Social Media
ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു, ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി; കിച്ചുവിനോട് രേണു മോശമായി പെരുമാറി; രംഗത്തെത്തി അയൽവാസി
ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു, ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി; കിച്ചുവിനോട് രേണു മോശമായി പെരുമാറി; രംഗത്തെത്തി അയൽവാസി
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. ഇടയ്ക്കിടെ സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ പ്രധാനമായും വരുന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രേണുവിനെതിരെ കടുത്ത വിമർശനങ്ങൾ കൂടുതലായി ഉയർന്ന് വന്നത്.
രേണു സുധിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. തനിക്ക് ഒരു കഴിഞ്ഞ കാലം ഉണ്ടെന്നുള്ളത് രേണുവും സമ്മതിച്ചു. പക്ഷെ വിവാഹം കഴിഞ്ഞതാണോ അല്ലയോ എന്നതിൽ രേണു വിശദീകരണം നൽകിയിരുന്നില്ല. തന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്നത് സുധി ചേട്ടനോട് താൻ പറഞ്ഞിട്ടുണ്ടെന്നാണ് രേണു പ്രതികരിച്ച് പറഞ്ഞത്. കോട്ടയം ഞാലിയാൻ കുഴിയിലുള്ള ബിനുവായിരുന്നു രേണുവിന്റെ ആദ്യ ഭർത്താവെന്നാണ് പ്രചരിക്കുന്നത്.
ഇപ്പോഴിതാ രേണുവിന്റെ അയൽവാസിയുടെ ഒരു ഓഡിയോ ക്ലിപ്പാണ് വൈറലാകുന്നത്. തനിക്ക് കുട്ടിക്കാലം മുതൽ രേണുവിനെ പരിചയമുണ്ടെന്നും ആദ്യ ഭർത്താവിനെ രേണു ഉപേക്ഷിച്ചതാണെന്നുമായിരുന്നു അയൽവാസിയായ സ്ത്രീയുടെ വെളിപ്പെടുത്തൽ. സുധിയുടെ മകൻ കിച്ചു എന്ന രാഹുലിനോട് രേണു മോശമായി പെരുമാറിയതായും അയൽവാസി പറയുന്നു.
രേണുവിനെ എനിക്ക് അഞ്ചാം ക്ലാസ് മുതൽ അറിയാം. എന്റെ വീടിന് അടുത്താണ് താമസം. കൊല്ലം സുധിയുമായി കഴിഞ്ഞത് രേണുവിന്റെ രണ്ടാമത്തെ വിവാഹമാണ്. ആദ്യത്തെ വിവാഹത്തിലുള്ള അയാളെ രേണു ഉപേക്ഷിച്ച് പോന്നു. കല്യാണത്തിന് ഞങ്ങൾ എല്ലാവരും പോയിരുന്നു. രേണു പറയുന്നതെല്ലാം നുണയാണ്. ഏവിയേഷൻ പഠിക്കാൻ പോയിട്ട് പാതി വഴിയിൽ നിർത്തി തിരികെ പോന്നു. ആ സമയത്ത് സുധിയുമായി റിലേഷനിലായിരുന്നു.
ആദ്യത്തെ വിവാഹം കഴിഞ്ഞിട്ട് ആ വീട്ടിൽ രണ്ടാഴ്ച തികച്ച് നിന്നില്ല. അവിടെ പണിയൊന്നും ചെയ്യുമായിരുന്നില്ല. അങ്ങനെ വഴക്കുണ്ടാക്കി പോന്നതാണ്. നാട്ടിലുള്ള മനുഷ്യർക്കൊന്നും രേണുവിനെ ഇഷ്ടമല്ല. അതുപോലെ നിന്റെ അച്ഛൻ മരിച്ചില്ലേ… വീട്ടിൽ നിന്ന് ഇറങ്ങിപ്പോകൂവെന്ന തരത്തിലും രേണു ഒരിക്കൽ സംസരിച്ചിരുന്നുവെന്നുമാണ് അയൽവാസിയുടെ വെളിപ്പെടുത്തൽ.
