News
ഓഡിയോയിൽ കേട്ട സ്ത്രീ ശബ്ദം! അന്ന് പറഞ്ഞ ആ സത്യം…. ദിലീപ് ഊരാക്കുടുക്കിലേക്ക്.. സകലതും പൊളിച്ചടുക്കുന്നു! ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ
ഓഡിയോയിൽ കേട്ട സ്ത്രീ ശബ്ദം! അന്ന് പറഞ്ഞ ആ സത്യം…. ദിലീപ് ഊരാക്കുടുക്കിലേക്ക്.. സകലതും പൊളിച്ചടുക്കുന്നു! ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ
By
നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ദിലീപിനെതിരെ നടൻ ബാലചന്ദ്രൻ കൂടുതൽ തെളിവുകളുമായി രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ ദിലീപിന്റേതെന്ന് സംശയിക്കുന്ന തരത്തിലുളള ഒരു ശബ്ദരേഖ പുറത്ത് വന്നു. ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവര്‍ ആലുവയിലെ ദിലീപിന്റെ വസതിയില്‍ നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ റെക്കോഡിംഗാണിതെന്ന് അവകാശത്തോടെയാണ് വീഡിയോ പ്രചരിക്കപ്പെടുന്നത്. ഒരു പ്രമുഖ വാർത്ത ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്ന തരത്തിലുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ഇപ്പോൾ ഇതാ ദിലീപ് നടത്തിയെന്ന പേരില്‍ ചാനൽ പുറത്ത് വിട്ട ഓഡിയോ സംഭാഷണങ്ങളില്‍ പ്രതികരിച്ച് സംവിധായകന് ബൈജു കൊട്ടാരക്കര. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കാര്യങ്ങള്‍ വളരെ നേരത്തെ മുതല്‍ തന്നെ ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നാണ് ഒരു ചാനലിൽ തന്നെ
ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നത്. പുറത്ത് വന്ന തെളിവുകള്‍ കോടതിയിലെത്തണമെന്നും അദ്ദേഹം പറയുന്നു.
കേസിന് ആസ്പദമായ അക്രമം നടന്ന 2017 മുതല്‍ നമ്മളൊക്കെ പറഞ്ഞ കാര്യങ്ങളാണ് ഇത്. പള്‍സർ സുനിയുമായി എത്രയൊക്കെ ബന്ധമില്ലെന്ന് ദിലീപ് പറഞ്ഞാലും അദ്ദേഹത്തിന് പള്‍സർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്ന് നമ്മള് പലപ്രാവശ്യം പറഞ്ഞിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
പള്‍സർ സുനി ലൊക്കേഷനില്‍ വെച്ച് ദിലീപിനെ നിരന്തരം കണ്ടിരുന്നു. പൊലീസ് തന്നെ ഇക്കാര്യം കണ്ട് പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇല്ലാ.. ഇല്ലാ.. എന്നായിരുന്നു ചാനലിലും സോഷ്യല്‍ മീഡിയയിലും ഇരുന്നുകൊണ്ട് കുറേ ആളുകള്‍ ദിലീപിനെ വെള്ളപൂശാന്‍ വേണ്ടി പറഞ്ഞുകൊണ്ടിരുന്നത്. സിനിമ മേഖലയ്ക്ക് അകത്ത് നിന്ന് തന്നെ ദിലീപിന് വേണ്ടി ഒരു വലിയ വിഭാഗം മുന്നോട്ട് വന്നിരുന്നു. എന്തൊക്കെ സംഭവിച്ചാലും, എന്തൊക്കെ പിന്തുണ ഉണ്ടെങ്കിലും സത്യം ഒരിക്കല്‍ പുറത്ത് വരും എന്നത് വ്യക്തമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഈ സംഭാഷണങ്ങള്‍.
