Malayalam
ഭര്‍ത്താവ് പോകുമ്പോൾ നേഹയുടെയും മേഘ്നയുടെയും വയറ്റിൽ ജീവന്റെ തുടിപ്പ്.. ഭര്‍ത്താവിന്റെ ഓര്‍മകളില്‍ നേഹ അയ്യര്‍
ഭര്‍ത്താവ് പോകുമ്പോൾ നേഹയുടെയും മേഘ്നയുടെയും വയറ്റിൽ ജീവന്റെ തുടിപ്പ്.. ഭര്‍ത്താവിന്റെ ഓര്‍മകളില്‍ നേഹ അയ്യര്‍
തെന്നിന്ത്യന്‍ സിനിമ ലോകത്തില്‍ ഞെട്ടല്‍ ഉണ്ടാക്കിയ വാര്‍ത്ത ആയിരുന്നു നടി മേഘനാ രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണ വാര്‍ത്ത. 2018 ല്‍ ആയിരുന്നു മേഘനയുടെയും സര്‍ജയുടെയും വിവാഹം. ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുമ്ബോള്‍ ആയിരുന്നു സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. . ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജയ നഗറിലെ സാഗര്‍ ആശുപത്രിയില്‍ ചിരഞ്ജീവിയെ പ്രവേശിപ്പിച്ചത്.
പ്രായം കുറവായതിനാല്‍ നടന് ഹൃദ്രോഗമെന്ന് കുടുംബം കരുതിയിരുന്നില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമെന്ന് കണ്ടെത്തിയതോടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാലുമാസം ഗര്‍ഭിണിയാണ് മേഘ്ന. കുടുംബത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്ബോഴാണ് സര്‍ജയുടെ മരണം…
മറ്റൊരു താരം നേഹയും ഇതുപോലെ ഒരു അവസ്ഥയില്‍ കൂടിയാണ് ജീവിതത്തില്‍ കടന്നു പോയത്. അതാണ് ഇപ്പോള്‍ ചര്‍ച്ച ആകുന്നത്. ഇവര്‍ തമ്മില്‍ ഉള്ള സാമ്യത ആണ് ആരാധകര്‍ പറയുന്നത്. ടോവിനോ തോമസ് നായകനായ തരംഗം എന്ന ചിത്രത്തില്‍ കൂടി മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നേഹ അയ്യര്‍. പിന്നീട് ദിലീപ് നായകമായി എത്തിയ കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തില്‍ താരം അഭിനയിച്ചിരുന്നു. നേഹയുടെ ഭര്‍ത്താവ് കഴിഞ്ഞ ജനുവരിയില്‍ ആണ് മരണപ്പെടുന്നത്
ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താനു അവിനാഷും പരസ്പരം നിശബ്ദരായി നോക്കി നില്‍ക്കുകയായിരുന്നു. ഹൃദയത്തില്‍ നിന്നായിരുന്നു കണ്ണീര് പൊഴിഞ്ഞത്. അതായിരുന്നു ഞങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു ഞങ്ങളുടെ കാത്തിരിപ്പ്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എനിക്കൊപ്പം ഏത് കാര്യത്തിനും അവിനാശുണ്ടായിരുന്നു. എല്ലാ സമയവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ആഘോഷങ്ങളും ഒന്നിച്ചായിരുന്നു. പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അവിനാശ് പറഞ്ഞത് ഇപ്പോഴെങ്കിലും പറയാന്‍ തോന്നിയല്ലോ എന്നായിരുന്നു.
വേര്‍പിരിക്കാനാവാത്ത അത്ര അടുത്തായിരുന്നു ഞങ്ങള്‍. എന്നാല്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ് അഞ്ചാമത്തെ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അവിനാശ് ടേബിള്‍ ടെന്നീസ് കളിക്കുകയായിരുന്നു. തളര്‍ന്ന് വീണുവെന്ന് എന്നെ അറിയിച്ചപ്പോള്‍ ഗ്ലൂക്കോസുമായാണ് താന്‍ ഓടിച്ചെന്നത്. എന്നാല്‍ അനക്കമില്ലാതെ കിടക്കുന്ന അവിനാശിനെയാണ് കണ്ടത്. സിപിആര്‍ നല്കാന് ശ്രമിച്ചു കുലുക്കി വിളിച്ചു. പക്ഷേ അവിനാശ് പ്രതികരിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോള്‍ അറിഞ്ഞു ഹൃദയ സ്തംഭനമായിരുന്നെന്ന്
വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല. അടുത്ത് നിന്ന ആരുടേയോ ചുമലില്‍ കിടന്ന് കരഞ്ഞത് ഇന്നുമോര്ക്കുന്നുണ്ട്. ആ ഞെട്ടലില്‍ നിന്ന് വിട്ടുമാറാന്‍ സാധിച്ചില്ല. ഫോണ്‍ ഓഫ് ചെയ്ത് മുറിയില്‍ അടച്ചിരുന്നു. കര്‍ട്ടനുകള്‍ നീക്കുന്നത് മാത്രമായിരുന്നു മുറിയില്‍ താന്‍ ചെയ്തിരുന്നത്. കരയുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് തോന്നിയിരുന്നു. അതിനാല്‍ തന്നെ കരഞ്ഞില്ല. പക്ഷേ ആരോടും മിണ്ടിയില്ല കുറേക്കാലം. ജീവിതം മുഴുവന്‍ ഒന്നിച്ച് ചെലവിടണമെന്ന് ആഗ്രഹിച്ചയാള്‍ പെട്ടന്ന് പോയി
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്നേ ആയിരുന്നു അമ്മ വിട പറഞ്ഞത്. പിന്നീട് എന്റെ ഊര്‍ജം കുഞ്ഞിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പോകാനും മെഡിറ്റേഷനില്‍ പങ്കെടുക്കാനും സ്വയം നിര്‍ബന്ധിച്ചു. അത്ഭുതകരമെന്നവണ്ണം അവിനാശിന്റെ ജന്മദിനത്തില് തന്നെ ഞങ്ങളുടെ മകന് പിറന്നു. അംശിന്റെ ചിരി മുതല്‍ കള്ളത്തരം ഒളിപ്പിക്കുന്ന കണ്ണുകള്‍ വരെ അവിനാശിന്റേതായിരുന്നു. അവിനാശ് എവിടെയും പോയിട്ടില്ലെന്ന് തിരിച്ചറിയുകയായിരുന്നു. അംശിന് വേണ്ടിയാണ് ഇനിയുള്ള ജീവിതം. കുടുംബം വിഷമഘട്ടങ്ങളില്‍ തനിക്കൊപ്പം ഉറച്ച് നിന്നുവെന്നും നേഹ ഹ്യൂമന്‍സ് ഓഫ് മുംബൈ പേജിലെ കുറിപ്പില്‍ പറയുന്നു