ലൈഫ് ഓഫ് അനന്തു ഉൾപ്പടെയുള്ള റിയാക്ഷൻ വീഡിയോ ചെയ്യുന്ന യുട്യൂബ് ചാനലുകൾ അയൽവാസിയുടെ ഓഡിയോ പുറത്ത് വിട്ടിട്ടുണ്ട്. സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു. സുധിയെ ഉപേക്ഷിച്ച് ഭാര്യ പോകുമ്പോൾ കിച്ചു കൈക്കുഞ്ഞായിരുന്നു. പരിപാടികൾക്ക് പോകുമ്പോൾ മകനെ ബാക്ക് സ്റ്റേജിൽ ഉറക്കി കിടത്തിയിട്ടാണ് പരിപാടി ചെയ്‌തിരുന്നതെന്ന് പലപ്പോഴായി മുമ്പ് സുധി പറഞ്ഞിട്ടുണ്ട്.
പിന്നീട് കിച്ചു സ്കൂളിൽ പോയി തുടങ്ങിയശേഷമാണ് രേണുവിനെ സുധി വിവാഹം ചെയ്യുന്നത്. ആ ബന്ധത്തിൽ രേണുവിന് ഒരു മകനുണ്ട്. സുധിയുടെ മരണശേഷം കിച്ചു സുധിയുടെ ബന്ധുക്കൾക്കൊപ്പമാണ് താമസം. വളരെ വിരളമായി മാത്രമാണ് രേണു താമസിക്കുന്ന കോട്ടയത്തെ വീട്ടിലേക്ക് വരാറുള്ളത്. കിച്ചുവിന്റെ പഠന ചിലവുകൾ ഫ്ലവേഴ്സ് ചാനലാണ് ഏറ്റെടുത്തിരിക്കുന്നത്.
‘ആരാണ് ഇത്തരം കഥകളെല്ലാം ഉണ്ടാക്കുന്നത്. ഏത് പാസ്റ്റർ? അങ്ങനെ ഒരു പാസ്റ്ററെ എനിക്ക് അറിയുക പോലും ഇല്ല.’ എന്റെ ജീവിതത്തിലും പഴയ കാര്യങ്ങളുണ്ട്, സുധിച്ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങളുണ്ട്. അതൊക്കെ ഞങ്ങൾ വിവാഹം കഴിക്കുന്ന സമയത്ത് രണ്ടുപേർക്കും അറിയാം. ഇത്രയും നാൾവരെ ആർക്കും ഒരു വിഷയവും ഇല്ലായിരുന്നു. ഇപ്പോഴായിരുന്നു ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നത്. എന്നോട് ഇതൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല.
എന്റെ ജീവിത്തിൽ സംഭവിച്ച കാര്യങ്ങൾ സുധിച്ചേട്ടനോടും കുടുംബത്തോടും മാത്രമല്ല, മൂത്ത മകന് അറിവായ കാര്യത്തിൽ അവനോടും പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഞങ്ങൾ തമ്മിലുള്ള കല്യാണം കഴിഞ്ഞത്. ഞാൻ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകൾക്ക് എന്താണ്. ഞാൻ ഒന്നും മറച്ച് വെച്ചിട്ടില്ല. ഇതേക്കുറിച്ച് ഒരു മനുഷ്യനും ഇതുവരെ എന്നോട്ട് ചോദിച്ചിട്ടുമില്ല. ഇപ്പോൾ ഈ അഭിമുഖത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്.
