Connect with us

സിനിമാ സംബന്ധമായി ഹാളിൽ വെച്ച് നടന്ന ചർച്ച കേട്ടപ്പോഴാണ് ദിലീപ് കുറ്റക്കാരനല്ലെന്ന് മനസിലായത്, ദിലീപിനെതിരെ ​ഗൂഡാലോചന നടന്നു; സജി നന്ത്യാട്ട്

Malayalam

സിനിമാ സംബന്ധമായി ഹാളിൽ വെച്ച് നടന്ന ചർച്ച കേട്ടപ്പോഴാണ് ദിലീപ് കുറ്റക്കാരനല്ലെന്ന് മനസിലായത്, ദിലീപിനെതിരെ ​ഗൂഡാലോചന നടന്നു; സജി നന്ത്യാട്ട്

സിനിമാ സംബന്ധമായി ഹാളിൽ വെച്ച് നടന്ന ചർച്ച കേട്ടപ്പോഴാണ് ദിലീപ് കുറ്റക്കാരനല്ലെന്ന് മനസിലായത്, ദിലീപിനെതിരെ ​ഗൂഡാലോചന നടന്നു; സജി നന്ത്യാട്ട്

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് നിർമാതാവ് സജി നന്ത്യാട്ട്.

ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് വീണ്ടും ആവർത്തിക്കുകയാണ് അദ്ദേഹം. ദിലീപിനെ ചിലർ കുരുക്കിയതാണെന്നും സജി നന്ത്യാട്ട് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ദിലീപിനെ അനുകൂലിച്ച് ചാനൽ ചർച്ചകളിൽ സംസാരിച്ചതിനെക്കുറിച്ചും സജി നന്ത്യാട്ട് സംസാരിക്കുന്നത്. കോടതി വിധി നടന് അനുകൂലമായിരിക്കുമെന്ന് വിശ്വസിക്കുന്നെന്നും അദ്ദേഹം പറയുന്നു.

നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപിലേക്ക് കാര്യങ്ങൾ വന്നു. എറണാകുളത്ത് ഇതുമായി ബന്ധപ്പെട്ടവരെല്ലാം ഇരിപ്പുണ്ട്. നല്ലൊരു പണി ദിലീപിന് കൊടുത്തിട്ടുണ്ടെന്ന് എനിക്ക് ബോധ്യപ്പെ‌ട്ടു. ഞാൻ ആ റൂമിലിരുന്ന് എല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്. ഞാൻ ആ റൂമിൽ ഇരിക്കുന്ന കാര്യം ഇവർക്കറിയില്ല. ഇവരെല്ലാം ഇരുന്ന് യഥാർത്ഥ സംഭവം പറയുന്നു. ആ സമയത്ത് ആർക്കും ദിലീപിനെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല. കാരണം കേരള സമൂഹത്തിൽ 99 ശതമാനവും എതിരാണ്.

ഒപ്പം ഇൻഡസ്ട്രി മൊത്തവും. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരും വലം കെെകളും പോലും പേടിച്ച് പോയി. ഞാൻ ഒറ്റയ്ക്ക് തിരി നാളമായി കയറി വന്നപ്പോൾ ഞാൻ പണം വാങ്ങിയിട്ടുണ്ടെന്ന് ആൾക്കാർ പറഞ്ഞു. അങ്ങനെയെങ്കിൽ പൊലീസ് എന്നെ കൊണ്ടുപോയെനെ. ദിലീപിന്റെ ഡേറ്റിന് വേണ്ടിയാണെന്നും പറഞ്ഞു. അതിന് ഞാൻ ചാനലിൽ പോകേണ്ട കാര്യമില്ല. ദിലീപുമായി ഇടയ്ക്ക് കാണാറുണ്ട് എന്നല്ലാതെ അടുത്ത സൗഹൃദം താനുമായി ഇല്ലെന്ന് സജി നന്ത്യാട്ട് പറയുന്നു.

ദിലീപിനടുത്തോ കാവ്യ മാധവനടുത്തോ അനിയനും അളിയനുമടുത്തോ ഞാൻ ഇന്ന് വരെ പോയിട്ടില്ല. എനിക്കതിന്റെ ആവശ്യമില്ല. ഒരാൾക്ക് ഉപകാരം ചെയ്തെന്ന് വെച്ച് അതിലൂടെ നേട്ടമുണ്ടാക്കണമെന്ന് താൻ ആ​ഗ്രഹിക്കുന്നില്ലെന്നും സജി നന്ത്യാട്ട് പറയുന്നു. ദിലീപിനെതിരെ ​ഗൂഡാലോചന നടന്നെന്ന് പറയുന്നു സജി നന്ത്യാട്ട് കോടതിയിലുള്ള കേസായതിനാൽ ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും പറയുന്നുണ്ട്. അധികം താമസിക്കാതെ വിധി വരും.

