Connect with us

ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയില്ല, 20 വർഷമായി ഒ സി ഡിയ്ക്ക് ചികിത്സയിലാണ്, മൈന്റ് സ്റ്റേബിൾ അല്ല; ബാലയ്ക്ക് ഒപ്പം സന്തോഷ് വർക്കി

News

ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയില്ല, 20 വർഷമായി ഒ സി ഡിയ്ക്ക് ചികിത്സയിലാണ്, മൈന്റ് സ്റ്റേബിൾ അല്ല; ബാലയ്ക്ക് ഒപ്പം സന്തോഷ് വർക്കി

ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയില്ല, 20 വർഷമായി ഒ സി ഡിയ്ക്ക് ചികിത്സയിലാണ്, മൈന്റ് സ്റ്റേബിൾ അല്ല; ബാലയ്ക്ക് ഒപ്പം സന്തോഷ് വർക്കി

നടൻ ബാലയ്ക്ക് ഒപ്പം വീണ്ടും സന്തോഷ് വർക്കി. ബാല തന്നെ ഭീഷണിപ്പെടുത്തി തടഞ്ഞു വെച്ചിരിക്കുക ആയിരുന്നുവെന്ന ആരോപണങ്ങൾ നിഷേധിക്കുകയാണ് സന്തോഷ് വർക്കി. ബാല തന്നെ പൂട്ടിയിട്ടിട്ടില്ല എന്ന് പറഞ്ഞ സന്തോഷ് തനിക്ക് ഒസിഡി എന്ന രോഗമാണെന്ന് പറഞ്ഞു. ബാലയുടെ മുന്നിൽവച്ച് മാധ്യമങ്ങളോട് ആയിരുന്നു സന്തോഷിന്റെ പ്രതികരണം.

ബാല തന്നെ പൂട്ടിയിട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് സന്തോഷ് വർക്കി മറുപടി പറഞ്ഞത്. തന്നെ പേടിയാണോ എന്നും ബാല ചോദിക്കുന്നുണ്ട്. ഇതിനും ഇല്ല എന്നാണ് സന്തോഷിന്റെ മറുപടി. കഴിഞ്ഞ 20 വർഷമായി ഒ സി ഡിയ്ക്ക് താൻ ചികിത്സയിൽ ആണെന്നും മൈന്റ് സ്റ്റേബിൾ അല്ലെന്നും സന്തോഷ് പറയുന്നു. സന്തോഷ് കഴിക്കുന്ന മരുന്നുകളും ബാല മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. ബാല തന്നെ പൂട്ടിയിട്ടെന്ന ആരോപണം തെറ്റാണ്. തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയോ ഫോൺ തട്ടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി സന്തോഷ് പറഞ്ഞു.

ബാല ആറാട്ടണ്ണനെ പൂട്ടിയിട്ടും ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ കാര്യങ്ങൾ പറയിപ്പിച്ചതിനുമുള്ള ചെകുത്താന്റെ ആരോപണങ്ങൾ സന്തോഷ് വർക്കി തള്ളി.

‘ചെകുത്താൻ’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബാല പറഞ്ഞു . എംഡിഎംഎ പോലെയുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ച് സിനിമയെ തകർക്കാൻ നടക്കുന്നവർക്കെതിരെ നിയമപരമായി മുന്നേറും എന്നും അതിനായി താൻ മുന്നിട്ടിറങ്ങുകയാണെന്നും ബാലയും പ്രതികരിച്ചു.

