Connect with us

ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും, എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നത്; രേണു

Social Media

ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും, എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നത്; രേണു

ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും, എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നത്; രേണു

പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട്. അഭിനയത്തിലേയ്ക്കും ചുവട് വെച്ചിട്ടുണ്ട് രേണു. എന്നാൽ രേണു റീൽസും മോഡലിംഗും ചെയ്ത് തുടങ്ങിയതിന് പിന്നാലെ തന്നെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സുധിയുടെ മരണശേഷം രേണു എന്താണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

രേണു ഏത് വീഡിയോ ഇട്ടാലും ആ വീഡിയോസിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. സുധിയുടെ മകൻ കിച്ചുവിനെ രേണു മറന്നെന്നും അവനെ അകറ്റിയെന്നുമാണ് പലരും പറയുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. രേണു കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വലി. രീതിയിലുള്ള വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.

ഇപ്പോഴിതാ രണ്ടാം വിവാഹം കഴിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു. താൻ ഇനി ഒരാളെ വിവാഹം ചെയ്താൽ അയാളെ ജനങ്ങൾ വെറുതെ വിടുമെന്ന് തോന്നുന്നില്ലെന്നും ആ റിസ്ക്ക് എടുക്കാൻ പറ്റിയൊരാൾ വന്നാൽ മാത്രമെ വീണ്ടും ഒരു വിവാഹ​ത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കൂവെന്നും രേണു പറയുന്നു.

രണ്ടാം വിവാഹം ലോകത്ത് ആദ്യമായി നടക്കുന്നതൊന്നുമല്ല. പക്ഷെ എന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ‌ ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും. രേണു സുധിയെന്ന ഞാൻ യഥാർ‌ത്ഥത്തിൽ വീണ്ടും ഒരു വിവാഹം കഴിച്ചാൽ നടക്കാൻ പോകുന്ന സംഭവങ്ങൾ നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ആ മനുഷ്യനെ ആളുകൾ വെറുതെ വിടുമോ?.

പാവം ആ മനുഷ്യനെ കൂടി ഞാൻ ഇതിലേക്ക് ഇടണോ. ആ സാഹചര്യത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഞാൻ ഇനി ഒരു വിവാഹത്തിലേക്ക് കടന്നാലുള്ള അഭിപ്രായം എന്താണെന്ന് അറിയാൻ കഴിഞ്ഞ ദിവസം ഞാൻ ചെറുതായി ഒരു ബോംബിട്ട് കൊടുത്തിരുന്നു. അത് വൈറലായിരുന്നു. രേണു സുധി പ്രണയത്തിൽ എന്നൊക്കെ പറഞ്ഞ് സോഷ്യൽമീഡിയയിൽ അത് പ്രചരിക്കുകയും ചെയ്തിരുന്നു.

എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നയാൾ എന്നാണ് രേണു പറഞ്ഞത്. രേണുവിന്റെ തോന്നൽ ശരിയാണെന്നാണ് വീഡിയോ വൈറലായതോടെ വരുന്ന കമന്റുകൾ. ഒരു വ്യക്തിയെ അപമാനിക്കാനും ചവിട്ടി തേയ്ക്കാനും നമ്മൾ മലയാളികൾ മുന്നിലാണ്. ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നാൽ സഹായിക്കാൻ ആരും കാണില്ല. അപമാനിക്കാൻ എല്ലാവരും കാണും. ആര് ചവിട്ടി താഴ്ത്തിയാലും അവിടെ നിന്നും പൂർവാധികം ശക്തിയോടെ എഴുന്നേറ്റ് രേണു മുന്നോട്ട് പോകണം എന്നായിരുന്നു ഒരാൾ കുറിച്ചത്.

ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ. മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്.

അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറയുന്നു. ഇനിയൊരു വിവാഹം തനിക്ക് ഉണ്ടാവില്ലെന്ന തീരുമാനം മാറിയിട്ടില്ലെന്നും രേണു കൂട്ടിച്ചേർത്തു. ഇനി ഒരു വിവാഹം കഴിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് ഞാൻ. അത് ഇതുവരെയും മാറ്റിയിട്ടില്ലല്ലോ.

മറ്റൊരു വിവാഹം കഴിച്ചാൽ കൊല്ലം സുധി എന്ന പേര് എന്നന്നേക്കുമായി പോകും. അദ്ദേഹം എന്നും എന്റെ മനസിലുണ്ട്. അത് പോകാൻ എനിക്ക് താൽപര്യമില്ല. സുധിച്ചേട്ടന്റെ വൈഫ് അതാണ് ഞാൻ. എന്നെ നിന്ന് ഒരുപാട് ദൂരെയാകും സുധി ചേട്ടന്റെ പേര്. അദ്ദേഹം ഇപ്പോഴില്ല പേരും ഓർമകളും മാത്രമാണുള്ളത്. അത് കളയാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് ഞാൻ കല്യാണം കഴിക്കുന്നില്ലെന്നും രേണു പറഞ്ഞിരുന്നു.

