Connect with us

ഒറ്റയ്ക്കാണ് ഞാൻ എല്ലാം തീരുമാനിക്കുന്നത്. വേറെ ആരും തീരുമാനമെടുക്കാനില്ല. എന്റെ തീരുമാനങ്ങൾ ഞാൻ മൂത്ത മകനെ അറിയിക്കും; രേണു

Social Media

ഒറ്റയ്ക്കാണ് ഞാൻ എല്ലാം തീരുമാനിക്കുന്നത്. വേറെ ആരും തീരുമാനമെടുക്കാനില്ല. എന്റെ തീരുമാനങ്ങൾ ഞാൻ മൂത്ത മകനെ അറിയിക്കും; രേണു

ഒറ്റയ്ക്കാണ് ഞാൻ എല്ലാം തീരുമാനിക്കുന്നത്. വേറെ ആരും തീരുമാനമെടുക്കാനില്ല. എന്റെ തീരുമാനങ്ങൾ ഞാൻ മൂത്ത മകനെ അറിയിക്കും; രേണു

മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്.

സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.

റീലുകളിൽ സജീവമായശേഷം നിരവധി സിനിമാ അവസരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പറയുകയാണിപ്പോൾ രേണു. സർക്കാർ ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും രേണു പറയുന്നു. സുധിയുടെ പ്രിയ സുഹൃത്തും സഹോദരി തുല്യയുമായിരുന്ന ലക്ഷ്മി നക്ഷത്രയെ കുറിച്ചും രേണു മനസ് തുറന്നു. അടുത്തിടെയായി ഇരുവരും ഒരുമിച്ച് വീഡിയോയിൽ ഒന്നും പ്രത്യക്ഷപ്പെടാതെയായതോടെ ലക്ഷ്മിയും രേണുവും തമ്മിലുള്ള സൗഹൃദം അവസാനിച്ചുവോയെന്ന സംശയം ഇരുവരുടേയും പ്രേക്ഷകർക്കുണ്ടായിരുന്നു.

അതിനുള്ള മറുപടിയും പുതിയ വീഡിയോയിൽ രേണു നൽകി. ഒറ്റയ്ക്കാണ് ഞാൻ എല്ലാം തീരുമാനിക്കുന്നത്. വേറെ ആരും തീരുമാനമെടുക്കാനില്ല. എന്റെ തീരുമാനങ്ങൾ ഞാൻ മൂത്ത മകനെ അറിയിക്കും. വർക്ക് വരുമ്പോൾ അവനോട് പറയും. അവൻ ഓക്കെ പറയും. ഞാൻ ചെയ്ത വേഷങ്ങളുടെ കഥയൊക്കെ ചോദിക്കും. അവൻ ഒന്നും പബ്ലിക്കായി വന്ന് പറയുന്നില്ലെന്ന് മാത്രം. സുധി ചേട്ടന്റെ വീട്ടുകാരോടും എന്റെ വീട്ടുകാരോടും പറയാറുണ്ട്.

അവർ എല്ലാത്തിനും സപ്പോർട്ടാണ്. അവർ ഒന്നിലും പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ലല്ലോ. കാരണം ഞാൻ സമൂഹത്തിലേക്ക് ഇറങ്ങി മോഷ്ടിക്കുകയോ കൊല്ലുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. അഭിനയിക്കുന്നത് ഒരു വലിയ പ്രശ്നമാണെന്ന് അവർക്കും എനിക്കും തോന്നിയിട്ടില്ല. സിനിമയിലേക്ക് വിളിച്ചാൽ അഭിനയിക്കും. അഭിനയം എന്റെ പാഷനാണ്. ബിസിനസിലേക്ക് ഇറങ്ങാൻ പ്ലാനില്ല. ഏട്ടൻ മരിച്ച സമയത്ത് സർക്കാർ ജോലി വാ​ഗ്ദാനം ചെയ്തിരുന്നു.

അത് എംപ്ലോയ്മെന്റ് വഴിയെ നടക്കൂ. അതിന്റെ കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നു. എന്നത്തേക്ക് ശരിയാവുമെന്ന് അറിയില്ല. നേരിട്ട് കാണുമ്പോൾ എല്ലാവരും സപ്പോർ‌ട്ടാണ്. കമന്റ്സ് വരുന്നത് മുഴുവൻ ഫേക്ക് ഐഡികളിൽ നിന്നാണ്. ദാസേട്ടൻ കോഴിക്കോടിനെ പരിചയമുള്ളതുകൊണ്ടാണ് ഫോട്ടോഷൂട്ട് ചെയ്തത്. ലക്ഷ്മി നക്ഷത്ര ഫ്രീയാകുമ്പോൾ മെസേജ് അയക്കും. ഞാൻ അടുത്തിടെയായി കുറച്ച് തിരക്കാണ്.