ഏതാണ്ട് എന്തോ വലിയ സംഭവം കണ്ടുപിടിച്ചത് പോലെയാണ് ഇപ്പോഴത്തെ ആരോപണം. ആരാണ് ഈ കമന്റ് ഇടുന്നത് എന്നതൊക്കെ വളരെ വ്യക്തമായിട്ട് എനിക്ക് അറിയാം. ഞാൻ ഇവരൊക്കെ ഉദ്ദേശിക്കുന്നതിനേക്കാൾ വലിയ സെലിബ്രിറ്റിയാകുമോ എന്നൊക്കെ ഓർത്തിട്ടാണ് ഇങ്ങനെ പറയുന്നത്. അല്ലാതെ ഇവരേക്കൊണ്ടൊന്നും അഞ്ച് പൈസയുടെ ഉപകാരം ഇല്ല.
പഴയകാര്യങ്ങളൊക്കെ ഇവിടം കൊണ്ട് നിർത്താം എന്നാണ് എന്നെ വിവാഹം കഴിക്കുമ്പോൾ സുധിച്ചേട്ടൻ പറഞ്ഞത്. വിവാഹം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് താലികെട്ടും രജിസ്ട്രേഷനുമാണ്. ഞാൻ സുധിച്ചേട്ടനോട് ഒന്നും മറച്ച് വെച്ചിട്ടില്ല. സുധിച്ചേട്ടൻ മരിച്ചു പോയതുകൊണ്ട് ഞാൻ കളവ് പറയുകയാണ് എന്നാണെങ്കിൽ നിങ്ങൾക്ക് കിച്ചുവിനോട് ചോദിക്കാം. എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഇവർക്ക് അറിയാം.
പറയാൻ പറ്റാത്ത അത്രയും മോശം സാഹചര്യത്തിൽ ഞാൻ ജീവിച്ച ഒരു ജീവിതം ഉണ്ടായിരുന്നു. എന്നുവെച്ച് അത് വിവാഹം കഴിഞ്ഞ് ദാമ്പത്യത്തിലേക്ക് പോയി എന്നല്ല. കമന്റിടുന്നവർക്ക് ഇത് മാത്രമാണ് എന്റെ മറുപടി. അറിയേണ്ടവരെയൊക്കെ ഇതിനോടകം തന്നെ ഞാൻ അറിയിച്ചിട്ടുണ്ട്. സുധിച്ചേട്ടൻ തന്നെ പറഞ്ഞത് പോലെ പാസ്റ്റ് ഈസ് പാസ്റ്റ്. അതുമാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ഞാൻ നിന്റെ ഭർത്താവണ്, നീ എന്റെ ഭാര്യ അത് മാത്രം പുറത്ത് പറഞ്ഞാൽ മതിയെന്നാണ് സുധിച്ചേട്ടൻ പറഞ്ഞതെന്നും രേണു സുധി പറയുന്നു.
ഒരു പാസ്റ്റററേയും ഞാൻ വിവാഹം കഴിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു പാസ്റ്റ് ഉണ്ടായിരുന്നു. അത് ഞാൻ തള്ളിക്കളയുന്നില്ല. ഇവർ ഈ പറയുന്ന വ്യക്തി പാസ്റ്ററാണോ എന്നൊന്നും എനിക്ക് അറിയില്ല. അയാൾ കല്യാണവും കഴിഞ്ഞ് രണ്ട് മക്കളുമായി കുടുംബത്തോടെ ജീവിക്കുന്നുവെന്നാണ് എനിക്ക് കിട്ടിയ വിവരം. ഇതേക്കുറിച്ചൊന്നും എനിക്ക് ഇതുവരെ പറയേണ്ടി വന്നിട്ടില്ല എന്നുമായിരുന്നു രേണു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
അതുപോലെ സുധിയുടേത് മൂന്നാം വിവാഹമായിരുന്നുവെന്നും അടുത്തിടെ പ്രചരിച്ചിരുന്നു. രണ്ടാം ഭാര്യയാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്ത് എത്തുകയും ചെയ്തിരുന്നു. രേണുവുമായുള്ള സുധിയുടെ ബന്ധം ആരംഭിച്ചശേഷമാണ് താൻ ബന്ധം ഉപേക്ഷിച്ച് വിവാഹമോചിതയായതെന്നായിരുന്നു സ്ത്രീയുടെ വെളിപ്പെടുത്തൽ. എന്നാൽ താൻ മാത്രമാണ് സുധിയുടെ ഭാര്യ എന്ന വാദത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് രേണു.