‘‘എത്ര മൂടി വെച്ചാലും സത്യം ഒരിക്കൽ വെളിയിൽ വരും. ഇത്രയും നേരം ഞാൻ ദൈവത്തോട് പ്രാർഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. സത്യം വെളിയിൽ വരണമേ എന്ന്. അപ്പോഴാണ് സന്തോഷ് വർക്കി ഈ വീട്ടിലേക്ക് വന്നത്. അയാളിവിടേയ്ക്ക് ഒറ്റയ്ക്കാണ് വന്നതും. എന്റെ പല സംശയങ്ങൾക്കും മറുപടി പറഞ്ഞെങ്കിലും എനിക്ക് ഇനിയും ഒരുപാട് സംശയങ്ങൾ ബാക്കിയുണ്ട്. ചെകുത്താൻ എന്ന് പറയുന്ന ആൾ എംഡിഎംഎ പോലെയുള്ള സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്. അത് കാരണമാകും അയാൾ ഓരോന്ന് ഇങ്ങനെ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഇനി കേരളത്തിൽ നടക്കാതിരിക്കുവാനായി ഞാൻ പൊരുതാൻ ഇറങ്ങുകയാണ്. നിയമപരമായിട്ട് അയാളെ കൈകാര്യം ചെയ്യും.

ഒരു നടന്റെ രക്തത്തിൽ തന്നെ അയാളുടെ ആ വൈഭവം ഉണ്ടാവണം. പടം കാണാതെ ട്രെയിലർ നോക്കി റിവ്യൂ പറയുന്ന ആളാണ് ചെകുത്താൻ. പത്തിരുപത് കോടി മുടക്കി പടം ചെയ്യുന്ന ഞങ്ങളെല്ലാവരും പൊട്ടന്മാർ ആണോ? ഒരു പടം പരാജയപ്പെട്ടാൽ ആ കുടുംബം നശിച്ചുപോവുന്നു. അങ്ങനെ സിനിമയിലെ എത്ര കുടുംബം നശിച്ചുപോയി. ഇനിയെങ്കിലും എല്ലാവരും മുൻപോട്ട് വരണം. ഇതുമായി ബന്ധപ്പെട്ട് ഞാൻ കേസ് കൊടുക്കാൻ പോവുകയാണ്. കോടിക്കണക്കിന് രൂപ മുടക്കേണ്ടി വന്നാലും ശരി, ഇതുമായി ഉറപ്പായും മുൻപോട്ടു പോകും. ഇരുപത്‌ വർഷമായിട്ട് ഒസിഡി (ഒബ്സെസീവ് കമ്പൽസീവ് ഡിസോഡർ) ഉളള ഒരാളാണ് സന്തോഷ് വർക്കി. അതിനുള്ള മരുന്നും കൊണ്ടാണ് അയാൾ നടക്കുന്നത്. ’’–ബാല ലൈവിൽ പറഞ്ഞു.

ഈ അസുഖത്തിന്റെ പേരിൽ അയാളുടെ അച്ഛന് ഒരുപാട് വിഷമമുണ്ടായിരുന്നുവെന്നും ഈ അസുഖവുമായി ബന്ധപ്പെട്ട് ഒരുപാട് ഡോക്ടർമാരെ ചികിത്സയ്ക്കായി സമീപിച്ചിട്ടുണ്ട് എന്നും അതിനുള്ള മരുന്നുകൾ കഴിച്ചിട്ടുണ്ട് എന്നും ബാലയുടെ ലൈവിൽ സന്തോഷ് വർക്കി വെളിപ്പെടുത്തി. ബെംഗളൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുറേക്കാലം പോയി കിടന്നും ചികിത്സ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് കഴിക്കുന്നത് കൊണ്ട് ഓർമക്കുറവും വിശപ്പ് കൂടുതലുമുണ്ട്. അതുകൊണ്ടാണ് ബാലയുടെ ഒപ്പം പോയതെന്നും അദ്ദേഹം പറയുന്നു. തന്റെ ഫോണുകൾ ബാല പിടിച്ചു വച്ചിട്ടില്ലെന്നും സ്വയം സ്വിച്ച് ഓഫ് ചെയ്തതുമാണെന്നാണ് ഇപ്പോൾ അദ്ദേഹം ബാലയുടെ മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top