ദാസേട്ടൻ അഭിനയിക്കാൻ അടക്കം എല്ലാത്തിനും സപ്പോർട്ടാണ്. ഒരു സിനിമ ചെയ്യാൻ പോവുകയാണ്. നല്ലൊരു കഥാപാത്രമാണ്. ഷൂട്ട് തൃശൂരാണ്. സിനിമയിൽ നിന്നും പലരും വിളിച്ച് വർക്കൊക്കെ നന്നായി എന്ന് അഭിനന്ദിച്ചിരുന്നു. ദാസേട്ട‍ൻ എന്റെ സഹോദരനാണ്. അദ്ദേഹത്തോടൊപ്പം ഒരു ആൽബം ചെയ്യാൻ പോവുകയാണെന്നും രേണു പറഞ്ഞു.

കൊല്ലം സുധിയേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിറ്റ് കാശാക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ലക്ഷ്മിക്കെതിരെ വന്നിരുന്നത്. നടനും മിമിക്രി താരവുമായ സാജു നവോദയ അടക്കമുള്ളവർ ലക്ഷ്മിയുടെ നടപടിയെ വിമർശിച്ചിരുന്നു. സുധിയുടെ കുടുംബത്തെ സഹായിക്കാൻ വീഡിയോ ചെയ്ത് കാണിക്കേണ്ടതില്ലെന്നായിരുന്നു സാജു പറഞ്ഞത്. ലക്ഷ്മി നക്ഷത്രയുടെ വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

പക്ഷെ ഞങ്ങൾക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല.‍ ജനങ്ങളിലേയ്ക്ക് ചീത്ത കേൾക്കാൻ പാകത്തതിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്ന് തന്നയെ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുകയെന്നാണ് സാജു നവോദയ പറഞ്ഞിരുന്നത്.

പിന്നാലെ സൈബർ ആക്രമണം രൂക്ഷമാകുകയും പ്രതികരണവുമായി ലക്ഷ്മി നക്ഷത്ര തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയാൻ ഒരുപാട് ആളുകളുണ്ടാകും എന്നാണ് ലക്ഷ്മി പറയുന്നത്. നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ കുറ്റപ്പെടുത്തുന്ന ഒരുപാട് ആളുകൾ ഉണ്ടാകും. അവരെ ഞാൻ ഗൗനിക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം നോക്കിയാൽ മതി. എനിക്കെതിരെ മോശം പറഞ്ഞവർ എന്താണ് ചെയ്തത് എന്ന് വിലയിരുത്തട്ടെ എന്ന് ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു. തന്റെ പ്രവൃത്തിയിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട് എന്നും അവർ വ്യക്തമാക്കി.

കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂമാക്കി നൽകുന്നത് രേണുവിന്റെ ആവശ്യപ്രകാരമാണ് എന്നും അക്കാര്യത്തിൽ അവരും താനും സന്തുഷ്ടരാണ് എന്നും ലക്ഷ്മി പറഞ്ഞു. ‘എന്റെ വീട്ടുകാർക്കും അവരുടെ കുടുംബത്തിനും എന്നെ അറിയാം. അത്ര മാത്രം മതി. സഹപ്രവർത്തകരുടെ പ്രതികരണം എന്നെ ബാധിക്കില്ല. ഞാൻ അവരെപ്പോലെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും ലക്ഷ്മമി പറഞ്ഞു.

പിന്നാലെ സുധിയുടെ ഭാര്യ രേണുവും രംഗത്തെത്തിയിരുന്നു. ചിന്നു എന്ന് വിളിക്കുന്ന ലക്ഷ്മി നക്ഷത്ര സുധി ചേട്ടന് സ്വന്തം പെങ്ങളെ പോലെയാണ്. അതുപോലെ തന്നെയാണ് ഞങ്ങൾക്കും. അന്നുമുതൽ ഇന്നുവരെ ലക്ഷ്മി ഞങ്ങൾക്കൊരു തുക എല്ലാ മാസവും തരാറുണ്ട്. എനിക്കും പപ്പയ്ക്കും ഇതുവരെ ജോലി ഒന്നും ആകാത്തത് കൊണ്ടാണ് ലക്ഷ്മി സഹായിക്കുന്നത്.

ഞങ്ങൾ കഷ്ടപ്പാടിൽ ആണെങ്കിലും ഇതുവരെ ചോദിക്കാതെയാണ് അവൾ എല്ലാ മാസവും പതിനാലാം തീയ്യതിയിൽ ഒരു പൈസ തരുന്നത്. ഇക്കാര്യം ലക്ഷ്മിക്ക് പുറം ലോകത്തോട് പറയാവുന്നതാണ്. പക്ഷേ ആരോടും പറഞ്ഞിട്ടില്ല, എന്റെ കുടുംബത്തിന് മാത്രം അറിയുന്ന കാര്യമാണിത്. ലക്ഷ്മിക്ക് ആത്മാർത്ഥമായി സ്‌നേഹമാണുള്ളത്. അതുകൊണ്ട് ഇക്കാര്യം ഞാൻ എല്ലായിടത്തും തുറന്നു പറയുമെന്നും രേണു അന്ന് വ്യക്തമാക്കിയിരുന്നു.

