Connect with us

വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു

Social Media

വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു

വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു

മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്.

ഇപ്പോഴിതാ തന്റെ കരിയർ ഉപേക്ഷിച്ചാണ് സുധിക്കും കുഞ്ഞിനും വേണ്ടി ജീവിച്ചതെന്ന് പറയുകയാണ് രേണു. ഏവിയേഷൻ പഠനവും പരിശീലനവും കഴിഞ്ഞ് ജോലിക്ക് വഴി തെളിഞ്ഞിരുന്നു, എന്നാൽ മകൻ കിച്ചു പറഞ്ഞത് പ്രകാരമാണ് ജോലിക്ക് പോകാതിരുന്നതെന്ന് രേണു പറയുന്നു. സുധിച്ചേട്ടൻ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളായിരുന്നുവെന്നും എന്നാൽ കൂടെ നിന്ന ചിലർ തന്നെ അദ്ദേഹത്തെ ചതിച്ചുവെന്നും രേണു വെളിപ്പെടുത്തി.

താൻ ഏവിയേഷന് പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് സുധിച്ചേട്ടനും മോനും ജീവിതത്തിലേക്ക് വരുന്നത്. അപ്പോൾ പഠിത്തമൊത്തെ ഉഴപ്പി. കരിയർ പോലും ഉപേക്ഷിച്ചിട്ടാണ് താൻ അവർക്ക് വേണ്ടി ജീവിതം മാറ്റി വെച്ചത്. ഇക്കാര്യം താൻ എവിടെയും പറഞ്ഞിട്ടില്ല. ബാംഗ്ലൂർ വിമാനത്താവളത്തിൽ ട്രെയിനിംഗ് വരെ കഴിഞ്ഞതാണ്. ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു. 2 വർഷത്തെ ഡിപ്ലോമ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലിക്കായി അഭിമുഖം നന്നായി കഴിഞ്ഞിരുന്നു. 40000 രൂപയായിരുന്നു സാലറി.

സുധിച്ചേട്ടന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു അവിടെ ജോലി ചെയ്യുന്നത്. സുധിച്ചേട്ടന്റെ ഭാര്യയെ ധൈര്യമായി ഇങ്ങോട്ട് വിട്ടോളൂ, ജോലിയൊക്കെ സെറ്റാണ് എന്ന് പറഞ്ഞു. അന്ന് കിച്ചു കുഞ്ഞാണ്, ഏഴിൽ പഠിക്കുന്നു. കിച്ചു പറഞ്ഞു, അച്ഛാ ഈ അമ്മയെ ഇപ്പോൾ കിട്ടിയതല്ലേ, അമ്മയെ ജോലിക്ക് വിടണ്ട. അമ്മ ഒരു സ്ഥലത്തും നമ്മൾ വേറെ ഒരു സ്ഥലത്തും ആവില്ലേ എന്ന് പറഞ്ഞു. സുധിച്ചേട്ടൻ തന്നോട് പറഞ്ഞു, വാവുട്ടാ, കിച്ചു ഇങ്ങനെയാണ് പറയുന്നത്, എന്ത് ചെയ്യും എന്ന്.

താൻ പറഞ്ഞു, എനിക്ക് നിങ്ങൾ മതി, കിച്ചുവിന്റെ വാക്കുകളാണ് വലുത്, ജോലി ഉപേക്ഷിക്കാം എന്ന്. കിച്ചുവിന് അമ്മ ഇല്ലായിരുന്നു. അവൻ അമ്മയായിട്ടാണ് അന്നും ഇന്നും തന്നെ കാണുന്നത്. ജോലിക്ക് പോയാൽ പണം കിട്ടുമായിരിക്കും, പക്ഷേ അവന് ഒരു അമ്മയുടെ സാമീപ്യം കിട്ടില്ലല്ലോ. സുധിച്ചേട്ടൻ പറഞ്ഞു, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന്. അങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്.

കൊവിഡ് വന്നതോടെയാണ് വീട് എന്ന സ്വപ്‌നം നടക്കാതെ പോയത്. അതിന് മുൻപാണ് വീടിന് അഡ്വാൻസ് കൊടുത്തത്. സൗദിയിൽ പരിപാടിക്ക് പോയി വന്നപ്പോൾ ഉളള പണം അതുപോലെ കൊടുക്കുകയായിരുന്നു. അത് കൊവിഡ് വന്നതോടെ വെള്ളത്തിലായി. സുധിച്ചേട്ടൻ മാനസികമായി വിഷമത്തിലായി. താൻ കട്ട സപ്പോർട്ടുമായി കൂടെ നിന്നു. അതൊക്കെ പോട്ടെ എന്ന് പറഞ്ഞു. ആ സമയത്ത് ഒരു ചെക്ക് കേസ് വന്നു. ചേട്ടൻ വളരെ വിഷമത്തിലായിരുന്നു. പക്ഷേ അതൊക്കെ പിന്നീട് കലങ്ങിത്തെളിഞ്ഞു.