ദിലീപ് നിരപരാധിയാണെന്ന് വിധി വരുമെന്ന് വിശ്വസിക്കുന്നു. അന്ന് താൻ ചാനൽ ചർച്ചകളിൽ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുമെന്നും നിർമാതാവ് വ്യക്തമാക്കി. സിനിമാ സംബന്ധമായി ഹാളിൽ വെച്ച് നടന്ന ചർച്ച കേട്ടപ്പോഴാണ് ദിലീപ് കുറ്റക്കാരനല്ലെന്ന് മനസിലായതെന്നും സജി നന്ത്യാട്ട് പറയുന്നുണ്ട്. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട അന്ന് വേണ്ടപ്പെട്ടവർ പോലും തന്നെ തള്ളിപ്പറഞ്ഞു. എന്റെ മോന് കോളേജിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ വന്നു.

എന്റെ സ്ഥാപനത്തിന്റെ ഫ്ലക്സുകൾ നശിപ്പിച്ചു. ദിലീപ് ജയിലിൽ നിന്നും ഇറങ്ങിയ ശേഷം എന്നെ വിളിച്ചിട്ടുണ്ട്. അമ്മ മരിച്ചപ്പോൾ ആദ്യം വരുന്നത് ദിലീപിന്റെ കോളാണ്. 9.16 നാണ് എന്റെ അമ്മ മരിച്ചത്. 9. 18 ന് ദിലീപിന്റെ കോൾ വന്നു. മകന്റെ കല്യാണത്തിന് ദിലീപിനെ വിളിച്ചിരുന്നില്ല. സഹോദരൻ അനൂപിനെ വിളിച്ചു. എന്നെ കണ്ടപ്പോൾ അനൂപിന്റെ ഭാര്യ കരഞ്ഞു.

മകന്റെ വിവാഹത്തിന് ക്ഷണിച്ചു. ദിലീപിനെ ഞാൻ മനപ്പൂർവം വിളിച്ചില്ല. എന്നാൽ കല്യാണത്തിന് കാവ്യ മാധവനെയുൾപ്പെടെ കൂട്ടി ദിലീപ് വന്നു. ദിലീപ് ബോംബെയിലെ ഷൂട്ടിം​ഗിൽ നിന്നും അവധി വാങ്ങിയതാണ്. കാവ്യ താമസിക്കുന്നത് മദ്രാസിൽ. മദ്രാസിൽ പോയി കാവ്യയെ കൂട്ടിക്കൊണ്ട് വന്നു. അതല്ലേ സ്നേഹം എന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

വിചാരണ വൈകിക്കുന്നത് ദിലീപാണ് എന്ന് പൾസർ സുനി പറഞ്ഞതോടെ രണ്ട് കൂട്ടരും രണ്ട് പക്ഷത്താണ് എന്ന് വ്യക്തമായില്ലേ എന്ന് സജി നന്ത്യാട്ട് നേരത്തെ ചോ​ദിച്ചിരുന്നു. പൾസർ സുനിക്ക് ജാമ്യം ലഭിച്ചത് വ്യക്തിപരമായി താൽപര്യമുള്ള കാര്യമല്ല. കാരണം ഈ കേസിലെ ഒന്നാം പ്രതിയാണ് അയാൾ. സുനിയാണ് ഈ കുറ്റകൃത്യം ചെയ്തത്. പക്ഷെ സുപ്രീംകോടതിയുടെ വിധി അംഗീകരിക്കാൻ എല്ലാ പൗരൻമാർക്കും ബാധ്യതയുണ്ട്. അതുകൊണ്ട് കോടതി വിധി മാനിക്കുന്നു.

സുപ്രീം കോടതിയിൽ പൾസർ സുനി പലതവണയായി ജാമ്യഹർജി കൊടുക്കുന്നു. ഹൈക്കോടതിയിലും പലതവണ ജാമ്യഹർജി കൊടുത്തിട്ടുണ്ട്. ഇതിനുള്ള പണമെവിടെ നിന്നാണ് ലഭിക്കുന്നത്. പൾസർ സുനി ജാമ്യം ലഭിക്കാൻ പറഞ്ഞ കാരണമെന്താണ്? ദിലീപിന്റെ അഭിഭാഷകൻ വിചാരണ നീട്ടിക്കൊണ്ട് പോകുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ പോലും 109 ദിവസം വിസ്തരിച്ചു. അതിൽ 90 ദിവസവും വിസ്തരിച്ചത് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയാണ് എന്നൊക്കെയാണ്.

