Social Media
പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി
പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രേണുവിനെതിരെ കടുത്ത നവിമർശനങ്ങൾ ഉയർന്ന് വന്നത്.
കുടുംബത്തിലേയും കുഞ്ഞുങ്ങളുടേയും കാര്യങ്ങൾ നടന്നുപോകാൻ വേണ്ടിയാണ് താൻ റീൽ ചെയ്യുന്നതും അഭിനയിക്കുന്നതുമെന്ന് രേണു പലര തവണ പറഞ്ഞിട്ടുണ്ട്. അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് സ്വന്തമായി എന്തെങ്കിലും വാങ്ങുന്നതിനേക്കാൾ പ്രാധ്യനം കൊടുക്കുന്നത് മക്കളുടെ കാര്യത്തിനാണ്. അല്ലാതെ എനിക്കായിട്ട് എന്തെങ്കിലും ആഭരണങ്ങൾ വാങ്ങുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആഡംബരം കാണിക്കുകയോ ചെയ്യുന്നില്ലെന്നും രേണു സുധി പറഞ്ഞിരുന്നു.
ഒരോരുത്തർക്കും പൈസ കിട്ടുമ്പോൾ അവർ അവരുടേതായ കാര്യങ്ങൾ ചെയ്യുന്നു. എന്നാൽ ഞാൻ എന്റേതായ ഒരു സാധനവും ഇതുവരെ വാങ്ങിച്ചിട്ടില്ല. ഇപ്പോൾ ഇട്ടിരിക്കുന്ന ആ വസ്ത്രം വരെ വർഷങ്ങൾക്ക് മുമ്പ് എനിക്ക് എന്റെ ഒരു സുഹൃത്ത് തന്നതാണ്. അതായത് സുധിച്ചേട്ടനുള്ള സമയത്ത് തന്ന വസ്ത്രമാണ്. കൂട്ടുകാരി അവർക്ക് ചെറുതായത് കൊണ്ടായിരുന്നു എനിക്ക് തന്നത്. അന്നും ഇന്നും ദാരിദ്രം അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു വസ്ത്രം വാങ്ങിക്കുമ്പോൾ ഞാൻ കുഞ്ഞുങ്ങളുടെ ഒരു നേരത്തെ ആഹാരത്തെക്കുറിച്ചാണ് ചിന്തിക്കുക.
ഇവരൊക്കെ പറയുന്നത് ഞാൻ ഈ പൈസക്ക് കുന്തളിച്ച് നടക്കുകയാണ്, അഴിഞ്ഞാടി നടക്കുകയാണ് എന്നാണല്ലോ. എന്റെ ബുദ്ധിമുട്ടുകൾ തുറന്ന് പറയുന്നതിൽ എനിക്ക് ഒരു മടിയും ഇല്ല. ജീവനോടെ ഉണ്ടെങ്കിൽ ഒരു പത്ത് വർഷം കൂടെ ഈ വസ്ത്രം തന്നെ ഇടും. എനിക്ക് വേറെ ഇല്ല, ആരും തരാനുമില്ല. ചില സുഹൃത്തുക്കളൊക്കെ വസ്ത്രം തരും. പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല.
എന്റെ ഫോൺ പൊട്ടിയിട്ട് വർഷങ്ങളാണ്. പുതിയൊരു ഫോൺ വാങ്ങിച്ച് തരാൻ പോലും ആരുമില്ല. കിച്ചുവിന് എന്തായാലും വിദേശത്തുള്ള ഒരു പുള്ളിക്കാരി നല്ല ഫോൺ വാങ്ങിച്ചുകൊടുത്തിരുന്നു. അതിൽ വലിയ സന്തോഷമുണ്ട്. എനിക്ക് അതുപോലും വാങ്ങിച്ച് തരാൻ ആളില്ല. പിന്നെ ഈ പറയുന്നവരൊക്കെ എന്താണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ലെന്നും രേണു സുധി പറയുന്നു. യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എല്ലാരുടേയും വിചാരം ഞാൻ അഴിഞ്ഞാടുന്നു, കോടികൾ ഉണ്ടാക്കുന്നു, സ്വത്തുക്കൾ ഉണ്ടാക്കുന്നു എന്നൊക്കെയാണ്. ആകെ കിട്ടുന്ന വരുമാനം ആൽബത്തിലൂടെയും അഭിമുഖങ്ങളിലൂടെയും ലഭിക്കുന്ന ചെറിയ വരുമാനമാണ്. പിന്നെ വിധവ പെൻഷനും ലഭിക്കുന്നുണ്ട്. അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപയോളമാണ്. എന്നിട്ടാണ് സുധിച്ചേട്ടനെ വിറ്റ് കാശുണ്ടാക്കുന്നു എന്ന് പറയുന്നത്. ഇന്നലേയും കൂടെ ഒരാൾ വിളിച്ച് ചോദിച്ചത് രേണു നല്ല രീതിയിൽ പ്രതിഫലം വാങ്ങിക്കുന്നുവെന്നാണല്ലോ. ഇതൊക്കെ കേട്ട് കേട്ട് മടുത്തുവെന്നും രേണു സുധി വ്യക്തമാക്കുന്നു.
