പോയി പൈസ ചോദിച്ചാൽ തീർന്നില്ലേ. ഇനി നാളെ പത്ത് പൈസ ഇല്ലാതെ ആയിപ്പോയി തെണ്ടിയാലും ആ വീട് ഒഴിവാക്കി തെണ്ടും. അതാണ് അഭിമാനം. അത് പണം കൊണ്ട് വാങ്ങാനാകില്ല.

മകന്റെ കല്യാണമാണെന്ന് അനൂപിനോട് പറഞ്ഞു. 4മണിക്കായിരുന്നു കല്യാണം. കല്യാണ ദിവസം 3 മണിക്ക് ദിലീപിന്റെ അടുത്ത സുഹൃത്ത് എംഎം ഹംസ വിളിച്ച് പറഞ്ഞു, ദിലീപ് പള്ളിയുടെ അടുത്ത് വന്ന് കിടക്കുകയാണ് എന്ന് പറഞ്ഞു. താൻ കരുതി ദിലീപ് മാത്രമേ ഉണ്ടാവൂ എന്ന്. പക്ഷേ ഉണ്ണി മുകുന്ദൻ, വിജയ് ബാബു അങ്ങനെ ഒത്തിരി പേർ വന്നു. അവരെയൊക്കെ താൻ നേരിട്ട് വിളിച്ചിരുന്നു. ദിലീപിനെ വിളിച്ചിരുന്നില്ല. പക്ഷേ അത്ഭുതമെന്ന് പറയട്ടെ, കാവ്യാ മാധവൻ ഉൾപ്പെടെ വന്നു.

ദിലീപ് ബോംബെയിൽ നിന്ന് ഷൂട്ടിംഗിന് അവധി വാങ്ങി മദ്രാസിൽ പോയി കാവ്യയെ കൂട്ടിക്കൊണ്ട് വന്നു. അതിന്റെ ആവശ്യമുണ്ടോ ദിലീപിന്. അതല്ലേ സ്‌നേഹം. നമ്മളെ തിരിച്ചറിയുക എന്നതല്ലേ. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ഒരു സുഹൃത്ത് തന്നെ വിളിച്ചു. ദിലീപിന്റെ വീട്ടിൽ ചെന്നപ്പോൾ സജി നന്ത്യാട്ട് എവിടെ എന്നാണ് ആദ്യം നോക്കിയത് എന്ന് പറഞ്ഞു. താൻ അവിടെ ഉണ്ടാവില്ല. അതല്ല തന്റെ ജോലി. ദിലീപിന്റെ കാര്യത്തിൽ ഇടപെട്ടു, അതിന് ആക്ഷേപം കേട്ടു, പണം വാങ്ങുന്നവൻ എന്നൊക്കെ ഇല്ലാക്കഥകൾ കേട്ടു. ആ മനുഷ്യൻ നീതിമാനാണ് എന്നാണ് തന്റെ വിശ്വാസം. അത് തെറ്റാണോ എന്ന് കോടതി പറയും എന്നും സജി നന്ത്യാട്ട് പറഞ്ഞു.

shorts end

കുറച്ച് നാളുകൾക്ക് മുമ്പ്, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. വിചാരണ അവസാന ഘട്ടത്തിലെത്തിയെന്നത് വിലയിരുത്തിയാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിനെ തുടർന്നാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന് ആവശ്യപ്പെട്ട് നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ നീട്ടുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു.

കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളുകയും ഹർജി തീർപ്പാക്കുകയും ചെയ്തത്. കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിന്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.

അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും , രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്. ഈ വിടുതൽ ഹർജി പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് പിൻവലിക്കുകയായിരുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടർന്ന് കേസിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനത്തിനെതരേയും ദിലീപ് കോടതിയിലെത്തിയിരുന്നു. കേസിൽ വിചാരണ വൈകുന്നുവെന്ന് ആരോപിച്ചടക്കം ദിലീപ് ഹർജി നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ദിലീപിന്റെ തന്ത്രങ്ങൾ മാത്രമാണെന്നും വിചാരണ വൈകുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയടക്കം മനപ്പൂർവ്വം കേസ് വൈകിപ്പിക്കാനുള്ള നടന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരെ തുടരെയുള്ള ഹർജികളിൽ അതിജീവിതയും നടനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ചാനലിന്റെ സ്റ്റിംഗ് ഓപറേഷനിലൂടെ വെളിപ്പെടുത്തിയത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.

പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.

തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.

ദിലീപ് തന്നെ ചതിച്ചുവെന്നും പൾസർ സുനി പറയുന്നു. ഈ നിമിഷം വരെ ദിലീപിനെതിരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇനിയും ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ വേറെ ചിലർക്ക് കൂടി ഉത്തരം പറയേണ്ടി വരുമെന്നും പൾസർ സുനി പറയുന്നുണ്ട്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടിയുടെ കൊട്ടേഷൻ ആണ് ദിലീപ് നൽകിയത് എന്നാണ് പൾസർ സുനി പറയുന്നത്. മുഴുവൻ പണവും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അത് ഇത്രയും നാൾ കണ്ടെത്താനാകാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.

മാത്രമല്ല മെമ്മറി കാർഡിലുളള പീഡനദൃശ്യങ്ങൾ അഞ്ച് പേരെങ്കിലും കണ്ടിട്ടുണ്ടെന്നും പൾസർ സുനി പറഞ്ഞു. പേടിച്ചിട്ട് പലരും പുറത്ത് പറയാത്തതാണ് എന്നും സുനി പറഞ്ഞു. ജയിലിൽ കഴിയവേ തനിക്ക് മർദ്ദനം നേരിട്ടുവെന്നും പൾസർ സുനി പറഞ്ഞു. തൃശൂരിലെ വിയ്യൂർ ജയിലിൽ വെച്ച് തന്നെ അടിച്ച് നശിപ്പിച്ചു. അതിന് ശേഷമാണ് ദിലീപിന് കത്തെഴുതിയത്. സ്വന്തം കൈപ്പടയിലെഴുതി അമ്മയ്ക്ക് കൈമാറിയ കത്താണെന്ന് സുനി സമ്മതിക്കുന്നു. ആ കത്ത് അയച്ചത് ഒരു മുന്നറിയിപ്പ് ആയിരുന്നുവെന്നും അതിന് ശേഷം ജയിലിൽ വെച്ച് ആക്രമണം ഉണ്ടായിട്ടില്ലെന്നും പൾസർ സുനി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top