ഉറുമ്പിനെ പോലും നോവിക്കാത്ത ആളായിരുന്നു സുധിച്ചേട്ടൻ. അദ്ദേഹത്തിന് പണി കൊടുത്തവർക്ക് ദൈവം മറ്റൊരു രീതിയിൽ മനസ്സിലാക്കി കൊടുക്കും. അവരോടൊക്കെ പൊറുക്കണേ എന്നാണ് താനും സുധിച്ചേട്ടനും പറയുന്നത്. അവരൊക്കെ ഇപ്പോഴും ഉണ്ട്. ആർക്കും തന്റെ മുന്നിൽ വരാൻ പോലും പറ്റില്ല. അതുപോലൊരു പണിയാണ് സുധിച്ചേട്ടനിട്ട് കൊടുത്തത്. കൂടെ നിന്ന് ചതിക്കുകയായിരുന്നു. ഫീൽഡിൽ ഉളളവരല്ല, ഫാൻസ് എന്ന് പറഞ്ഞ് നടന്നവരാണ്. അനിയന്മാരെ പോലെ സുധിച്ചേട്ടൻ മടിയിൽ കൊണ്ട് നടന്നവരാണ്. അത്രയും പാവത്താനായിരുന്നു സുധിച്ചേട്ടൻ. ഓട്ടക്കൈയ്യനായിരുന്നു. പൈസ കയ്യിൽ നിൽക്കില്ല. മരിച്ചപ്പോൾ സീറോ ബാലൻസ് ആയിരുന്നു സമ്പാദ്യം.

കണക്ക് പറഞ്ഞ് പൈസ വാങ്ങില്ല സുധിച്ചേട്ടൻ. അത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ട്. കൊവിഡിന്റെ സമയത്തൊക്കെ ഒരുപാട് കഷ്ടപ്പെട്ടു. കുറേ പേരൊക്കെ സഹായിച്ചു. അന്ന് വാടകവീട്ടിലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് വരെ തനിക്കൊപ്പം ഉണ്ടായിരുന്നു. ആറ് മാസത്തിനകം ഞാൻ എന്റെ വീട് പണിയാൻ തുടങ്ങും എന്ന് പറഞ്ഞു. പക്ഷേ ആൾക്ക് നല്ലൊരു വീട്ടിൽ ഒരു ദിവസം പോലും കിടക്കാൻ പറ്റിയില്ലല്ലോ എന്നത് മാത്രമാണ് ഒരു വിഷമം എന്നും രേണു പറഞ്ഞു.

സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരിൽ അറിയപ്പെടുന്ന രാഹുൽ ദാസ്. നടന്റെ മരണശേഷം രാഹുൽ സുധിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ നിന്നാണ് പഠിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ ഉടമസ്ഥരാണ് രാഹുലിന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത്. സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി സന്നദ്ധസംഘടനകൾ ചേർന്ന് കോട്ടയത്ത് പുതിയൊരു വീട് നിർമ്മിച്ച് നൽകിയിരുന്നു. രേണുവും ഇളയമകൻ റിതുലും ഈ പുതിയ വീട്ടിലാണ് താമസം.

അതിനിടെ, ഇവർക്ക് വീട് വെയ്ക്കാനായി സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. സുധിയുടെ കുടുംബത്തിന് സ്ഥലം നൽകിയതിന്റെ പേരിൽ വലിയ രീതിയിൽ താൻ അപമാനിക്കപ്പെടുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറ്റവും മനോഹരമയാതും വിലപിടിപ്പുള്ളതുമായ സ്ഥലമാണ്. ഇന്ന് ആ ഏഴ് സെന്റിന് നാല് ലക്ഷം രൂപ വിലയുണ്ട്. ആ കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം നൽകിയത്. മാധ്യമപ്രവർത്തകനായ ആർ.ശ്രീകണ്ഠൻ നായരും രാഹുൽ ഇരുമ്പ് കുഴിയും എന്നോട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു.