താൻ സുധി വിവാഹം ചെയ്യാതെ കൊണ്ട് നടന്ന ആളാണെന്ന് രേണു ഒരാളോട് മോശം ഭാഷയിൽ പറഞ്ഞു. അതുകൊണ്ടാണ് ഈ തുറന്ന് പറച്ചിൽ നടത്തുന്നതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഈ സ്ത്രീ പറയുന്നു. 2013 ലാണ് കല്യാണം നടന്നത്. കൊല്ലത്ത് ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം നടന്നത്. ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഇല്ലായിരുന്നു. ബോറായി സംസാരിക്കുന്നവർ ഉണ്ടായിരുന്നു. സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്.
സുധി ചേട്ടനുമായി ഞാൻ വഴക്കുണ്ടാക്കിയത് ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ടല്ല. അന്ന് ഗൂഗിൾ പേയൊന്നുമില്ല. ഈ ശാലിനിക്ക് ഒരുപാട് പെെസ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്യും. അന്ന് ഗൂഗിൾ പേയില്ല. ഈ ബിൽ ഞാൻ കാണുമ്പാേഴാണ് ഏറ്റവും കൂടുതൽ തവണ വഴക്കുണ്ടായത്. ഡിവോഴ്സ് കഴിഞ്ഞിട്ടും കാശെന്തിനാണ് അവൾക്ക് കൊടുക്കുന്നതെന്ന് ചോദിച്ച് വഴക്കിട്ടിട്ടുണ്ട്.
സുധി ചേട്ടൻ ചാനലിൽ വന്ന് പറഞ്ഞ 99 ശതമാനം കാര്യങ്ങളും കള്ളമാണ്. ശാലിനി മകന് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ല. പുസ്തകങ്ങളും ഡ്രസുകളുമെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. ചുമ്മാ കെട്ടുകഥകൾ പറഞ്ഞുണ്ടാക്കിയതാണ്. കുട്ടിയെയും കൊണ്ടാണ് അവൾ ആദ്യം പോയത്. കേസ് കൊടുത്ത് കുട്ടിയെ തിരിച്ച് മേടിച്ചതാണെന്നും ഈ സ്ത്രീ പറയുന്നു.
തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണുവാണെന്നും ഇവർ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകൾ ഫോണിൽ കാണാനിടയായി. സുധി ചേട്ടൻ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടൻ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്. തന്റെ വീട്ടിൽ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവർ പറയുന്നു.
കഴിഞ്ഞ ദിവസം, മൂത്ത മകൻ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിലാണ് ഞങ്ങൾ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. അമ്മ വീണ്ടുമൊരു വിവാഹം കഴിച്ചാൽ അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.
അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നുമാണ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ കിച്ചു പറഞ്ഞിരുന്നത്.
ആദ്യ ഭാര്യ മകനെ കൈയ്യിൽ തന്ന് പോയപ്പോൾ ദൈവമായി കൊണ്ട് തന്ന സമ്മാനമാണ് രണ്ടാം ഭാര്യ രേണു. അവളുടെ മൂത്തമകനായിട്ടാണ് രാഹുലിനെ കാണുന്നത്. അല്ലാതെ വേറൊരാളുടെ മകനാണ് അവനെന്ന് പറയുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല. കിച്ചുവിനെ സ്വന്തം മകനായിട്ടാണ് കാണുന്നത്. അവൻ രേണുവിനെ അമ്മേ എന്നാണ് വിളിച്ചതെന്നും തങ്ങളിപ്പോൾ അത്രയും സന്തോഷമുള്ള കുടുംബമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നുമാണ് സുധി പല പരിപാടികളിലും സംസാരിക്കവെ പറഞ്ഞിരുന്നത്.