അതേസമയം, തനിക്ക് പുതിയ വിവാഹ ആലോചനകൾ വരുന്നുണ്ടെന്നും അഭിമുഖത്തിൽ രേണു സുധി പറയുന്നുണ്ട്. ‘നിരവധി വിവാഹാലോചനകൾ വരുന്നുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ നേരിട്ടെത്തി, വിവാഹമോചിതനായ അദ്ദേഹം എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. എന്നാൽ, ഞാൻ ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു. മറ്റൊരു ദുബായ് സ്വദേശി, എന്നെ നന്നായി നോക്കാമെന്ന് വാഗ്ദാനം ചെയ്ത് വന്നു. സോഷ്യൽ മീഡിയയിലെ പ്രശ്നങ്ങൾ തനിക്ക് വിഷയമല്ല, പണം ധാരാളമുണ്ട്, രേണു സമ്മതിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.’ രേണു സുധി പറയുന്നു.
ഇതുപോലെ നാലോ അഞ്ചോ വിവാഹാലോചനകൾ വന്നിട്ടുണ്ട്. സുധി ചേട്ടൻ എന്നെ എപ്പോഴും മകളെപ്പോലെയാണ് കണ്ടിരുന്നത്. ഞാൻ പറഞ്ഞിട്ടുണ്ട്, “ചേട്ടാ, ചിലപ്പോഴെങ്കിലും എന്നെ ഭാര്യയായി കാണൂ.” അപ്പോൾ അവർ പറയും, “വാവൂട്ടാ, എനിക്കത് പറ്റില്ല, നീ എന്റെ മോളാണ്.” ഈ വിഷയത്തിൽ ഞങ്ങൾ വഴക്കിടാറുണ്ടായിരുന്നു. ‘വാവൂട്ടാ’ എന്ന വിളിയിൽ തന്നെ ആ സ്നേഹം അടങ്ങിയിരുന്നു. മരണം വരെ അങ്ങനെയായിരുന്നുവെന്നും രേണു സുധി കൂട്ടിച്ചേർത്തു.
shorts end
കഴിഞ്ഞ ദിവസം, മൂത്ത മകൻ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിലാണ് ഞങ്ങൾ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.
അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞിരുന്നത്.
ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് സുധി പല പരിപാടികളിലും സംസാരിക്കവെ പറഞ്ഞിരുന്നത്.
കിച്ചുവിനെ താൻ പ്രസവിച്ചിരുന്നെങ്കിൽ എന്ന് താൻ എപ്പോഴും സുധിച്ചേട്ടനോട് പറയുമായിരുന്നു. അപ്പോൾ സുധിച്ചേട്ടൻ പറയും, അവൻ നിന്റെ മകൻ തന്നെയാണ് എന്തിനാണ് അങ്ങനൊക്കെ പറയുന്നത് എന്ന്. തന്റെ വയറ്റിൽ ജനിച്ചിരുന്നുവെങ്കിൽ ഭയങ്കര ഭാഗ്യവതിയായേനെ എന്ന് പറയുമായിരുന്നു. സുധിച്ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. മരിച്ചെന്ന് അംഗീകരിക്കാൻ പറ്റിയിട്ടില്ല.
എവിടെയൊക്കെയോ ആളുണ്ട്. നമ്മളെ കാണുന്നുണ്ട് എന്ന വിശ്വാസത്തിലാണ് സന്തോഷത്തോടെ ജീവിച്ച് പോകുന്നത്. കല്യാണം കഴിഞ്ഞ അന്ന് തൊട്ട് കിച്ചു തങ്ങളുടെ നടുവിലാണ് കിടക്കുന്നത്. വേറെ വല്ലവരും ആണെങ്കിൽ കുട്ടിയെ മറ്റൊരു മുറിയിൽ കിടത്താൻ പറയും, പക്ഷേ നീ അങ്ങനെ പറഞ്ഞിട്ടില്ല, അതാണ് നിന്നിൽ ഞാൻ കണ്ട നന്മ എന്ന് സുധിച്ചേട്ടൻ പറയുമായിരുന്നു. ഞങ്ങൾ രണ്ട് പേരെയും സുധിച്ചേട്ടൻ പാട്ട് പാടി ഉറക്കും. കഥ പറഞ്ഞു തരും.