അതിനെ ബഹുമാനിച്ചാണ് ആ കുഞ്ഞുങ്ങൾക്ക് സ്ഥലം നൽകിയത്. പക്ഷെ ഞാൻ അവരെ വെച്ച് എന്റെ മറ്റ് വസ്തുക്കൾ വിറ്റ് കാശുണ്ടാക്കി കച്ചവടം നടത്തി എന്നൊക്കെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് കണ്ടു. വളരെ അർത്ഥശൂന്യമായ ഒന്നാണത്. കൊല്ലം സുധിയുടെ കുടുംബത്തിന്റെ പേര് പറഞ്ഞ് എന്നോട് ആരും വസ്തു വാങ്ങാൻ വരാറില്ല. അവർക്ക് സ്ഥലം കൊടുത്തതിന്റെ പേരിൽ എനിക്ക് യാതൊരു അഡ്വാന്റേജും ഉണ്ടായിട്ടില്ല.

ഡിസ്അഡ്വാന്റേജ് മാത്രമെ ഉണ്ടായിട്ടുള്ളു. സ്ഥലങ്ങൾ എല്ലാം ഞാൻ കൊടുത്തുവെന്ന് ഓർത്ത് എന്റെ കുടുംബവും ബന്ധുക്കളും എന്നോട് എതിർപ്പ് കാണിക്കുകയാണ്. എന്തിന് കൊടുത്തുവെന്നാണ് ചോദിക്കുന്നത്. എനിക്ക് അവകാശപ്പെട്ട സ്വത്ത് രണ്ട് അനാഥ ബാല്യങ്ങളെ ഓർത്താണ് ഞാൻ കൊടുത്തത്. പക്ഷെ എനിക്കിപ്പോൾ തീരാദുഖവും പുറത്തിറങ്ങാൻ കഴിയാത്ത മനോവേദനയുമാണ് പല വ്യക്തികളിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്.പേരും പ്രശസ്തിയും കിട്ടാൻ വേണ്ടി ചെയ്തതല്ല.

മുമ്പും നിർധന കുടുംബങ്ങൾക്ക് സ്ഥലം ഞാൻ നൽകിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആളുകൾ എന്നെ അവഹേളിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തിൽ മാടപ്പള്ളിയ്ക്ക് സമീപം പ്ലാന്തോട്ടം കവലയിലുള്ള ഏഴുസെന്റ് സ്ഥലത്താണ് സുധിയ്ക്ക് വീടൊരുങ്ങിയത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ആണ് നോബിൾ ഫിലിപ്പ്.

ബിഷപ്പിന് നേരെ മാത്രമല്ല, ഇവർക്ക് വീട് വെച്ച് നൽകിയ കേരള ഹോം ഡീസൈൻ എന്ന കൂട്ടായ്മയ്ക്കുമെതിരേയും വിമർശനങ്ങൾ നടന്നിരുന്നു. പിന്നാലെ മറുപടിയുമായി ഫിറോസ് തന്നെ രംഗത്തെത്തിയിരുന്നു. രേണുവിന് അല്ല, കൊല്ലം സുധിയുടെ മക്കൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. നമ്മൾ ചെയ്തത് വലിയ എന്തോ തെറ്റാണ് എന്ന രീതിയിൽ വരുത്തി വെക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഭർത്താവ് മരിച്ചു എന്ന് കരുതി വീട്ടിൽ മാത്രം ഒതുങ്ങി കഴിയേണ്ടതില്ല. അവർക്ക് അവരുടെ കുടുംബത്തെ നോക്കേണ്ടതുണ്ട്. അച്ഛൻ ഒരു രോഗിയാണ്. രേണു ജോലിക്ക് പോയാൽ മാത്രമേ ആ കുടുംബത്തിന് ജീവിക്കാൻ കഴിയുകയുള്ളു. ഇല്ലെങ്കിൽ ആ വീട് പട്ടിണിയാണ്.

അവർക്ക് വീട് ഉണ്ടാക്കി കൊടുത്ത അന്ന് അവിടെ നിന്ന് ഇറങ്ങിയവരാണ് ഞങ്ങൾ. അതിന് ശേഷം നിങ്ങൾ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ച് വിളിച്ചിട്ടില്ല. അവർക്ക് ജീവിക്കണം, അതിന് ജോലിക്ക് പോകണം. സീരിയലിലും ടെലിഫിലിമിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്നു. അത് അവരുടെ ജോലിയാണ്. അതിനെതിരെയാണ് ഈ പറയുന്നത്. അതിലേക്ക് ഞങ്ങളെക്കൂടി വലിച്ചിഴയ്ക്കുന്നു.