അതിന് കാരണമെന്താണ്? കുറ്റപത്രത്തിൽ 1800 പേജാണ് ഉള്ളത്. ഈ 1800 പേജും തലനാരിഴ കീറി പരിശോധിക്കപ്പെടണം. എന്നിട്ട് അത് ക്രോസ് ചെയ്യേണ്ടി വരും. അത് സ്വാഭാവികമാണ്. അത് നിയമമറിയാവുന്ന എല്ലാവർക്കും അറിയാം. കോടതിയിൽ അത് ക്രോസ് ചെയ്യേണ്ടി വരും. അതോടൊപ്പം തന്നെ ഒട്ടേറെ സാക്ഷികൾ, ഊഹാപോഹം പ്രചരിപ്പിക്കുന്നവർ ഒത്തിരിയുണ്ട്. പിന്നെ ഡിജിറ്റൽ തെളിവുകൾ, ഇതെല്ലാം ക്രോസ് ചെയ്ത് വരുമ്പോൾ സ്വാഭാവികമായും സമയമെടുക്കും.

അതിനിടയ്ക്ക് ബാലചന്ദ്രകുമാറിന്റെ എൻട്രി. പല കേസുകളും വരുമ്പോൾ ദിലീപിനെതിരായി പല കാര്യങ്ങളും ആരോപിക്കുമ്പോൾ സ്വാഭാവികമായി ദിലീപ് അതിനെ കൗണ്ടർ ചെയ്യും. ദിലീപും അദ്ദേഹത്തിന്റെ 2012 മുതലുള്ള എല്ലാ ബാങ്ക് ഇടപാടുകളും ഫോണുകളും എല്ലാം നിരീക്ഷണത്തിലാണ്. ജാമ്യം ലഭിച്ചിട്ടുള്ളയാളെ സ്വാഭാവികമായും നിരീക്ഷിക്കും. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ജാമ്യവ്യവസ്ഥ ലംഘിക്കാനുള്ള നടപടിയുണ്ടായിട്ടുണ്ടോ എന്ന് നിരീക്ഷിക്കും.

അതുകൊണ്ട് അതിനെതിരായിട്ടുള്ള പ്രശ്‌നം വരാതിരിക്കാൻ ദിലീപ് പരമാവധി ശ്രമിക്കും. സുപ്രീംകോടതിയിൽ കേസ് നടത്തിയിട്ടുള്ള ഏതൊരാൾക്കും അതിന്റെ ചിലവ് അറിയാം. പൾസർ സുനിക്ക് ഇത്രയും ലക്ഷങ്ങൾ എവിടുന്ന് വന്നു. അതിൽ ദുരൂഹതയുണ്ട്. ഇത് എന്താണ് അന്വേഷിക്കാത്തത്. ദിലീപിന്റെ വക്കീലാണ് വിചാരണ നീട്ടിക്കൊണ്ടുപോകാൻ കാരണക്കാരൻ എന്നാണ് സുനിയുടെ വാദം. അപ്പോൾ പൾസർ സുനിയും ദിലീപും രണ്ട് പാത്രത്തിലാണ് എന്നതിൽ സംശയമൊന്നുമില്ലല്ലോ.

പിടിക്കപ്പെട്ടതിന് ശേഷം ദിലീപാണ് ഇത് ചെയ്തത് എന്ന് ജയിലിൽ നിന്ന് കത്തയയ്ക്കുകയായിരുന്നു. ആ ജയിലിൽ നിന്ന് കത്തയപ്പിച്ചത് ആര്. അവരാണ് ഇതിന് പിറകിൽ. അതിൽ സംശയമെന്തിരിക്കുന്നു. ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷനാണ്. ഈ ആളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് പൾസർ സുനി എന്തുകൊണ്ട് ഇക്കാര്യം ആദ്യം പറഞ്ഞില്ല. അത് മാത്രമല്ല ആദ്യം പൾസർ സുനി ഓടിക്കയറിയ ദൃശ്യങ്ങളിലുള്ളത് ഒരു വീടാണ്. ആ വീട് കേന്ദ്രീകരിച്ച് ഇന്നുവരെ അന്വേഷണം നടന്നിട്ടുണ്ടോ. ഇതിൽ ദുരൂഹതയുണ്ട് എന്നതിൽ സംശയമെന്തിരിക്കുന്നു? എന്നും സജി നന്ത്യാട്ട് പറഞ്ഞിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.

കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.

നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.

ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അടുത്തിടെ, നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ആണ് സുനിയുടെ വെളിപ്പെടുത്തൽ. ഒളികാമറ ഓപ്പറേഷമാണെന്നാണ് ചാനൽ വ്യക്തമാക്കിയത്. എന്നാൽ ഈ വാദം പൂർണമായി തള്ളുന്നുണ്ട്.

അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.

തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു. തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല.

ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top