ഷൂട്ടിംഗിന് പോകുമ്പോൾ അവിടെയൊക്കെ ഞങ്ങളെയും കൊണ്ട് പോകും. 9ാം ക്ലാസ് വരെയൊക്കെ കിച്ചൂ ഞങ്ങളുടെ മുറിയിൽ തന്നെ ആയിരുന്നു. പിന്നീട് അവനായിട്ട് വേറെ മുറി വേണം എന്ന് പറഞ്ഞാണ് മാറിയത്. അന്ന് പോലും കിച്ചുവിനെ ഒറ്റപ്പെടുത്തിയിട്ടില്ല. പിന്നെ ആണോ ഇന്ന്. ഈ നെഗറ്റീവ് പറയുന്നവർക്ക് അത് അറിയില്ലല്ലോ. ഇന്നവൻ 20 വയസ്സുളള ആളാണ്. പക്വതയായി എന്നും രേണു പറഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം, സുധിയുടെ രണ്ടാം ഭാര്യ എന്ന് അവകാശപ്പെട്ട്കൊണ്ട് ഒരു സ്ത്രീ രംഗത്തെത്തിയതും വാർത്തയായിരുന്നു. അഞ്ച് വർഷത്തോളം താൻ സുധിയുടെ ഭാര്യയായിരുന്നുവെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്. കൊല്ലം സുധിയുടെ ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം തന്നെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്നും ഈ ബന്ധം പിരിഞ്ഞതാണെന്നും ഇവർ വാദിക്കുന്നു.
താൻ സുധി വിവാഹം ചെയ്യാതെ കൊണ്ട് നടന്ന ആളാണെന്ന് രേണു ഒരാളോട് മോശം ഭാഷയിൽ പറഞ്ഞു. അതുകൊണ്ടാണ് ഈ തുറന്ന് പറച്ചിൽ നടത്തുന്നതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഈ സ്ത്രീ പറയുന്നു. 2013 ലാണ് കല്യാണം നടന്നത്. കൊല്ലത്ത് ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം നടന്നത്. ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഇല്ലായിരുന്നു. ബോറായി സംസാരിക്കുന്നവർ ഉണ്ടായിരുന്നു. സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്.
സുധി ചേട്ടനുമായി ഞാൻ വഴക്കുണ്ടാക്കിയത് ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ടല്ല. അന്ന് ഗൂഗിൾ പേയൊന്നുമില്ല. ഈ ശാലിനിക്ക് ഒരുപാട് പെെസ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യും. അന്ന് ഗൂഗിൾ പേയില്ല. ഈ ബിൽ ഞാൻ കാണുമ്പാേഴാണ് ഏറ്റവും കൂടുതൽ തവണ വഴക്കുണ്ടായത്. ഡിവോഴ്സ് കഴിഞ്ഞിട്ടും കാശെന്തിനാണ് അവൾക്ക് കൊടുക്കുന്നതെന്ന് ചോദിച്ച് വഴക്കിട്ടിട്ടുണ്ട്.
സുധി ചേട്ടൻ ചാനലിൽ വന്ന് പറഞ്ഞ 99 ശതമാനം കാര്യങ്ങളും കള്ളമാണ്. ശാലിനി മകന് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ല. പുസ്തകങ്ങളും ഡ്രസുകളുമെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. ചുമ്മാ കെട്ടുകഥകൾ പറഞ്ഞുണ്ടാക്കിയതാണ്. കുട്ടിയെയും കൊണ്ടാണ് അവൾ ആദ്യം പോയത്. കേസ് കൊടുത്ത് കുട്ടിയെ തിരിച്ച് മേടിച്ചതാണെന്നും ഈ സ്ത്രീ പറയുന്നു.
തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണുവാണെന്നും ഇവർ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകൾ ഫോണിൽ കാണാനിടയായി. സുധി ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടൻ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്. തന്റെ വീട്ടിൽ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവർ പറയുന്നു.