നമ്മൾ ആഗ്രഹിച്ചൊരു കാര്യം നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തി അത്ര കഷ്ടപ്പെട്ട് ചെയ്യുമ്പോൾ അവരെ ഇങ്ങനെ സോഷ്യൽമീഡിയയിൽ വന്ന് എന്തൊക്കെയാണ് ആളുകൾ പറയുന്നത്.

അത് കേൾക്കുന്നത് ഞങ്ങൾക്ക് സങ്കടമാണ്.‍ ഞാനാണ് ലക്ഷ്മിയോട് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി ലഭിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞത്. ലക്ഷ്മിക്ക് ഞാൻ പറയും വരെ ഇക്കാര്യം അറിയില്ലായിരുന്നു. ശേഷമാണ് ചിന്നു അതിനുള്ള ശ്രമം തുടങ്ങിയത്. സുധി ചേട്ടൻ ജീവിച്ചിരുന്ന സമയത്താണ് ദുബായിലുള്ള യൂസഫ്ക്കയുടെ വീഡിയോ ഞാൻ ആദ്യമായി കണ്ടത്.

മാത്രമല്ല മരിച്ചവരുടെ ഗന്ധം പെർഫ്യൂമാക്കി കിട്ടുമെന്ന കാര്യം ഞാൻ സുധി ചേട്ടനോട് പറയുകയും ചെയ്തിരുന്നു. അന്ന് ചേട്ടൻ അത് കേട്ട് അത്ഭുതത്തോടെ ഇരിക്കുകയാണ് ചെയ്തത്. ചിന്നു വീഡിയോ ഇട്ടത് പ്രമോഷന് വേണ്ടിയല്ല. വീഡിയോ എടുക്കണമെന്ന് ചിന്നുവിനോട് പറഞ്ഞത് ഞാനാണ്. പിന്നെ എന്തിനാണ് സുധി ചേട്ടനെ വിറ്റ് ചിന്നു കാശാക്കുന്നുവെന്ന് ആളുകൾ പറയുന്നതെന്ന് അറിയില്ല.

ചിന്നുവിനോട് പറഞ്ഞാൽ എന്റെ ആഗ്രഹം സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി തരാൻ സാധിക്കുമോയെന്ന് ഞാൻ ചോദിച്ചത്. ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്. സുധി ചേട്ടൻ മരിച്ച് ഒമ്പതിന്റെ അന്ന് മുതൽ ചിന്നു സഹായങ്ങൾ ചെയ്യുന്നുണ്ട്.

സുധി ചേട്ടനുള്ളപ്പോഴും ചിന്നു സഹായിക്കാറുണ്ടായിരുന്നു. ചോദിക്കാതെയും പറയാതെയും അറിഞ്ഞ് ചിന്നു സഹായിക്കാറുണ്ട്. ഇരുചെവി അറിയാതെയാണ് ചിന്നു സഹായിക്കാറ്. എന്നിട്ടും ആളുകൾ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ വിഷമം തോന്നും.‍ ചിന്നു എന്ത് ചെയ്താലും അതിന്റെ ഓഹരി ആ കുട്ടി ‍ഞങ്ങൾക്ക് തരാറുണ്ട്. അവൾ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അങ്ങനെ മോശമായി ചിന്നു ഞങ്ങളോട് ഒന്നും ചെയ്യില്ല.

ഷർട്ട് ലക്ഷ്മി കൊണ്ടുപോയെന്ന് അറിയില്ലായിരുന്നു. അവൾ വിളിച്ചപ്പോൾ ശരിക്കും സർപ്രൈസ്ഡായി. ഞാൻ പറഞ്ഞത് ഓർത്ത് വെച്ച് ചിന്നു കൊണ്ടുപോയല്ലോ എന്നോർത്താണ് ആദ്യം എന്റെ കണ്ണ് നിറഞ്ഞത്. ചിന്നുവിന്റെ കയ്യിൽ ആ പെർഫ്യൂം സെയ്ഫായുണ്ട്. അവൾ അത് കയ്യിൽ കൊണ്ടുതരുമ്പോൾ അത് വീഡിയോയാക്കണമെന്നുണ്ട്. സുധി ചേട്ടന്റെ എല്ലാ സാധനവും എന്റെ കയ്യിലുണ്ട്. ഒന്നും ഞാൻ കളഞ്ഞിട്ടില്ല. ചിന്നുവിന് വരുന്ന വിമർശനം കേട്ട് ഞാൻ ആശ്വസിപ്പിക്കാൻ വിളിച്ചപ്പോൾ അവൾ എന്നെയാണ് ആശ്വസിപ്പിച്ചത്. അങ്ങനൊരു മനസുള്ള കുട്ടിയാണ് ചിന്നുവെന്നും രേണു പറഞ്ഞിരുന്നു.

അതേസമയം, തനിയ്ക്കെതിരെ നടക്കാറുള്ള സൈബർ ആക്രമണങ്ങളെ കുറിച്ചും രേണു പ്രതികരിച്ചിരുന്നു. എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല.

വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് മുമ്പ് ചോദിച്ചത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top