മൂത്ത മകൻ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെ​ഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിലാണ് ഞങ്ങൾ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.

അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞിരുന്നത്.

തന്റെ ഒരു ചിത്രവും അതിനൊപ്പം രേണു പങ്കുവച്ച രണ്ട് വരിയുമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രേണു പ്രണയത്തിലാണോ എന്ന ചർച്ചകൾക്ക് തുടക്കമിട്ടത്. പ്രണയത്തെക്കുറിച്ചാണ് രേണു പോസ്റ്റിൽ പറയുന്നത്. ‘എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്. അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ല” എന്നാണ് രേണുവിന്റെ പോസ്റ്റ്.

ഇതോടെയാണ് രേണു പ്രണയത്തിലാണോ എന്ന് പലരും ചോദിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കമന്റുകൾക്ക് രേണു മറുപടിയും നൽകുന്നുണ്ട്. സുധിച്ചേട്ടൻ എന്നൊരാൾ കമന്റ് ചെയ്തപ്പോൾ എട്ടൻ പോയി. എങ്കിലും ഏട്ടൻ എന്നും മനസിൽ ദൈവത്തിന് തുല്യമാണ്” എന്നാണ് രേണു നൽകിയ മറുപടി. സുധിച്ചേട്ടൻ എന്നും ഉണ്ടാകും എന്നും രേണു പറയുന്നുണ്ട്. അത് സുധിച്ചേട്ടൻ അല്ലാതെ ആരാ എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. സമയം ആവട്ടെ പറയാം എന്നായിരുന്നു രേണുവിന്റെ മറുപടി.

ഈ കുട്ടിക്ക് ഒറ്റയ്ക്ക് സർവൈസ് ചെയ്യാൻ ഉള്ള മനക്കട്ടിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷെ ആ കുട്ടിക്ക് ഒരു പങ്കാളി വേണമെന്നുണ്ടെങ്കിൽ അത് കല്ല്യാണം കഴിച്ചോട്ടേ. അവരാർക്കും ഉപദ്രവമൊന്നും ചെയ്യുന്നില്ലല്ലോ. പിന്നെ വേറെ കല്യാണം കഴിക്കില്ലാന്ന് പറഞ്ഞത്. അതിപ്പോൾ ഓരോ മാനസികാവസ്ഥ ഡിപ്പെന്റ് ചെയ്താകില്ലേ. ആ പറഞ്ഞ സമയത്ത് ഒരുപക്ഷെ സുധി ചേട്ടന്റെ മരണത്തിൽ നിന്ന് മൂവ് ഓൺ ആയി കാണില്ല. സമയം കഴിയുന്തോറും ആ വേദനയും കുറഞ്ഞു വരുമല്ലോ. ചിലപ്പോൾ ഒരു വിഷമം എപ്പോഴും കാണും. എന്തായാലും ജീവിതത്തിൽ ഒറ്റപ്പെടുന്നത് അത്ര സുഖമുള്ള കാര്യമല്ല. അവർക്ക് കല്ല്യാണം കഴിക്കണെങ്കിൽ കഴിച്ച് സന്തോഷായി ജീവിക്കട്ടെ. അതിലൊന്നും നാട്ടുക്കാരുടെ സമ്മതം ആവശ്യമില്ലെന്നാണ് ഒരാൾ കുറിച്ചത്.

അവിവാഹിത ആയിരുന്നിട്ടും ഒരു കുട്ടി ഉള്ള, ഒറ്റയ്ക്ക് ജീവിക്കുന്ന സുധിയുടെ ജീവിതത്തിൽ എല്ലാമറിഞ്ഞു കയറി ചെന്ന്… മരിക്കുന്ന കാലത്തോളം സുധിയ്ക്ക് വേണ്ടി ജീവിച്ച സ്ത്രീ ആണ് രേണു. രേണു ഇന്ന് അത് പോലെ തന്നെ ഒറ്റപ്പെട്ട് പോയി. അവർക്കും ജീവിതം ആകാം. സുധിയെ അവർ സ്വീകരിച്ച പോലെ അവരെ സ്വീകരിക്കാൻ ഒരാൾ വന്നാൽ അത് രേണുവിനോട് കാലം കാണിക്കുന്ന നീതി ആകും. മരിച്ചു കഴിഞ്ഞല്ല ഒരാൾക്ക് വേണ്ടി ജീവിക്കേണ്ടത്. ജീവിക്കുന്ന കാലത്താണ്. അത് രേണു ചെയ്തിട്ടുണ്ട്. ഇനി രേണുവിന് സന്തോഷകരമായ ഒരു ജീവിതം ആണ് വേണ്ടത്. അത് കിട്ടട്ടെ. അവരും ജീവിക്കട്ടേ… എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് സുധി പല പരിപാടികളിലും സംസാരിക്കവെ പറഞ്ഞിരുന്നത്.

സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരിൽ അറിയപ്പെടുന്ന രാഹുൽ ദാസ്. നടന്റെ മരണശേഷം രാഹുൽ സുധിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ ഉടമസ്ഥരാണ് രാഹുലിന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി സന്നദ്ധസംഘടനകൾ ചേർന്ന് കോട്ടയത്ത് പുതിയൊരു വീട് നിർമ്മിച്ച് നൽകിയിരുന്നു. രേണുവും ഇളയമകൻ റിതുലും ഈ വീട്ടിലാണ് താമസം.

അതേസമയം, കഴിഞ്‍ ദിവസം ഇവർക്ക് വീട് വെയ്ക്കാനിയ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. സുധിയുടെ കുടുംബത്തിന് സ്ഥലം നൽകിയതിന്റെ പേരിൽ വലിയ രീതിയിൽ താൻ അപമാനിക്കപ്പെടുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറ്റവും മനോഹരമയാതും വിലപിടിപ്പുള്ളതുമായ സ്ഥലമാണ്. ഇന്ന് ആ ഏഴ് സെന്റിന് നാല് ലക്ഷം രൂപ വിലയുണ്ട്. ആ കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം നൽകിയത്. മാധ്യമപ്രവർത്തകനായ ആർ.ശ്രീകണ്ഠൻ നായരും രാഹുൽ ഇരുമ്പ് കുഴിയും എന്നോട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു.

അതിനെ ബഹുമാനിച്ചാണ് ആ കുഞ്ഞുങ്ങൾക്ക് സ്ഥലം നൽകിയത്. പക്ഷെ ഞാൻ അവരെ വെച്ച് എന്റെ മറ്റ് വസ്തുക്കൾ വിറ്റ് കാശുണ്ടാക്കി കച്ചവടം നടത്തി എന്നൊക്കെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് കണ്ടു. വളരെ അർത്ഥശൂന്യമായ ഒന്നാണത്. കൊല്ലം സുധിയുടെ കുടുംബത്തിന്റെ പേര് പറഞ്ഞ് എന്നോട് ആരും വസ്തു വാങ്ങാൻ വരാറില്ല. അവർക്ക് സ്ഥലം കൊടുത്തതിന്റെ പേരിൽ എനിക്ക് യാതൊരു അഡ്വാന്റേജും ഉണ്ടായിട്ടില്ല.

ഡിസ്അഡ്വാന്റേജ് മാത്രമെ ഉണ്ടായിട്ടുള്ളു. സ്ഥലങ്ങൾ എല്ലാം ഞാൻ കൊടുത്തുവെന്ന് ഓർത്ത് എന്റെ കുടുംബവും ബന്ധുക്കളും എന്നോട് എതിർപ്പ് കാണിക്കുകയാണ്. എന്തിന് കൊടുത്തുവെന്നാണ് ചോദിക്കുന്നത്. എനിക്ക് അവകാശപ്പെട്ട സ്വത്ത് രണ്ട് അനാഥ ബാല്യങ്ങളെ ഓർത്താണ് ഞാൻ കൊടുത്തത്. പക്ഷെ എനിക്കിപ്പോൾ തീരാദുഖവും പുറത്തിറങ്ങാൻ കഴിയാത്ത മനോവേദനയുമാണ് പല വ്യക്തികളിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്.പേരും പ്രശസ്തിയും കിട്ടാൻ വേണ്ടി ചെയ്തതല്ല.

മുമ്പും നിർധന കുടുംബങ്ങൾക്ക് സ്ഥലം ഞാൻ നൽകിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആളുകൾ എന്നെ അവഹേളിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തിൽ മാടപ്പള്ളിയ്ക്ക് സമീപം പ്ലാന്തോട്ടം കവലയിലുള്ള ഏഴുസെന്റ് സ്ഥലത്താണ് സുധിയ്ക്ക് വീടൊരുങ്ങിയത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ആണ് നോബിൾ ഫിലിപ്പ്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top