ബാലചന്ദ്രകുമാർ എന്ന് പറയുന്ന വ്യക്തി ഒരിക്കല്‍ എന്നേയും വിളിച്ചിരുന്നു. അദ്ദേഹം വളരെ വ്യക്തതയോടെയാണ് കാര്യങ്ങള്‍ പറയുന്നത്. ദിലീപുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അദ്ദേഹം. എന്തായാലും ശരി ഈ സംഭവത്തിന് കാവ്യയുമായി ബന്ധമുണ്ടെന്നും, കാവ്യക്ക് ഇതേകുറിച്ച് അറിയാമെന്നും ദിലീപാണ് ഈ ക്രൈം ചെയ്തതെന്ന് അനിയന് പറയുന്നതു, പള്‍സർ സുനിക്ക് ഈ കാശ് വന്ന് വാങ്ങിയാല്‍ പോരായിരുന്നോ എന്ന് പറയുന്നതൊക്കെ വ്യക്തമായ തെളിവുകളാണെന്ന് അദ്ദേഹം പറയുന്നു.
ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഓഡിയോ അനുസരിച്ചാണെങ്കില്‍ ആ വാക്കുകള്‍ പോകുന്നത് കാവ്യാ മാധവനിലേക്കാണ്. അല്ലാതെ വേറെ ഒരു സ്ഥലത്തേക്കുമല്ല. ആ ഓഡിയോയില്‍ അത് വ്യക്തമായി പറയുന്നുണ്ട്. ആ ഓഡിയോ ഒന്ന് കേട്ട് നോക്കാമെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. കാവ്യയുടെ പേര് പറയുന്നില്ലെന്നേയുള്ളു. അന്ന് കാവ്യയേയും ഏറെ സംശയിച്ചിരുന്നതാണ് പൊലീസെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
കാവ്യ മാധവന്റെ സ്ഥാപനത്തില്‍ കയറി പൊലീസ് പരിശോധന നടത്തുകയും സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്ത് തെളിവുകള്‍ അവശേഷിച്ചാലും എന്തെങ്കിലുമൊക്കെ അവശേശിക്കും എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരമാണ്. ദിലീപിനെ രക്ഷിക്കാന്‍ ശ്രമിച്ചവരൊക്കെ ഇത് അറിയണം. ഈ സമൂഹത്തില്‍ ഒരു സ്ത്രീയെ ഇത്രമാത്രം അപമാനിച്ച്, അവരെ ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങളൊക്കെ ചെയ്യുകയും ഈ സിനിമ വ്യവസായം തന്റെ കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി ചെയ്ത് വ്യത്തികെട്ട പരിപാടികള്‍ക്ക് ലഭിച്ച തിരിച്ചടിയാണ് ഈ സംഭാഷണം. തീർച്ചയായും ഈ സംഭാഷണങ്ങള്‍ കോടതിയില്‍ പോവണം. കേസിന്റെ തെളിവുകളോടൊപ്പം പുറത്ത് വന്ന മുഴുവന്‍ ഓഡിയോ ക്ലിപ്പും ചേർത്ത് വെക്കണം എന്നുള്ളതാണ് എന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പുറത്ത് വന്ന ശബ്ദ രേഖ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്നാണു പറഞ്ഞിരിക്കുന്നത്.
ആ ശബ്ദരേഖയിൽ പറയുന്നത് ഇങ്ങനെ ആണ്;
ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാന്‍ രക്ഷിച്ച് കൊണ്ടു പോയതാണ്,’ ‘കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്ന് ഒരാള്‍ പറയുമ്പോള്‍ ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയുകയാണ്. . പള്‍സര്‍ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നാണ് ഇതില്‍ പറയുന്നത്.
ഇതിന്റെ ഇടയ്ക്ക് കയറി ദിലീപിന്റെ സഹോദരന് അനൂപ് ദിലീപ് ക്രൈമിനെ പറ്റി പറയുന്നുണ്ട്. ‘ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ പറയുന്ന മറ്റൊരു ഓഡിയോയും പുറത്ത് വന്നിരിക്കുകയാണ്. ഒരു ദിവസം നടന്ന പല സംഭാഷണങ്ങളില്‍ ചിലതാണ് പുറത്ത് വന്നത്. ഈ വെളിപ്പെടുത്തലുകള്‍ എല്ലാം കേസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കും. അക്രമത്തിന് വേണ്ടി നടത്തിയ പണമിടപാടുകളെ കുറിച്ചാണ് മറ്റൊരു റെക്കോര്‍ഡറിലുള്ളത്. ഏതായാലും പുതിയ വെളിപ്പെടുത്തലുകള്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