തുടക്കത്തിൽ ഇവരുടെ ഭാഗത്തും ചെറിയ ചില മിസ്റ്റേക്കുകൾ വന്നിട്ട്. മരിച്ച വിഷമത്തിൽ നിൽക്കുന്ന സമയത്താണ് അവർ ഒരുപാട് ഓൺലൈൻ മീഡിയകൾക്ക് അഭിമുഖങ്ങൾ കൊടുക്കുന്നത്. ഈ മീഡിയകൾ അവരുടെ സംഘടവും ബുദ്ധിമുട്ടൊക്കെ പകർത്തിയെടുത്ത് വലിയ രീതിയിൽ പ്രചരിപ്പിച്ചു. ഇതോടെ സുധിയുടെ ഭാര്യ രേണു മരണം വരെ ഇങ്ങനെ വിഷമിച്ചിരിക്കുമെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടു. ഉറ്റവർ മരിച്ച് നാളുകൾ കഴിയുന്നതോടെ നമ്മൾ ആ വിഷമത്തിൽ നിന്നും മാറും.

രേണു അങ്ങനെ മാറുന്നത് ആളുകൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിലെ ആക്രമണവും ചോദ്യം ചെയ്യലും ഉണ്ടാകുന്നത്. രേണു ചെയ്തതിൽ എന്താണ് തെറ്റ്? എവിടെയെങ്കിലും ബോംബ് വെക്കാൻ പോയോ? അതും അല്ലെങ്കിൽ വർഗ്ഗീയത പറഞ്ഞോ? കൊല്ലാൻ പോയോ? മോഷ്ടിച്ചോ? ഇതിനൊന്നും നിൽക്കാതെ ഒരു ജോലിയാണ് ചെയ്തത്. വസ്ത്രത്തിന്റെ കാര്യമാണെങ്കിൽ ഇതിലും മോശമായി എത്രയധികം നടിമാർ വസ്ത്രം ധരിക്കുന്നു. അവരെ പോയി കാണാനും കയ്യടിക്കാനും എല്ലാവർക്കും പറ്റും.

രേണു വേറെ കല്യാണം കഴിക്കും, കുട്ടികളെ അവിടുന്ന് ഇറക്കും, അല്ലെങ്കിൽ ഒരു മകനെ ഓടിച്ചു എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഒരു മകൻ കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. പഠനത്തിന്റെ ആവശ്യത്തിനാണ് അങ്ങോട്ട് പോയത്. ഇത്തരം പ്രചരണം വന്നപ്പോഴാണ് കുട്ടികളുടെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്നും 15 വർഷത്തിനിടെ വിൽക്കാനും കഴിയില്ലെന്നും ഞാൻ വിശദീകരിച്ചത്.

രേണുവിനെ കണ്ടിട്ട് അല്ല വീട് നിർമ്മിച്ച് നൽകിയത്. സുധി മരിച്ച് രണ്ടാം നാളാണ് അദ്ദേഹത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടുകളേയും കഷ്ടപ്പാടുകളേയും കുറിച്ച് അറിയുന്നത്. അതൊക്കെ കേട്ടപ്പോൾ വലിയ വിഷമമായി. അപ്പോഴാണ് ആ മക്കളെ കരുതിക്കൊണ്ട് ഒരു വീട് നിർമ്മിക്കണമെന്ന് തീരുമാനിച്ചത്. അതുകൊണ്ടാണ് വീടും സ്ഥലവും മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തത്.

എന്തുകൊണ്ട് രേണുവിന്റെ പേരിൽ വീട് രജിസ്റ്റർ ചെയ്തില്ലെന്ന് ചോദിച്ചാൽ അതിനകത്ത് പോസിറ്റിവായ ഒരു കാര്യമുണ്ട്. രേണു പ്രായം കുറഞ്ഞ ഒരു വ്യക്തിയാണ്. അവർക്ക് വേണമെങ്കിൽ മറ്റൊരു വിവാഹം കഴിച്ച് പോകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അത് വേണോ വേണ്ടയോ എന്നൊക്കെയുള്ളത് രേണുവിന്റെ വ്യക്തിപരമായ കാര്യമാണ്.

വിവാഹം കഴിച്ച് അവൾ മറ്റൊരാളുടെ കൂടെ പോകുകയാണെങ്കിൽ സ്വാഭാവികമായും കുട്ടികൾ പെരുവഴിയിലാകും. വരുന്ന ആൾ എങ്ങനെയാകും എന്ന് അറിയില്ലാലോ. ഈ സാഹചര്യത്തിൽ കൂടുതൽ സുരക്ഷിതം എന്ന നിലയിലാണ് കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്തത് എന്നും ഫിറോസ് പറഞ്ഞിരുന്നു. വീടിന്റെ പാല് കാച്ചൽ ചടങ്ങിന്റെ ദൃശ്യങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

More in Social Media

Trending

Recent

To Top